കൃഷ്ണപ്പിള്ള സ്മാരകത്തിന് തീവെച്ചത് ശരിക്കും ആരാണ്? ആദ്യം പുറത്തുവന്ന വാർത്തകൾ ഇന്ദിരാഗാന്ധിയുടെ പ്രതിമ തകർത്തതിനുള്ള പ്രതികാരമെന്ന്; പിന്നീട് ടാർജറ്റ് വി എസ് ഗ്രൂപ്പായി; അചൂതാനന്ദന്റെ പേഴ്സണൽ സ്റ്റാഫ് ആയിരുന്ന ലതീഷ് ചന്ദ്രൻ അടക്കമുള്ളവരെ പ്രതികളാക്കി ക്രൈംബ്രാഞ്ച്; ഉടൻ പുറത്താക്കി പിണറായി പക്ഷവും; ഒടുവിൽ കോടതി പ്രതികളെ വെറുതെ വിട്ടപ്പോൾ തലയിൽ മുണ്ടിട്ട് സിപിഎം; കമ്യൂണിസ്റ്റ് ഇരുമ്പുമറയിലേക്ക് കേരളത്തിൽനിന്നും ഒരു പ്രഹേളിക
എം മാധവദാസ്
തിരുവനന്തപുരം: സാർവദേശീയമായി തന്നെ നോക്കിയാൽ കമ്യൂണിസ്റ്റ് പ്രസഥാനത്തിന്റെ ചരിത്രത്തിൽ നിരവധി പ്രഹേളികകൾ കാണാം. ഉത്തരം കിട്ടാത്ത, വാദിയും പ്രതിയും അരാണെന്ന് അറിയില്ലാത്ത നിരവധി സംഭവങ്ങൾ. പക്ഷേ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഈ കേരളത്തിലും ഇതുപോലൊരു കമ്യൂണിസ്റ്റ് പ്രഹേളിക അരങ്ങേറിയിരിക്കയാണ്. അതാണ് ആലപ്പുഴ കഞ്ഞിക്കുഴിയിലെ കൃഷ്ണപ്പിള്ള സ്മാരകം കത്തിക്കൽ കേസ്.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്ത സഖാവ് പി കൃഷ്ണ പിള്ളയുടെ ആലപ്പുഴ കഞ്ഞിക്കുഴിയിൽ സ്ഥിതി ചെയ്യുന്ന സ്മാരകം തകർത്ത കേസിലെ കുറ്റാരോപിതരായ മുഴുവൻ പേരെയും കോടതി കഴിഞ്ഞ ദിവസം വെറുതെ വിട്ടരിക്കയാണ സിപിഎമ്മിന് പ്രത്യേകിച്ചും ഏറ്റവും വലിയ നാണക്കേടായി മാറിയൊരു കേസിൽ ഏഴു വർഷത്തിനുശേഷമാണ് വിധി വരുന്നത്. പ്രതികൾക്കെതിരേ തെളിവുകൾ ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് കോടതി വി എസ് അച്യുതാനന്ദന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്നു ലതീഷ് ബി ചന്ദ്രൻ അടക്കം അഞ്ചുപേരെയും കുറ്റ വിമുക്തരാക്കിയത്. അപ്പോൾ പിന്നെ ആരാണ് സ്മാരം കത്തിച്ചത് എന്ന ചോദ്യം വായുവിൽ അലയടിക്കമാത്രമാണ്.
കൃഷ്ണപിള്ള മരിച്ച സ്ഥലത്തെ സ്മാരകം
കമ്യുണിസ്റ്റ് പാർട്ടിയെ കേരളത്തിൽ ജനകീയമാക്കുന്നതിന് ഏറ്റവും വലിയ പങ്കുവഹിച്ച വ്യക്തികളിൽ ഒരാളാണ് സഖാവ് കൃഷ്ണപ്പിള്ള. ആലപ്പുഴ കഞ്ഞിക്കുഴിയിലെ കൃഷ്ണ പിള്ള സ്മാരകത്തിന് ഒരു പ്രത്യേകതയുണ്ട്. ഇവിടെ വച്ചാണ് കൃഷ്ണ പിള്ളയ്ക്ക് പാമ്പ് കടിയേൽക്കുന്നതും മരിക്കുന്നതും. കണ്ണാർക്കാട് എന്ന പ്രദേശത്തെ ഒരു ചെറിയ ഓലപ്പുരയിൽ അദ്ദേഹം ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ഉറക്കത്തിനിടയിലാണ് പാമ്പ് കടിയേൽക്കുന്നത്. അന്നത് കൃഷ്ണപിള്ളയാണെന്ന് പരിസരവാസികൾക്കു പോലും അറിയില്ലായിരുന്നു. അവസാന സമയത്ത് കൃഷ്ണ പിള്ള കഴിഞ്ഞിരുന്ന ആ കുടിലാണ് പിന്നീട് കൃഷ്ണ പിള്ള സ്മാരകമായത്. അവിടെ തന്നെ അദ്ദേഹത്തിന്റെ ഒരു അർദ്ധകായ പ്രതിമയും സ്ഥാപിച്ചു. എല്ലാ വർഷവും പി കൃഷ്ണ പിള്ള ദിനത്തിൽ പുഷ്പാർച്ചനയും മറ്റും നടന്നു വരുന്നുണ്ട്. ഈ സ്ഥലം ഒരു സ്വകാര്യ വ്യക്തിയുടേതായിരുന്നു. അവരത് വേണ്ടതുപോലെ സംരക്ഷിച്ചും പോന്നു. എം എ ബേബി മന്ത്രിയായിരുന്ന സമയത്താണ് സർക്കാർ സ്ഥലം വിലകൊടുത്ത് ഏറ്റെടുക്കുന്നത്. എന്നാൽ സിപിഎം മുന്തിയ പരിഗണന കൊടുത്ത് സംരക്ഷിക്കേണ്ടിയിരുന്നൊരു സ്മാരകം പിന്നീട് നാശോന്മുഖമായ അവസ്ഥയിലേക്ക് പോവുകയായിരുന്നു. ഇതിനെതിരേ പാർട്ടിക്കുള്ളിൽ കടുത്ത വിമർശനങ്ങളും ഉയർന്നിരുന്നു. ഗ്രൂപ്പ് പോര് ശക്തമായി നിന്നിരുന്ന സമയം കൂടിയായിരുന്നു
2013 നവംബർ ഒന്നാം തീയതി പുലർച്ചെ രണ്ടു മണിയോടെയാണ് കൃഷ്ണപിള്ള സ്മാരകം തകർക്കപ്പെടുന്നത്. ഓലക്കുടൽ തീവച്ച് നശിപ്പിക്കുകയും കൃഷ്ണപിള്ളയുടെ പ്രതിമയുടെ തല തകർക്കുകയുമാണ് ഉണ്ടായത്. പാർട്ടിക്കുണ്ടായ വലിയ തിരിച്ചടി. ഈ സ്മാരകത്തിന് അധികം അകലെയല്ലാതെ സ്ഥിതി ചെയ്തിരുന്ന ഇന്ദിരാഗാന്ധിയുടെ പ്രതിമ സിപിഎമ്മുകാർ തകർത്തെന്നും അതിനു പ്രതികാരമായി കോൺഗ്രസുകാരാണ് കൃഷ്ണപിള്ള സ്മാരകം തകർത്തതെന്നുമായിരുന്നു ആദ്യം പുറത്തുവന്ന വാർത്തകൾ. സംഭവം വിവാദമായതോടെ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
ഗ്രൂപ്പുപോരിൽ കഥകൾ മാറിമറിയുന്നു
ഇതിനൊപ്പം തന്നെ ആലപ്പുഴയിലെയും കഞ്ഞിക്കുഴിയിലെയും പാർട്ടിയിലെ ഗ്രൂപ്പ് പോരുമായി ബന്ധപ്പെട്ട് പുതിയ കുറെ കഥകളും പുറത്തുവരാൻ തുടങ്ങി. കൃഷ്ണപിള്ള സ്മാരകം തകർത്തതിന്റെ കുറ്റം ഔദ്യോഗികപക്ഷം വി എസ് പക്ഷത്തിനു നേരെ ഉയർത്തി. വി എസ് അച്യുതാന്ദന്റെ പേഴ്സണൽ സ്റ്റാഫ് ആയിരുന്ന ലതീഷ് ബി ചന്ദ്രന്റെ നേതൃത്വത്തിലാണ് സ്മാരകം തകർത്തതെന്ന് സിപിഎമ്മുകാർ തന്നെ പറഞ്ഞു. അതോടെ കൃഷ്ണ പിള്ള സ്മാരകം തകർത്തത് സിപിഎമ്മുകാർ തന്നെയാണെന്ന് വാർത്തകൾ വരാൻ തുടങ്ങി. പാർട്ടിക്കുള്ളിലെ വി എസ്- പിണറായി പോര് ഈ വാർത്തകൾക്ക് കൊഴുപ്പും കൂട്ടി.ഇതിനു പിന്നാലെ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല കേസ് ക്രൈംബ്രാഞ്ചിനു വിട്ടു. പ്രതിമ തകർത്തത് വിഭാഗീയത മൂലമാണെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു. തുടർന്ന് ലതീഷ് ബി ചന്ദ്രൻ, കഞ്ഞിക്കുഴി ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി പി സാബു, ഡിവൈഎഫ് ഐ പ്രവർത്തകരായ ദീപു, രാജേഷ് രാജൻ, പ്രമോദ് എന്നിവരെ ക്രൈം ബ്രാഞ്ച് പ്രതികളാക്കി. ലതീഷ് ആയിരുന്നു ഒന്നാം പ്രതി. ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന സാബു ഔദ്യോഗികപക്ഷ പ്രതിനിധിയായിരുന്നുവെങ്കിലും കേസിൽ പ്രതിയാക്കപ്പെടുകയാണുണ്ടായത്.
ലതീഷിനെതിരെയുള്ള തെളിവായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയത് സംഭവം നടക്കുന്ന സമയത്ത് ലതീഷിന്റെ ഫോൺ ആക്ടീവ് ആയിരുന്നുവെന്നതാണ്. പ്രദേശത്തെ മുതിർന്ന സിപിഎം നേതാക്കൾ പോലും അറിയും മുന്നേ ഒരു ഡിവൈഎഫ് ഐ നേതാവായ ലതീഷ് സ്മാരകം തകർത്ത കാര്യം എങ്ങനെ അറിഞ്ഞുവെന്ന ചോദ്യം പാർട്ടി തന്നെ ഉയർത്തുകയും ചെയ്തു.ആലപ്പുഴയിലെ മുതിർന്ന സിപിഎം നേതാവും മാരാരിക്കുളത്തെ വി എസ് അച്യുതാന്ദന്റെ തോൽവിയുടെ ഉത്തരവാദിത്വം ആരോപിച്ച് പാർട്ടിയിൽ നിന്നും പുറത്താക്കപ്പെടുകയും ചെയ്ത ടി കെ പളനി അദ്ദേഹത്തിന്റെ മരണത്തിന് ദിവസങ്ങൾക്ക് മുമ്പ് അഴിമുഖത്തിന് നൽകിയ അഭിമുഖത്തിൽ കൃഷ്ണപിള്ള സ്മാരകം തകർത്തതുമായി ബന്ധപ്പെട്ട് ചില പ്രതികരണങ്ങൾ നടത്തിയിരുന്നു. പരോക്ഷമായി ലതീഷ് ചന്ദ്രനെ പ്രതിയാക്കി കൊണ്ടായിരുന്നു പളനി അന്ന് സംസാരിച്ചത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു; 'രാത്രി രണ്ടര മണിയോടെയായിരിക്കണം ലതീഷ് എന്നെ ഫോൺ ചെയ്യുന്നത്. കാര്യം പറഞ്ഞപ്പോൾ എന്റെ ഹൃദയം നിലച്ചു. ഞാൻ ലതീഷിനോട് വണ്ടിയെടുത്ത് വീട്ടിലേക്ക് വരാൻ പറഞ്ഞു. ലതീഷ് വന്നു. കണ്ണാർക്കാടേക്ക് പോകുന്നതിനിടയിൽ ഞാൻ ചോദിച്ചു, നീ ഇതെങ്ങനെയറിഞ്ഞു? അടുത്തുള്ളൊരാൾ വിളിച്ചു പറഞ്ഞതാണെന്നു മറുപടി. ആ പ്രദേശത്തെ മുതിർന്ന നേതാക്കന്മാരായി ഞാനും സി കെയുമുണ്ട്. ഞങ്ങളെ വിളിച്ചു പറയാതെ നിന്നെ വിളിച്ചു പറഞ്ഞതെന്തുകൊണ്ട്? അതാ വിളിച്ചു പറഞ്ഞയാൾ ഡിവൈഎഫ്ഐക്കാരനായിരുന്നു. എന്താ കാര്യം? അറിയില്ല. വേറെയെവിടെയെങ്കിലും എന്തെങ്കിലും നടന്നോ? കായിപ്പുറത്ത് ഇന്ദിര സ്തൂപത്തിന്റെ മൂല തകർത്തിട്ടുണ്ട്. നമ്മളാണോ? അല്ല. അതു കഴിഞ്ഞാണോ ഇതു സംഭവിച്ചത്? അതുമായി ബന്ധമുണ്ടോയിതിന്? അറിയില്ല. ഇതായിരുന്നു ഞങ്ങൾക്കിടയിൽ നടന്ന സംഭാഷണത്തിന്റെ ഏകദേശരൂപം, ഇതാണ് ഞാൻ പൊലീസിനോട് പറഞ്ഞതും.' പളനിയുടെ ഇതേ സംശയങ്ങളും ആരോപണങ്ങളും തന്നെയായിരുന്നു ഔദ്യോഗിക പക്ഷം ഉയർത്തിക്കൊണ്ടിരുന്നത്. ഇന്ദിര സ്തൂപം തകർത്തതും ലതീഷും കൂട്ടരും തന്നെയായിരുന്നു. ഇതിന്റെ പ്രതികാരമായാണ് കോൺഗ്രസുകാർ കൃഷ്ണ പിള്ള സ്മാരകം തകർത്തതെന്നും വരുത്തുകയായിരുന്നു പദ്ധതിയെന്നും ക്രൈം ബ്രാഞ്ച് പറഞ്ഞു.
വിധി വരുമുമ്പേ ആരോപിതർ പാർട്ടിയിൽനിന്ന് പുറത്ത്
ഇത്തരമൊരു പ്രവർത്തിയിലേക്ക് ലതീഷിനെയും കൂടെയുള്ളവരെയും നയിക്കാൻ കാരണമായി ക്രൈം ബ്രാഞ്ച് പറഞ്ഞത് കഞ്ഞിക്കുഴിയിൽ പാർട്ടിക്കുള്ളിൽ ഉണ്ടായിരുന്ന ഗ്രൂപ്പു വഴക്കുകളും വിഭാഗീയതുമായിരുന്നു. കഞ്ഞിക്കുഴി ഏരിയ കമ്മിറ്റിയിൽ വിഭാഗീയതയുടെ പേരിൽ തർക്കങ്ങൾ ശക്തമായിരുന്നുവെന്നും ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയും ഇരുവിഭാഗങ്ങൾക്കിടയിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നുമാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. ഇതിന്റെ പേരിൽ ഔദ്യോഗികപക്ഷത്തിനെതിരേ ജനവികാരം പാർട്ടി അണികളുടെ പ്രതിഷേധവും ഇളക്കി വിടാനായിട്ടായിരുന്നു പ്രതികൾ കൃഷ്ണ പിള്ള സ്മാരകം തന്നെ തകർത്തതെന്നുമാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രത്തിൽ എഴുതിയത്
2016 ഏപ്രിലിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. കുറ്റവാളികളായതോടെ പ്രതികളെയെല്ലാം പാർട്ടിയിൽ നിന്നും പുറത്താക്കുകയും ചെയ്തു. വി എസ് പക്ഷത്തിനെതിരേ ഔദ്യോഗികപക്ഷം നേടിയ വലിയ വിജയമായിരുന്നു അത്. എന്നാൽ അന്ന് തന്നെ പാർട്ടിയിലുള്ളവർ തന്നെ പറഞ്ഞിരുന്ന കാര്യമാണ് കെട്ടിചമച്ച കേസ് ആണെന്നും തെളിവുകളൊന്നുമില്ലാത്ത ഈ കേസിൽ നിന്നും കോടതി എല്ലാവരെയും വെറുതെ വിടുമെന്നും. അക്കാര്യമാണ് ഏഴു വർഷത്തിനുശേഷം സംഭവിച്ചത്.
കേസ് അവസാനിക്കുമ്പോഴും പ്രതികളെന്നു പറഞ്ഞവരെയെല്ലാം കോടതി വിട്ടയക്കുമ്പോഴും സിപിഎമ്മിനു നേരെ ഇപ്പോഴും ഉയർന്നു നിൽക്കുന്നൊരു ചോദ്യമുണ്ട്. ആരാണ് കൃഷ്ണ പിള്ള സ്മാരകം തകർത്തത്? സ്വന്തം പാർട്ടിയിലുള്ളവരോ എതിർ പാർട്ടിയിലുള്ളവരോ അല്ലെന്ന് പാർട്ടി നേതൃത്വത്തിലുള്ളവർ തന്നെ പറയുന്നുമുണ്ട്. പിന്നെയാര്? ഏറെക്കുറെ എല്ലാവർക്കും അറിയാവുന്ന ഉത്തരമാണെങ്കിലും സിപിഎം ജില്ല നേതൃത്വമോ സംസ്ഥാന നേതൃത്വമോ ഏഴു വർഷങ്ങൾക്കിപ്പുറവും യഥാർത്ഥ പ്രതിയെ പിടിക്കാൻ ശ്രമിച്ചിട്ടില്ല. കഷ്ണ പിള്ള സ്മാരകം തകർക്കപ്പെട്ടൂ എന്നത് ഒരു യാഥാർത്ഥ്യം തന്നെയാണ്. അതാരോ തകർത്തതുമാണ്. അതാര്? പാർട്ടി പ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരം നൽകാനാവാതെ സിപിഎം വെട്ടിലായിരിക്കയാണ്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്