കഴക്കൂട്ടം എസിയും സംഘവും വീടുകളിൽ ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളെ അടക്കം ബലമായി ഉണർത്തി സ്റ്റേഷനിലെത്തിച്ചു; പിന്നാലെ ബുൾഡോസർ കൊണ്ടുവന്ന് ഗുണ്ടകൾ ഇടിച്ചു നിരത്തിയത് ഏഴു വീടുകൾ; വില്ലേജ് ഓഫീസ് രേഖകളിൽ കൃത്രിമം കാണിച്ച് ഭൂമാഫിയ തട്ടിയെടുത്തത് തലമുറകളായി ദളിത് കുടുംബാംഗങ്ങൾ താമസിച്ച ഭൂമി; കുടിയിറക്കാൻ വേണ്ടി നടന്നത് ആസൂത്രിത നീക്കങ്ങൾ; ഹൈക്കോടതി വിധിയുടെ പിൻബലത്തിൽ തലസ്ഥാനത്തെ മൺവിളയിൽ കോവിഡ് കാലത്ത് നടന്നത് മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
എം മനോജ് കുമാർ
തിരുവനന്തപുരം: വീട്ടിൽ ഉറങ്ങിക്കിടന്നവരെ അതിരാവിലെ തട്ടിയുണർത്തി പുറത്താക്കിയശേഷം വീടുകൾ ഇടിച്ചു നിരത്തി കുടിയിറക്കൽ. കഴക്കൂട്ടം മൺവിളയിലെ ചെങ്കൊടിക്കാടാണ് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന വിധത്തിൽ ഏഴു വീടുകളിലെ ദളിത് കുടുംബാംഗങ്ങളെ കഴിഞ്ഞ ബുധനാഴ്ചയാണ് കുടിയൊഴിപ്പിച്ചത്. ഹൈക്കോടതി വിധിയുടെ പിൻബലത്തിൽ ഗുണ്ടകളും പൊലീസും ചേർന്നു അതിരാവിലെ നടത്തിയ നരനായാട്ടിൽ മരവിച്ചിരിക്കുകയാണ് കഴക്കൂട്ടത്തെ മൺവിള. മഹാമാരി പോലെ മരണവും ദുരിതവും വിതച്ച് കോവിഡ് പടരുമ്പോൾ അത് പോലും കൂസാതെയാണ് കഴക്കൂട്ടം അസിസ്റ്റന്റ്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കുടിയോഴിപ്പിക്കലും വീട് ഇടിച്ചു നിരത്തലും നടത്തിയത്.
കോവിഡ് പടരുന്നതിനാൽ സമരങ്ങൾക്ക് പോലും ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തിയിരിക്കെയാണ് ധൃതി പിടിച്ചുള്ള കുടിയൊഴിപ്പിക്കൽ. അതുകൊണ്ട് തന്നെ ഇതിനു പിന്നിൽ രാഷ്ട്രീയ സ്വാധീനം വ്യക്തമാണ്. അതിരാവിലെ പൊലീസും ഗുണ്ടകളും ചേർന്ന് വീട്ടുകാരെ മുഴുവൻ ബലമായി വീടുകളിൽ നിന്ന് പിടിച്ച് ഇറക്കിയശേഷം ബുൾഡോസർ ഉപയോഗിച്ച് വീടുകൾ ഇടിച്ചു നിരത്തുകയായിരുന്നു. പൊലീസുകാർ കൈകെട്ടി നിന്നപ്പോൾ ഗുണ്ടകളാണ് ബുൾഡോസർ എടുത്ത് വീടുകൾ തകർത്ത് തരിപ്പണമാക്കിയത്. ഭൂമിയിലെ മരങ്ങൾ വരെ രാവിലെ പത്ത് മണിക്ക് മുൻപ് തന്നെ ഇവർ മുറിച്ച് വീഴ്ത്തുകയും ചെയ്തു.
നൂറു വർഷമായി തലമുറകളായി കൈവശം വെച്ച് താമസിച്ചിരുന്ന ഭൂമിയിൽ നിന്നാണ് ദളിത് കുടുംബാംഗങ്ങൾ കുടിയോഴിപ്പിക്കപ്പെട്ടത്. ഉടുതുണിക്ക് മറുതുണി എടുക്കാൻ പോലും അനുവദിക്കാതെയാണ് സ്ത്രീകളും കുട്ടികളും വൃദ്ധരും അടങ്ങുന്ന വീട്ടുകാരെ കഴക്കൂട്ടം സ്റ്റെഷനിലേക്ക് പൊലീസ് മാറ്റിയത്. എല്ലാ രേഖകളും സ്വർണാഭരണങ്ങൾ ഉൾപ്പെടെ എല്ലാം ഇവർക്ക് വീട് ഇടിച്ചു നിരത്തലിൽ നഷ്ടമാവുകയും ചെയ്തു. മൺവിള ചെങ്കൊടിക്കാട് വർഷങ്ങളായി ഇവർ താമസിച്ചിരുന്ന ഭൂമി രേഖകൾ പ്രകാരം മറ്റു വ്യക്തികളുടെ പേരിലാണ്. കോടതിയിൽ എതിർ വ്യക്തികൾ കേസ് നൽകിയപ്പോൾ ഭൂമി തങ്ങളുടേത് എന്ന് കോടതിയിൽ തെളിയിക്കാൻ ഇവർക്ക് കഴിഞ്ഞില്ല. ഇതോടെയാണ് ദളിത് കുടുംബാംഗൾക്ക് എതിരായി വഞ്ചിയൂർ കോടതി വിധി വന്നത്.
1980 മുതൽ നടക്കുന്ന കേസിന്റെ വിധി ഇവർ ഭൂമി ഒഴിഞ്ഞു കൊടുക്കണം എന്ന രീതിയിലാണ് വന്നത്. 2017-ൽ വന്ന വിധിയാണിത്. ഈ വിധിയാണ് കോവിഡിന്റെ മറവിൽ ബലമായി നടപ്പിലാക്കപ്പെട്ടത്. ഹൈക്കോടതിയിൽ പോയാണ് ആ വിധിയുടെ അടിസ്ഥാനത്തിലാണ് ഒഴിപ്പിക്കൽ നടന്നത്. നൂറു വർഷമായി ഭൂമി ഇവരുടെ കയ്യിൽ ഉണ്ടെങ്കിലും വില്ലേജ് ഓഫീസിലെ രേഖകൾ പ്രകാരം ഭൂമി ഇവരുടെ കൈവശമല്ല. രേഖകൾ തിരുത്തി ചിലർ കേസിന് പോയതാണ് ഇവരുടെ കുടിയൊഴിപ്പിക്കലിലും വീടി ഇടിച്ചു നിരത്തലിലും കലാശിച്ചത് എന്നാണ് നാട്ടുകാരുടെ ആരോപണം. ആറ്റിപ്ര വില്ലേജ് ഓഫീസിന്റെ സഹായം കേസിന് പോയവർക്ക് ലഭിച്ചിട്ടുണ്ടെന്നും പിന്നിൽ ഭൂമാഫിയ ആണെന്നും നാട്ടുകാർ ആരോപിക്കുന്നു. ഭൂമി നഷ്ടമായവർ കഴിഞ്ഞ മൂന്നു ദിവസമായി നാട്ടുകാർക്കും ബിജെപി പ്രവർത്തകർക്കുമൊപ്പം ആറ്റിപ്ര വില്ലേജ് ഓഫീസിനു മുന്നിൽ കുത്തിയിരിക്കുകയാണ്.
ആറ്റിപ്രയിലെ വാർഡ് കൗൺസിലറും നാട്ടുകാരും കുടിയൊഴിപ്പിക്കൽ അറിഞ്ഞു എത്തുമ്പോഴേക്കും വീടുകളിൽ ഉള്ളവരെ സ്റ്റേഷനിൽ എത്തിക്കുകയും വീടുകൾ ഇടിച്ചു നിരത്തുകയും ചെയ്തിരുന്നു. കേട്ടാലറയ്ക്കുന്ന തെറിവിളയും ബലപ്രയോഗവും നടത്തിയാണ് വീടുകളിൽ ഉറങ്ങിക്കിടന്നവരെ കുടിയോഴിപ്പിച്ചത്. നൂറു വർഷമായി തലമുറകളോളം കൈവശം വെച്ച് താമസിക്കുന്ന സ്ഥലത്ത് നിന്നാണ് ഇവരെ പൊലീസും ഗുണ്ടകളും ഇവരെ കുടിയൊഴിപ്പിച്ചു വിട്ടത്. സ്റ്റേഷനിൽ എത്തിച്ച വീട്ടുകാരെ പൊലീസ് ഒരു കുടുസു മുറിയിൽ പൂട്ടിയിട്ടതും വിവാദമായിട്ടുണ്ട്. ഇവരെ വീടുകളിൽ നിന്നും വലിച്ചിഴച്ച് പുറത്താക്കിയപ്പോൾ ഒരു സാധനം പോലും എടുക്കാൻ അനുവദിക്കാത്ത പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടു ഭക്ഷണം പോലും ഇവർക്ക് നൽകിയതുമില്ല. സിപിഎമ്മുകാരായ ദളിത് കുടുംബാംഗങ്ങളെ രാഷ്ട്രീയ പ്രശ്നങ്ങളും ഭൂമാഫിയയുടെ സ്വാധീനവും മുൻ നിർത്തി പാർട്ടി കയ്യൊഴിഞ്ഞപ്പോൾ ഹിന്ദു ഐക്യവേദിയും ബിജെപിയുമാണ് ഇവരുടെ സഹായത്തിനു രംഗത്തുള്ളത്. പത്തു മണിക്കൂറോളം സ്റ്റേഷനിൽ കഴിഞ്ഞ കുടുംബം അവിടുന്ന് മോചിതരാകാൻ കാരണവും ഹിന്ദു ഐക്യവേദി പ്രവർത്തകരുടെ ഇടപെടൽ തന്നെ. പെരുമഴയത്ത് ഇവർ നിസ്സഹായരായി നിന്നപ്പോൾ താത്കാലിക താമസത്തിന് ഒരു വീട് നല്കിയതും ബിജെപി പ്രവർത്തകരാണ്.
തൃപ്പാദപുരം ക്ഷേത്ര കാര്യങ്ങളുമായി ബന്ധപ്പെട്ടു ശ്രീചിത്തിര തിരുനാളിന്റെ ഭരണകാലത്ത് ഇവർക്ക് അനുവദിച്ച് കിട്ടിയ അരയേക്കറോളം ഭൂമിയിലാണ് ഏഴു വീടുകളിലായി ഇവർ താമസിക്കുന്നത്. ഈ വസ്തുവാണ് ഒരു സുപ്രഭാതത്തിൽ ഇവരിൽ നിന്നും ചിലർ കോടതി വിധിയുടെ പിൻബലത്തിൽ തട്ടിയെടുത്തത്. വീട്ടു നമ്പറും ആധാറും ഒക്കെ കയ്യിലുണ്ടെങ്കിലും ഭൂമിയുടെ പ്രമാണം ഇവരുടെ പേരിലില്ല. സർക്കാരോ രാജകുടുംബമോ ഇവർക്ക് പതിച്ച് നൽകിയതായി രേഖകൾ നിലവിലില്ല. ഇത് മനസിലാക്കി സർവേ നമ്പരിൽ കൃത്രിമം നടത്തിയാണ് ഭൂമി ചിലർ അധീനപ്പെടുത്തിയത് എന്നാണ് ആരോപണം. തൃപ്പാദപുരം ക്ഷേത്രത്തിൽ ഉത്സവുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടക്കുമ്പോൾ ചൂട്ടു പിടിക്കാൻ അവകാശം ഈ കുടുംബാംഗങ്ങൾക്കാണ്. അതിനാലാണ് ക്ഷേത്രത്തിനു സമീപമുള്ള സ്ഥലം ഇവർക്ക് രാജ ഭരണകാലത്ത് പതിച്ച് നൽകിയത്. ഇങ്ങനെ പതിച്ച് നൽകിയപ്പോൾ രേഖാപരമായി ഉടമസ്ഥാവകാശം സ്ഥാപിക്കാൻ അജ്ഞത കാരണം ഇവർക്ക് കഴിഞ്ഞില്ല. ഇത് മനസിലാക്കിയുള്ള ചിലർ നടത്തിയ നീക്കമാണ് ഇവർക്ക് ഭൂമി നഷ്ടമാക്കിയത് എന്നാണ് ആരോപണം. ഇന്നും ക്ഷേരതരത്തിലെ ഈ ചടങ്ങ് ഇവർ തന്നെയാണ് ചെയ്യുന്നത്.
നാട്ടുകാർ ഈ സംഭവത്തെക്കുറിച്ച് മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെ: പ്രഭാകരൻ എന്ന വ്യക്തിക്ക് ഇവിടെ സ്ഥലമുണ്ട്. രണ്ടേക്കർ സ്ഥലം ഇയാൾക്കുണ്ട്. അത് ഒന്നര ഏക്കർ ഒരു പള്ളിക്ക് കൊടുത്തു. ബാക്കി അൻപത സെന്റ് അവർ ഭാഗപത്രം ചെയ്ത് മറ്റുള്ളവർക്ക് നൽകി. ദേവസ്വം ബോർഡ് നൽകിയ വസ്തുക്കൾ എല്ലാവരും രേഖാപരമായി പതിച്ച് എടുത്തു. ഇവർ പതിക്കാൻ പോയില്ല. രേഖാപരമായി അവകാശം ഇവർക്ക് നഷ്ടമായി. കുടികിടപ്പ് അവകാശം എന്ന രീതിയിലാണ് ഇവർ തുടർന്നത്. വീട് നമ്പർ ഉണ്ട്, റേഷൻ കാർഡ് ഉണ്ട്, അധാർ ഉണ്ട്. എല്ലാം ഇവരുടെ പേരിലുണ്ട്. കരംതീരുവ ഇപ്പോഴും ഈ കുടുംബത്തിന്റെ അപ്പൂപ്പന്റെ പേരിലാണ്. പ്രമാണം ചെയ്തു വാങ്ങിയിട്ടില്ല. ഇവർ താമസിക്കുന്ന സർവേ നമ്പർ അല്ല കേസ് നൽകിയ ആളുടെ സർവേ നമ്പർ. ഇതിൽ കൃത്രിമം നടന്നിട്ടുണ്ട്.
കേസ് നൽകിയയാൾ അദ്ദേഹത്തിന്റെ സർവേ നമ്പർ കാണിച്ച് ആ വസ്തു ഇതാണ് എന്ന് കോടതിയിൽ തെളിയിച്ചു. ഇതാണ് ഇവർക്ക് വീടും സ്ഥലവും നഷ്ടമാക്കിയത്. വില്ലേജ് ഓഫീസിന്റെ സഹായം എതിർ പാർട്ടിക്ക് ലഭിച്ചിട്ടുണ്ട്. കോടതിയിൽ അനുകൂല രേഖകൾ സമർപ്പിച്ചാണ് എതിർപാർട്ടി വിധി വാങ്ങിയത്. ദേവസ്വം ബോർഡ് നൽകിയ ഭൂമിയാണ് കുടുംബാംഗങ്ങൾ കോടതിയിൽ പറഞ്ഞിട്ടില്ല. അത് അവരുടെ അജ്ഞത കാരണമാണ്. കേസ് നൽകിയ പ്രഭാകരൻ റിയൽ എസ്റ്റേറ്റ് ബിനാമിയായി അറിയപ്പെടുന്ന ആളാണ്.
വില്ലേജ് ഓഫീസ് രേഖകൾ പ്രകാരം ഭൂമി കുടിയൊഴിപ്പിക്കപ്പെട്ട കുടുംബാംഗങ്ങളുടെ പേരിലല്ലെന്നാണ് ആറ്റിപ്ര വില്ലേജ് ഓഫീസർ രാജി മറുനാടനോട് പ്രതികരിച്ചത്. രേഖകൾ പ്രകാരം മാത്രമേ ഞങ്ങൾക്ക് മറുപടി നൽകാൻ കഴിയൂ. അവർക്ക് ഭൂമി പതിച്ച് നല്കിയതിനു രേഖയില്ല. നൂറു വർഷമായി തലമുറകളായി ഏഴു കുടുംബാംഗങ്ങൾ വീട് വെച്ച് താമസിക്കുമ്പോൾ എങ്ങനെയാണ് ഒരു സുപ്രഭാതത്തിൽ ഇവർക്ക് വീട് നഷ്ടമാവുക എന്ന ചോദ്യത്തിനു വില്ലേജ് ഓഫീസർ തക്കതായ മറുപടി നൽകിയില്ല. രേഖകൾ പ്രകാരം കേസ് വിജയിച്ചവരുടെതാണ് ഭൂമി. എപ്പോഴാണ് രേഖകൾ അവരുടെ പേരിലായത് എന്ന് ചോദിച്ചപ്പോൾ മൂന്നു വർഷം മുൻപാണെന്നും താൻ പുതിയ ആളായതിനാൽ കൂടുതൽ കാര്യങ്ങൾ അറിയില്ലെന്നുമാണ് വില്ലേജ് ഓഫീസർ പറഞ്ഞത്. കുടിയൊഴിപ്പിച്ചത് ഹൈക്കോടതി വിധി പ്രകാരം കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്. പക്ഷെ രേഖകൾ അത് പ്രശ്നമല്ലെ എന്ന് ചോദിച്ചപ്പോൾ ഞാൻ ഒന്ന് കൂടി പരിശോധിക്കും എന്നാണ് വില്ലേജ് ഓഫീസർ പറഞ്ഞത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്