സ്വർണ്ണക്കടത്ത് കേസിൽ അസാധാരണ നടപടി; സ്വപ്നയുടെ മൊഴിയുടെ പകർപ്പ് കോടതിയിൽ; കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി മുദ്രവെച്ച കവറിൽ മൊഴിയുടെ പകർപ്പ് കോടതിയിൽ സമർപ്പിച്ചു; ചോദ്യം ചെയ്യലിൽ സ്വർണ്ണക്കടത്തിന് സഹായിച്ച ഉന്നത രാഷ്ടീയ ബന്ധമുള്ളവരുടെ പേരുകൾ സ്വപ്ന വെളിപ്പെടുത്തിയെന്ന് സൂചന; ഭാവിയിൽ മൊഴി മാറ്റാൻ സമ്മർദം ഉണ്ടായേക്കാമെന്ന് കണക്കിലെടുത്താണ് മൊഴിയുടെ പകർപ്പ് കോടതിയിൽ സമർപ്പിക്കാൻ ആവശ്യപ്പെട്ടത് സ്വപ്ന തന്നെ; സ്വർണ്ണക്കടത്തു കേസ് സോളാർ വഴിയേ തന്നെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്തെ സോളാർ കേസിൻെ അതേ മാതൃകയിലാണ് പിറണായി കാലത്തെ സ്വർണ്ണക്കടത്തു കേസും മുന്നോട്ടു നീങ്ങുന്നതെന്ന ആക്ഷേപം ശക്തമായിരുന്നു. കഴിഞ്ഞ കാലത്തെ അതേ കഥാപാത്രങ്ങൾ മറ്റു റോളുകളിൽ ഇപ്പോൾ വീണ്ടും അവതരിക്കുകയായിരുന്നു. ഇപ്പോൾ സ്വർണ്ണക്കടത്തുമായി ബന്ധമുള്ള ഉന്നതരുടെ പേരുകൾ അടങ്ങുന്ന മൊഴി സ്വപ്നയുടെ താൽപ്പര്യത്തില്‍ കോടതിക്ക് നർകിയിരിക്കയാണ്. കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി മുദ്രവെച്ച കവറിൽ മൊഴിയുടെ പകർപ്പ് കോടതിയിൽ സമർപ്പിക്കുകയായിരുന്നു. സ്വപ്ന ആവശ്യപ്പെട്ട പ്രകാരമാണ് നടപടിയെന്ന് കസ്റ്റംസ് അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെയാണ് കസ്റ്റംസ് സ്വപ്നയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ സ്വർണ്ണക്കടത്തിന് സഹായിച്ച ഉന്നത രാഷ്ടീയ ബന്ധമുള്ളവരുടെ പേരുകൾ സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. ഭാവിയിൽ മൊഴി മാറ്റാൻ സമ്മർദം ഉണ്ടായേക്കാമെന്നത് കണക്കിലെടുത്താണ് മൊഴിയുടെ പകർപ്പ് കസ്റ്റംസിനോട് കോടതിയിൽ സമർപ്പിക്കാൻ സ്വപ്ന തന്നെ ആവശ്യപ്പെട്ടത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ അഡീഷണൽ സിജെഎം കോടതിയിലാണ് മൊഴിയുടെ പകർപ്പ് നൽകിയത്. തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെയാണ് കസ്റ്റംസ് സ്വപ്നയെ കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് നിർണായകമാണെന്ന സൂചനയാണ് ലഭിക്കുന്നത്.
അതേസമയം കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ്, സരിത്ത് എന്നിവരെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ബുധനാഴ്ച ഹാജരാക്കാൻ ഉത്തരവ്. എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിന്റെ കസ്റ്റഡി അപേക്ഷയിലാണ് ഉത്തരവ്. സ്വർണ്ണക്കടത്ത് കേസിലെ പണമിടപാടുകളെക്കുറിച്ചാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുക. പണത്തിന്റെ ഉറവിടം, ഹവാല, ബിനാമി ഇടപാടുകൾ,കള്ളപ്പണം വെളുപ്പിക്കൽ എന്നിവ അന്വേഷണ പരിധിയിൽ ഉൾപ്പെടുന്നു.
എൻഐഎക്കും കസ്റ്റംസിനും പിന്നാലെയാണ് സ്വർണക്കള്ളക്കടത്തിനെ കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറകടറേറ്റും അന്വേഷണം ആരംഭിച്ചത്. നയതന്ത്ര ചാനൽ വഴിയുള്ള കള്ളക്കടത്ത് കസ്റ്റംസും തീവ്രവാദ സംഘടനകളുയമായുള്ള ബന്ധം എൻഐഎയുമായാണ് അന്വഷിക്കുന്നത്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് എൻഫോഴ്സ്മെന്റ് ഡയറ്കടറേറ്റിന്റെ അന്വേഷണം. സ്വർണ്ണക്കടത്തിന് പിന്നിലെ പണത്തിന്റെ ഉറവിടവും അത് കടന്നുപോയ വഴികളുമാണ് അന്വഷണത്തിൽ പ്രധാനം.
ഇതോടൊപ്പം പ്രതികളുടെ ഹവാല, ബിനാമിഇടപാടുകൾ, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയും എന്ഫോഴ്സ്മന്റെിന്റെ പരിധിയിൽ വരും. സ്വപ്നയുടെയും ചാർട്ടേഡ് അക്കൗണ്ടിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ രണ്ട് ബാങ്ക് ലോക്കറുകളിൽനിന്ന് ഒരു കോടി രൂപയും ഒരു കിലോ സ്വർണവും കണ്ടെടുത്തത് കള്ളക്കടത്തിലെ ബിനാമി ഇടപാടുകൾ സംബന്ധിച്ച് സൂചന നല്‍കുന്നതാണെന്ന് അന്വേഷണ വൃത്തങ്ങൾ പറയുന്നത്.
അതിനിടെ കോൺസുലേറ്റിൽ സ്വപ്നയും സരിത്തും ചേർന്ന് യുഎഇ കോൺസുലേറ്റിലും നിരവധി തട്ടിപ്പുകൾ നടത്തിയെന്ന സൂചനയാണ് പുറത്തുവരുന്നത്. ഹൈദരാബാദിൽ നിർദേശിക്കപ്പെട്ട പുതിയ യുഎഇ കോൺസുലേറ്റിലേക്കു ഫർണിച്ചർ നൽകാനുള്ള കരാർ ലഭിക്കാൻ ശ്രമം നടന്നതായി വെളിപ്പെടുത്തൽ. ചോദ്യം ചെയ്യുന്നതിനിടെ പ്രതികളായ സന്ദീപും സ്വപ്നയുമാണ് ഇക്കാര്യം കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥരോടു പറഞ്ഞത്. ഇതിനെ എൻഐഎയും ഗൗരവത്തോടെ കാണും.
40 കോടി രൂപയ്ക്കുള്ള കരാർ സംഘത്തിനു നൽകാൻ ഏകദേശ ധാരണയിലെത്തി നിൽക്കുമ്പോഴാണു കള്ളക്കടത്തു പിടികൂടിയതെന്നും പ്രതികൾ പറഞ്ഞു. ഇതടക്കം തിരുവനന്തപുരം യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട ചില കരാർ പ്രവൃത്തികളുടെയും അതിൽ കമ്മിഷൻ ലഭിച്ചതിന്റെയും വിശദാംശങ്ങൾ സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്.കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത മഞ്ചേരി സ്വദേശി ടി.എം. അൻവർ വഴി ഫർണിച്ചർ നൽകാമെന്നായിരുന്നു ധാരണ. അൻവറിനു നേരത്തേ ഫർണിച്ചർ ബിസിനസുണ്ടായിരുന്നു. യുഎഇ സർക്കാരിൽനിന്നു പണം ലഭിക്കുമെന്നുറപ്പുള്ളതിനാലാണു 40 കോടി രൂപയുടെ അടങ്കൽ നൽകിയതെന്നും ഇത് അമിത നിരക്കാണെന്നുറപ്പുണ്ടായിരുന്നതായും സ്വപ്നയും സന്ദീപും പറഞ്ഞിട്ടുണ്ട്. കോൺസുലേറ്റിന് ഫർണ്ണിച്ചർ വാങ്ങാൻ 40 കോടി എന്നത് അതിഭീമമായ തുകയാണ്.
ഒരു കിലോഗ്രാം സ്വർണം കടത്തുന്നതിന് 75,000 രൂപയാണു സന്ദീപ് ആവശ്യപ്പെട്ടിരുന്നത്. ഇതു കോൺസുലേറ്റിലെ ചില ഉദ്യോഗസ്ഥർക്കു വേണ്ടിയാണെന്നാണു പറഞ്ഞിരുന്നത്. ഇതിൽനിന്നു സ്വന്തം പങ്ക് എടുത്ത ശേഷം റമീസ് ബാക്കി സന്ദീപിനു നൽകും. സന്ദീപാകട്ടെ, തന്റെ പങ്ക് നീക്കിവച്ച ശേഷം സ്വപ്ന, സരിത് എന്നിവർക്കുമുള്ള കമ്മിഷൻ കൈമാറുകയായിരുന്നു. റമീസും സന്ദീപുമായിരുന്നു എല്ലാം നിയന്ത്രിച്ചിരുന്നത്. അതിനിടെ കേസിൽ കൂടുതൽ അറസ്റ്റുകൾ സംഭവിച്ചു. റമീസ്, കൂട്ടാളി എ.എം.ജലാൽ എന്നിവരുമായുള്ള അടുത്ത ബന്ധമാണു മുഹമ്മദ് അലി, മുഹമ്മദ് അലി ഇബ്രാഹിം എന്നിവരെ കുടുക്കിയത്. കടത്തിക്കൊണ്ടുവരുന്ന സ്വർണം വിൽപന നടത്തി പണമാക്കുന്നത് ഇവരാണെന്നാണു സൂചന. ജലാലിനു നിയമ സഹായം ഉറപ്പാക്കാനും കസ്റ്റംസിനു കീഴടങ്ങാനും സഹായം ലഭ്യമാക്കിയത് ഇവരായിരുന്നു.
നയതന്ത്ര പാഴ്സലിലെ സ്വർണം കസ്റ്റംസ് പിടികൂടിയതിനു തൊട്ടുമുൻപുള്ള ദിവസവും കേസിലെ പ്രതികൾ തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം പുറത്തു കടത്തി. റമീസാണു സ്വർണം കൈമാറിയത്. ജലാൽ, മുഹമ്മദ് അലി ഇബ്രാഹിം, മുഹമ്മദ് അലി എന്നിവർ തമ്പാനൂരിലെ ഹോട്ടലിന്റെ പാർക്കിങ് സ്ഥലത്തു വച്ചാണ് ഈ സ്വർണം ഏറ്റുവാങ്ങിയത്. കടത്തിയ സ്വർണത്തിന്റെ അളവും ആർക്കാണു കൈമാറിയെന്ന വിവരവും എൻഐഎ കണ്ടെത്തിയിട്ടുണ്ട്. ജൂൺ 28 നാണു ഈ കടത്ത് നടന്നത്. ജൂൺ 30നാണ് യുഎഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര പാഴ്സലിൽ 30 കിലോഗ്രാം സ്വർണം എത്തിയതും വിവരം കസ്റ്റംസിനു ലഭിച്ചതും.
മുഹമ്മദ് അലി ഇബ്രാഹിം, മുഹമ്മദ് അലി എന്നിവർ കേസിൽപ്പെടാതിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ജലാൽ കസ്റ്റംസിൽ കീഴടങ്ങി. അതിനിടയിൽ റമീസ് അറസ്റ്റിലായതോടെ ഈ പദ്ധതി പാളി. സ്വർണ വിൽപനയിലൂടെ ലഭിച്ചിരുന്ന പണം തീവ്രസ്വഭാവമുള്ള സംഘടനകളിലേക്കും മറ്റും എത്തിയിരുന്നത് ഇവരിലൂടെയാണോ എന്നാണ് എൻഐഎ പരിശോധിക്കുന്നത്. സ്വർണക്കള്ളക്കടത്ത്, ഹവാല ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മൂവാറ്റുപുഴ റാക്കറ്റിന്റെ ഭാഗമാണിവർ എന്നാണു വിവരം. മുഹമ്മദ് അലി ഇബ്രാഹിം അറസ്റ്റിലായ ജലാലിന്റെ ഡ്രൈവർ കൂടിയാണ്. അന്വേഷണം ഇവരിലേക്കു കൂടി എത്തുന്നുവെന്നറിഞ്ഞതോടെ ഇവർ എറണാകുളത്തുള്ള അഭിഭാഷകനെ സമീപിച്ചിരുന്നു. ഇവിടെ നിന്ന് തിരിച്ചു പോകുമ്പോൾ എൻഐഎ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. റമീസിനെ വീണ്ടും വിട്ടുകിട്ടാൻ അന്വേഷണ സംഘം കോടതിയെ സമീപിച്ചേക്കും. കേസിൽ യുഎപിഎ നിലനിൽക്കില്ലെന്ന പ്രതിഭാഗം വാദത്തിന്റെ നിജസ്ഥിതി അറിയാൻ കേസ് ഡയറി കോടതി പരിശോധിക്കും.
Stories you may Like
- സ്വർണ്ണക്കടത്തിന് ഒത്താശ ചെയ്ത കസ്റ്റംസ് സൂപ്രണ്ടുമാരെ പിരിച്ചുവിട്ടു
- യുവം വേദിയിലെ 'സ്വർണകള്ളകടത്ത്' പരാമർശത്തെ വിമർശിച്ച് തോമസ് ഐസക്
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- പിണറായിക്ക് യുഎഇയിലും ഷാർജയിലും അജ്മാനിലും ബെനാമി ബിസിനസ്; സ്വപ്ന സുരേഷ്
- കുടുംബമായി യാത്ര ചെയ്യുന്നവർക്ക് കൂടുതൽ ഡിമാൻഡ്; കരിപ്പൂരിൽ മാഫിയ പിടിമുറുക്കുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍