Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുശാന്ത് സ്‌നേഹമയനായ യജമാനൻ; റിയയും സുശാന്തും സന്തുഷ്ടരായിരുന്നെങ്കിലും യൂറോപ്പ് യാത്രയ്ക്ക് ശേഷം അത്ര സുഖകരമായിരുന്നില്ല: ഫാനിൽ തൂങ്ങി നിൽക്കുന്ന സാറിനെ കണ്ട് വിറച്ചു പോയി: വെളിപ്പെടുത്തലുമായി സുശാന്തിന്റെ പാചകക്കാരൻ

സുശാന്ത് സ്‌നേഹമയനായ യജമാനൻ; റിയയും സുശാന്തും സന്തുഷ്ടരായിരുന്നെങ്കിലും യൂറോപ്പ് യാത്രയ്ക്ക് ശേഷം അത്ര സുഖകരമായിരുന്നില്ല: ഫാനിൽ തൂങ്ങി നിൽക്കുന്ന സാറിനെ കണ്ട് വിറച്ചു പോയി: വെളിപ്പെടുത്തലുമായി സുശാന്തിന്റെ പാചകക്കാരൻ

മറുനാടൻ മലയാളി ബ്യൂറോ

ടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിൽ അന്വേഷണം പുരോഗമിക്കവെ കൂടുതൽ വെളിപ്പെടുത്തലുമായി പാചകക്കാരൻ നീരജ് സിങ്. കേസ് അന്വേഷിക്കുന്ന ബീഹാർ പൊലീസിനാണ് ഇത് സംബന്ധിച്ച് നീരജ് മൊഴി നൽകിയത്. പിന്നീട് മാധ്യമങ്ങൾ മുഖേനയും നീരജ് വെളിപ്പെടുത്തൽ നടത്തി. സുശാന്തും റിയയും സന്തുഷ്ടരായാണ് ജീവിച്ചതെങ്കിലും യൂറോപ്പ് യാത്രയ്ക്ക് ശേഷം സുശാന്തിന് അത്ര സുഖകരമായിരുന്നില്ല എന്നാണ് നീരജിന്റെ വെളിപ്പെടുത്തൽ.

'സുശാന്ത് സർ ആത്മഹത്യ ചെയ്ത ദിവസം രാവിലെ ഏഴ് മണിക്ക് എഴുന്നേറ്റിരുന്നു. അദ്ദേഹം തണുത്ത വെള്ളം ആവശ്യപ്പെട്ടു. എന്നാൽ റിയ മാഡം പറഞ്ഞിരുന്നത് അദ്ദേഹത്തിന് തണുത്ത വെള്ളം നൽകരുതെന്നായിരുന്നു. മരുന്നുകൾ കഴിക്കുന്നതിനാലാണ് ഈ നിർദ്ദേശം നൽകിയിരുന്നത്. ഞാൻ വെള്ളം നൽകി, എല്ലാവരും സുഖമായി ഇരിക്കുന്നോ എന്ന് ചോദിച്ച് അദ്ദേഹം റൂമിലേയ്ക്കും പോയി. പിന്നീട് ജ്യൂസ് ആവശ്യപ്പെട്ടു. അതും നൽകി.' അതിന് ശേഷമാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്നാണ് നീരജിന്റെ വെളിപ്പെടുത്തൽ.

'ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ റൂം അടിച്ചിരിക്കുകയായിരുന്നു. കുറേ സമയം പുറത്തുനിന്നു. റൂം അകത്തു നിന്നും ലോക്ക് ചെയ്തിരിക്കുകയായിരുന്നു. പിന്നീട് വാതിലിൽ അടിച്ച് ചോദിച്ചു. അപ്പോഴും അകത്തുനിന്നും മറുപടി ഇല്ല. സർ ഉറങ്ങുകായിരിക്കുമെന്ന് ഓർത്ത് ഞങ്ങൾ താഴേയ്ക്ക് പോയി. 'നീരജ് പറയുന്നു. 'ഞങ്ങൾ വീണ്ടും റൂമിനരികിൽ വന്ന് അദ്ദേഹത്തെ വിളിക്കാൻ തുടങ്ങി. സുശാന്തിന്റെ സുഹൃത്തും ആർട്ട് ഡിസൈനറുമായ സിദ്ധാർത്ഥ് പിത്താനിയും ബഹളം കേട്ട് എത്തി.

റൂം തുറക്കുന്നില്ലെന്നു കണ്ട സിദ്ധാർഥ് നടന്റെ സഹോദരിയെ വിളിച്ചു. അവർ വരാമെന്നു പറഞ്ഞു. അങ്ങനെ റൂമിന്റെ പൂട്ട് തുറക്കാൻ ആളെ പുറത്തുനിന്ന് വിളിച്ചു. അങ്ങനെ പൂട്ട് തുറന്നു. ആദ്യം കയറിയത് സിദ്ധാർഥ് ആണ്. അദ്ദേഹം കയറിയതുപോലെ തന്നെ അലറി വിളിച്ച് പുറത്തുവന്നു. പിന്നീട് ദീപേഷ് ഞാനും മുറിയിലേയ്ക്ക് കയറി. ഫാനിൽ തൂങ്ങി നിൽക്കുന്ന സാറിനെയാണ് കണ്ടത്. ഞാൻ വിറച്ചുപോയി. കുറച്ചുസമയം തല കറങ്ങുന്നതുപോലെ തോന്നി.' 'അപ്പോഴേക്കും അദ്ദേഹത്തിന്റെ സഹോദരി അവിടെ എത്തിയിരുന്നു. മൃതദേഹം താഴെയിറക്കാൻ ആവശ്യപ്പെട്ടതായി നീരജ് പറഞ്ഞു. ശരീരം താഴെ ഇറക്കി നെഞ്ചിൽ നന്നായി തിരുമ്മാൻ തുടങ്ങി. തുണി മാറ്റിയപ്പോൾ കഴുത്തിൽ വലിയൊരു പാട് കണ്ടിരുന്നു.'

അതേസമയം റിയ ചക്രബർത്തിയും സുശാന്തും സന്തുഷ്ടരായാണ് ജീവിച്ചതെന്നും നീരജ് പറയുന്നു. ''റിയ മാഡവും സാറും സന്തുഷ്ടരായിരുന്നു. പക്ഷേ, യൂറോപ്പ് യാത്രയ്ക്ക് ശേഷം അദ്ദേഹത്തിന് അത്ര സുഖകരമായിരുന്നില്ല. ഒരിക്കൽ, ലോക്ഡൗൺ സമയത്ത് മാസ്‌ക് ധരിക്കാതെ ഞാൻ ഒരു കച്ചവടക്കാരനുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന് റിയ മാഡം എന്നെ ഭീഷണിപ്പെടുത്തി. പക്ഷേ, താൻ ഇനി മുതൽ അത് പരിപാലിക്കുമെന്ന് സർ പറഞ്ഞു. ''ഒരിക്കൽ ഞങ്ങൾക്ക് ശമ്പളം വെട്ടിക്കുറക്കുമെന്ന് ഹൗസ് മാനേജർ മുന്നറിയിപ്പു തന്നു. പക്ഷേ, സർ അതിലിടപെട്ടു പരിഹരിച്ചു'' നീരജ് പറഞ്ഞു. വീടിന്റെ അന്തരീക്ഷം വളരെ മികച്ചതായിരുന്നു. റിയ മാഡം വീട്ടിൽ നിന്ന് കുറച്ച് മിനിറ്റ് പോലും പുറത്തുപോയാൽ, സുശാന്ത് സാറും ഭക്ഷണം കഴിക്കില്ല. റിയയുടെ സഹോദരൻ ഷോയിക്കും മറ്റ് സുഹൃത്തുക്കളും ഇടയ്ക്കിടെ വീട്ടിൽ വരാറുണ്ടായിരുന്നു. രസകരമായിരുന്നു വീട്, ' നീരജ് പറഞ്ഞു.

ജൂൺ 8 ന് റിയ ചക്രബർത്തി ബാന്ദ്രയിലെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയെന്നും നീരജ് പറയുന്നു. അന്ന് ഉച്ചയ്ക്ക് 1.30 ഓടെ റിയ മാഡം പുറപ്പെട്ടു. വസ്ത്രങ്ങൾ പായ്ക്ക് ചെയ്യാൻ അവർ എന്നോട് ആവശ്യപ്പെട്ടിരുന്നു. സഹോദരി മീതു സിങ് അന്ന് വൈകുന്നേരം 5 മണിക്ക് വീട്ടിലെത്തി മൂന്ന് ദിവസത്തോളം താമസിച്ചു. ജൂൺ 14നാണ് നടൻ സുശാന്തിനെ ബാന്ദ്രയിലെ ഫ്‌ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. നീരജ് സിങ്, കേശവ് ബച്‌നർ എന്നീ രണ്ട് പാചകക്കാരുമായി സുശാന്ത് ബാന്ദ്ര വീട്ടിൽ താമസിക്കുകയായിരുന്നു. ദീപേഷ് സാവന്ത് വീട്ടിൽ വീട്ടുജോലിയും മറ്റ് പതിവ് ജോലികളും ചെയ്തു. സുശാന്തിന്റെ സുഹൃത്തും ആത്മഹത്യ ചെയ്ത മുൻ മാനേജർ ദിശയുടെ ആൺസുഹൃത്തുമായ സിദ്ധാർത്ഥ് പിത്താനി വീട്ടിലെ മറ്റൊരു മുറിയിലും താമസിച്ചിരുന്നു.

2019 മെയ് 11 മുതൽ നീരജ് സുശാന്തിനൊപ്പം ജോലി ചെയ്യുന്നു. റിയയുടെ വീട്ടിലേക്ക് സുശാന്ത് മാറിയപ്പോൾ മരുന്ന് കഴിക്കുന്നുണ്ടായിരുന്നുവെന്നും എന്നാൽ എന്ത് ചികിത്സയാണെന്ന് അദ്ദേഹത്തിന് അറിയില്ലെന്നും നീരജ് വെളിപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP