'എന്റെ വ്യക്തിപരമായ ജീവിതത്തിൽ നഴ്സുമാർ ചില പ്രശ്നമൊക്കെ ഉണ്ടാക്കിയിട്ടുണ്ട്..അവരെ ഉദ്ദേശിച്ച് പറഞ്ഞതാണ്; പറഞ്ഞപ്പോ..അങ്ങനെ ആയി പോയി; അതല്ലാതെ ലോകത്തുള്ള എല്ലാ നഴ്സുമാരെയും കുറിച്ചല്ല പറഞ്ഞത്..എനിക്ക് ഒരുപാട് വിഷമമുണ്ട്..നഴ്സുമാരുടെ ജോലിയുടെ മഹത്വം എന്തെന്ന് അറിയില്ലായിരുന്നു..മാപ്പ്': പൊട്ടിക്കരഞ്ഞുകൊണ്ട് ക്ഷമാപണവുമായി സോഷ്യൽ മീഡിയയിൽ നഴ്സുമാരെ അധിക്ഷേപിച്ച കണ്ണൻ.സി.അമേരിക്ക
ആർ പീയൂഷ്
ആലപ്പുഴ: നഴ്സുമാരെയും ആരോഗ്യ പ്രവർത്തകരെയും സമൂഹ മാധ്യമത്തിൽ കൂടി അപമാനിച്ച അലപ്പുഴ മണ്ണഞ്ചേരി സ്വദേശി കണ്ണൻ മാപ്പപേക്ഷയുമായി ഫേസ്ബുക്കിൽ പൊട്ടിക്കരഞ്ഞു കൊണ്ടാണ് തെറ്റു പറ്റിപ്പോയി എന്ന് സമ്മതിച്ച് മാപ്പ് പറയുന്നത്. എല്ലാ നഴ്സുമാരും എന്നോട് ക്ഷമിക്കണം. ഞാൻ എന്റെ വ്യക്തിപരമായ കാര്യം പറഞ്ഞതാണ. പക്ഷേ അത് എല്ലാവരെയും അടച്ച് ആക്ഷേപിക്കുന്നത് പോലെ ആയിപ്പോയി. മാപ്പ്..എന്ന് പറഞ്ഞു കൊണ്ടാണ് ഇയാൾ രംഗത്തെത്തിയിരിക്കുന്നത്. നഴ്സുമാരെ അപമാനിച്ചത് തെറ്റായിപ്പോയി എന്നും അവർ ചെയ്യുന്ന ജോലിയുടെ മഹത്വം എന്താണെന്ന് അറിയാത്തതു കൊണ്ടാണ് ഇത്തരം ഒരു വീഡിയോ ചെയ്തത്. തന്റെ ജീവിതത്തിൽ നഴ്സുമാർ വ്യക്തിപരമായി ചില പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അവരെ പറ്റി മാത്രമാണ് അങ്ങനെയൊക്കെ പറഞ്ഞതെന്നും ലോകത്തുള്ള എല്ലാ നഴ്സുമാരെയും പറ്റിയല്ലാ എന്നും വീഡിയോയിൽ പറയുന്നു. വീഡിയോയ്ക്കിടയിൽ ഏങ്ങലടിച്ചു കരയുന്നതും കാണാം.
ഇയാൾക്കെതിരെ പൊലീസിൽ പരാതി കൊടുത്തതിന് പിന്നാലെ നാട്ടുകാരുടെ കൂടി പ്രതിഷേധം ശക്തമാതോടെയാണ് മാപ്പ് പറഞ്ഞ് എത്തിയത്. മണ്ണഞ്ചേരി പാതിരാപ്പള്ളി ഗ്ലാസ് ഫോക്ടറിക്ക് സമീപം താമസിക്കുന്ന കണ്ണൻ എന്നയാൾക്കെതിരെയാണ് നാട്ടുകാർ പ്രതിഷേധവുമായെത്തിയത്. സമൂഹ മാധ്യമത്തിൽ പ്രചരിച്ച വീഡിയോ കണ്ടതോടെ നാട്ടുകാർ ഇയാളെ തേടി വീട്ടിൽ എത്തിയെങ്കിലും കടന്നു കളഞ്ഞു. ഒളിവിൽ പോയിരിക്കുന്ന ഇയാളെ കയ്യിൽ കിട്ടിയാൽ കൈകാര്യം ചെയ്തിട്ടേ പൊലീസിൽ നൽകൂ എന്നും നാട്ടുകാർ പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് വീണ്ടും ഫെയ്സ് ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടത്.
അതേസമയം, വാവിട്ട വാക്ക് തിരിച്ചെടുക്കാനാവില്ലെന്ന് നഴ്സുമാരുടെ സംഘടനയായ യുഎൻഎയുടെ അഖിലേന്ത്യ പ്രസിഡന്റ് ജാസ്മിൻ ഷാ ഫേസ്ബുക്കിൽ പറഞ്ഞു. അറിയാത്ത കാര്യങ്ങളെ കുറിച്ച് ഇനിയെങ്കിലും സംസാരിക്കരുതെന്നും, കണ്ണീർ ആത്മാർത്ഥതയോടെ എന്ന് കരുതുന്നതായും അദ്ദേഹം കുറിച്ചു.
ജാസ്മിൻ ഷായുടെ കുറിപ്പ് ഇങ്ങനെ:
അറിയാത്ത കാര്യത്തെപ്പറ്റി ഇനിയെങ്കിലും സംസാരിക്കരുത് കണ്ണൻ സി അമേരിക്ക.
തെറ്റ് പറ്റിയാൽ തിരുത്തണം.തിരുത്തിയാൽ പിന്നീട് അതാണ് ഏറ്റവും വലിയ കാര്യം.ഒരു സമൂഹത്തെ അങ്ങേയറ്റം അപമാനിച്ചാണ് സംസാരിച്ചത്.അതുകൊണ്ടാണ് ഞങ്ങളുടെ പ്രതികരണവും രൂക്ഷമായത്.രാവിലെ താങ്ങളുടെ വീട്ടിലേക്ക് യുഎൻഎക്കാർ വരുന്നത് വരെ ഞങ്ങളുടെ ധാരണ താങ്ങൾ അമേരിക്കയിൽ വസിക്കുന്ന ഒരാളായിരുന്നുവെന്നാണ്. എന്തായാലും ആ വീട്ടുകാരെക്കൂടി നിന്റെ പ്രവർത്തി വേദനിപ്പിച്ചു.താങ്ങളുടെ കണ്ണീർ ആത്മാർത്ഥയോടെയാണ് എന്ന് ഞങ്ങൾ കരുതുന്നു. എല്ലാം ക്ഷമിക്കാനും, പൊറുക്കാനും കഴിയുന്നവരാണ് നേഴ്സുമാർ. വാവിട്ട വാക്ക് തിരിച്ചെടുക്കാൻ പ്രയാസമാണ്.
എന്തായാലും താങ്ങളുടെ കണ്ണീർ ആത്മാർത്ഥയോടെയാണ് എന്ന് കരുതുന്നു.
നഴ്സ്സ്, ലാബ് ടെക്നിഷ്യൻ, അറ്റെന്റർ ഇവരൊന്നും മെഡിക്കൽ ഫീൽഡിൽ ഒരു ഉണ്ടയുമല്ല എന്നത് സമൂഹം ചിലപ്പോഴൊക്കെ മറക്കുന്നു'' എന്ന് തുടങ്ങിയാണ് കണ്ണൻ സി അമേരിക്ക എന്ന ഫെസ് ബുക്ക് പ്രൊഫൈലിൽ നിന്നുള്ള വീഡിയോ തുടങ്ങുന്നത്. മെഡിക്കൽ രംഗത്തുള്ള നേഴ്സുമാരേയും ലാബ് ടെക്നീഷ്യന്മാരേയും അറ്റൻഡർമാരേയും വീഡിയോയിൽ ഉടനീളം അപമാനിക്കുകയാണ്. സമൂഹ മാധ്യമത്തിൽ വീഡിയോ പ്രചരിച്ചതോടെ നഴ്സുമാരാണ് ആദ്യം പ്രതിഷേധവുമായെത്തിയത്. പിന്നീട് നഴ്സിങ് സംഘടനകൾ ഏറ്റെടുത്തു. തുടർന്ന് നഴ്സിങ് സംഘടനകൾ പൊലീസിന് പരാതിയും നൽകി. നേഴ്സുമാരേയും മറ്റ് ആരോഗ്യ പ്രവർത്തകരേയും തീർത്തും താഴ്ത്തി കെട്ടുന്നതാണ് ഈ വീഡിയോ. തനിക്ക് ആരോടും എതിർപ്പില്ലെന്ന് പറഞ്ഞ് കണ്ണൻ സി അമേരിക്ക നടത്തുന്ന ഈ വീഡിയോ കോവിഡുകാലത്ത് ജീവൻ മറന്ന് രോഗികൾക്കൊപ്പം കഷ്ടപ്പെടുന്ന ആരോഗ്യ പ്രവർത്തകരെ അപമാനിക്കുകയാണ്.
ഡ്രൈവറായി ജോലി ചെയ്യുന്ന കണ്ണൻ രണ്ട് ദിവസം മുൻപാണ് തന്റെ ഫേസ്ബുക്ക് പേജിൽ വീഡിയോ പോസ്റ്റ് ചെയ്തത്. നെഗറ്റീവ് പബ്ലിസിറ്റിക്ക് വേണ്ടിയാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം. ഇന്നലെ മുതൽ പേജിൽ മലയാളികൾ ഒന്നടങ്കം പ്രതിഷേധവുമായെത്തുകയും പൊലീസിൽ പരാതിയും എത്തിയതോടെ ഇന്ന് പോസ്റ്റ് ഡിലീറ്റ് ചെയ്തിരിക്കുകയാണ്. നാട്ടുകാർ ഇയാളെ തിരക്കി ഇറങ്ങി എന്നറിഞ്ഞതോടെ ഒളിവിൽ പോകുകയായിരുന്നു. യു.എൻ.എയുടെ നേതൃത്വത്തിലുള്ളവരും പാതിരപ്പള്ളിയിലെ വീട്ടിലെത്തിയിരുന്നു. മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഇയാൾ താമസിക്കുന്നത്. ഇന്ന് യു.എൻ.എയുടെ നേതൃത്വത്തിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.
അതേ സമയം കഴിഞ്ഞ ദിവസം കേരളാ നേഴ്സിങ് യൂണിയൻ ഡിജിപിക്ക് പരാതി നൽകിയിരുന്നു. കോവിഡ് മഹാമാരിയുടെ കാലത്ത് രാജ്യമെമ്പാടുമുള്ള നേഴ്സുമാർ രാപകൽ വിശ്രമമില്ലാതെ പ്രവർത്തിക്കുയാണ്. ഈ ഘട്ടത്തിലാണ് കണ്ണൻ സി അമേരിക്ക എന്ന ഫെയ്സ് ബുക്ക് പേജിലൂടെ നേഴ്സുമാരേയും ആരോഗ്യ പ്രവർത്തകരേയും അവരുടെ കുടുംബങ്ങളേയും അപമാനിക്കും വിധം വീഡിയോ പബ്ലിഷ് ചെയ്യുന്നതെന്നാണ് നൽകിയ പരാതിയിലുള്ളത്.
കോവിഡിൽ മുന്നണി പോരാളികളായ നേഴ്സുമാരെ ഉൾപ്പെടെ അപമാനിക്കുന്ന പോസ്റ്റുകൾ ഇനി പബ്ലിഷ് ചെയ്യാത്ത തരത്തിൽ സൈബർ നിയമം അനുസരിച്ച് നടപടികൾ എടുക്കണമെന്നാണ് ആവശ്യം. പത്തനംതിട്ട പൊലീസിന് ഇന്ത്യൻ നേഴ്സസ് യൂണിയനും പരാതി നൽകിയിട്ടുണ്ട്. സ്വന്തം ജീവൻ പണം വച്ച് ജോലിയിൽ സന്നിദ്ധരായി പ്രതിഫല ഇച്ഛയില്ലാതെ ആരോഗ്യ മേഖലയുടെ നെടുംതൂണുകളായ നേഴ്സുമാരെ അപമാനിക്കുന്നതാണ് വീഡിയോ എന്നാണ് അവരുടെ പരാതി
സമൂഹം അർഹതപ്പെട്ടവർക്ക് അംഗീകരാം നൽകുന്നില്ലെന്ന കുറ്റപ്പെടുത്തലോടെയാണ് കണ്ണന്റെ വീഡിയോ. ഇതിന് ഉദാഹരണമാണ് മെഡിക്കൽ ഫീൽഡിൽ നേഴ്സുമാർക്ക് കിട്ടുന്ന പരിഗണന. ഡോക്ടർമാരുടെ കഷ്ടപ്പാടിനെ ആരും കാണുന്നില്ലെന്ന തരത്തിലാണ് വീഡിയോ. വിദേശത്ത് ആരും മക്കളെ നഴ്സിങ് പഠിപ്പിക്കില്ല. അത്രയും കൊള്ളരുതാത്ത ജോലിയാണ് നേഴ്സെന്ന് വ്യാഖ്യാനിച്ചാണ് വീഡിയോ. ലാബ് ടെക്നീഷ്യന്മാരുടെ വിചാരം ജനിതക എൻജിനിയർമാരാണെന്നും ആശുപത്രികളിൽ അറ്റൻഡർമാർ പ്രവർത്തിക്കുന്നത് ഐഎഎസുകാരെ പോലെയാണെന്നും കുറ്റപ്പെടുത്തുന്നു.
നേഴസുമാരെ വെറുതെ പൊക്കി പിടിക്കുകയാണ്. രോഗികളുടെ രോഗം കണ്ടെത്തുന്നതും മരന്ന് എന്തുകൊടുക്കണമെന്ന് തീരുമാനിക്കുന്നതും ഡോക്ടറാണ്. എത്ര അളവിൽ മരുന്ന് കൊടുക്കണമെന്നും ഡോക്ടർ പറയുന്നു. ഇത് എടുത്തു നൽകുന്നവർ മാത്രമാണ് നേഴ്സുമാർ. എന്നിട്ടും കൊറോണക്കാലത്ത് നേഴ്സുമാരെ അരിയും പൂവും ഇട്ട് സ്വീകരിക്കുന്നു. വലിയ വിദ്യാഭ്യാസം ഇല്ലാത്തവരാണ് നേഴ്സുമാർ. ഡോക്ടർമാരും പൊരി വെയിലത്ത് ജോലിയെടുക്കുന്ന പൊലീസുകാരും കൊറോണക്കാലത്ത് വലിയ സേവനങ്ങൾ നടത്തുന്നു. ഇതൊന്നും കാണാതെ വെറുതെ നേഴ്സുമാരെ പുകഴ്ത്തുന്നുവെന്ന കുറ്റപ്പെടുത്തലും പരിഹാസവുമാണ് വീഡിയോയിലുള്ളത്.
ആർക്കും അറ്റൻഡറാകാം. ആശുപത്രിയിൽ പോയി തൂക്കുക, കക്കൂസ് കഴുകുക, ഛർദ്ദിൽ വാരുക എന്നിവയാണ് ചെയ്യുന്നത്. അവർക്കും അനാവശ്യമായ പ്രോത്സാഹനം നൽകുന്നുവെന്നാണ് കണ്ണന്റെ പരിഭവം. നേഴ്സുമാരെ സേവനത്തിന്റെ മാലാഖമാർ എന്നു പറയുന്നു. ചുരുങ്ങിയ ചെലവിൽ ആർക്കും നേഴ്സിങ് പഠിക്കും. സ്വകാര്യ കോളേജുകൾ ഏറെയുണ്ട്. ഈ സ്വകാര്യ കോളേജ് മാനേജ്മെന്റിന്റെ പരസ്യമായിരുന്നു സേവനത്തിന്റെ മാലാഖമാരാകാൻ പഠിക്കാം എന്നത്. ഈ പരസ്യവാചകത്തെ ഇപ്പോഴും അറിവില്ലായ്മ കൊണ്ട് പൊക്കി കൊണ്ടു നടക്കുന്നു-വീഡിയോയിൽ കുറ്റപ്പെടുത്തുന്നു.
ഡോക്ടർ എഴുതി കൊടുക്കുന്ന കുറുപ്പടി നോക്കി മരുന്ന് എടുത്തു കൊടുക്കുന്ന വെറും ഹെൽപ്പർ മാത്രമാണ് നേഴ്സ് എന്നാണ് വ്യാഖ്യാനിക്കൽ. അധികം വിദ്യാഭ്യാസമൊന്നും അവർക്കില്ല. നേഴ്സും ലാബ് ടെക്നീഷ്യനും അറ്റൻഡറും വലിയ തസ്തികയെന്നാണ് ഏവരും കരുതുന്ന്. അവർ തമ്പുരാന്മാരോ തമ്പുരാട്ടിമാരോ അല്ല. അവർ പഠിച്ചത് ശാസ്ത്രത്തിന്റെ മറ്റേ അറ്റത്തിന്റെ സംഭവമാണെന്ന് പലരും കരുതുന്നു. ആതുര സേവനത്തിന്റെ മാലാഖമാർ എന്നത് കച്ചവടത്തിന്റെ ഭാഗമായുള്ള പരസ്യം മാത്രം.
പ്ലസ് ടു കഴിഞ്ഞാൽ ജനറൽ നേഴ്സിങ് പഠിക്കാം. കൂടുതൽ പഠിച്ച് അദ്ധ്യാപകരും മറ്റും ആകാൻ പറ്റില്ലെന്ന് ഉറപ്പായവരാണ് ഇത് പഠിക്കാൻ പോകുന്നത്. വിദേശത്ത് ജോലി സാധ്യതയുണ്ട്. ഇതിന് കാരണം വിദേശത്ത് ആരും മക്കളെ ഈ കോഴ്സിന് വിടില്ല. വിദേശ ജോലി മോഹിച്ച് പലരും നേഴ്സിങ് പഠിക്കുന്നു. പാവാട വിസയ്ക്കായി ഇവരെ കെട്ടുന്നവരുമുണ്ട്. അങ്ങനെ വിദേശത്തെ അടിമപ്പണിയാണ് അവർ ചെയ്യുന്നത്. അതുകൊണ്ടാണ് വിദേശത്ത് എത്തുന്ന നേഴ്സുമാർ ആരും നാട്ടിലേക്ക് തിരിച്ചു വരാത്തതുമെന്ന് തെറ്റിധരിപ്പിക്കൽ വീഡിയോയിൽ വിശദീകരിക്കുന്നു,
പ്രസവ വാർഡിൽ മാലാഖമാരാണ് നേഴ്സുമാരെന്ന് പറയുന്നു. അമ്മ മയങ്ങി കിടക്കുമ്പോൾ കുട്ടിയെ എടുക്കുന്നത് നേഴ്സുമാരാണെന്നും പറയുന്നു. എന്നാൽ അത് സത്യമല്ലെന്നും ഡോക്ടർമാരാണ് കുട്ടിയെ എടുക്കുന്നതെന്നും കളിയാക്കുന്നു. ഈ സാഹചര്യത്തിലാണ് നേഴ്സിങ് അസോസിയേഷനുകൾ പരാതിയുമായി എത്തുന്നത്. എന്നാൽ ഇപ്പോൾ നാട്ടുകാരും എല്ലാ ലപ്പോർട്ടുകളോടും കൂടി രംഗത്തെത്തിയിട്ടുണ്ട്. ഇയാൾ ഒരു നിരീശ്വരവാദിയാണെന്ന് നാട്ടുകാർ പറയുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്