Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വർണ്ണക്കടത്ത് കേസിൽ അസാധാരണ നടപടി; സ്വപ്‌നയുടെ മൊഴിയുടെ പകർപ്പ് കോടതിയിൽ; കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി മുദ്രവെച്ച കവറിൽ മൊഴിയുടെ പകർപ്പ് കോടതിയിൽ സമർപ്പിച്ചു; ചോദ്യം ചെയ്യലിൽ സ്വർണ്ണക്കടത്തിന് സഹായിച്ച ഉന്നത രാഷ്ടീയ ബന്ധമുള്ളവരുടെ പേരുകൾ സ്വപ്‌ന വെളിപ്പെടുത്തിയെന്ന് സൂചന; ഭാവിയിൽ മൊഴി മാറ്റാൻ സമ്മർദം ഉണ്ടായേക്കാമെന്ന് കണക്കിലെടുത്താണ് മൊഴിയുടെ പകർപ്പ് കോടതിയിൽ സമർപ്പിക്കാൻ ആവശ്യപ്പെട്ടത് സ്വപ്‌ന തന്നെ; സ്വർണ്ണക്കടത്തു കേസ് സോളാർ വഴിയേ തന്നെ

സ്വർണ്ണക്കടത്ത് കേസിൽ അസാധാരണ നടപടി; സ്വപ്‌നയുടെ മൊഴിയുടെ പകർപ്പ് കോടതിയിൽ; കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി മുദ്രവെച്ച കവറിൽ മൊഴിയുടെ പകർപ്പ് കോടതിയിൽ സമർപ്പിച്ചു; ചോദ്യം ചെയ്യലിൽ സ്വർണ്ണക്കടത്തിന് സഹായിച്ച ഉന്നത രാഷ്ടീയ ബന്ധമുള്ളവരുടെ പേരുകൾ സ്വപ്‌ന വെളിപ്പെടുത്തിയെന്ന് സൂചന; ഭാവിയിൽ മൊഴി മാറ്റാൻ സമ്മർദം ഉണ്ടായേക്കാമെന്ന് കണക്കിലെടുത്താണ് മൊഴിയുടെ പകർപ്പ് കോടതിയിൽ സമർപ്പിക്കാൻ ആവശ്യപ്പെട്ടത് സ്വപ്‌ന തന്നെ; സ്വർണ്ണക്കടത്തു കേസ് സോളാർ വഴിയേ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്തെ സോളാർ കേസിൻെ അതേ മാതൃകയിലാണ് പിറണായി കാലത്തെ സ്വർണ്ണക്കടത്തു കേസും മുന്നോട്ടു നീങ്ങുന്നതെന്ന ആക്ഷേപം ശക്തമായിരുന്നു. കഴിഞ്ഞ കാലത്തെ അതേ കഥാപാത്രങ്ങൾ മറ്റു റോളുകളിൽ ഇപ്പോൾ വീണ്ടും അവതരിക്കുകയായിരുന്നു. ഇപ്പോൾ സ്വർണ്ണക്കടത്തുമായി ബന്ധമുള്ള ഉന്നതരുടെ പേരുകൾ അടങ്ങുന്ന മൊഴി സ്വപ്‌നയുടെ താൽപ്പര്യത്തില് കോടതിക്ക് നർകിയിരിക്കയാണ്. കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി മുദ്രവെച്ച കവറിൽ മൊഴിയുടെ പകർപ്പ് കോടതിയിൽ സമർപ്പിക്കുകയായിരുന്നു. സ്വപ്‌ന ആവശ്യപ്പെട്ട പ്രകാരമാണ് നടപടിയെന്ന് കസ്റ്റംസ് അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെയാണ് കസ്റ്റംസ് സ്വപ്‌നയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ സ്വർണ്ണക്കടത്തിന് സഹായിച്ച ഉന്നത രാഷ്ടീയ ബന്ധമുള്ളവരുടെ പേരുകൾ സ്വപ്‌ന വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. ഭാവിയിൽ മൊഴി മാറ്റാൻ സമ്മർദം ഉണ്ടായേക്കാമെന്നത് കണക്കിലെടുത്താണ് മൊഴിയുടെ പകർപ്പ് കസ്റ്റംസിനോട് കോടതിയിൽ സമർപ്പിക്കാൻ സ്വപ്‌ന തന്നെ ആവശ്യപ്പെട്ടത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ അഡീഷണൽ സിജെഎം കോടതിയിലാണ് മൊഴിയുടെ പകർപ്പ് നൽകിയത്. തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെയാണ് കസ്റ്റംസ് സ്വപ്നയെ കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് നിർണായകമാണെന്ന സൂചനയാണ് ലഭിക്കുന്നത്.

അതേസമയം കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ്, സരിത്ത് എന്നിവരെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ബുധനാഴ്ച ഹാജരാക്കാൻ ഉത്തരവ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന്റെ കസ്റ്റഡി അപേക്ഷയിലാണ് ഉത്തരവ്. സ്വർണ്ണക്കടത്ത് കേസിലെ പണമിടപാടുകളെക്കുറിച്ചാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുക. പണത്തിന്റെ ഉറവിടം, ഹവാല, ബിനാമി ഇടപാടുകൾ,കള്ളപ്പണം വെളുപ്പിക്കൽ എന്നിവ അന്വേഷണ പരിധിയിൽ ഉൾപ്പെടുന്നു.

എൻഐഎക്കും കസ്റ്റംസിനും പിന്നാലെയാണ് സ്വർണക്കള്ളക്കടത്തിനെ കുറിച്ച് എന്‌ഫോഴ്‌സ്‌മെന്റ് ഡയറകടറേറ്റും അന്വേഷണം ആരംഭിച്ചത്. നയതന്ത്ര ചാനൽ വഴിയുള്ള കള്ളക്കടത്ത് കസ്റ്റംസും തീവ്രവാദ സംഘടനകളുയമായുള്ള ബന്ധം എൻഐഎയുമായാണ് അന്വഷിക്കുന്നത്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റിന്‌റെ അന്വേഷണം. സ്വർണ്ണക്കടത്തിന് പിന്നിലെ പണത്തിന്റെ ഉറവിടവും അത് കടന്നുപോയ വഴികളുമാണ് അന്വഷണത്തിൽ പ്രധാനം.

ഇതോടൊപ്പം പ്രതികളുടെ ഹവാല, ബിനാമിഇടപാടുകൾ, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയും എന്‌ഫോഴ്‌സ്മന്റെിന്റെ പരിധിയിൽ വരും. സ്വപ്നയുടെയും ചാർട്ടേഡ് അക്കൗണ്ടിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ രണ്ട് ബാങ്ക് ലോക്കറുകളിൽനിന്ന് ഒരു കോടി രൂപയും ഒരു കിലോ സ്വർണവും കണ്ടെടുത്തത് കള്ളക്കടത്തിലെ ബിനാമി ഇടപാടുകൾ സംബന്ധിച്ച് സൂചന നല്കുന്നതാണെന്ന് അന്വേഷണ വൃത്തങ്ങൾ പറയുന്നത്.

അതിനിടെ കോൺസുലേറ്റിൽ സ്വപ്നയും സരിത്തും ചേർന്ന് യുഎഇ കോൺസുലേറ്റിലും നിരവധി തട്ടിപ്പുകൾ നടത്തിയെന്ന സൂചനയാണ് പുറത്തുവരുന്നത്. ഹൈദരാബാദിൽ നിർദേശിക്കപ്പെട്ട പുതിയ യുഎഇ കോൺസുലേറ്റിലേക്കു ഫർണിച്ചർ നൽകാനുള്ള കരാർ ലഭിക്കാൻ ശ്രമം നടന്നതായി വെളിപ്പെടുത്തൽ. ചോദ്യം ചെയ്യുന്നതിനിടെ പ്രതികളായ സന്ദീപും സ്വപ്നയുമാണ് ഇക്കാര്യം കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥരോടു പറഞ്ഞത്. ഇതിനെ എൻഐഎയും ഗൗരവത്തോടെ കാണും.

40 കോടി രൂപയ്ക്കുള്ള കരാർ സംഘത്തിനു നൽകാൻ ഏകദേശ ധാരണയിലെത്തി നിൽക്കുമ്പോഴാണു കള്ളക്കടത്തു പിടികൂടിയതെന്നും പ്രതികൾ പറഞ്ഞു. ഇതടക്കം തിരുവനന്തപുരം യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട ചില കരാർ പ്രവൃത്തികളുടെയും അതിൽ കമ്മിഷൻ ലഭിച്ചതിന്റെയും വിശദാംശങ്ങൾ സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്.കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത മഞ്ചേരി സ്വദേശി ടി.എം. അൻവർ വഴി ഫർണിച്ചർ നൽകാമെന്നായിരുന്നു ധാരണ. അൻവറിനു നേരത്തേ ഫർണിച്ചർ ബിസിനസുണ്ടായിരുന്നു. യുഎഇ സർക്കാരിൽനിന്നു പണം ലഭിക്കുമെന്നുറപ്പുള്ളതിനാലാണു 40 കോടി രൂപയുടെ അടങ്കൽ നൽകിയതെന്നും ഇത് അമിത നിരക്കാണെന്നുറപ്പുണ്ടായിരുന്നതായും സ്വപ്നയും സന്ദീപും പറഞ്ഞിട്ടുണ്ട്. കോൺസുലേറ്റിന് ഫർണ്ണിച്ചർ വാങ്ങാൻ 40 കോടി എന്നത് അതിഭീമമായ തുകയാണ്.

ഒരു കിലോഗ്രാം സ്വർണം കടത്തുന്നതിന് 75,000 രൂപയാണു സന്ദീപ് ആവശ്യപ്പെട്ടിരുന്നത്. ഇതു കോൺസുലേറ്റിലെ ചില ഉദ്യോഗസ്ഥർക്കു വേണ്ടിയാണെന്നാണു പറഞ്ഞിരുന്നത്. ഇതിൽനിന്നു സ്വന്തം പങ്ക് എടുത്ത ശേഷം റമീസ് ബാക്കി സന്ദീപിനു നൽകും. സന്ദീപാകട്ടെ, തന്റെ പങ്ക് നീക്കിവച്ച ശേഷം സ്വപ്ന, സരിത് എന്നിവർക്കുമുള്ള കമ്മിഷൻ കൈമാറുകയായിരുന്നു. റമീസും സന്ദീപുമായിരുന്നു എല്ലാം നിയന്ത്രിച്ചിരുന്നത്. അതിനിടെ കേസിൽ കൂടുതൽ അറസ്റ്റുകൾ സംഭവിച്ചു. റമീസ്, കൂട്ടാളി എ.എം.ജലാൽ എന്നിവരുമായുള്ള അടുത്ത ബന്ധമാണു മുഹമ്മദ് അലി, മുഹമ്മദ് അലി ഇബ്രാഹിം എന്നിവരെ കുടുക്കിയത്. കടത്തിക്കൊണ്ടുവരുന്ന സ്വർണം വിൽപന നടത്തി പണമാക്കുന്നത് ഇവരാണെന്നാണു സൂചന. ജലാലിനു നിയമ സഹായം ഉറപ്പാക്കാനും കസ്റ്റംസിനു കീഴടങ്ങാനും സഹായം ലഭ്യമാക്കിയത് ഇവരായിരുന്നു.

നയതന്ത്ര പാഴ്സലിലെ സ്വർണം കസ്റ്റംസ് പിടികൂടിയതിനു തൊട്ടുമുൻപുള്ള ദിവസവും കേസിലെ പ്രതികൾ തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം പുറത്തു കടത്തി. റമീസാണു സ്വർണം കൈമാറിയത്. ജലാൽ, മുഹമ്മദ് അലി ഇബ്രാഹിം, മുഹമ്മദ് അലി എന്നിവർ തമ്പാനൂരിലെ ഹോട്ടലിന്റെ പാർക്കിങ് സ്ഥലത്തു വച്ചാണ് ഈ സ്വർണം ഏറ്റുവാങ്ങിയത്. കടത്തിയ സ്വർണത്തിന്റെ അളവും ആർക്കാണു കൈമാറിയെന്ന വിവരവും എൻഐഎ കണ്ടെത്തിയിട്ടുണ്ട്. ജൂൺ 28 നാണു ഈ കടത്ത് നടന്നത്. ജൂൺ 30നാണ് യുഎഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര പാഴ്സലിൽ 30 കിലോഗ്രാം സ്വർണം എത്തിയതും വിവരം കസ്റ്റംസിനു ലഭിച്ചതും.

മുഹമ്മദ് അലി ഇബ്രാഹിം, മുഹമ്മദ് അലി എന്നിവർ കേസിൽപ്പെടാതിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ജലാൽ കസ്റ്റംസിൽ കീഴടങ്ങി. അതിനിടയിൽ റമീസ് അറസ്റ്റിലായതോടെ ഈ പദ്ധതി പാളി. സ്വർണ വിൽപനയിലൂടെ ലഭിച്ചിരുന്ന പണം തീവ്രസ്വഭാവമുള്ള സംഘടനകളിലേക്കും മറ്റും എത്തിയിരുന്നത് ഇവരിലൂടെയാണോ എന്നാണ് എൻഐഎ പരിശോധിക്കുന്നത്. സ്വർണക്കള്ളക്കടത്ത്, ഹവാല ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മൂവാറ്റുപുഴ റാക്കറ്റിന്റെ ഭാഗമാണിവർ എന്നാണു വിവരം. മുഹമ്മദ് അലി ഇബ്രാഹിം അറസ്റ്റിലായ ജലാലിന്റെ ഡ്രൈവർ കൂടിയാണ്. അന്വേഷണം ഇവരിലേക്കു കൂടി എത്തുന്നുവെന്നറിഞ്ഞതോടെ ഇവർ എറണാകുളത്തുള്ള അഭിഭാഷകനെ സമീപിച്ചിരുന്നു. ഇവിടെ നിന്ന് തിരിച്ചു പോകുമ്പോൾ എൻഐഎ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. റമീസിനെ വീണ്ടും വിട്ടുകിട്ടാൻ അന്വേഷണ സംഘം കോടതിയെ സമീപിച്ചേക്കും. കേസിൽ യുഎപിഎ നിലനിൽക്കില്ലെന്ന പ്രതിഭാഗം വാദത്തിന്റെ നിജസ്ഥിതി അറിയാൻ കേസ് ഡയറി കോടതി പരിശോധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP