Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാശ്മീരിലെ അവകാശങ്ങൾക്കായും ആർട്ടിക്കിൽ 370 പുനഃസ്ഥാപിക്കാനായി പോരാടിയില്ലെങ്കൽ രാഷ്ട്രീയകക്ഷികളുടെ വിശ്വാസിയത നഷ്ടപ്പെടും; ജമ്മു കശ്മീരിനുള്ള പ്രത്യേക അധികാരം പുനഃസ്ഥാപിക്കുകയെന്ന ആവശ്യത്തിൽനിന്ന് പി.ഡി.പി പിറകോട്ടുപോകില്ലെന്നും ഇൽജിത മുഫ്തി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ജനങ്ങളുടെ അവകാശങ്ങളും ആർട്ടിക്കിൾ 370ഉം പുനഃസ്ഥാപിക്കാനായി പോരാടിയില്ലെങ്കിൽ ജമ്മു കശ്മീരിലെ രാഷ്ട്രീയ കക്ഷികൾക്ക് വിശ്വാസ്യത നഷ്ടമാകുമെന്ന് മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തി. ആർട്ടിക്കിൾ 370ഉം 35എയും ഉൾപ്പെടെ ജമ്മു കശ്മീരിനുള്ള പ്രത്യേക അധികാരം പുനഃസ്ഥാപിക്കുകയെന്ന ആവശ്യത്തിൽനിന്ന് പി.ഡി.പി പിറകോട്ടുപോകില്ലെന്നും ഇൽതിജ ഇന്ത്യ ടുഡേ ടി.വിയോട് പറഞ്ഞു. ജമ്മു കശ്മീരിനുള്ള പ്രത്യേക അധികാരം റദ്ദാക്കി കേന്ദ്ര ഭരണപ്രദേശങ്ങളാക്കി വിഭജിച്ചതിന് ഓഗസ്റ്റ് അഞ്ചിന് ഒരു വർഷം തികയുകയാണ്.

ആർട്ടിക്കിൾ 370 റദ്ദാക്കിയതു മുതൽ കശ്മീരിലെ സാഹചര്യം വഷളായതായി ഇൽതിജ പറഞ്ഞു. ഒരു വർഷമായി കശ്മീരിൽ വർധനവുണ്ടായിട്ടുള്ളത് സൈനികരുടെയും ബാരിക്കേഡുകളുടെയും എണ്ണത്തിൽ മാത്രമാണ്. ജനങ്ങളുടെ ശബ്ദത്തെ അടിച്ചമർത്തുകയാണ്. തമാശ പറഞ്ഞാൽ പോലും യു.എ.പി.എ ചുമത്തുന്ന സാഹചര്യമാണുള്ളത്. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഇതിനെതിരെ പ്രതികരിക്കാത്തത് അവരുടെ വിശ്വാസ്യതയെ തകർക്കും.

ഒരു വർഷമായി തടവിൽ തുടരുന്ന തന്റെ മാതാവ് മെഹ്ബൂബ മുഫ്തിയെ എന്തുകൊണ്ടാണ് മോചിപ്പിക്കാത്തതെന്നും ഇൽതിജ ചോദിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ 2019 ഓഗസ്റ്റ് അഞ്ച് മുതൽ മെഹ്ബൂബ തടവിലാണ്. ദേശീയ സുരക്ഷാ നിയമം ചുമത്തപ്പെട്ട മെഹ്ബൂബയുടെ തടങ്കൽ മൂന്ന് മാസത്തേക്ക് കൂടി കേന്ദ്ര സർക്കാർ നീട്ടിയിരിക്കുകയാണ്.

നരേന്ദ്ര മോദി അയോധ്യ സന്ദർശിക്കുന്നത് രാജ്യം നേരിടുന്ന നിരവധിയായ പ്രശ്‌നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനാണെന്നും ഇൽതിജ പറഞ്ഞു. കോവിഡ് ബാധിതനായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ തങ്ങളെ ദ്രോഹിച്ചെങ്കിലും അദ്ദേഹത്തിന് ഉടൻ രോഗമുക്തിയുണ്ടാകട്ടെയെന്നാണ് ആഗ്രഹിക്കുന്നതെന്നും ഇൽതിജ മുഫ്തി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP