മലദ്വാരത്തിൽ ഒളിപ്പിച്ചു കൊണ്ടു വന്ന സ്വർണം പുറത്തെടുക്കാൻ കൊണ്ടോട്ടിയിൽ പ്രത്യേക സംവിധാനം; മിശ്രിതമായി പല വസ്തുക്കളിൽ കലർത്തി കൊണ്ടു വരുന്ന മഞ്ഞലോഹം വേർതിരിക്കാൻ നടക്കാവിൽ താവളം; സ്വർണ്ണ പണിക്കാരന് കൂലി ദിവസം 3500 രൂപ; ഒറ്റക്കടത്തിന് കാരിയർമാർക്ക് കൂലി 35,000 രൂപ; മുസ്ലിം ഇതര നാമധാരികൾക്ക് കൂടുതൽ പരിഗണന; സ്വർണ്ണകടത്ത് മാഫിയയുടെ തലസ്ഥാനം മലബാർ തന്നെ; റമീസിന്റെ ബന്ധങ്ങൾ തേടി എൻഐഎ
ജംഷാദ് മലപ്പുറം
മലപ്പുറം: മിശ്രിതമായും വിവിധ വസ്തുക്കൾക്കൊപ്പം കലർത്തിയും കടത്തിക്കൊണ്ടുവരുന്ന സ്വർണം വേർതിരിച്ചെടുക്കാൻ സ്വർണക്കടത്ത് മാഫിയക്ക് കോഴിക്കോട് നടക്കാവിൽ പ്രത്യേക താവളം. ഇത്തരം സ്വർണം വേർതിരിച്ചെടുക്കാൻ രാത്രി കാലങ്ങളിലെത്തുന്ന സ്വർണപ്പണിക്കാരന് നൽകുന്ന കൂലി 3500രൂപ.
കരിപ്പൂർ വഴി മലദ്വാരത്തിൽ ഒളിപ്പിച്ചുകൊണ്ടുവരുന്ന സ്വർണം പുറത്തെടുക്കുന്നതുകൊണ്ടോട്ടി കൊട്ടൂക്കര പൂളപ്പാടത്തെ കേന്ദ്രത്തിൽവച്ചാണ്. ഒളിഞ്ഞിരുന്ന ചരട് വലിക്കുന്ന സ്വർണക്കടത്ത് മാഫിയകളുടെ കുറിച്ചു രഹസ്യവിവരങ്ങൾ ഞെട്ടിക്കുന്നതാണ്. വിമാനത്തവളത്തിലെ പരിശോധനയിൽനിന്നും രക്ഷപ്പെടാനായി വിവിധ വസ്തുക്കൾക്കൊപ്പം മിശ്രിതരൂപത്തിലാക്കുന്ന സ്വർണങ്ങൾ നടക്കാവിലെ കേന്ദ്രത്തിൽവച്ചാണ് കുത്തക സ്വർണക്കടത്ത് മാഫിയ വേർതിരിച്ച് അളന്ന് തിട്ടപ്പെടുത്തുന്നത്.
ഈ ജോലിചെയ്യാനായി സ്വർണപ്പണിക്കാരനായ ഒരു യുവാവിനെ രാത്രി 11മണിക്ക് വിളിച്ചുവരുത്തുന്നത്. പുലർച്ചെ മൂന്നുവരെ നീളുന്ന ജോലിക്ക് സ്ഥിരമായി യുവാവിന് കൂലിയായി നൽകുന്നത് 3500രൂപയാണ്. മലപ്പുറം വള്ളുവമ്പ്രം, മോങ്ങം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കുത്തക സ്വർണക്കടത്ത് സംഘത്തിന്റെ സ്ഥിരംകേന്ദ്രമായ ഇവിടെ കോഴിക്കോട് കൊടുവള്ളി സംഘവും പലപ്പോഴും എത്താറുണ്ട്. ഇതിന് പുറമെ കരിപ്പൂർ വിമാനത്തവളംവഴി മലദ്വാരത്തിൽവെച്ചും മറ്റു രീതികളിലും ഒളിപ്പിച്ചുകടത്തുന്ന സ്വർണം കരിപ്പൂർ വിമാനത്തവളത്തിന്റെ കിലോമീറ്റുകൾക്കപ്പുറമുള്ള കൊണ്ടോട്ടി കൊട്ടൂക്കര പൂളപ്പാടത്തെ ഒരുകേന്ദ്രത്തിൽവച്ചാണ് സ്ഥിരമായി കൈമാറ്റംചെയ്യുന്നത്.
കാണാമറയത്തുനിന്നും ചരട് വലിക്കുന്ന ഈ സ്വർണക്കടത്ത് മാഫിയക്കുവേണ്ടി പലപ്പോഴും ഹാജരാകുന്നത് മലപ്പുറം മോങ്ങം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു യുവഅഭിഭാഷകനാണ്. ഇയാളാണ് കാരിയർമാർ വിമാനത്തവളത്തിൽ പിടിക്കപ്പെടുമ്പോൾ ജാമ്യത്തിലിറക്കാനും മറ്റു നിയമനടപടികൾക്കും സഹായിക്കുന്നത്. 15ദിവസത്തെ കരാറുപ്പിച്ച് സ്വർണം കടത്താനായി ഒരുകൂട്ടം യുവാക്കളെ ഈസ്വർണക്കടത്ത് മാഫിയ സ്ഥിരമായി ഉപയോഗിക്കുന്നുണ്ട്. 30,000രൂപയാണ് ഇവർക്ക് നൽകുന്ന കൂലി. വിസിറ്റിങ് വിസയിൽ ഗൾഫിലേക്ക് കൊണ്ടുപോകുന്നതടക്കം അവരുടെ മുഴുവൻ ചെലവുകളും ഗൾഫിലുള്ള ഏജന്റുമാർ വഹിക്കും.
15ദിവസത്തെ കരാറിനുകൊണ്ടുപോകുന്ന കാരിയർമാരിൽ പലരും ഒരാഴ്ച്ചക്കുള്ളിൽതന്നെ തിരിച്ചെത്താറുണ്ട്. എന്നാൽ ഒരു കാരിയർ പിടിക്കപ്പെട്ടുകഴിഞ്ഞാൽ പിന്നീട് അടവ് മാറ്റി മറ്റൊരു രീതിയിലാകും സ്വർണം കടത്തുക. ഇതിനായി സ്വർണത്തിൽ മാറ്റംവരുത്താനുള്ള സമയംകൂടി കണക്കിലെടുത്താണ് 15ദിവസത്തോളംവരെയുള്ള കരാറിൽ കാരിയർമാരെ കൊണ്ടുപോകുന്നത്. അതോടൊപ്പം തന്നെ മലബാർ കേന്ദ്രീകരിച്ചുള്ള കാരിയർമാരിൽ മുസ്ലിംനാമധാരികളല്ലാത്തവർക്ക് പ്രത്യേകം പരിഗണന ഈസംഘം നൽകുന്നുണ്ട്. കസ്റ്റംസ് പരിശോധനയിൽ മറ്റുള്ളവരെ കൂടുതൽ സംശയിക്കില്ലെന്നതിനാലാണിത്.
അതോടൊപ്പം തന്നെ വയനാട് കേന്ദ്രീകരിച്ചുള്ള ഒരു സ്ത്രീയും സംഘത്തിൽ കാരിയറായി പ്രവർത്തിക്കുന്നുണ്ട്. കരിപ്പൂർ വിമാനത്തവളത്തിന് പുറമെ കോയമ്പത്തൂർ, തിരുവനന്തപുരം, കൊച്ചി, ഗോവ എന്നിവിടങ്ങൾവഴിയും സംഘം സ്വർണം കടത്താറുണ്ട്. ഇടക്കാലത്ത് സ്ഥിരമായി കോയമ്പത്തൂർ വഴിയാണ് സംഘം ഇതെ കാരിയർമാരെ ഉപയോഗിച്ച് സ്വർണം കടത്തിയിരുന്നത്. സ്വർണം പിടിക്കപ്പെട്ടാൽ രണ്ടുപേരുടെ ആൾജാമ്യത്തിൽ ഇവരെ വിട്ടയക്കും. ഇതിനായി മേൽപറഞ്ഞ യുവഅഭിഭാഷകനും രണ്ടു ജാമ്യക്കാരേയും സ്വർണക്കടത്ത് മാഫിയെ നേരത്തെ സജ്ജമാക്കും. എന്നാൽ സ്ഥിരം കാരിയർമാരല്ലാതെ യാത്രക്കാരെ ഉപയോഗിച്ചും സംഘം സ്വർണമെത്തിക്കുന്നുണ്ട്. ഈകാരിയർമാർക്കൊന്നും പിന്നിലുള്ള ഈ ലോബിയെ കുറിച്ചു ഒരു വിവരവും അറിയില്ല.
ഇവർ പിടക്കപ്പെട്ടാൽ വിദേശത്തുനിന്നും സ്വർണം ഏൽപിച്ച ഏജന്റുമാരെയാണ് വിവരം അറിയിക്കുക. തുടർന്ന് ഈ ഏജന്റുമാരാണ് കാണാമറയത്തുള്ള മാഫിയാസംഘത്തോട് വിവരം പറയുക. തുടർന്നാണ് അഭിഭാഷകനും ജാമ്യക്കാരും ഹാജരാകുന്നത്. പിടികൂടുന്ന സ്വർണം തിരിച്ചുകിട്ടില്ലെങ്കിലും കാരിയർമാരെ സുരക്ഷിതമായി സംഘം മോചിപ്പിക്കും. അതോടൊപ്പം തന്നെ സ്വർണക്കടത്ത് മേഖലയിലേക്ക് കടന്നു വരുന്ന പുതിയ സംഘങ്ങളെയൊന്നും വളർത്താൻ ഇവർ അനുവദിക്കാറില്ല. ഇവരെ ഒറ്റുകൊടുക്കുന്നത് പലപ്പോഴും ഈസംഘത്തിലെ കണ്ണികൾ തന്നെയാണ്. ഗൾഫിൽപ്രവർത്തിക്കുന്ന ഏജന്റുമാർക്ക് ഇതിന്റേയും ഉത്തരവാദിത്വം സ്വർണക്കടത്ത് മാഫിയ സംഘങ്ങൾ നൽകിയിട്ടുണ്ട്.
സ്വർണക്കടത്തു കേസിലെ എൻഐഎ അന്വേഷണം കോഴിക്കോട് വിമാനത്താവളത്തിലേക്കും. കഴിഞ്ഞ 2 വർഷത്തിനിടെ വിമാനത്താവളത്തിൽ പിടികൂടിയ സ്വർണക്കടത്തു കേസുകളുടെയും അറസ്റ്റിലായ പ്രതികളുടെയും വിശദാംശങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ കസ്റ്റംസിൽ നിന്നു തേടിയിട്ടുണ്ട്. തിരുവനന്തപുരം സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ കെ.ടി.റമീസ് കോഴിക്കോട് വിമാനത്താവളം കേന്ദ്രീകരിച്ചു പല തവണ സ്വർണം കടത്തിയിരുന്നതായാണു വിവരം. കഴിഞ്ഞ സാമ്പത്തിക വർഷം 230 കിലോഗ്രാം സ്വർണമാണ് കോഴിക്കോട്ടെ എയർ കസ്റ്റംസ് പിടികൂടിയത്. 2018ൽ 178 കിലോഗ്രാമും പിടിച്ചെടുത്തിരുന്നു. ഈ സംഭവങ്ങളിൽ അറസ്റ്റിലായവരിൽ ഭൂരിഭാഗവും കാരിയർമാരാണെങ്കിലും അവർക്കു റമീസ് അടക്കമുള്ളവരുമായി ബന്ധമുണ്ടോയെന്നത് എൻഐഎ പരിശോധിക്കും. ഇതിന്റെ ഭാഗമായി പ്രതികളുടെ ഫോൺ നമ്പർ അടക്കമുള്ള വിശദമായ വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.
കോഴിക്കോട് വിമാനത്താവളത്തിലെ എയർ കാർഗോ കോംപ്ലക്സ് വഴിയുള്ള സ്വർണക്കടത്തു സംഭവങ്ങളെക്കുറിച്ചും വിവരം തേടിയിട്ടുണ്ട്. കാർഗോ വഴി 2015 ൽ 17.5 കിലോഗ്രാം സ്വർണം കടത്താൻ ശ്രമിച്ച കേസിൽ റമീസ് പ്രതിയായിരുന്നു. കാർഗോ വഴി വലിയ അളവിൽ സ്വർണം കടത്തുന്നതിനു സാധ്യതയുണ്ടെന്നിരിക്കെ കഴിഞ്ഞ നവംബർ മുതൽ കോഴിക്കോട്ടെ കാർഗോ കോംപ്ലക്സിലെ എക്സ്റേ മെഷീൻ തകരാറിലാണ്. ഇതു സ്വർണക്കടത്തുകാരെ സഹായിക്കുന്നതിനുള്ള നീക്കമാണോ എന്നതു പരിശോധിക്കും.
Stories you may Like
- കുടുംബമായി യാത്ര ചെയ്യുന്നവർക്ക് കൂടുതൽ ഡിമാൻഡ്; കരിപ്പൂരിൽ മാഫിയ പിടിമുറുക്കുമ്പോൾ
- യുവം വേദിയിലെ 'സ്വർണകള്ളകടത്ത്' പരാമർശത്തെ വിമർശിച്ച് തോമസ് ഐസക്
- 1.17 കോടിയുടെ സ്വർണവുമായി യുവതി അറസ്റ്റിൽ
- സ്വർണ്ണക്കടത്തിന് ഒത്താശ ചെയ്ത കസ്റ്റംസ് സൂപ്രണ്ടുമാരെ പിരിച്ചുവിട്ടു
- കണ്ണൂരിൽ പിടിയിലായത് വ്യജ സ്വർണം നൽകി തട്ടിപ്പു നടത്തുന്ന വൻ റാക്കറ്റിലെ കണ്ണികൾ
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍