ഹൈദരാബാദിലെ കോൺസുലേറ്റിൽ ഫർണ്ണിച്ചർ വാങ്ങാൻ അടങ്കൽ നൽകിയത് 40 കോടി! സ്വപ്നയ്ക്കും സന്ദീപിനും പണമുണ്ടാക്കാൻ കോൺസുലേറ്റിൽ സഹായം നൽകിയവരുണ്ടെന്നതിന് തെളിവായി ഈ കച്ചവടവും; ജലാലിന്റെ കീഴടങ്ങലിന് പിന്നിൽ മുഹമ്മദ് അലി ഇബ്രാഹിമും മുഹമ്മദ് അലിയും പിടിയിലാകാതിരിക്കാനുള്ള തന്ത്രം; ഒരു കിലോ സ്വർണം കടത്തുമ്പോൾ സന്ദീപ് ചോദിച്ച് വാങ്ങിയത് 75,000 രൂപയും; സ്വർണ്ണ കടത്തിൽ നിറയുന്നത് തീവ്രവാദത്തിന്റെ അദൃശ്യ കരങ്ങൾ തന്നെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കോൺസുലേറ്റിൽ സ്വപ്നയ്ക്കും സരിത്തിനും ഉണ്ടായിരുന്നത് അത്യുഗ്രൻ സൗഹൃദങ്ങൾ. കോൺസുലേറ്റിലെ ജോലി പോയെങ്കിലും ഇവിടെ എല്ല കരാറും കിട്ടിയത് ഇവർക്കായിരുന്നു. സ്വർണക്കടത്ത് കേസിലുൾപ്പെട്ട സംഘത്തിനു വേണ്ടി വഴിവിട്ട പലതും അവിടെ നടന്നു. ഈ സാഹചര്യത്തിൽ കോൺസുലേറ്റ് ഉദ്യോഗസ്ഥരെ എൻഐഎയും ചോദ്യം ചെയ്യും. കോൺസുലേറ്റിലെ മറ്റ് പലർക്കും കടത്തിൽ പങ്കുണ്ടെന്നാണ് സംശയം. ഹൈദരാബാദിൽ നിർദേശിക്കപ്പെട്ട പുതിയ യുഎഇ കോൺസുലേറ്റിലേക്കു ഫർണിച്ചർ നൽകാനുള്ള കരാർ ലഭിക്കാൻ ശ്രമം നടന്നതായി വെളിപ്പെടുത്തൽ. ചോദ്യം ചെയ്യുന്നതിനിടെ പ്രതികളായ സന്ദീപും സ്വപ്നയുമാണ് ഇക്കാര്യം കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥരോടു പറഞ്ഞത്. ഇതിനെ എൻഐഎയും ഗൗരവത്തോടെ കാണും.
40 കോടി രൂപയ്ക്കുള്ള കരാർ സംഘത്തിനു നൽകാൻ ഏകദേശ ധാരണയിലെത്തി നിൽക്കുമ്പോഴാണു കള്ളക്കടത്തു പിടികൂടിയതെന്നും പ്രതികൾ പറഞ്ഞു. ഇതടക്കം തിരുവനന്തപുരം യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട ചില കരാർ പ്രവൃത്തികളുടെയും അതിൽ കമ്മിഷൻ ലഭിച്ചതിന്റെയും വിശദാംശങ്ങൾ സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്.കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത മഞ്ചേരി സ്വദേശി ടി.എം. അൻവർ വഴി ഫർണിച്ചർ നൽകാമെന്നായിരുന്നു ധാരണ. അൻവറിനു നേരത്തേ ഫർണിച്ചർ ബിസിനസുണ്ടായിരുന്നു. യുഎഇ സർക്കാരിൽനിന്നു പണം ലഭിക്കുമെന്നുറപ്പുള്ളതിനാലാണു 40 കോടി രൂപയുടെ അടങ്കൽ നൽകിയതെന്നും ഇത് അമിത നിരക്കാണെന്നുറപ്പുണ്ടായിരുന്നതായും സ്വപ്നയും സന്ദീപും പറഞ്ഞിട്ടുണ്ട്. കോൺസുലേറ്റിന് ഫർണ്ണിച്ചർ വാങ്ങാൻ 40 കോടി എന്നത് അതിഭീമമായ തുകയാണ്.
ഒരു കിലോഗ്രാം സ്വർണം കടത്തുന്നതിന് 75,000 രൂപയാണു സന്ദീപ് ആവശ്യപ്പെട്ടിരുന്നത്. ഇതു കോൺസുലേറ്റിലെ ചില ഉദ്യോഗസ്ഥർക്കു വേണ്ടിയാണെന്നാണു പറഞ്ഞിരുന്നത്. ഇതിൽനിന്നു സ്വന്തം പങ്ക് എടുത്ത ശേഷം റമീസ് ബാക്കി സന്ദീപിനു നൽകും. സന്ദീപാകട്ടെ, തന്റെ പങ്ക് നീക്കിവച്ച ശേഷം സ്വപ്ന, സരിത് എന്നിവർക്കുമുള്ള കമ്മിഷൻ കൈമാറുകയായിരുന്നു. റമീസും സന്ദീപുമായിരുന്നു എല്ലാം നിയന്ത്രിച്ചിരുന്നത്. അതിനിടെ കേസിൽ കൂടുതൽ അറസ്റ്റുകൾ സംഭവിച്ചു. റമീസ്, കൂട്ടാളി എ.എം.ജലാൽ എന്നിവരുമായുള്ള അടുത്ത ബന്ധമാണു മുഹമ്മദ് അലി, മുഹമ്മദ് അലി ഇബ്രാഹിം എന്നിവരെ കുടുക്കിയത്. കടത്തിക്കൊണ്ടുവരുന്ന സ്വർണം വിൽപന നടത്തി പണമാക്കുന്നത് ഇവരാണെന്നാണു സൂചന. ജലാലിനു നിയമ സഹായം ഉറപ്പാക്കാനും കസ്റ്റംസിനു കീഴടങ്ങാനും സഹായം ലഭ്യമാക്കിയത് ഇവരായിരുന്നു.
നയതന്ത്ര പാഴ്സലിലെ സ്വർണം കസ്റ്റംസ് പിടികൂടിയതിനു തൊട്ടുമുൻപുള്ള ദിവസവും കേസിലെ പ്രതികൾ തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം പുറത്തു കടത്തി. റമീസാണു സ്വർണം കൈമാറിയത്. ജലാൽ, മുഹമ്മദ് അലി ഇബ്രാഹിം, മുഹമ്മദ് അലി എന്നിവർ തമ്പാനൂരിലെ ഹോട്ടലിന്റെ പാർക്കിങ് സ്ഥലത്തു വച്ചാണ് ഈ സ്വർണം ഏറ്റുവാങ്ങിയത്. കടത്തിയ സ്വർണത്തിന്റെ അളവും ആർക്കാണു കൈമാറിയെന്ന വിവരവും എൻഐഎ കണ്ടെത്തിയിട്ടുണ്ട്. ജൂൺ 28 നാണു ഈ കടത്ത് നടന്നത്. ജൂൺ 30നാണ് യുഎഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര പാഴ്സലിൽ 30 കിലോഗ്രാം സ്വർണം എത്തിയതും വിവരം കസ്റ്റംസിനു ലഭിച്ചതും.
മുഹമ്മദ് അലി ഇബ്രാഹിം, മുഹമ്മദ് അലി എന്നിവർ കേസിൽപ്പെടാതിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ജലാൽ കസ്റ്റംസിൽ കീഴടങ്ങി. അതിനിടയിൽ റമീസ് അറസ്റ്റിലായതോടെ ഈ പദ്ധതി പാളി. സ്വർണ വിൽപനയിലൂടെ ലഭിച്ചിരുന്ന പണം തീവ്രസ്വഭാവമുള്ള സംഘടനകളിലേക്കും മറ്റും എത്തിയിരുന്നത് ഇവരിലൂടെയാണോ എന്നാണ് എൻഐഎ പരിശോധിക്കുന്നത്. സ്വർണക്കള്ളക്കടത്ത്, ഹവാല ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മൂവാറ്റുപുഴ റാക്കറ്റിന്റെ ഭാഗമാണിവർ എന്നാണു വിവരം. മുഹമ്മദ് അലി ഇബ്രാഹിം അറസ്റ്റിലായ ജലാലിന്റെ ഡ്രൈവർ കൂടിയാണ്. അന്വേഷണം ഇവരിലേക്കു കൂടി എത്തുന്നുവെന്നറിഞ്ഞതോടെ ഇവർ എറണാകുളത്തുള്ള അഭിഭാഷകനെ സമീപിച്ചിരുന്നു. ഇവിടെ നിന്ന് തിരിച്ചു പോകുമ്പോൾ എൻഐഎ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. റമീസിനെ വീണ്ടും വിട്ടുകിട്ടാൻ അന്വേഷണ സംഘം കോടതിയെ സമീപിച്ചേക്കും. കേസിൽ യുഎപിഎ നിലനിൽക്കില്ലെന്ന പ്രതിഭാഗം വാദത്തിന്റെ നിജസ്ഥിതി അറിയാൻ കേസ് ഡയറി കോടതി പരിശോധിക്കും.
മലപ്പുറം, മൂവാറ്റുപുഴ, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ ഇന്നലെ നടത്തിയ പരിശോധനയിൽ 2 കംപ്യൂട്ടർ ഹാർഡ് ഡിസ്കുകൾ, ഒരു ടാബ്, 8 മൊബൈൽ ഫോണുകൾ, 6 സിംകാർഡുകൾ, ഒരു ഡിജിറ്റൽ വിഡിയോ റിക്കോർഡർ, 5 ഡിവിഡികൾ, ബാങ്ക് നിക്ഷേപരേഖകൾ, ക്രെഡിറ്റ് കാർഡുകൾ, യാത്രാരേഖകൾ, തിരിച്ചറിയൽ കാർഡുകൾ എന്നിവ പിടിച്ചെടുത്തു പരിശോധനയ്ക്ക് അയച്ചു. ചെന്നൈ വിമാനത്താവളം കേന്ദ്രീകരിച്ചും സ്വർണം കടത്തിയെന്ന നിഗമനത്തിൽ എൻഐഎ എത്തിയിട്ടുണ്ട്. ചെന്നൈയിൽ ഇന്നലെയും എൻഐഎ സംഘം പരിശോധന തുടർന്നു. സ്വർണ വിൽപനയ്ക്കു വഴിയൊരുക്കിയ ഏജന്റുമാരെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.
കഴിഞ്ഞ ഒന്നര വർഷത്തിനിടെ ചെന്നൈ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ചെന്നാണു നിഗമനം. കഴിഞ്ഞ വർഷമാദ്യം 20.6 കിലോ സ്വർണവും മാസങ്ങൾക്കു മുൻപ് 20 കിലോ സ്വർണവും ചെന്നൈ വിമാനത്താവളത്തിൽ പിടിച്ചിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍