Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വീഡിയോ കോളിൽ അമ്മയെ കാണാനാവാത്തതിന്റെ പരിഭവം മുഖത്ത് നിറച്ച് കൊച്ചു നോറ; ബ്രൊവാഡ് ഹോസ്പിറ്റലിനു സമീപം പൊതു ദർശനത്തിന് വച്ച ശേഷം മകളെ കാണിക്കാൻ അമ്മയുടെ മൃതദേഹം നാട്ടിലേക്ക് അയയ്ക്കും; നെവിനെ കുടുക്കിയത് മെറൻ ജോയിയുടെ മരണ മൊഴി തന്നെ; ആംബുലൻസിൽ ഒപ്പമിരുന്ന പൊലീസുകാരന്റെ ഷർട്ടിലെ ക്യാമറയിൽ പതിഞ്ഞത് നേഴ്സിന്റെ പൊട്ടിക്കരച്ചിലും പിന്നെ ഭർത്താവിന്റെ ക്രൂരതയും; നെവിന് ആജീവനാന്തം ജയിലിൽ കഴിയേണ്ടി വരും

വീഡിയോ കോളിൽ അമ്മയെ കാണാനാവാത്തതിന്റെ പരിഭവം മുഖത്ത് നിറച്ച് കൊച്ചു നോറ; ബ്രൊവാഡ് ഹോസ്പിറ്റലിനു സമീപം പൊതു ദർശനത്തിന് വച്ച ശേഷം മകളെ കാണിക്കാൻ അമ്മയുടെ മൃതദേഹം നാട്ടിലേക്ക് അയയ്ക്കും; നെവിനെ കുടുക്കിയത് മെറൻ ജോയിയുടെ മരണ മൊഴി തന്നെ; ആംബുലൻസിൽ ഒപ്പമിരുന്ന പൊലീസുകാരന്റെ ഷർട്ടിലെ ക്യാമറയിൽ പതിഞ്ഞത് നേഴ്സിന്റെ പൊട്ടിക്കരച്ചിലും പിന്നെ ഭർത്താവിന്റെ ക്രൂരതയും; നെവിന് ആജീവനാന്തം ജയിലിൽ കഴിയേണ്ടി വരും

മറുനാടൻ മലയാളി ബ്യൂറോ

ഫ്‌ളോറിഡ: ഫിലിപ് മാത്യുവിനെ കുടുക്കിയത് മെറിൻ ജോയിയുടെ മരണ മൊഴി തന്നെ. ഭർത്താവിന്റെ ആക്രമണത്താൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു മൊഴി നൽകൽ. ആംബുലൻസിലുണ്ടായിരുന്ന പൊലീസിനോടാണ് ഭർത്താവിന്റെ ക്രൂരത കടിച്ചമർത്തയ വേദനയ്ക്കിടയിൽ വിശദീകരിച്ചത്. പൊലീസുകാരന്റെ വസ്ത്രത്തിൽ ഘടിപ്പിച്ചിരുന്ന ക്യാമറയിൽ ഈ മരണ മൊഴി റിക്കോർഡ് ചെയ്യുകയും ചെയ്തു. ഇതിനൊപ്പം മെറിന് നേരെ ആക്രമണമുണ്ടായിടത്തുണ്ടായിരുന്ന സുഹൃത്തിന്റെ ഇടപെടലും നിർണ്ണായകമായി. മനപ്പൂർവ്വമുള്ള നരഹത്യയാണ് ഇതെന്ന് തെളിയിക്കാനുള്ള എല്ലാം പൊലീസിന് കിട്ടിയിട്ടുണ്ട്.

ജീവിതാവസാനം വരെ ഫിലിപ്പ് മാത്യുവിന് ജയിലിൽ കിടക്കേണ്ടി വരും. അത്രയും ഗുരുതരമായ ഫസ്റ്റ് ഡിഗ്ര കൊലക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. മെറിനെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ ഭർത്താവ് ഫിലിപ് മാത്യു (നെവിൻ) ബ്രൊവാഡ് ഹെൽത്ത് ആശുപത്രിക്കു പുറത്ത് 45 മിനിറ്റോളം കാത്തുനിൽക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. മെറിനെ ആക്രമിക്കുന്നതു തടയാൻ ശ്രമിച്ച ദൃക്‌സാക്ഷിയെ ഫിലിപ് ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറയുന്നു. ഈ യുവാവാണ് കാറിന്റെ ഫോട്ടോയെടുത്ത് ഉടൻ പൊലീസിനെ വിവരം അറിയിച്ചത്. കുത്തിയത് ഭർത്താവാണെന്ന് മെറിൻ പറയുന്നത് പൊലീസ് ചിത്രീകരിച്ചിട്ടുണ്ട്. സ്വയം കുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ഫിലിപ്പിനെ പൊലീസ് കോടതിയിൽ ഹാജരാക്കി. ഇയാളുടെ കൈകൾ ബാൻഡേജിട്ട നിലയിലായിരുന്നു. ഫിലിപ്പിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും കരുതിക്കൂട്ടിയുള്ള കൊലയല്ലെന്നുമാണ് പ്രതിഭാഗം അഭിഭാഷകന്റെ വാദം.

പൊലീസ് ഈ വാദം അംഗീകരിച്ചിട്ടില്ല. കത്തിയും ചുറ്റികയും വാങ്ങി ആശുപത്രിയിലെത്തിയത് കൃത്യമായ ആസൂത്രണമെന്ന് പൊലീസ് വിലയിരുത്തുന്നു. ഫിലിപ്പിനെ മാനസിക പരിശോധനയ്ക്കും വിധേയനാക്കി. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ആംബുലൻസിൽവച്ചാണ് മെറിൻ തന്നെ ആക്രമിച്ചത് നെവിൻ ആണെന്നു പൊലീസിനെ അറിയിച്ചത്. എമർജൻസി റൂമിനു തൊട്ടടുത്താണ് മെറിൻ കുത്തേറ്റു വീണതെങ്കിലും പരുക്കുകൾ ഗുരുതരമായിരുന്നതിനാൽ മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോകേണ്ടിവന്നു. അവസാന ഷിഫ്റ്റും കഴിഞ്ഞ് സഹപ്രവർത്തകരോടു യാത്രപറഞ്ഞ് ബ്രൊവാഡ് ഹെൽത്ത് ആശുപത്രിയിൽനിന്നു വീട്ടിലേക്കു പോകാൻ തയ്യാറെടുക്കുമ്പോൾ പാർക്കിങ് ഏരിയയിൽ വച്ചാണ് മെറിൻ ആക്രമിക്കപ്പെട്ടത്. 17 തവണ കുത്തിയ ശേഷം നെവിൻ വാഹനം മെറിന്റെ ശരീരത്തിലൂടെ ഓടിച്ചുകയറ്റുകയായിരുന്നു. പിന്നീട് ഹോട്ടൽ മുറിയിൽനിന്നു നെവിനെ അറസ്റ്റ് ചെയ്തിരുന്നു.

മെറിനും ഫിലിപ്പും തമ്മിൽ കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതേ തുടർന്ന് വിവാഹമോചനത്തിനായി മെറിൻ ശ്രമിക്കുന്നതാണ് നെവിനെ ചൊടിപ്പിച്ചത്. കേസിൽ കോടതി ഫിലിപ്പിന് ജാമ്യം നിഷേധിച്ചു. 17 തവണയാണ് മെറിന് കുത്തേറ്റത്. വണ്ടി ശരീരത്തിൽ കൂടി കയറ്റി ഇറക്കുകയും ചെയ്തു. മെറിന്റെ കരച്ചിൽ കേട്ട് സഹപ്രവർത്തകർ ഓടിയെത്തിയെങ്കിലും നെവിൻ കത്തി വീശി അവരെ ഭീഷണിപ്പെടുത്തി. ബ്രൊവാഡ് ഹെൽത്ത് ആശുപത്രിയിലെ മെറിന്റെ അവസാന ദിനമായിരുന്നു അത്. ഫിലിപ്പെന്ന നെവിന്റെ ഭീഷണിയിൽ നിന്ന് രക്ഷപ്പെടാനായിരുന്നു മെറിൻ ആശുപത്രി മാറ്റത്തിന് ശ്രമിച്ചത്.

യുഎസിലെ മയാമി കോറൽ സ്പ്രിങ്‌സ് ബ്രൊവാഡ് ഹെൽത്ത് ഹോസ്പിറ്റലിലെ നഴ്‌സായിരുന്നു മെറിൻ (27). ഭർത്താവ് ചങ്ങനാശേരി ആഞ്ഞിലിക്കാത്തറയിൽ ഫിലിപ് മാത്യുവും. മോനിപ്പള്ളി ഊരാളിൽ വീട്ടിൽ താമസിക്കുന്ന പിറവം മരങ്ങാട്ടിൽ ജോയ് മേഴ്‌സി ദമ്പതികളുടെ മകളാണു മെറിൻ. ഇവരുടെ മകൾ നോറ ഊരാളിൽ വീട്ടിലാണുള്ളത്. മകളെ വീട്ടിലാക്കിയായിരുന്നു മെറിൻ അമേരിക്കയിലേക്ക് എട്ട് മാസം മുമ്പ് പറന്നത്. ഇത് ദുരന്തത്തിലേക്കുള്ള യാത്രയുമായി.

മെറിനെ അവസാനമായി ഒരു നോക്കു കാണാൻ കാത്തിരിക്കുകയാണ് അച്ഛനും അമ്മയും സഹോദരിയും. ഒന്നുമറിയാതെ മെറിന്റെ രണ്ടു വയസ്സുകാരി മകൾ നോറ ഓടിക്കളിച്ചു നടക്കുന്നു. അമ്മയുടെ വിളി ദിവസവും രണ്ടും മൂന്നും നേരം എത്തും. കൂടുതലും വീഡിയോ കോൾ. ഈ വിളികൾ എത്താത്തതുകൊച്ച് നോറയെ ആകുലപ്പെടുത്തുന്നുണ്ട്. എന്നാൽ ആ കുഞ്ഞിന് ഒന്നും അറിയില്ല. അമ്മയുടെ കൊലപാതകവും അച്ഛന്റെ അറസ്റ്റും. ഫിലിപ് മാത്യുവിനെതിരെ ഫസ്റ്റ് ഡിഗ്രി മർഡർ വകുപ്പാണ് പൊലീസ് ചുമത്തിയത്. ഫിലിപ്പിന്റെ കയ്യിൽ നിന്നു കത്തിയും മറ്റ് ആയുധങ്ങളും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മെറിന്റെ മൃതദേഹം അമേരിക്കൻ സമയം, ഞായറാഴ്ച വൈകിട്ടോടെ ബ്രൊവാഡ് ഹോസ്പിറ്റലിനു സമീപം പൊതുദർശനത്തിനു വയ്ക്കും. തുടർന്നു നാട്ടിൽ എത്തിക്കും. മൃതദേഹം നാട്ടിലെത്തിക്കാൻ നോർക്ക സെല്ലുമായി ബന്ധപ്പെട്ടു നടപടി ആരംഭിച്ചെന്നു തോമസ് ചാഴികാടൻ എംപി പറഞ്ഞു. മെറിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP