Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ക്യാ ഹുവാ തേരാ വാദാ...! അനുഗ്രഹീത ഗായകൻ മുഹമ്മദ് റാഫി വിടവാങ്ങിയിട്ട് ഇന്ന് 40 വർഷം; ഇന്ത്യൻ ചലച്ചിത്രരംഗത്തിന് ഇന്നും ഫാഫി മറക്കാത്ത ഓർമ; ഗന്ധർവ്വ സംഗീത്തെ സ്മരിച്ച് ഇന്ത്യൻ സംഗീത ലോകം

'ക്യാ ഹുവാ തേരാ വാദാ...! അനുഗ്രഹീത ഗായകൻ മുഹമ്മദ് റാഫി വിടവാങ്ങിയിട്ട് ഇന്ന് 40 വർഷം; ഇന്ത്യൻ ചലച്ചിത്രരംഗത്തിന് ഇന്നും ഫാഫി  മറക്കാത്ത ഓർമ; ഗന്ധർവ്വ സംഗീത്തെ സ്മരിച്ച് ഇന്ത്യൻ സംഗീത ലോകം

ന്യൂസ് ഡെസ്‌ക്‌

മുംബൈ : വിഷാദങ്ങളേയും ഉന്മാദങ്ങളേയും ഭാവഭേദമില്ലാതെ പാടിതിമിർത്ത അനുഗ്രഹീതഗായകൻ മുഹമ്മദ് റഫി വിടവാങ്ങിയിട്ട് ഇന്ന് 40 വർഷം. 1980 ജൂലൈ 31നു രാവിലെ കാളി മാതാവിനെപ്പറ്റിയുള്ള ബംഗാളി ഭജൻ റിഹേഴ്‌സൽ ചെയ്യുന്നതിനിടെയാണു റഫിക്കു നെഞ്ചുവേദന അനുഭവപ്പെട്ടത്. അന്നു രാത്രി 10.25ന് ആ ഗാനം നിലച്ചു. തോരാമഴയിൽ മുംബൈ മുങ്ങിപ്പോയ ദിനം.

1949ൽ റിലീസ് ചെയ്ത ജൂഗ്‌നു എന്ന ചിത്രത്തിലെ 'യഹാംബദ്ല' എന്ന ഗാനത്തോടെയാണു റഫി സംഗീതരംഗത്തു വേരുറപ്പിക്കുന്നത്. 14 ഇന്ത്യൻ ഭാഷയിലും 4 വിദേശ ഭാഷയിലും അദ്ദേഹം പാടി. പക്ഷേ, ഒരേയൊരു ദേശീയ അവാർഡേ ലഭിച്ചുള്ളൂ. 'ക്യാ ഹുവാ തേരാ വാദാ...' (ഹം കിസീസേ കം നഹീം1977) എന്ന ഗാനത്തിന്.

അക്കാലത്തു ഹിന്ദി സിനിമയിൽ വന്നുപോയ ദിലീപ് കുമാർ, ദേവാനന്ദ്, ഷമ്മി കപൂർ, രാജേന്ദ്ര കുമാർ, സുനിൽ ദത്ത്, ജിതേന്ദ്ര, ജോയ് മുഖർജി, സഞ്ജയ് ഖാൻ തുടങ്ങി എല്ലാ നായകന്മാർക്കും ഇണങ്ങുന്ന ഒരൊറ്റ ശബ്ദം റഫിയുടേതായിരുന്നു. ഉച്ചാരണം വഴങ്ങാത്തതിനാൽ മലയാളത്തിൽ അദ്ദേഹം പാടിയില്ല. പക്ഷേ, 'തളിരിട്ട കിനാക്കൾ' എന്ന സിനിമയിൽ റഫിയെക്കൊണ്ട് ഒരു ഹിന്ദി ഗാനം പാടിച്ചു ചേർത്തു.

അദ്ദേഹത്തിന്റെ ഹിറ്റ് ഗാനമായ 'ചൗദ്വീൻ കാ ചാന്ദ്‌ഹോ'യ്ക്ക് ഈ വർഷം 60 തികയുന്നു എന്ന പ്രത്യേകതയുമുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP