Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'അവർ വെളുത്ത വേശ്യകളാണ്; വെളുത്ത പെൺകുട്ടികൾ ഒരു മുസ്ലിം പുരുഷനെ കണ്ണിൽ നോക്കിയാൽ അതിനർഥം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആവശ്യപ്പെടുന്നുവെന്നാണ്; ഇത് വംശീയമായും മതപരമായും വഷളാക്കിയ ബലാത്സംഗങ്ങൾ'; യുകെയിൽ അമുസ്ലിം യുവതികളെ ബലാത്സംഗം ചെയ്യാൻ പാക്കിസ്ഥാനികളുടെ ഗ്രൂമിങ് ഗ്യാങ്; 5 ലക്ഷം പെൺകുട്ടികൾ ഇരകളായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി; യൂറോപ്പിൽ ചർച്ചയായ പുതിയ വിവാദം ഇങ്ങനെ

'അവർ വെളുത്ത വേശ്യകളാണ്; വെളുത്ത പെൺകുട്ടികൾ ഒരു മുസ്ലിം പുരുഷനെ കണ്ണിൽ നോക്കിയാൽ അതിനർഥം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആവശ്യപ്പെടുന്നുവെന്നാണ്; ഇത് വംശീയമായും മതപരമായും വഷളാക്കിയ ബലാത്സംഗങ്ങൾ'; യുകെയിൽ അമുസ്ലിം യുവതികളെ ബലാത്സംഗം ചെയ്യാൻ പാക്കിസ്ഥാനികളുടെ ഗ്രൂമിങ് ഗ്യാങ്; 5 ലക്ഷം പെൺകുട്ടികൾ ഇരകളായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി; യൂറോപ്പിൽ ചർച്ചയായ പുതിയ വിവാദം ഇങ്ങനെ

എം മാധവദാസ്

'നാൽപ്പതുവർഷത്തിനിടെ അഞ്ചുലക്ഷത്തോളം അമുസ്ലിം പെൺകുട്ടികളെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ സംഘം, പ്രണയം നടിച്ച് മാനംഭംഗം ചെയ്യുകയും മതം മാറ്റാൻ ശ്രമം നടത്തുകയും ചെയ്യുന്ന സംഘം, എതിർത്താൽ വധ ശ്രമവും, പിന്നിൽ പ്രവർത്തിക്കുന്നവരിൽ ഭൂരിഭാഗവും പാക്കിസ്ഥാനികളും'- ഇത്തരം ഒരു സംഘം ബ്രിട്ടനിൽ പ്രവർത്തിക്കുന്നുണ്ട് എന്ന് പറഞ്ഞാൽ എത്രപേർ വിശ്വസിക്കും. യുകെയിൽ ഏറെ വിവാദമായ റോത്തർഡാം ബലാത്സംഗക്കേസിലെ ഇരയായ ഡോ. എല്ല ഹില്ലിന്റെ വെളിപ്പെടുത്തൽ ഇപ്പോൾ യൂറോപ്പിലെങ്ങും സജീവ ചർച്ചയാണ്. ഇത്തരം സംഘങ്ങൾക്ക് ബ്രിട്ടനിൽ മാത്രമല്ല, നെതർലൻഡ്, സ്വീഡൻ, നോർവേ, ജർമ്മനി, ആസ്ത്രേലയ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലും വേരുകൾ ഉണ്ടെന്ന ഞെട്ടിപ്പിക്കുന്ന വാർത്തകൾ ആണ് ഇപ്പോൾ നവമാധ്യമങ്ങളിൽ നിറയുന്നത്.

ഹാസ്യനടന്മാരായ കോൺസ്റ്റാന്റിൻ കിസിൻ, ഫ്രാൻസിസ് ഫോസ്റ്റർ എന്നിവരുടെ യുട്യൂബ് ചാനൽ ഷോ ആയ 'ട്രിഗ്നോമെട്രി' എന്ന പരിപാടിയിലാണ് ഡോ എല്ല ഹിൽ ലോക മനസാക്ഷിയെ ഞെട്ടിച്ച വെളിപ്പെടുത്തൽ നടത്തിയത്. 20 വർഷം മുൻപ് ഒരു പാക്കിസ്ഥാൻകാരനിൽ നിന്ന് അനുഭവിക്കേണ്ടി വന്ന ക്രൂരതയുടെ ഇര കൂടിയാണ് എല്ല. ഈ ഗ്യാങുകൾ ഇപ്പോഴും ഉണ്ടെന്നും അവ മറ്റ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിക്കയാണെന്നുമാണ് ഡോ എല്ല പറയുന്നത്. ഈ പരാമർശങ്ങൾ വൻ വിവാദമാണ് പാശ്ചാത്യമാധ്യമങ്ങളിൽ ഉണ്ടാക്കിയത്. എല്ല ഒരു ഇസ്ലാമോഫോബ് ആണെന്നും തന്റെ വ്യക്തി ജീവിതത്തിലെ ചില സംഭവങ്ങൾ സാമാന്യവത്ക്കരിക്കയുമാണെന്നാണ് ഇടതുപക്ഷ ചായ്വുള്ള മാധ്യമം എന്നറിയപ്പെടുന്ന 'ദ ഗാർഡിയൻ' പോലുള്ളവർ പറയുന്നത്. എല്ല മാനസികരോഗിയാണെന്ന വാദമാണ് ബ്രിട്ടനിലെ പാക് മുസ്ലിം കമ്യൂണിറ്റിയുടെ പ്രതിനിധിയാണ ഡോ ആസിഫ് ഹുസൈൻ പ്രതികരിച്ചത്.

പക്ഷേ നിഷ്പക്ഷമായി എഴുതുന്ന മാധ്യമങ്ങളും ബ്രിട്ടനിലെ ഫ്രീ തിങ്കേഴ്സ സൊസൈറ്റിയും ഒന്നും ഈ വിഷയം തള്ളിക്കളയുന്നില്ല. ഡോ എല്ല എറഞ്ഞ അഞ്ചുലക്ഷം എന്ന എണ്ണത്തിലെ പർവതീകരണം മാത്രമാണ് അവർ എതിർക്കുന്നത്. 2017ൽ ബ്രിട്ടിനിൽ ഇതേ വിഷയം സജീവ ചർച്ചയായത് ഫ്രീ തിങ്കേഴ്സ സൊസൈറ്റിയുടെ പ്രതിനിധി കാൾ യുവാൻ ചൂണ്ടിക്കാട്ടുന്നു. 'ബ്രക്സിറ്റിലേക്ക് നയിച്ച കുടിയേറ്റ വിരുദ്ധതക്ക്വരെ ഇടയാക്കിയത് മുസ്ലിം ഗ്രൂമിങ്ങ് ഗ്യാങ്ങുകൾ ആയിരുന്നു. 97 മുതൽ മീഡിയകളിൽ വാർത്തയായ വിഷയം ആണിത്. 2019 ൽ 19,000 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു വിവരം പുറത്തുവന്നിരുന്നു'- അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ബലാത്സംഗം, പീഡനം, കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കൽ

20 വർഷം മുമ്പ് താൻ നേരിട്ട പീഡനങ്ങൾ ഡോ എല്ല വിശദീകരിക്കുന്നത് ഇങ്ങനെയാണ്. ' മുസ്ലിം യുവാക്കളുടെ ഇത്തരത്തിലുള്ള ഗ്യാങ്ങുകളിൽ ഭൂരിപക്ഷവും പാക്കിസ്ഥാനികളാണ്. വളരെ മാന്യമായി വസ്ത്രം ധരിച്ച് ആകർഷകമായ പെരുമാറ്റത്തോടെ എത്തുന്ന ഈ ഗ്രൂമിങ് ഗ്യാങ്ങിലെ യുവാക്കൾ ലക്ഷ്യമിടുന്നത് മാളുകളും കോളേജുകളും കേന്ദ്രീകരിച്ചുള്ള പെൺകുട്ടികളെ ആണ്. സ്‌നേഹം നടിച്ചു ഒപ്പം കൂടുന്ന ഇത്തരം ഗ്യാങ്ങിന്റെ മുഖ്യലക്ഷ്യം മതപരമായ കാര്യങ്ങളാന്നെ് പിന്നീട് ആറിയുന്നത്. പഠന സമയത്ത് പ്രേമം നടിച്ചു ഒപ്പം കൂടിയ പാക്കിസ്ഥാനി യുവാവ് ആദ്യം സ്‌നേഹത്തോടെ പെരുമാറിയെങ്കിലും പിന്നീട് അതു ലൈംഗികതയിലേക്ക് വഴിമാറി. അതോടെ ഞാാൻ എതിർപ്പ് പ്രകടിപ്പിച്ചു. മാത്രമല്ല, പാക്കിസ്ഥാനി യുവാവിനെ പറ്റി ഞാൻ നടത്തിയ അന്വേഷണത്തിൽ മുഴുവൻ ദുരൂഹതകളാണ് കണ്ടെത്താനായത്.

തുടർന്ന് വീണ്ടും നടത്തിയ അന്വേഷണത്തിനാണ് ഇത്തരത്തിൽ മുസ്ലിം അല്ലാത്ത യുവതികളെ കരുതിക്കൂട്ടി ബലാത്സംഗം ചെയ്യുന്ന ഗ്രൂമർ ഗ്യാങ് എന്ന സംഘം പ്രവർത്തിക്കുന്നെന്ന് മനസിലായത്. എന്നാൽ, ഇതു കണ്ടെത്തുമ്പോഴേക്കും കാര്യങ്ങൾ കൈവിട്ടു പോയിരുന്നു. റോതർഹാം, ഷെഫീൽഡ്, ബ്രാഡ്ഫോർഡ് എന്നിവിടങ്ങളിലെ ഫ്‌ളാറ്റുകളിലേക്ക് കൊണ്ടുപോയി അവർ നിരവധിപേരെ പീഡിപ്പിച്ചു. ബലാത്സംഗം, പീഡനം, കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കൽ തുടങ്ങിയ നിരവധി ക്രൂരതകളാണ് എനിക്കും യുവാവിൽ നിന്നുണ്ടായത്. മാതാപിതാക്കളെ അടക്കം വധിക്കുമെന്ന് ഭീഷണി മുൻനിർത്തി ആയിരുന്നു പീഡനം. ഒരു വർഷത്തോളം ഇതു തുടർന്നു. ഒരിക്കൽ ഈ ഗ്യാങ്ങിൽ നിന്ന് രക്ഷപ്പെട്ട് വീട്ടിൽ എത്തിയെങ്കിലും പാക്കിസ്ഥാനിയും കൂട്ടുകാരും വീട്ടിൽ അതിക്രമിച്ചു കയറി എല്ലാവരേയും വധിക്കാൻ ശ്രമിച്ചു. ആക്രമണത്തിൽ ഗുരുതരമായ പരുക്കേറ്റ ഞാൻ ഒരു മാസത്തോളം ചികിത്സയിലായിരുന്നു. ബലാത്സംഗം അടക്കം ഒരു കാര്യങ്ങളും പുറത്തുപറയരുതെന്നും വേണമെങ്കിൽ പേര് ഉൾപ്പടെ മാറ്റി വേറേ നാട്ടിൽ പോയി ജീവിക്കാനുമാണ് ഗ്രൂമർ ഗ്യാങ് പറഞ്ഞത്. പൊലീസിനോട് തന്റെ മാതാപിതാക്കൾ പരാതിപ്പെട്ടപ്പോഴും തത്കാലം രക്ഷപെടാൻ മറ്റൊരു സ്ഥലത്തേക്ക് മാറാനാണ് പറഞ്ഞത്.

പിന്നീട് ഞാൻ നടത്തിയ അന്വേഷണത്തിലാണ് ഈ ഗ്രൂമിങ് സംഘത്തിന്റെ പ്രവർത്തന രീതി മനസിലായത്. വെള്ളക്കാരായ പെൺകുട്ടികൾ പാട്ടു പാടുന്നതും ഡാൻസ് ചെയ്യുന്നതും മദ്യപിക്കുന്നതും ഒന്നും അംഗീകരിക്കാൻ സാധിക്കാത്ത ഒരു സംഘമാണ് ഈ ഗ്യാങ്. ഒരു തരത്തിലുള്ള മതപരമായ ശിക്ഷ ആയാണ് ഈ ബലാത്സംഗത്തേയും പീഡനത്തേയും ഇവർ കാണുന്നത്. വളരെ വേഗം ലഭിക്കുന്ന മാംസമാണ് വെള്ളക്കാരായ യുവതികളുടേത് എന്ന ബോധമാണ് ഈ മുസ്ലിം യുവാക്കളുടെ ഗ്യാങ്ങിനുള്ളത്. ബ്രിട്ടനിൽ ഇപ്പോഴും ഈ ഗ്യാങ്ങുകൾ സജീവമാണ'- ഡോ എല്ലയുടെ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് ലോക കേട്ടത്.

'വംശീയമായും മതപരമായും വഷളാക്കിയ ബലാത്സംഗം'

മുസ്ലിം ഗ്രൂമിങ്ങ് ഗ്യാങ്ങുകളുടെ പ്രവർത്തനങ്ങളെ 'വംശീയമായും മതപരമായും വഷളാക്കിയ ബലാത്സംഗം' എന്നാണ് ഡോ. എല്ല ഹിൽ നിർവചിക്കുന്നത്. അതായത് ഈ പീഡനങ്ങളുടെ അടിത്തറ മത ബോധം തന്നെയാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. 'ഇവർ പ്രാഥമികമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ 40 വർഷത്തിനിടെ യുകെയിൽ മാത്രം അരലക്ഷം സംഘർഷത്തിന് ഇരകളായിട്ടുണ്ട്. കുറ്റവാളികൾ പ്രധാനമായും ഏഷ്യൻ മുസ്ലീങ്ങളാണ്. എന്നെ തല്ലുമ്പോൾ വെളുത്ത വേശ്യ, എന്നാണ് വിളിച്ചിരുന്നത്. അവളുടെ മനസ്സിൽ എപ്പോഴും നിറം ഉണ്ട്. വെളുത്ത പെൺകുട്ടികൾ ഒരു മുസ്ലിം പുരുഷനെ കണ്ണിൽ നോക്കിയാൽ അതിനർത്ഥം അവർ അവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആവശ്യപ്പെടുന്നു എന്നാണ് അവർ വിശ്വസിക്കുന്നത്.'- ഡോ എല്ല പറയുന്നു.

പൊലീസിനെ സമീപിച്ചോ എന്ന് ചോദിച്ചപ്പോൾ ഡോ. ഹിൽ ഇങ്ങനെ പറയുന്നു. 'ഞാൻ 5 തവണ പൊലീസിൽ പോയി. പക്ഷേ, ഇതിനെക്കുറിച്ച് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് അവർ പറഞ്ഞു. എന്നെ കൂട്ടബലാത്സംഗത്തിന് പോവുകയാണെന്ന് കുറ്റവാളികൾ പറഞ്ഞെങ്കിലും കൗമാരപ്രായത്തിൽ തന്നെ ഇത് ബലാത്സംഗമാണോയെന്ന് തനിക്ക് ഉറപ്പില്ലെന്ന് അവർ പറഞ്ഞു. 'നിയമം എന്താണെന്ന് എനിക്ക് മനസ്സിലായില്ല .. അദ്ദേഹം എന്റെ കാമുകനായിരുന്നതിനാൽ .. പക്ഷേ പൊലീസിന് മനസ്സിലാകണം.അക്കാലത്ത് പൊലീസിൽ നിഷ്‌ക്രിയത്വത്തിന്റെ ഒരു സംസ്‌കാരം ഉണ്ടായിരുന്നു. പിന്നീട് പൊലീസ് അവലോകനത്തിലും ഇത് കണ്ടെത്തി. ദൃക്സാക്ഷികളുടെ അഭാവം മൂലം ലൈംഗിക കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിന് തെളിവുകളില്ലെന്ന് നീതിന്യായ വ്യവസ്ഥയുടെ മോശം അവസ്ഥ എടുത്തുകാട്ടുന്നു. എന്റെ മെഡിക്കൽ റിപ്പോർട്ടിലെ പാടുകളും ഒടിവുകളും ഉണ്ടെന്ന് തെളിവുകൾ നൽകിയിട്ടും പൊലീസ് നടപടിയെടുക്കാൻ വിസമ്മതിച്ചു.പതിറ്റാണ്ടുകളായി സിഖ് പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന മുസ്ലിം സംഘങ്ങളെ പൊലീസ് അവഗണിക്കയാണ് ചെയ്തത്'- അവർ പറഞ്ഞു.

കഴിഞ്ഞ 15 വർഷമായി യുകെയിലെ നാഷണൽ ക്രൈം ഏജൻസി, ഈ സംഘങ്ങളുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിച്ചുവരികയാണെന്നും 1000 ത്തിലധികം പേർ കുറ്റക്കാരാണെന്നും അവർ കണ്ടെത്തിയിട്ടുണ്ടെന്നും ഡോ എല്ല പറയുന്നു. വെള്ളക്കാരികളോ ഹിന്ദു, സിഖ് വിഭാഗങ്ങളിലോ ഉള്ള പെൺകുട്ടികളെ ഇതുപോലെ ചതിയിൽപ്പെടുത്തി ഉപയോഗിക്കുന്ന മാഫിയയൂറോപ്പിൽ ഉണ്ടെന്ന് മുമ്പുതന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ന്യൂകാസിൽ, മാഞ്ചസ്റ്റർ തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി കുട്ടികളെയാണ് പാക്കിസ്ഥാനി/ബംഗ്‌ളാദേശി വംശക്കാരായ മുസ്ലിം ഗ്യാങ്ങുകൾ ലൈംഗിക അടിമകളാക്കിയത്.

97 മുതൽ തുടങ്ങിയ പ്രശ്നമെന്ന് മാധ്യമങ്ങൾ

ഇന്നും ഇന്നലേയും തുടങ്ങിയതല്ല. ഏതാണ്ട് 1997 മുതലേ ഈ പ്രശ്‌നം അറിയാൻ തുടങ്ങിയതാണ്. 1997 മുതലിന്ന് വരെ ഏതാണ്ട് രണ്ടായിരത്തോളം കുട്ടികളെ ലൈംഗിക അടിമകളാക്കിയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ വരെ സൂചിപ്പിക്കുന്നത്. ''All white women are only good for one thing,' he shouted. 'For men like me to f*** and use like trash. That's all women like you are worth.' 'സകല വെള്ളക്കാരിപ്പെണ്ണുങ്ങളേയും ഒറ്റക്കാര്യത്തിനേ കൊള്ളുകയുള്ളൂ. എന്നെപ്പോലെയുള്ള പുരുഷന്മാർക്ക് കളിക്കാൻ, വെറും ചവറു മാതിരി ഉപയോഗിക്കാൻ. നിന്നെപ്പോലെയുള്ള പെണ്ണുങ്ങളെയെല്ലാം അതിനു മാത്രമാണ് കൊള്ളാവുന്നത്... 'കോടതി മൂന്നുവർഷം മുമ്പ ശിക്ഷിച്ച ശിക്ഷിച്ച ബർദുൾ ഹുസൈൻ എന്ന ഗ്യാങ്ങ് അംഗം വളരെക്കാലങ്ങൾക്ക് മുന്നേ പൊതുഗതാഗത വാഹനത്തിൽ ടിക്കറ്റില്ലാതെ യാത്രചെയ്ത നേരം പിടിക്കപ്പെട്ടപ്പോൾ സ്ത്രീയായ ടിക്കറ്റ് എക്‌സാമിനർക്ക് നേരേ വിളിച്ചു പറഞ്ഞ വാചകങ്ങളാണിത്. അവരുടെ പൊതു മനോഭാവം ഇതിൽ നിന്ന് വ്യക്തമാവും. ഇവരെ ഏഷ്യൻ ഗ്യാങ്ങുകൾ എന്നാണ് വാർത്തകളിലൊക്കെ പറയുന്നത്. മുസ്ലിം എന്ന വാക്ക് ഉപയോഗിക്കാൻ പോലും ആരും തയ്യാറല്ല. എന്നാൽ ഈ ഗ്യാങ്ങുകളിലൊന്നിലും ഇന്നുവരെ മുസ്ലീങ്ങളല്ലാതെ വേറേ ഒരു മതക്കാരനും വേറേ ഒരു ഏഷ്യക്കാരനും ഉൾപ്പെട്ടിട്ടുമില്ല. സിഖുകാരനോ ഹിന്ദുവോ ക്രിസ്ത്യാനിയോ ഒന്നും.

മുസ്ലീങ്ങൾ മാത്രമുള്ള ഗ്യാങ്ങുകളായാണ് ഇവർ പണിയെടുക്കുക. രാത്രിയിൽ തുറന്നിരിക്കുന്ന കബാബ് കടകൾ, മുസ്ലിം ടാക്‌സി ഡ്രൈവർമാർ എനിവരൊക്കെയാണ് ഗ്യാങ്ങ് അംഗങ്ങൾ. രാത്രിയിൽ ക്ളബിങ്ങിനൊക്കെ പോയി മദ്യപിച്ചു വരുന്ന മദ്യലഹരിയിലൊക്കെ പെട്ടെന്ന് വശംവദരാക്കാൻ സാധ്യതയുള്ള പെൺകുട്ടികളെയാണ് പ്രധാനമായും ഇവർ ചതിയിൽപ്പെടുത്തുന്നത്. സ്‌കൂളിൽ നിന്ന് മടങ്ങിവരുന്നവരും ഒക്കെയായ കുട്ടികളേയും ഇവർ ചതിയിൽപ്പെടുത്താറുണ്ട്. ചതിയുടെ പാറ്റേൺ ഒക്കെ ഒരേ പോലെ തന്നെയാണ്. ആദ്യം വശംവദരാക്കുക, ചിത്രങ്ങളെടുക്കുക, ബ്‌ളാക്‌മെയിൽ ചെയ്യുക, ഗ്യാങ്ങുകൾക്ക് കാഴ്ചവയ്ക്കുകയും പരസ്പരം കൈമാറുകയും ചെയ്യുന്ന ലൈംഗിക അടിമകളാക്കുക. ഒപ്പം മയക്കുമരുന്നുകളുടെ അടിമകളാക്കുകയും മാനസികമായി കീഴ്‌പ്പെടുത്തുകയും വരുതിയിലാക്കുകയും ചെയ്യും. രാജ്യത്തിനു പുറത്തേക്ക് നീളുന്ന, ലൈംഗിക മനുഷ്യക്കടത്തിനുപയോഗിക്കുകയും ചെയ്യുന്നതായി റിപ്പോർട്ടുകളുണ്ട്.

'ഏഷ്യൻ ഗ്യാങ്ങുകൾ എന്ന് പറഞ്ഞ് നിസ്സാരവത്ക്കരിക്കാമോ'

ബ്രിട്ടണിലെ പ്രശസ്ത പത്രപ്രവർത്തകനും രാഷ്ട്രീയക്കാരനും മുൻ വംശീയ തുല്യതാ കമ്മീഷന്റെ മേധാവിയുമായിരുന്ന ട്രവർ ഫിലിപ്‌സ് പറയുന്നത് ഇതിനെ ഏഷ്യൻ ഗ്യാങ്ങുകൾ എന്ന് വിളിച്ച് നിസാരവൽക്കരിക്കരുതെന്ന് എന്നാണ്. ഇത്തരത്തിൽ കൊച്ചുകുട്ടികളെ വരുതിയിലാക്കി ബലാൽസംഗം ചെയ്യുന്ന ഗ്യാങ്ങ് അംഗങ്ങളെല്ലാം മുസ്ലീങ്ങൾ തന്നെയാണ് എന്നുള്ളത് അംഗീകരിക്കുകയും ഈ പ്രശ്‌നത്തിന്റെ മൂലകാരണം കണ്ടെത്താൻ ശ്രമിക്കുകയും വേണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അത് ബ്രിട്ടണിലാകെ വലിയ വിവാദമായി. ട്രവർ ഫിലിപ്‌സ് പറഞ്ഞത് വളരെ ശ്രദ്ധേയമാണ്. ഇസ്ലാമോഫോബിയ ഉണ്ടെന്ന് ആരോപിക്കപ്പെടും എന്ന് പേടിച്ചാണ് ബിബിസി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഈ ഗ്രൂമിങ്ങ് ഗാങ്ങുകളിലെ മതം തുറന്ന് പറയാത്തെതെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞു. ഒപ്പം മതമാണ് ഈ ഗ്യാങ്ങുകളിലെ ആൾക്കാരെ ഒരുമിപ്പിക്കുന്നത് എന്ന വസ്തുതയും. 1980കളുടെ അവസാനം മുതൽ 2013 വരെ ബ്രിട്ടണിലെ മാഞ്ചസ്റ്ററിനടുത്തുള്ള റോതറാം എന്ന സ്ഥലത്ത് ഏതാണ്ട് 1400ഓളം കുഞ്ഞുങ്ങളെ ഇതുമാതിരി ലൈംഗികപീഡനത്തിനും ബലാൽസംഗത്തിനും ഇരയാക്കിയിരുന്നു.

അതിലൊരു പെൺകുട്ടി പതിനേഴ് വയസ്സ് പ്രായം, അവൾ പ്രസവിക്കുകയും ഇക്കാര്യം പുറത്തുപറയുമെന്ന് പറയുകയും ചെയ്തപ്പോൾ ആ കുട്ടിയെ പീഡിപ്പിച്ചുകൊണ്ടിരുന്ന ഗ്യാങ്ങിലെ ഒരുവൻ തന്നെ അവളെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തു. ഇരുപത്താറുപേരെ റൊതറാമിൽ മാത്രം പലപ്പോഴായി ഈ ബലാൽസംഗങ്ങളും അതിനോടനുബന്ധിച്ച കേസുകൾക്കും ശിക്ഷിച്ചിട്ടുണ്ട്. റൊഷ്‌ഡേലിൽ ഒമ്പത് പേരെ. ഓക്‌സ്‌ഫോഡിൽ അഞ്ച് പേരെ ബ്രിസ്റ്റളിൽ പതിമൂന്ന് പേരെ ഐസ്ല്ബറിയിൽ ആറു പേരെ അങ്ങനെ ഒരുപാട് ആൾക്കാരെ ഈ കുറ്റത്തിനു ബ്രിട്ടൺ എന്ന രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും ശിക്ഷിച്ചിട്ടുണ്ട്. എല്ലാവരും മുസ്ലീങ്ങൾ തന്നെയാണ്. ബ്രിട്ടന്റെ സകല ഭാഗത്തുനിന്നും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇത് ഒരുപട്ടണത്തിലോ പ്രവിശ്യയിലോ ഒതുങ്ങുന്ന കാര്യമല്ലെന്ന് ചുരുക്കം.

ഇതിൽ ഏറ്റവും വലിയ കേസ് നടന്ന 1400 കുഞ്ഞുങ്ങൾ പീഡിപ്പിക്കപ്പെട്ട റൊഷ്‌ഡേൽ മണ്ഡലത്തിൽ നിന്നുള്ള ലേബർ പാർട്ടിയിലെ പാർലമെന്റ് അംഗമായ സേറ ചാമ്പ്യൻ ഇനിയും സഹിച്ചിരിക്കാൻ വയ്യ എന്ന് വിചാരിച്ചാണ് എന്ന് തോന്നുന്നു 16/8/2017 സൺ എന്ന പത്രത്തിൽ ഒരു ലേഖനമെഴുതി. 'Britain has a problem with British Pakistani men raping and exploiting white girls' 'ബ്രിട്ടനിൽ ബ്രിട്ടീഷ് പാക്കിസ്ഥാനി ആണുങ്ങൾ വെള്ളക്കാരികളായ പെൺകുട്ടികളെ ബലാൽസംഗം ചെയ്യുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നു എന്നൊരു പ്രശ്‌നം നിലവിലുണ്ട്' എന്നതായിരുന്നു ലേഖനത്തിലെ കാതൽ.

''For too long we have ignored the race of these abusers and, worse, tried to cover it up. No more. These people are predators and the common denominator is their ethnic heritage'. ''ഈ പീഡകരുടെ വംശത്തെപ്പറ്റിയുള്ള ചർച്ച നമ്മൾ കുറേ നാളുകളായി അവഗണിക്കുന്നു. അല്ലെങ്കിൽ കുറേക്കൂടി വഷളായ കാര്യമാണത്, മറച്ചു വയ്ക്കാൻ നോക്കുന്നു. ഇനിയതിന് കഴിയില്ല. ഈ മനുഷ്യർ വേട്ടക്കാരാണ് എന്ന് മാത്രമല്ല ഇവർക്കെല്ലാം ഒരു സാധാരണഘടകമുണ്ട്. അതവരുടെ വംശപാരമ്പര്യമാണ്''. അവർ എഴുതി.

ലേബർ പാർട്ടിയുടെ നേതാവ് തന്നെ പറഞ്ഞതുകൊണ്ട് വേറേ ഗതിയില്ലാതെ അവസാനം സാറാ ചാമ്പ്യൻ എം പി സ്ഥാനം രാജിവച്ചത് മൂന്നവർഷം മുമ്പാണ്. അതേ സമയം ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയിലെ നേതാവും മുസ്ലീമും, സാമൂഹ്യക്ഷേമ മന്ത്രിയുമായ സജിത് ജാവേദ് സാറാ ചാമ്പ്യൻ പറഞ്ഞതിനെ അനുകൂലിക്കുകയാണ് ചെയ്തത്. ''അതിനെപ്പറ്റി തുറന്ന ആത്മാർത്ഥതയോടുള്ള സംവാദം വേണ്ടത് തന്നെയാണ്, അതിന്റെ വംശീയമായ ചാലകശക്തികളെ അടക്കം. ജർമി കോർബിൻ സാറ ചാമ്പ്യനെ പിരിച്ചുവിട്ടത് ഒട്ടും ശരിയായില്ല.'' സജിത് ജാവേദ് ട്വിറ്ററിൽ കുറിച്ചു. 2017ലാണ് ഈ സംഭവങ്ങൾ നടന്നത്. അന്ന് ചർച്ചചെയ്തശേഷം ബ്രിട്ടീഷ് മാധ്യമങ്ങൾ ഡോ എല്ല ഹില്ലിന്റെ വെളിപ്പെടുത്തലോടെ ഇപ്പോൾ വീണ്ടും വിഷയം ശക്തമാക്കുകയാണ്.

ഐഎസിൽ എത്തിയ ഗ്ലാമർ മോഡൽ

ഇത്തരം സംഘങ്ങളിൽ ആകൃഷ്ടരായി മതം മാറുന്നവരിൽ ഒരു ചെറിയ വിഭാഗമെങ്കിലും ഐഎസിൽ എത്തിപ്പെടുന്നു എന്നതാണ് ബ്രിട്ടൻ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളുടെ അനുഭവം. മൂന്നുവർഷം മുമ്പ് നടന്ന കിമ്പർലി മൈനേർസ് എന്ന മോഡലിന്റെ ദുരനുഭവും ബ്രിട്ടനെ പിടിച്ചു കലുക്കിയിരുന്നു. കിമ്പർലി മൈനേർസ് ബ്രാഡ്‌ഫോഡിൽ നിന്നുള്ള ഒരു ഗ്‌ളാമർ മോഡലായിരുന്നു. ഒരു സാധാരണ വെള്ളക്കാരി ബ്രിട്ടീഷ് പെൺകുട്ടി. ബ്രാഡ്‌ഫോഡ് എന്ന നഗരം ബ്രിട്ടീഷ് പാക്കിസ്ഥാനികളുടെ കേന്ദ്രമാണ്. ബ്രാഡ്സ്ഥാൻ എന്ന് വിളിക്കണമെന്ന് പോലും തമാശകൾ വരാറുണ്ട്. എന്ത് കാരണം കൊണ്ടാണെന്നറിയില്ല ഒരുനാൾ അവർ തന്റെ ജീവിതം വഴിമാറ്റി ഇസ്ലാമായി ജീവിക്കാൻ തുടങ്ങി. അതിൽ ആർക്കും പരാതിയൊന്നുമുണ്ടായിരുന്നില്ല. ഒരു ദിവസം കൗണ്ടർ ടെററിസം പൊലീസ് അവരെ ബന്ധപ്പെട്ടു എന്ന് വാർത്ത വന്നു. ഐസിസിൽ ചേരാൻ സിറിയയിൽ പോകാനുള്ള പരിപാടി അങ്ങ് മനസ്സിൽ വച്ചിരുന്നാൽ മതിയെന്ന് പറഞ്ഞെന്നായിരുന്നു വാർത്ത. അവർ പോകാൻ തയ്യാറെടുക്കുന്നത് പൊലീസ് അറിഞ്ഞിരുന്നു. അവരോട് ഡീ റാഡിക്കലൈസേഷൻ പ്രൊഗ്രാമിനു പോകാൻ കൗണ്ടർ ടെററിസം പൊലീസ് നിർദ്ദേശിച്ചു.

ഡീഅഡിക്ഷൻ മാതിരി ഡീ റാഡിക്കലൈസേഷൻ പ്രോഗ്രാമുകൾ ബ്രിട്ടണിൽ പൊലീസ് നേരിട്ടും അല്ലാതെയും നടത്തുന്നുണ്ട്. നിർബന്ധപൂർവം തന്നെ റാഡിക്കലൈസ് ചെയ്യപ്പെട്ടവരെ അതിനായി സാനിറ്റോറിയങ്ങളിലാക്കാറുമുണ്ട്. സിറിയയിലെ അഭയാർത്ഥി കുഞ്ഞുങ്ങളുടെ കാര്യം നോക്കാൻ പോവാനായിരുന്നു താൻ ശ്രമിച്ചതെന്ന് കിമ്പർലി മൈനേർസ് പത്രക്കാരോട് പറഞ്ഞു. 'ഫെയിസ്ബുക്കിൽ ആയുധമണിഞ്ഞ് നിൽക്കുന്ന ഹിജാബ്ധാരികളായ സ്ത്രീകളുടെയും ചാവേർ ബോംബ് കെട്ടിയ ജാക്കറ്റ് ഇട്ടു നിൽക്കുന്ന പൂച്ചയുടേയുമൊക്കെ പടം ഷെയർ ചെയ്ത് ഐസിസിന്റെ സകല വീഡിയോകളും തലവെട്ടുന്നതടക്കം പ്രചരിപ്പിച്ച അവർ പറയുന്ന ആ 'കുഞ്ഞുങ്ങളുടെ അഭയാർത്ഥി ക്യാമ്പ്' കഥ നമ്മൾ വിശ്വസിക്കണം.' എന്നായിരുന്നു അധികൃതർ ഇതിനോട് പ്രതികരിച്ചത്. പിന്നീടുള്ള അന്വേഷണത്തിലാണ് അവർ ശരിക്കും ഐഎസ് അനുഭവിയാണെന്ന് വെളിപ്പെട്ടത്. പ്രണയിച്ച കാമുകന്റെ സ്വാധീനമാണത്രേ അരതെ ഈ രീതയിൽ മാറ്റിയത്.

തടവുകാരെ വെടിവെച്ച് കൊല്ലുന്നത് 11കാരൻ

സാലി ജോൺസ്. ഒട്ടനേകം ബ്രിട്ടീഷുകാരെ ഐസിസിലേയ്ക്ക് റിക്രൂട്ട് ചെയ്ത ബ്രിട്ടീഷ് വനിതയാണവർ. മതപരിവർത്തനം ചെയ്ത് ഇസ്ലാമായതാണ്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഭീകരവാദികളിലൊന്നാണവർ. പതിനൊന്നു വയസ്സുള്ള മകനുമായാണ് ഐസിസിൽ ചേരാൻ അവൾ സിറിയയിലേയ്ക്ക് കടന്നത്. പിന്നീട് ലോകം കണ്ടത് രക്തം മരവിപ്പിക്കുന്ന ഒരു കാഴ്ചയാണ്. സാലി ജോൺസിന്റെ മകൻ ജൊജൊ ജിഹാദി വേഷമണിഞ്ഞ് നിന്ന് മുട്ടുകുത്തിനിൽക്കുന്ന ഐസിസിന്റെ തടവുകാരെ യന്ത്രത്തോക്ക് കൊണ്ട് നിറയൊഴിച്ചു കൊല്ലുന്ന വീഡിയോ. പതിനൊന്ന് വയസ്സു പ്രായമുള്ള കുട്ടിയെക്കൊണ്ട് ചെയ്യിച്ചതാണ്. അവന്റെ ബ്രിട്ടീഷുകാരനായ മുത്തച്ഛൻ ഇത് കണ്ട് ഞെട്ടിത്തരിച്ചു പോയി. കരഞ്ഞുകൊണ്ട് അയാൾ പറഞ്ഞു. ''മുത്തച്ഛാ ഞാനിന്ന് മുത്തച്ഛന്റെ കൂടെ നിന്നോട്ടേ എന്ന് ചോദിക്കുന്ന എന്റെ ചെറുമകനായിരുന്നവൻ. എന്റെ ആത്മാവിൽ നിന്നു അവൻ മരിച്ചുപോയിരിക്കുന്നു''.ഇത് മുസ്ലീങ്ങളായി മതപരിവർത്തനം ചെയ്ത ബ്രിട്ടീഷ് സ്ത്രീകൾ ചെയ്തതോ ചെയ്യാൻ പോയതോ ആയ കഥകളാണ്. എന്നാൽ എല്ലാ സ്ത്രീകൾക്കും സാലി ജോൺസോ കിമ്പർലി മൈനേഴ്‌സോ ആകാനാകില്ലല്ലോ? പക്ഷേ അവരെയും പൊതു സമൂഹം ഭീതിയോട് കാണുന്ന അവസ്ഥായാണ് ഉണ്ടായത്.

ബ്രിട്ടനിൽനിന്നുമാത്രം നൂറിലേറെ പേർ ഐഎസിലേക്ക് കടന്നതായി മുമ്പ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഐഎസ് വധുക്കൾ എന്ന് വിളിക്കുന്ന ഇവർ നരകതുല്യമായ ജീവിതമാണ് നയിച്ചത്. ഇപ്പോൾ ഐഎസ് തകർന്നതോടെ ഈ വധുക്കളിൽ പലർക്കും നാട്ടിലേക്ക് തിരച്ചുവരാൻ ആഗ്രഹമുണ്ട്. 15വയസ്സുള്ളപ്പോൾ ഐഎസിൽ ചേരാൻ നാടുവിട്ട ഷമീമ ബീഗത്തിന് ഇപ്പോൾ നാട്ടിലേക്ക് തിരച്ചുവരാൻ ബ്രിട്ടീഷ് കോടതിയുടെ ഉത്തരവുണ്ട്. ഇതിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്.

ഐഎസ് വധുക്കൾ തിരിച്ചുവരുമ്പോൾ

ഐഎസ് ഭീകരന്റെ വധുവാകാൻ സിറിയയിലേക്കു പോയ ഷമീമ ബീഗത്തിന് നിയമപ്രകാരം ഇനി ബ്രിട്ടനിലേക്കു മടങ്ങാവുന്നതാണ്. ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയതിനെതിരേയും നാട്ടിലേക്കു മടങ്ങാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടും നൽകിയ അപ്പീലിൽ ഹൈക്കോടതി വിധി അനുകൂലമായതോടെയാണ് സിറിയൻ അഭയാർഥി ക്യാംപിൽ നിന്നും ഷമീമയ്ക്ക് ബ്രിട്ടനിൽ തിരികെയെത്താൻ വഴിയൊരുങ്ങുന്നത്. 15 വയസ് മാത്രം പ്രായമുള്ളപ്പോൾ രണ്ട് കൂട്ടുകാരികളോടൊപ്പം ഐഎസിൽ ചേരാനായി ഈസ്റ്റ് ലണ്ടനിൽനിന്നും ടർക്കി വഴി സിറിയയിലേക്കു പോയ സ്‌കൂൾ കുട്ടികളിൽ ഒരാളാണ് ഷമീമ. ഇവർക്കൊപ്പം പോയ മറ്റു രണ്ടുപേരും കൊല്ലപ്പെട്ടു. സിറിയയിലെത്തി ഐഎസ് ഭീകരന്റെ ഭാര്യയായി മൂന്നു കുട്ടികൾക്ക് ജന്മം നൽകിയെങ്കിലും മൂന്നുപേരും ഭാരക്കുറവും മറ്റ് അസുഖങ്ങളും മൂലം മരിച്ചു. കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് ഒമ്പതു മാസം ഗർഭിണിയായ ഷമീമ നാട്ടിലേക്കു മടങ്ങാൻ ശ്രമിക്കുന്നതായും ബ്രിട്ടനിലെത്തി കുഞ്ഞിന് ജന്മം നൽകാൻ ആഗ്രഹിക്കുന്നതായുമുള്ള വാർത്തകൾ പുറത്തുവന്നത്. ഗർഭിണിയായ ഷമീമ അഭയാർഥി ക്യാംപിൽ കഴിയുന്ന ചിത്രങ്ങൾ സഹിതമായിരുന്നു മാധ്യമങ്ങൾ ഈ വാർത്ത പുറത്തുവിട്ടത്. ഐഎസിൽ ചേരാൻ പോയവൾ തിരികെയെത്തുന്നതിലെ ജനരോഷം മുൻകൂട്ടിക്കണ്ട് ബ്രിട്ടൻ ഇവരുടെ പൗരത്വം റദ്ദാക്കുകയും മടങ്ങിവരാനുള്ള അനുമതി നിഷേധിക്കുകയും ചെയ്തു. പിന്നീട് ഷമീമ ക്യാംപിൽ തന്നെ മൂന്നാമത്തെ കുഞ്ഞിനു ജന്മം നൽകിയെങ്കിലും ഭാരക്കുറവുമൂലം ദിവസങ്ങൾക്കുള്ളിൽ കുട്ടി മരിച്ചു.

അന്ന് ബുർഖയണിഞ്ഞ് മാധ്യമങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട ഷമീമ മതവസ്ത്രങ്ങൾ ഉപേക്ഷിച്ച് ജീൻസും ഷർട്ടും ധരിച്ച് അൽ ഹോളിലെ അഭയാർഥി ക്യാംപിലൂടെ നടക്കുന്ന ചിത്രമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹൈക്കോടതി വിധിക്കെതിരേ ബ്രിട്ടനിൽ പ്രതിഷേധം ഉയർന്നുകഴിഞ്ഞു. ഭീകരർക്കെല്ലാം ബ്രിട്ടനിലേക്ക് തിരികെ വരാൻ വാതിൽ തുറന്നുകൊടുക്കുന്ന നടപടിയാണ് കോടതിയിൽനിന്നും ഉണ്ടായിരിക്കുന്നത് എന്നാണ് വിമർശകരുടെ വാദം. കോടതി വിധിക്കെതിരേ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ പോകുമെന്ന് ഉറപ്പാണ്. ചില സിവിൽ റൈറ്റ്‌സ് ഗ്രൂപ്പുകളാണ് ഷമീമയുടെ കേസിനു പിന്നിൽ പ്രവർത്തിക്കുന്നത്. ഈ വിവാദത്തിനിടയിലാണ് മുസ്ലിം ഗ്രൂമിങ്ങ് ഗ്രൂപ്പുകളെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലും പുറത്തുവരുന്നത്.

സിഖുകാരിലും ഭീതി

ഇത്തരം വിവാദങ്ങൾ വലിയ ഭീതിയാണ് സിഖ് സമുദായത്തിൽ ഉണ്ടാക്കിയിരിക്കുന്നത്. സിഖ് അവയർനെസ്സ് സൊസൈറ്റി നേതാവ് മോഹൻ സിങ്ങ് ഒരു ഇന്റർവ്യൂവിൽ പറഞ്ഞത്' രാഷ്ട്രീയ ശരിമാത്രം നോക്കി സംസാരിക്കുന്നതാണ്' ഈ ഗ്രൂമിങ്ങ് ഗ്യാങ്ങുകൾ ഇത്രയേറെ കൂടാൻ കാരണം' എന്നാണ്. നമ്മുടെ നാട്ടിൽ ലൗജിഹാദിനെതിരെ ഹൈന്ദവ സംഘടനകൾ കാമ്പയിൽ നടത്തുന്നപോലെ ബ്രിട്ടനിലെ സിഖ് സമുദായം, പലപ്പോഴും മുസ്ലിം ഗ്രൂമിങ്ങ് ഗ്യാങ്ങുകൾക്കെതിരെ തങ്ങളുടെ കുട്ടികളെ ബോധവത്ക്കരിച്ച് വരികയാണ്. 'ലൗ ജിഹാദ് മാത്രമല്ല, ഏത് രീതിയിലും ആൾക്കാരെ, അത് കുഞ്ഞ് പെൺകുട്ടികളായാലും മറ്റേതൊരു രീതിയിലെങ്കിലും ചാക്കിടാൻ വശംവദരാകുന്ന ആൾക്കാരായാലും ചതിക്കുഴികളിൽപ്പെടുത്തുന്ന ജിഹാദുകൾ പലയിടത്തും നടക്കുന്നുണ്ട്. അത് മതപരിവർത്തനം പോലുമല്ല. മതപരിവർത്തനവും ഖിലാഫത്തിനെന്ന രീതിയിൽ അന്യരാജ്യങ്ങളിൽ അടിമകളായയ്ക്കാൻ ഒരുക്കലും കൂടിയാണ്. ' - ഇന്ത്യൻ വംശജനായ സിഖ്് എഴുത്തുകാരൻ സുശാന്ത് സിങ്ങ് ചൂണ്ടിക്കാട്ടുന്നു.

മുസ്ലിം സമൂഹത്തിനും ഇതിൽ നിന്ന് കൈയും കഴുകി നോക്കിനിൽക്കാനാവില്ല എന്നുള്ള അഭിപ്രായവും ഇപ്പോൾ ഉയരുന്നുണ്ട്. 'ഇത് ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയതുമല്ല. തുറന്നതും ആത്മാർത്ഥതയുള്ളതുമായ സംവാദങ്ങളും ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് കൂടെയുള്ളവരെ നിരുൽസാഹപ്പെടുത്തലും ഒരു പൊതു സമൂഹത്തിൽ ജീവിക്കുമ്പോൾ ബാക്കിയുള്ളവർക്ക് കൊടുക്കേണ്ടുന്ന പരസ്പര ബഹുമാനവും എല്ലാം എല്ലാ മതക്കാരും ഒരു സിവിലൈസ്ഡ് സമൂഹത്തിലെ ആൾക്കാരെന്ന നിലയിൽ പൊതുവായിത്തന്നെ പിൻതുടർന്നേ പറ്റൂ. എന്നാലേ ഇതിനൊരു പരിഹാരവുമുണ്ടാകൂ.'- സുശാന്ത് ഒരു ലേഖനത്തിൽ കുറിച്ചത് ഇങ്ങനെയാണ്.

അതായത് ഡോ എല്ല ഹിൽ പറയുന്നതുപോലെ 5ലക്ഷം പെൺകുട്ടികൾ ലൈംഗികാതിക്രമത്തിന് ഇരയായി എന്ന വാർത്തിൽ കണക്ക് പെരുപ്പിച്ചതാണെന്ന് മാത്രമേ സ്വതന്ത്രമായി അന്വേഷിക്കുന്നവർക്ക് പറയാൻ കഴിയൂ. മുസ്ലിം ഗ്രൂമിങ്ങ് ഗ്യാങ്ങുകൾ ഒരു യാഥാർഥ്യം തന്നെയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇസളലാമോഫോബിയ ഉയർത്താനുള്ള ആരോപണങ്ങളാണ് ഇതെന്ന് ഒരു വിഭാഗം പറയുമ്പോളും വസ്തുതകൾ വസ്തുകൾ തന്നെയാണ്. അപ്പോഴും ഒരു വിഭാഗം ചെയ്യുന്ന പ്രശ്നത്തിന് മൊത്തം മുസ്ലിം സമൂഹം പഴികേൾക്കുകയാണ്. ' ഇതിനുള്ള പരിഹാരം ഇത്തരം സംഘങ്ങൾക്കെതിരായ ശക്തമായ കാമ്പയിൽ മുസ്ലിം സമുദായത്തിൽനിന്ന് തന്നെ ഉയർന്നുവരണം എന്നാണ്. പൊതുവെ അങ്ങനെ ഉണ്ടാകുന്നില്ല. ഈ മൗനമാണ് കുറ്റവാളികൾക്ക് ശക്തി പകരുന്നത്. ഇപ്പോൾ വൈകിയെങ്കിലും ഗ്രൂമിങ്ങ് ഗ്യാങ്ങുകൾക്ക് എതിരെ പ്രതിഷേധം ആ സമുദായങ്ങളിൽനിന്ന് തന്നെ ഉയരുന്നുവെന്നത് ആശ്വാസകരമാണ്'- എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ ഡോ സാം ഹാരീസ് നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP