വിദേശത്തു നിന്നും എത്തുന്നവർക്കെല്ലാം ഇലക്ട്രോണിക് ടാഗ് അനുവദിച്ച് സിംഗപ്പൂർ; ക്വാറന്റൈൻ ലംഘിച്ചാൽ അപ്പോൾ പിടി വീഴും; 14,000 കോവിഡ് മരണങ്ങൾ ഇറാൻ ഔദ്യോഗികമായി നേരത്തേ പ്രഖ്യാപിച്ചിരുന്നത് 42,000 ആക്കിയതോടെ കോവിഡ് മരണത്തിന്റെ കണക്കുകളിലെ നുണ ഒരിക്കൽ കൂടി പൊളിഞ്ഞു
മറുനാടൻ ഡെസ്ക്
സിംഗപ്പൂർ: ഇനി മുതൽ സിംഗപ്പൂർ സന്ദർശിക്കുന്ന വിദേശികൾ ഒരു ഇലക്ട്രോണിക് മോണിട്ടറിങ് ഡിവൈസ് ധരിക്കേണ്ടി വരും. അവർ ക്വാറന്റൈൻ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനായാണിതെന്ന് അധികൃതർ അറിയിച്ചു. ഓഗസ്റ്റ് 11 മുതൽ ഈ നഗരം അതിന്റെ അതിർത്തികൾ വിദേശ സന്ദർശകർക്കായി തുറന്നുകൊടുക്കുമ്പോൾ ഈ ഡിവൈസുകൾ തയ്യാറാകും. വിദേശയാത്രക്കാർക്കും, ചില പ്രത്യേക രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും, നഗരവാസികൾക്കും ഈ ഉപകരണം നൽകും. ഇവർക്ക് സർക്കാർ ഉടമസ്ഥതയിലുള്ള ക്വാറന്റൈൻ സൗകര്യങ്ങൾ ഉപയോഗിക്കാതെ അവരവരുടെ വീടുകളിൽ തന്നെ സെൽഫ് ഐസൊലേഷൻ ചെയ്യാവുന്നതാണ്.
വിദേശത്തുനിന്നെത്തുന്നവർ അവരുടെ താമസസ്ഥലത്ത് എത്തിയാൽ ഉടൻ ഈ ഉപകരണം ആക്ടിവേറ്റ് ചെയ്യണം. ജി. പി. എസ്, ബ്ലൂടൂത്ത് സിഗ്നലുകൾ ഉപയോഗിക്കുന്ന ഈ ഉപകരണത്തിൽ വരുന്ന അറിയുപ്പുകൾക്കെല്ലാം ഇവർ മറുപടി നൽകേണ്ടതുണ്ട്. വീട് വിട്ട് പുറത്തുപോകുവാനോ, ഉപകരണം കേടാക്കാനോ ശ്രമിച്ചാൽ ഉടൻ അധികൃതർക്ക് അതിനെ കുറിച്ച് അറിയിപ്പ് ലഭിക്കും. നിർബന്ധമായും വിധേയമാകേണ്ട കോവിഡ്-19 പരിശോധനക്കായി മാത്രമേ സഞ്ചാരികൾക്ക് വീടുവിട്ട് പോകുവാൻ അനുവാദമുണ്ടായിരിക്കുകയുള്ളു.
ഈ ഉപകരണത്തെ കുറിച്ചുള്ള വിശദവിവരങ്ങൾ ഒന്നും തന്നെ സിംഗപ്പൂർ സർക്കാർ പുറത്ത് വിട്ടിട്ടില്ലെങ്കിലും, ഇതിൽ വ്യക്തിപരമായ വിവരങ്ങൾ ഒന്നും തന്നെ സംഭരിക്കില്ലെന്നും, ശബ്ദമോ ചിത്രങ്ങളോ റെക്കോർഡ് ചെയ്യുകയില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 12 വയസ്സിന് മുകളിൽ ഉള്ളവർക്ക് മാത്രമാണ് ഇത് നിർബന്ധമാക്കിയിട്ടുള്ളത്. നഗരത്തിൽ താമസിക്കുന്ന എല്ലാ പൗരന്മാർക്കും ധരിക്കുവാൻ വൈറസ് ട്രേസിങ് ഡോംഗിൾ നൽകുവാനും തീരുമാനമായിട്ടുണ്ട്. അതേ സമയം ക്വാറന്റൈൻ നിയമവും സാമൂഹിക അകലം പാലിക്കലും കർശനമായി പാലിച്ചില്ലെങ്കിൽ കടുത്ത ശിക്ഷയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം 7,272 ഡോളർ വരെ പിഴയും ആറു മാസം വരെ തടവുമാണ് ശിക്ഷ.
ഈ നിയമം ലംഘിക്കുന്ന വിദേശ തൊഴിലാളികളുടെ വർക്ക് പാസ്സുകൾ റദ്ദു ചെയ്യുന്നതാണ്. ഇതുവരെ 53,000 കൊറോണ കേസുകളാണ് ഈ കൊച്ചു രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതിൽ മിക്കതും, കുടിയേറ്റ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഡോർമിറ്ററികളിലാണ്. എന്നാൽ അടുത്തകാലത്തായി, വിദേശത്തുനിന്നും എത്തുന്നവരിലൂടെ രോഗം പകരുന്നത് സാധാരണമായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 226 പുതിയ കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതുവരെ 27 കോവിഡ് മരണങ്ങൾ മാത്രമാണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ഇറാന്റെ കള്ളങ്ങൾ പൊളിയുമ്പോൾ, രാജ്യത്തെ മൊത്തം കോവിഡ് മരണം 42,000
മനഃപൂർവ്വമോ അല്ലാതെയോ പല രാജ്യങ്ങളും യഥാർത്ഥ കോവിഡ് മരണസംഖ്യ പുറത്തുപറയാൻ തയ്യാറാകുന്നില്ല. നേരത്തേ ചൈനയിൽ നിന്നുള്ള പല തെളിവുകളും വിരൽ ചൂണ്ടിയത് അവിടത്തെ യഥാർത്ഥ കോവിഡ് മരണ സംഖ്യ ഔദ്യോഗിക കണക്കിന്റെ പല മടങ്ങാണെന്നായിരുന്നു. ശ്മശാനങ്ങളിൽ നിന്നുള്ള കണക്കുകളും, തദ്ദേശവാസികളുടെ മൊഴിയുമെല്ലാം ഇതിന് അടിവരയിടുന്നതുമായിരുന്നു. ഇപ്പോഴിതാ, കോവിഡ് മരണത്തിന്റെ കാര്യത്തിൽ ഇറാനും നുണ പറഞ്ഞിരിക്കുന്നതായി വ്യക്തമായിരിക്കുന്നു.
നേരത്തെ ഇറാൻ ആരോഗ്യ വകുപ്പ് പറഞ്ഞിരുന്നത് ഇറാനിൽ 14,405 പേർ കോവിഡ് ബാധിച്ച് മരണമടഞ്ഞു എന്നായിരുന്നു. എന്നാൽ സർക്കാരിന്റെ തന്നെ രേഖകൾ കാണിക്കുന്നത് 42,000 പേർ കോവിഡ് ബാധമൂലം മരിച്ചു എന്നാണ്. ഔദ്യോഗിക കണക്കിന്റെ മൂന്നിരട്ടിവരും ഇത്. അതുപോലെ, ഔദ്യോഗിക രേഖകളിൽ അവകാശപ്പെട്ടിരുന്നതുപോലെ 2,78,827 പേർക്കല്ല, മറിച്ച് 4,51,024 പേർക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളതെന്നും ഈ രേഖകൾ പറയുന്നു. ജൂലായ് 20 വരെയുള്ള കണക്കാണിത്.
അതീവ രഹസ്യമായി സൂക്ഷിച്ച ഈ ഔദ്യോഗിക രേഖകൾ ഒരു പ്രമുഖ പാശ്ചാത്യ മാധ്യമത്തിന് ചോർന്നു കിട്ടുകയായിരുന്നു. ആദ്യത്തെ കോവിഡ് മരണം നടന്നത് ജനുവരി 22 നായിരുന്നു എന്നും അതിൽ പറയുന്നുണ്ട്. നേരത്തേ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നത്, ആദ്യ കോവിഡ് മരണം നടന്നത് ഫെബ്രുവരി 19 നായിരുന്നു എന്നാണ്. മാർച്ച് മുതൽ രോഗവ്യാപനത്തിൽ കുറവ് ദൃശ്യമായെങ്കിലും, കഴിഞ്ഞ രണ്ടുമൂന്ന് ആഴ്ച്ചകളായി രോഗവ്യാപനം വീണ്ടും ശക്തി പ്രാപിച്ചിട്ടുണ്ട്. ഇന്നലെ 2,600 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്.
മദ്ധ്യപൂർവ്വ മേഖലയിൽ, കൊറോണ മൂലം ഏറ്റവുമധികം ദുരിതമനുഭവിച്ച രാഷ്ട്രവും ഇറാൻ തന്നെയാണ്. കോവിഡ് മരണത്തിന്റെ കാര്യത്തിൽ പത്താം സ്ഥാനത്തായിരുന്ന ഇറാൻ, ഇപ്പോൾ പുറത്തായ രേഖകൾ സത്യമാണെന്ന് തെളിഞ്ഞാൽ അഞ്ചാം സ്ഥാനത്ത് എത്തും. കൊറോണ വൈറസ് ചൈനയിൽ പ്രത്യക്ഷപ്പെട്ട ഡിസംബർ മുതൽ തന്നെ ഇറാനിയൻ ഡോക്ടർമാർ ഇറാനിൽ ഈ വൈറസിന്റെ സാന്നിദ്ധ്യത്തെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നാൽ ഫെബ്രുവരി 19 ന് മാത്രമാണ് വൈറസ് ബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ചൈനാ സന്ദർശനം കഴിഞ്ഞെത്തിയ രണ്ടുപേരിലായിരുന്നു അന്ന് രോഗബാധ സ്ഥിരീകരിച്ചത്.
എന്നാൽ പുറത്തായ രേഖയിൽ പറയുന്നത് ജനുവരി 22 ന് തന്നെ ആദ്യത്തെ കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നു എന്നാണ്. ഫെബ്രുവരി 19 ന് രണ്ട്പേർക്ക് രോഗബാധ സ്ഥിരീകരിക്കുമ്പോഴേക്കും 52 പേർ കോവിഡിന് കീഴടങ്ങി മരണം വരിച്ചിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. ഫെബ്രുവരി 19 ന് ശേഷം ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തിരിക്കുന്ന രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ടുമായി ഒത്തു ചേർന്ന് പോകുന്നുന്റ്. എന്നാൽ ആദ്യകാലത്തെ മരണ നിരക്കും രോഗവ്യാപന നിരക്കും വലിയ തോതിലായിരുന്നു എന്നാണ് പുതിയ റിപ്പോർട്ട് പറയുന്നത്.
എന്നാൽ, തങ്ങൾ ലോകാരോഗ്യ സംഘടനക്ക് കൈമാറിയ വിവരങ്ങൾ സുതാര്യവും സത്യവുമാണെന്ന നിലപാടിലാണ് ഇറാൻ ആരോഗ്യ വകുപ്പ്. അതേ സമയം സത്യത്തിലേക്ക് വെളിച്ചം വീശണമെന്ന ആഗ്രഹത്തോടെയാണ് ഇത് ചോർത്തി നൽകുന്നതെന്ന്, ഇത് ചോർത്തി നൽകിയവർ പറഞ്ഞതായി മാധ്യമവും റിപ്പോർട്ട് ചെയ്യുന്നു. രോഗവ്യാപനം ശക്തമാകുന്നതോടെ തൊഴിലില്ലാത്തവരും ദരിദ്രരും സർക്കാരിനെതിരെ തിരിയുമെന്ന് ഭരണം കൂടം ഭയപ്പെട്ടിരുന്നു എന്നാണ് മുൻ ഇറാൻ എം പി യായ ഡോ. നുറോൽഡിൻ പ്രിമോസാൻ പറയുന്നത്. ഒരു പക്ഷെ അതായിരിക്കും അവരെ കൊണ്ട് കള്ളം പറയിച്ചത് എന്നാണ് ഇപ്പോൾ കരുതുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍