അതിരാവിലെ 3.40 നു ആറ്റിങ്ങലിൽ നിന്നും പുറപ്പെട്ടു എന്ന് മൊഴി; ഷെഡ്യൂൾ പ്രകാരം അവിടെ എത്തേണ്ടത് നാലു പത്തിനും; സ്പീഡ് ഗവർണർ ഘടിപ്പിച്ച വണ്ടിയുമായി അപകട സമയത്ത് പള്ളിപ്പുറത്ത് എത്തിയെന്ന മൊഴിയിൽ നിറയുന്നത് സർവ്വത്ര ദുരൂഹത; യുഎഇ സർക്കാരിലെ ഡ്രൈവിങ് ജോലി കൂടിയായപ്പോൾ സംശയങ്ങൾ പുതിയ തലത്തിൽ; ബാലഭാസ്കറിന്റെ ഡ്രൈവിങ് സീറ്റിലെ ദൃക്സാക്ഷി മൊഴി ദുരൂഹം; വയലിനിസ്റ്റിന്റെ മരണത്തിലും കോൺസുലേറ്റ് ചതിയുടെ സംശയം; ഡ്രൈവർ അജിയും വില്ലന്മാരുടെ പട്ടികയിലേക്ക്
എം മനോജ് കുമാർ
തിരുവനന്തപുരം: ബാലഭാസ്ക്കറിന്റെ വാഹനാപകടക്കേസിൽ തെറ്റായ മൊഴി നൽകിയ മുൻ കെഎസ്ആർടിസി എംപാനൽ ഡ്രൈവർ ഇപ്പോഴും ഉറച്ച് നിൽക്കുന്നത് താൻ നൽകിയ കള്ളമൊഴിയിൽ തന്നെ. ചാനലിൽ പ്രത്യക്ഷപ്പെട്ടു അജി ഇപ്പോഴും നൽകുന്നത് വാഹനാപകടസമയത്ത് കാർ ഓടിച്ചത് ബാലഭാസ്ക്കർ ആണെന്ന തെറ്റായ മൊഴിയിലാണ്. ബാലഭാസ്ക്കറിന്റെയും മകളുടെയും മരണത്തിനു കാരണമായ വാഹനാപകട സമയത്ത് ബാലുവാണ് കാർ ഓടിച്ചത് എന്ന മൊഴിയാണ് അജി നൽകിയത്. അപകടസമയത്ത് ബാലുവിന്റെ കാറിനു തൊട്ടു പിന്നിലുണ്ടായ കെഎസ്ആർടിസി ബസിന്റെ ഡ്രൈവർ എന്ന നിലയിലാണ് അജി മൊഴി നൽകിയത്.
എന്തുകൊണ്ട് കള്ളമൊഴി നൽകി എന്ന ചോദ്യം സിബിഐ അജിക്ക് മുന്നിൽ ഉയർത്താനിരിക്കെയാണ് തന്റെ പഴയ മൊഴിയിൽ അജി ഇപ്പോഴും ഉറച്ച് നിൽക്കുന്നത്. അപകട സമയത്ത് മറുനാടൻ അജിയെ വിളിച്ച് ആരാണ് കാർ ഓടിച്ചത് എന്ന് ചോദിച്ചപ്പോൾ ബാലഭാസ്കർ ആണെന്നാണ് അജി പ്രതികരിച്ചത്. എങ്ങനെ മനസിലായി ബാലുവാണ് കാർ ഓടിച്ചത് എന്ന് ചോദിച്ചപ്പോൾ ബർമുഡയിട്ടയാളെയാണ് ഡ്രൈവിങ് സീറ്റിൽ നിന്നും താൻ പുറത്തേക്ക് എടുത്തത് എന്നാണ് പറഞ്ഞത്. ബർമുഡയിട്ടത് ഡ്രൈവർ അർജുനൻ ആണല്ലോ എന്ന് പറഞ്ഞപ്പോൾ കാർ ഓടിച്ചത് ബാലു തന്നെയാണ് എന്നാണ് അജി പറഞ്ഞത്. അജിയുടെ മൊഴി തെറ്റായിരുന്നു എന്ന് ക്രൈംബ്രാഞ്ച് ശാസ്ത്രീയ അന്വേഷണത്തിലൂടെ കണ്ടെത്തുകയും സാക്ഷികളുടെ പട്ടികയിൽ നിന്നും അജിയെ നീക്കം ചെയ്യുകയും ചെയ്തു.
കെഎസ്ആർടിയുടെ വിശ്വാസ്യതയെ ബാധിക്കുന്ന വിധത്തിലാണ് അന്ന് എംപാനൽ ഡ്രൈവർ ആയിരുന്ന അജി കള്ളമൊഴി നൽകിയത്. സ്വർണ്ണക്കടത്തുകാർക്ക് ഒത്താശ ചെയ്യാൻ വേണ്ടിയാണ് കള്ളമൊഴി അജി നൽകിയത് എന്ന ആരോപണമാണ് പിന്നീട് ഉയർന്നത്. യുഎഇ കോൺസുലേറ്റ് വഴിയുള്ള സ്വർണ്ണക്കടത്ത് വിവാദമായി നിൽക്കുമ്പോൾ ഇതേ അജിക്ക് യുഎഇ കോൺസുലേറ്റ് വഴി യുഎഇയിൽ ഡ്രൈവറായി സർക്കാർ ജോലി കിട്ടിയ കാര്യവും ഇപ്പോൾ വെളിയിൽ വരുന്നത്. യുഎഇ കോൺസുലേറ്റ് വഴി നടന്ന സ്വർണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രകയായ സ്വപ്നയാണ് അജിയുടെ ജോലിക്ക് പിന്നിൽ എന്ന വാർത്തയാണ് ഇപ്പോൾ വന്നത്. തിരുവനന്തപുരത്തെ യുഎഇ കോൺസുലെറ്റ് വഴി നടന്ന റിക്രൂട്ടിലാണ് അജിക്ക് യുഎഇ സർക്കാരിൽ ജോലി കിട്ടിയത് എന്നാണ് ഇപ്പോഴത്തെ വാർത്ത. എന്നാൽ കൊച്ചിയിലെ റിക്രൂട്ടിങ് കമ്പനിവഴിയാണ് ജോലി ലഭിച്ചത് എന്നാണ് അജിയുടെ പ്രതികരണം. പക്ഷെ ജോലി യുഎഇ സർക്കാരിൽ തന്നെ എന്നത് അജി നിഷേധിച്ചിട്ടുമില്ല.
അപകട സമയത്ത് ബാലു കാർ ഓടിച്ചു അജിയുടെ മൊഴി കളവാണ് എന്നാണ് അന്നുമുതൽ ബാലഭാസ്ക്കറിന്റെ കുടുംബം ആരോപിക്കുന്നത്. ബാലുവിന്റെ ഭാര്യ ലക്ഷ്മി വരെ കാർ ഓടിച്ചത് അർജുൻ ആയിരുന്നെന്നു പൊലീസിനു മൊഴി നല്കിയിരിക്കവേയാണ് അന്ന് തെറ്റായ മൊഴി അജി നൽകിയത്. അജിയുടെ മൊഴി തെറ്റാണു എന്ന് തെളിയിക്കാൻ കെഎസ്ആർടിസിയിൽ ബാലുവിന്റെ കുടുംബം വിവരാവകാശം നൽകിയിരുന്നു. അപകട സമയത്ത് ബസ് ഓടിച്ചത് ആരായിരുന്നു. കണ്ടകടർ ആരായിരുന്നു. എത്ര പേർ ബസിൽ ഉണ്ടായിരുന്നു. അപകടം അജി റിപ്പോർട്ട് ചെയ്തിരുന്നോ? കഴക്കൂട്ടം ബസ് എത്ര മണിക്കാണ് എത്തിയത്. അവിടെ റിപ്പോർട്ട് ചെയ്തിരുന്നോ? ഇതിൽ ആറ്റിങ്ങലിൽ അജി പുറപ്പെട്ടു എന്ന് പറയുന്നത് 3.45 നാണ്. ഇതിൽ ക്ലാരിറ്റിയില്ല എന്നാണ് കെഎസ്ആർടിസി പറഞ്ഞത്. ഈ സമയം അവിടെ രേഖപ്പെടുത്തിയിട്ടില്ല. ബസ് ആറ്റിങ്ങൽ ഡിപ്പോയിൽ കയറിയിട്ടില്ല.
അതിനാൽ ആറ്റിങ്ങലിൽ എത്ര മണിക്ക് എത്തി എന്ന് പറയാൻ കഴിയില്ല എന്നാണ് കെഎസ്ആർടിസി പറഞ്ഞത്. ബസ് ഓടിച്ചത് അജി തന്നെയായിരുന്നു എന്നും അജി അപകടം റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്നും കെഎസ്ആർടിസി വിവരാവകാശത്തിൽ വ്യക്തമാക്കിയിരുന്നു. അജിയുടെ മൊഴി കളവാണ് എന്ന് മനസിലാക്കിയാണ് ഇവർ വിവരാവകാശം തേടിയത്. ടീ ഷർട്ടും ബർമുഡയുമിട്ട് കാർ ഓടിച്ചത് ഡ്രൈവർ അർജുൻ ആയിരുന്നെന്നു ബാലഭാസ്ക്കറിന്റെ കുടുംബത്തിനു അറിയാമായിരുന്നു. അതിനാലാണ് കുടുംബം വിവരാവകാശം നൽകിയത്. അന്ന് കെഎസ്ആർടിസി അജിയോടു വിശദീകരണം ചോദിച്ചിരുന്നു. അപകടം നടന്ന സമയവും അജി രക്ഷാപ്രവർത്തനം നടത്തിയ സമയവും തമ്മിൽ പൊരുത്തക്കേടുകൾ നിലനിന്നതിനാലാണ് നിജസ്ഥിതി അറിയാൻ വിവരാവകാശം നൽകിയത്. ആറ്റിങ്ങലിൽ ഈ കെഎസ്ആർടിസി ബസ് കയറിയിട്ടില്ല. എന്നാൽ കയറി എന്നാണ് അജി മൊഴി നൽകിയത്.
ഇതിൽ തന്നെ പൊരുത്തക്കേടുകൾ ദൃശ്യമാണ്. അപകട ദിവസം അതിരാവിലെ 3.40 നു ആറ്റിങ്ങലിൽ നിന്നും പുറപ്പെട്ടു എന്നാണ് അജി പറഞ്ഞത്. ബസിന്റെ ഷെഡ്യൂൾ പ്രകാരം നാലു പത്തിനാണ് ആറ്റിങ്ങലിൽ ഈ ബസ് എത്തേണ്ടത്. ക്രൈംബ്രാഞ്ച് കണ്ടെത്തൽ പ്രകാരം കഴക്കൂട്ടത്തിന്നടുത്ത് പള്ളിപ്പുറത്ത് രാവിലെ മൂന്നേ മുക്കാലോടെയോ അതിനു മുൻപോ ആണ് അപകടം നടന്നത്. ഇനി അജി പറയുന്ന സമയത്തിനു ആറ്റിങ്ങലിൽ നിന്നും പുറപ്പെട്ടാൽ തന്നെ ഈ സമയത്ത് പള്ളിപ്പുറത്ത് എത്താനും കഴിയില്ല എന്നാണ് കുടുംബം ആരോപിക്കുന്നത്. സ്പീഡ് ഗവർണർ ഘടിപ്പിച്ച വണ്ടിയാണ് അജി ഓടിച്ചത്. അറുപത് കിലോമീറ്ററിന് മുകളിൽ കെഎസ്ആർടിസിക്ക് ഓടാനും കഴിയില്ല. ഈ സമയത്ത് അജി ഓടിച്ച കെഎസ്ആർടിസി ബസ് അവിടെ എത്താൻ ഒരു സാധ്യതയും ഇല്ലെന്നാണ് കുടുംബം പറഞ്ഞത്.
ബാലഭാസ്ക്കറിന്റെ വാഹനാപകടക്കേസിൽ തെറ്റായ മൊഴി നൽകിയ സി.അജി ഇപ്പോഴും നാട്ടിലുണ്ട്. യുഎഇ സർക്കാരിന്റെ കീഴിലുള്ള ഡ്രൈവർ ജോലി തുടരവേ കോവിഡ് ആയതിനാൽ തിരികെ പോകാൻ കഴിഞ്ഞിട്ടില്ലെന്നാണ് അജി ഇപ്പോൾ ന്യൂസ് ചാനലിനു മുന്നിൽ വെളിപ്പെടുത്തൽ നടത്തിരിക്കുന്നത്. ബാലഭാസ്ക്കറിന്റെ മരണത്തിനു കാരണമായ വാഹനാപകട സമയത്ത് കാർ ഓടിച്ചത് ബാലഭാസ്കർ ആയിരുന്നുവെന്ന തെറ്റായ മൊഴിയാണ് പൊലീസിന് മുന്നിൽ അജി നൽകിയത്. ഇതേ മൊഴിയിൽ ഉറച്ച് നിൽക്കുകയും ചെയ്യുന്നു. അപകടസമയത്ത് രക്ഷാപ്രവർത്തനം നടത്തി എന്ന് അവകാശപ്പെട്ടാണ് തെറ്റായ മൊഴി അജി നൽകിയത്.
ബാലഭാസ്ക്കറിന്റെ ഭാര്യ ലക്ഷ്മി കാർ ഓടിച്ചത് അർജുൻ ആണെന്ന് പൊലീസിനു മൊഴി നൽകിയ വേളയിൽ തന്നെയാണ് ഇത് നിഷേധിച്ച് കാർ ഓടിച്ചത് ബാലഭാസ്കർ ആണെന്ന തെറ്റായ മൊഴി അജി നൽകിയത്. ബാലഭാസ്ക്കറിന്റെ ഡ്രൈവർ ആയിരുന്ന അർജുനും താനാണ് കാർ ഓടിച്ചത് എന്നാണ് ബാലുവിന്റെ ബന്ധുക്കളുടെ മുന്നിൽ ആദ്യം പറഞ്ഞിരുന്നത്. ഡ്രൈവർ അജിയുടെ മൊഴി വന്നതിനെ തുടർന്നാണ് അർജുനും കാർ കാടിച്ചത് ബാലുവായിരുന്നുവെന്ന് പറഞ്ഞു പിന്നീട് മൊഴികൾ തിരുത്തിയത്. സാധാരണ ഗതിയിൽ വാഹനാപകട സമയത്ത് കെഎസ്ആർടിസിയുടെ ആളുകൾ രക്ഷാപ്രവർത്തനത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരുടെ മൊഴി വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകുന്ന പൊലീസിന്റെ രീതി തിരുത്തിയാണ് അജിയുടെ മൊഴി മുഖവിലയ്ക്ക് എടുക്കാതെ കേസിൽ ആദ്യം പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും മുന്നോട്ടു പോയത്.
ഇനി ഈ കേസിലെ തീർപ്പ് വരുന്നത് സിബിഐ അന്വേഷണത്തിലൂടെയാണ്. ബാലഭാസ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ടവർക്ക് നെഞ്ചിടിക്കുമ്പോൾ തന്നെ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിന്റെയും നെഞ്ചിടിപ്പ് ഉയരുകയാണ്. കേസിൽ ഒട്ടുവളരെ പ്രധാന വസ്തുതകൾ ക്രൈംബ്രാഞ്ച് എന്തുകൊണ്ട് തള്ളിക്കളഞ്ഞു എന്ന് സിബിഐയ്ക്ക് മുൻപിൽ ക്രൈംബ്രാഞ്ചിനു വിശദമാക്കേണ്ടി വരും. കേസ് അട്ടിമറിക്കാൻ ക്രൈംബ്രാഞ്ച് ശ്രമിച്ച് എന്നൊക്കെയുള്ള സൂചനകൾ സിബിഐയിൽ നിന്ന് വന്നാൽ ഇത് എക്കാലത്തെയും ഈ അന്വേഷണ ഏജൻസിയുടെ ഉറക്കം കെടുത്താൻ പര്യാപ്തവുമാണ്. എന്തുകൊണ്ട് കലാഭവൻ സോബിന്റെ മൊഴികൾ തള്ളിക്കളഞ്ഞു എന്ന് ചോദിച്ചാൽ ഇതിനെങ്കിലും ക്രൈംബ്രാഞ്ച് സംഘത്തിനു ഉത്തരം നൽകേണ്ടി വന്നേക്കും.
സ്വർണ്ണക്കടത്ത് സംഘത്തിനു ബാലുവിന്റെ മരണവുമായി ബന്ധമുണ്ടെന്ന കാര്യം ഊട്ടിയുറപ്പിക്കുന്ന മൊഴികൾ വന്നത് കലാഭവൻ സോബിന്റെ മൊഴികളിൽ നിന്നും ആരോപണങ്ങളിൽ നിന്നുമാണ്. ഈ ആരോപണങ്ങൾ വ്യത്യസ്തമായ ഘട്ടങ്ങളിൽ തെളിയുന്നതും പിന്നീട് കണ്ടു. സ്വർണ്ണക്കടത്തുമായി ബന്ധമുള്ളവർ ചിലരെ അവിടെ കണ്ടു എന്നാണ് സോബിൻ ആരോപിച്ചത്. ദുരൂഹമായിരുന്നു അപകട രംഗം. സാധാരണ അപകട രംഗങ്ങളിൽ സംഭവിക്കാത്ത കാര്യങ്ങൾ ബാലുവിന്റെ കാർ അപകട സമയത്ത് അവിടെ കണ്ടു എന്നാണ് സോബിൻ പറഞ്ഞത്. രക്ഷാപ്രവർത്തനത്തിനു കാർ നിർത്താൻ തുനിഞ്ഞപ്പോൾ താൻ അടക്കമുള്ളവരെ അവിടെയുണ്ടായിരുന്നവർ ഓടിച്ചു വിട്ടതായും സോബിൻ പറഞ്ഞിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട തെളിവുകൾ, സാക്ഷിമൊഴികൾ, ബന്ധുക്കളുടെ പ്രതികരണം മുതലായവ കണക്കിലെടുക്കുമ്പോൾ ഒട്ടേറെ സംശയങ്ങൾ ആണ് നിലവിൽ ഉയർന്നുവരുന്നത്.
2018 സെപ്റ്റംബർ 25നാണ് ബാലഭാസ്കറും ഭാര്യയും മകൾ തേജസ്വിനി ബാലയും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത്. തിരുവനന്തപുരം പള്ളിപ്പുറത്തിനു സമീപമെത്തിയപ്പോൾ കാർ നിയന്ത്രണം വിട്ട് ഒരു മരത്തിലിടിക്കുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുവയസ്സുകാരി തേജസ്വിനിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. ഒരാഴ്ച്ചയോളം വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന ബാലഭാസ്കറിന്റെ നില മെച്ചപ്പെട്ടുവരുന്നതിനിടെ ഹൃദയാഘാതം വന്ന് ഒക്ടോബർ രണ്ടിന് മരണം സംഭവിക്കുകയായിരുന്നു. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
തൃശ്ശൂരിൽ ക്ഷേത്രദർശനത്തിനു ശേഷം മടങ്ങുന്ന വഴിയായിരുന്നു അപകടം നടന്നത്. അമിതവേഗത്തിൽ വന്ന കാർ സമീപത്തെ മരത്തിലിടിച്ചാണ് അപകടമുണ്ടായത് എന്നായിരുന്നു ആദ്യ നിഗമനം. ഈ നിഗമനങ്ങൾ തള്ളിക്കളയും വിധം ബാലുവിന്റെ മരണം അപകടമരണമല്ല ഇതുകൊലപാതകമാണ് എന്നാണ് ആരോപണങ്ങൾ വന്നത്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്