പണം മാറുന്ന ഫോറെക്സ് ട്രേഡിങ്ങിൽ നിക്ഷേപിച്ചാൽ ലക്ഷങ്ങൾ നേടാമെന്ന ഗ്രീൻഷാ പീറ്ററിന്റെ മോഹന വാഗ്ദാനത്തിൽ വിശ്വസിച്ചവർ കെണിയിൽ വീണു; തൃശൂർ സ്വദേശിയായ സുധീഷ് ബാബുവിന് നഷ്ടമായത് 30 ലക്ഷം രൂപ; പണം തിരികെ ചോദിച്ചപ്പോൾ പീഡന കേസിൽ പെടുത്തുമെന്ന് ഭീഷണിയും; യുവാവ് പൊലീസിൽ പരാതി നൽകിയതോടെ ഗ്രീൻഷ മുങ്ങി; വിദേശത്ത് നഴ്സിങ് ജോലി വാഗ്ദാനം നൽകി തട്ടിപ്പു ചെയ്ത കേസിലും യുവതിക്കെതിരെ കേസ്; ഫോറെക്സ് ട്രേഡിങിലെ തട്ടിപ്പുകൾ പുറത്തേക്ക്
ആർ പീയൂഷ്
കൊച്ചി: ഫോറെക്സ് ട്രേഡിങ് നടത്തി ലക്ഷങ്ങൾ തട്ടിയെടുത്ത യുവതിയെ അന്വേഷിച്ച് പൊലീസ്. തൃശൂർ തണ്ണികുടം കുറിച്ചിക്കര തട്ടിൽ വീട്ടിൽ ഗ്രീൻഷാ പീറ്റർ എന്നയുവതിയാണ് പാലാരിവട്ടം പൊലീസ് തിരയുന്നത്. തൃശൂർ സ്വദേശിയായ സുധീഷ് ബാബു എന്ന വ്യക്തിയെ കബളിപ്പിച്ച് പണവുമായി കടന്നു കളഞ്ഞ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതോടെയാണ് യുവതി കടന്നു കളഞ്ഞത്.
30 ലക്ഷം രൂപയാണ് യുവതി സുധീഷ് ബാബുവിന്റെ പക്കൽ നിന്നും വാങ്ങിയത്. ഫോറെക്സ് ട്രേഡിങ്ങിൽ നിക്ഷേപിച്ച് ലാഭം നേടാനാകും എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം കൈക്കലാക്കിയത്. ഏറെ നാളുകൾക്ക് ശേഷം പണം തിരികെ ചോദിച്ചപ്പോൾ നൽകാതിരിക്കുകയും പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറുകയുമായിരുന്നു. തട്ടിപ്പ് നടത്തുകയായിരുന്നു എന്ന് മനസ്സിലാക്കിയതോടെ യുവതി തന്നെ പീഡിപ്പിച്ചതായി കാട്ടി കേസു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെയാണ് സുധീഷ് പരാതിയുമായി പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തിയത്. പരാതിയിൽ എഫ്.ഐ.ആർ ഇട്ട് കേസെടുക്കുകയും ചെയ്തു. ഇതോടെ യുവതി സ്ഥലത്ത് നിന്നും കടന്നു കളഞ്ഞു.
2018 മെയ്മാസത്തിലാണ് സുധീഷിന്റെ പേരിൽ ഫോറെക്സ് ട്രേഡിങ് അക്കൗണ്ടായ 8139745 ൽ യുവതി നിർബന്ധിപ്പിച്ച് പണം നിക്ഷേപിപ്പിച്ചത്. സുധീഷിന്റെ പാലാരിവട്ടത്തെ ഓഫീസിൽ ഇരുന്നാണ് യുവതി ബിസിനസ് നടത്തിയത്. പരാതിക്കാരന്റെ അക്കൗണ്ട് യുവതിക്ക് ഉപയോഗിക്കാൻ മാത്രം പറ്റുന്ന രീതിയിൽ മാറ്റുകയും അക്കൗണ്ടിലുണ്ടായിരുന്ന തുകകൾ കൈക്കലാക്കുകയും ചെയ്തു. ഒരു വർഷത്തിന് ശേഷമാണ് ചതിപറ്റിയ വിവരം ഇയാൾ അറിയുന്നത്. തുടർന്ന് പണം ചോദിച്ചപ്പോൾ പീഡനക്കേസിൽപ്പെടുത്തി അകത്താക്കുമെന്നായിരുന്നു ഭീഷണി.
പരാതിയെ തുടർന്ന് പൊലീസ് സ്റ്റേഷനിൽ നിന്നും യുവതിയെ ഫോണിൽ ന്ധപ്പെട്ടു. പണം ഉടൻ തിരികെ നൽകാമെന്നും കുറച്ചു സാവകാശം വേണമെന്നും അറിയിച്ചു. ഗ്രീൻഷായുടെ സമ്മതപ്രകാരം തീയതി പറയുകയും ചെയ്തിരുന്നു. ഇതേ തിയതി ഗ്രീൻഷാ പണം നൽകിയില്ലെന്ന് മാത്രമല്ല എറണാകുളത്തെ താമസ സ്ഥലത്തു നിന്ന് കടന്നു കളയുകയും ചെയ്തു. തുടർന്ന് പരാതിക്കാരൻ നടത്തിയ അന്വേഷണത്തിലാണ് യുവതി വൻ തട്ടിപ്പുകാരിയാണെന്ന് മനസ്സിലായത്.
തൃശൂർ സ്വദേശികൾ ആയ 5 പേരിൽ നിന്നും (പ്രവീൺ, അഞ്ചു, ഹരി, ഷാജിമോൻ, അരുൺ ) ദുബായിയിൽ ജോലി നൽകാം എന്ന വാഗ്ദാനം നൽകി അഞ്ചു ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി കണ്ടെത്തി. തട്ടിപ്പിനിരയായവർ തൃശൂർ ജില്ലയിലെ അവരവരുടെ പൊലീസ് സ്റ്റേഷനിലായി പരാതി നൽകിയിയിട്ടുമുണ്ട്. കോട്ടയം സ്വദേശിയായ നയൻ എന്നയാളിൽ നിന്നും ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്തതായി കോട്ടയം ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ പരാതിയുണ്ട്. കൂടാതെ തൃശൂർ സ്വദേശിയും എറണാകുളത്തു ജോലി ചെയ്യുന്നതുമായ അരുൺ എന്നയാളിൽ നിന്നും ഗ്രീൻഷ ജോലി വാഗ്ദാനം നടത്തി പണം വാങ്ങിയിട്ടുണ്ട്. പക്ഷേ ഇയാൾ പരാതി കൊടുത്തിട്ടില്ല.
2016 ഇൽ ഗ്രീൻഷ ഇതേ രീതിയിൽ സ്വീഡനിൽ ജോലി വാഗ്ദാനം ചെയ്തു പലരിൽ നിന്നായി രൂപ വാങ്ങിയിട്ടുള്ളതായും കേസുണ്ട്. യുകെ യിൽ നിന്ന് വിളിക്കുന്നു എന്ന് വരുത്തി തീർക്കാനും വിശ്വാസ്യത പിടിച്ചു പറ്റാനും വേണ്ടി വ്യാജ നമ്പറിൽ നിന്നാണ് ഇവരുമായി സംസാരിച്ചിരുന്നത്. തുടർന്ന് ഇവരിൽ ഒരാൾക്ക് തോന്നിയ സംശയത്തിൽ നിന്ന് ഇതേ നമ്പർ ടവർ ലൊക്കേറ്റ് ചെയ്തപ്പോൾ കൊച്ചിയിലെ ഗോൾഡൻ കായലോരം എന്ന ഫ്ലാറ്റിൽ ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. സംഭവം മരട് പൊലീസ് സ്റ്റേഷനിൽ അരിയിച്ച് അന്വേഷിച്ചു ഫ്ലാറ്റിൽഎത്തിയെങ്കിലും ഗ്രീൻഷ അവിടെ നിന്ന് തടിതപ്പി. ഈ കേസിൽ ഒടുവിൽ അഡ്വക്കേറ്റ് വഴി ഗ്രീൻഷ ഒത്തു തീർപ്പിന് തയ്യാറായി. വിയ്യൂർ പൊലീസ് സ്റ്റേഷൻ പരിധിയിലും ഗ്രീൻഷയുടെ പേരിൽ നഴ്സിങ് ജോലി വാഗ്ദാന തട്ടിപ്പ് കേസ് ഉണ്ട്.
കോവിഡ് പാൻഡെമിക് മൂലം രൂപ നൽകിയവർ ഒക്കെ ഇന്ന് ഒത്തിരിയേറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഇത്തരം ഒരു ചതിക്കുഴി മുൻകൂട്ടി ആലോചിക്കാൻ ആവാത്ത വിധം കൺവിൻസ് ചെയ്താണ് ഗ്രീൻഷ രൂപ കൈപ്പറ്റിയത്. ഉണ്ടായിരുന്ന നല്ല ജോലി പോലും വേണ്ടെന്ന് വെപ്പിച്ചുകൊണ്ട് പലിശയ്ക്കു രൂപ എടുത്തു ഇതിനായി കൊടുത്തവരും ഇതിൽ ഉണ്ട്. ഇത്രയും നാൾ അദ്ധ്വാനിച്ച ഉണ്ടാക്കിയ സേവിങ്സ് മുഴുവൻ ഇൻവെസ്റ്റ് ചെയ്തവരും.
ഗ്യാരണ്ടി എന്ന പേരിൽ ഗ്രീൻഷ നൽകിയ നിരവധി ചെക്കുകൾ എല്ലാം തന്നെ ബൗൺസ് ചെയ്തിരിക്കുകയാണ്. ഗ്രീൻഷ എവിടെയാണെന്ന് ആർക്കും അരിയില്ല. പ്രൊഫഷണൽ വിശ്വാസ്യത പിടിച്ചു പറ്റുന്നതിനായി തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഡിഗോ ആർക്കിടെക്ടസിന്റെ റിയാസ് മൊഹമ്മദിന്റെ ബിസിനസ് പാർട്ണർ ആണെന്ന് സ്വയം പരിചയപെടുത്തിയാണ് ഗ്രീൻഷ പ്രവർത്തിച്ചിരുന്നത്. ഫോറെക്സ് ട്രേഡിങ്ങിന്റെ പേരിൽ തൃശൂർ സ്വദേശിയായ പോൾ എന്ന ഡോക്ടറും 9 ലക്ഷം രൂപ പോയി എന്ന് പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. തൃക്കാക്കര പൊലീസിൽ ഇന്ന് പരാതി നൽകാനെത്തിയപ്പോൾ പൊലീസ് പരാതി സ്വീകരിക്കില്ലെന്ന് പറഞ്ഞയച്ചു. തുടർന്ന് കൊച്ചി ഡിസിപി ക്ക് പരാതി നൽകുമെന്ന് അറിയിച്ചു. അതേ സമയം യുവതിയെ പറ്റി അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നാണ് പാലാരിവട്ടം പൊലീസ് പറയുന്നത്.
Stories you may Like
- ബാഗി ഗ്രീൻ തിരിച്ചുകിട്ടിയില്ല; പ്രിയപ്പെട്ട തൊപ്പിയണിയാതെ ഡേവിഡ് വാർണർ
- ഷെയർ ട്രേഡിങ് തട്ടിപ്പിലെ മുഖ്യപ്രതി പിടിയിൽ
- മംഗളൂരുവിലെ ആശുപത്രിയിലേക്ക് വിളിച്ച യുവതിക്ക് ഒരുലക്ഷം രൂപ നഷ്ടമായി
- ബിസിനസുകാരനിൽ നിന്ന് 43ലക്ഷം തട്ടിയ പ്രതികൾ പിടിയിൽ
- ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ മലയാളിയായ ഷിലോ വർഗീസ് പൗരോഹിത്യം ഏറ്റെടുക്കും
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍