'കാറൽ മാർക്സിന്റെ ഗുണ്ടാ ടീം എന്നെയും കുടുംബത്തെയും നാട്ടിൽ ജീവിക്കാൻ അനുവദിക്കാതെ ഇരുന്നപ്പോൾ കെട്ടും ഭാണ്ഡവുമെടുത്ത് ഇറങ്ങി മകൾക്കും അമ്മയ്ക്കുമൊപ്പം അനിയത്തിയുടെ വീട്ടിലാണ്; സ്വപ്ന അടിമകളുടെ പാർട്ടി എവിടെ അക്രമം നടത്തണം എന്നതിനെ പറ്റി ആണ് ചർച്ച ചെയ്യുന്നത്'; തന്റെ തറവാട് വീട് സിപിഎമ്മുകാർ അടിച്ചുതകർത്തെന്ന് ലസിത പാലയ്ക്കൽ; അശ്ലീല ചിത്രങ്ങൾ വച്ച് സൈബർ ആക്രമണമെന്നും യുവമോർച്ചാ നേതാവ്
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: സിപിഎമ്മുകാർ തന്നെയും കുടുംബത്തെയും ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് യുവമോർച്ച നേതാവ് ലസിത പാലയ്ക്കൽ. സിപിഎം ഗൂണ്ടകളുടെ ഭീഷണി ഭയന്ന് തലശേരിയിലെ വീട് വിട്ട് മക്കൾക്കും അമ്മയ്ക്കും ഒപ്പം അനിയത്തിയുടെ വീട്ടിലേക്ക് താൻ മാറിയെന്നും ലസിത പറഞ്ഞു. എന്നാൽ, കഴിഞ്ഞ ദിവസം താൻ വിട്ടുപോന്ന തറവാട് വീട് സിപിഎം സംഘം വീണ്ടും ആക്രമിച്ചു. വീടിന്റെ ജനൽ-വാതിലുകളെല്ലാം അക്രമികൾ അടിച്ചുതകർത്തു. പൊലീസിൽ പരാതിപ്പെട്ടിട്ടും കാര്യമായ ഫലമൊന്നുമുണ്ടായില്ല. തനിക്ക് സിപിഎമ്മിനെ ഭയമില്ലെങ്കിലും, കുടുംബത്തിൽ അമ്മയെയും മക്കളെയും ഇത് ബാധിക്കുന്നുണ്ടെന്നും ലസിത പറഞ്ഞു. ഇതുകൂടാതെ സോഷ്യൽ മീഡിയയിൽ ബിജെപി അനുകൂല പോസ്റ്റുകൾ ഇട്ടാൽ തന്റെയും കുടുംബത്തിന്റെയും ഫോട്ടോ വച്ച് പോസ്റ്റിട്ട് താറടിക്കുകയാണ്. പാലത്തായി കേസിൽ ബിജെപി നേതാവ് പത്മരാജനെ പിന്തുണച്ചതിന്റെ പേരിലും ലസിതയ്ക്കെതിരെ സൈബർ ആക്രമണം തുടരുകയാണ്.
വീട് ആക്രമിച്ച് ഒരു ദിവസം കഴിഞ്ഞാണ് താൻ അറിഞ്ഞതെന്ന് ലസിത പാലയ്ക്കൽ പറഞ്ഞു. അയൽക്കാരൊക്കെ ഭയം കൊണ്ടാവാം വൈകിയാണ് അറിയിച്ചത്. എല്ലാ ജനൽ വാതിലുകളും അടിച്ചുപൊളിച്ചിട്ടുണ്ട്. ' ഞാൻ അവരെ ഭയന്ന് കൊണ്ടാണ് വീട് വിട്ട് അനിയത്തിയുടെ വീട്ടിലേക്ക് മാറിയത്. അവിടെ നിൽക്കാൻ പറ്റാത്ത അവസ്ഥ വന്നതുകൊണ്ടായിരുന്നു വീട് മാറ്റം. ഞാനാണ് രാഷ്ട്രീയത്തിൽ പ്രവർത്തിച്ചത്. അതിന് മൊത്തമായി കുടുംബത്തെ ബാധിക്കും വിധം സിപിഎമ്മുകാരാണ് ഇങ്ങനെ ചെയ്തത്. ഒരുപക്ഷേ സോഷ്യൽ മീഡിയയിൽ നമുക്ക് ഇഷ്ടമുള്ള പാർട്ടിയെ സപ്പോർട്ട് ചെയ്ത് എഴുതിയാൽ മ്ലേച്ഛമായ രീതിയിൽ പോസ്റ്റുകൾ എന്റോ ഫോട്ടോ വച്ചൊക്കെ കാണാറുണ്ട്. പരാതി കൊടുത്തിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് മറുപടി ഒന്നും കിട്ടിയിട്ടില്ല. ഇതു അതേ പോലെ തന്നെ..വീട് പൊളിച്ചു...പരാതി കൊടുത്തിട്ടുണ്ട്. അവിടെ നിൽക്കാൻ കഴിയാത്ത സാഹചര്യമാണ്. ആദ്യത്തെ വീടാണ്...ഞാൻ നിൽക്കുന്ന വീട് തന്നെയാണെങ്കിലും സിപിഎമ്മിനെ ഭയന്ന് അനിയത്തിയുടെ വീട്ടിലേക്ക് പോരേണ്ടി വന്നു. എനിക്ക് കുടുംബമുണ്ട്..മക്കളുണ്ട്..അമ്മയുണ്ട്..എനിക്ക് പ്രശ്നമില്ലെങ്കിലും ഇത് അമ്മയെ ബാധിക്കും മക്കളെയും ബാധിക്കും.ഏതൊരു സാഹചര്യത്തിലും നമുക്ക് പ്രവർത്തിക്കാനുള്ള അവകാശമുണ്ട്'-ലസിത പാലയ്ക്കൽ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് ലസിത ഫേസ് ബുക്കിൽ ഇട്ട പോസ്റ്റിട്ടിരുന്നു.
'കാറൽ മാർക്സിന്റെ ഗുണ്ടാ ടീം എന്നെയും കുടുംബത്തെയും നാട്ടിൽ ജീവിക്കാൻ അനുവദിക്കാതെ ഇരുന്നപ്പോൾ കെട്ടും ഭാണ്ഡവുമെടുത്ത് ഇറങ്ങി മകൾക്കും അമ്മയ്ക്കുമൊപ്പം അനിയത്തിയുടെ വീട്ടിലാണ് CPM ന്റ ആക്രമണം ഭയന്ന് ഞാൻ കഴിയുന്നത്. അതിനിടയിൽ തെമ്മാടി സംഘം നിരവധി തവണ തറവാട് തകർത്തു. മിനിഞ്ഞാന്ന് വീണ്ടും തകർത്തിരിക്കുന്നു.
ലോകമെങ്ങും കൊറോണയും പ്രതിരോധവും ചർച്ച ചെയ്യുമ്പോൾ സ്വപ്ന അടിമകളുടെ പാർട്ടി എവിടെ അക്രമം നടത്തണം എന്നതിനെ പറ്റി ആണ് ചർച്ച ചെയ്യുന്നത്..... ഞാനില്ലാത്ത വീട്ടിൽരാത്രിയിൽ വന്ന് ഭീരുക്കളായത് നിങ്ങളാണ്
സ്വർണക്കള്ളക്കടത്ത് കേസിൽ ജനങ്ങളുടെ മുന്നിൽ തല ഉയർത്തി നിൽക്കാൻ പോലും പറ്റാതെ നാറി നിൽക്കുന്ന പാർട്ടിയുടെ മറ്റൊരു ഹീന പ്രവൃത്തി.....
ഈ നീച ജന്മങ്ങൾക്കെതിരെ പ്രതികരിക്കുക
അകലംപാലിക്കുക കോറോണയിൽ നിന്നും സിപിഎമ്മിൽനിന്നും'
പാലത്തായി പീഡനക്കേസിൽ ഇരയായ പെൺകുട്ടിയുടെ അദ്ധ്യാപകനായ പത്മനാഭനെതിരെ കള്ള പീഡനക്കേസ് കെട്ടിച്ചമച്ചതാണെന്നാണ് ലസിത പാലക്കലിന്റെ ആരോപണം. കേസിലെ ഇരയായ 11 വയസുകാരിയെക്കൊണ്ട് പത്മനാഭനെതിരെ മൊഴി നൽകിച്ചതാണെന്ന് ലസിത പാലക്കൽ ഫേസ്ബുക്ക് ലൈവ് വീഡിയോയിൽ ആരോപിച്ചിരുന്നു. ഹിന്ദുസമൂഹം ഒറ്റക്കെട്ടായി നിൽക്കണമെന്നും പ്രതിയായ പത്മനാഭനെ പിന്തുണയ്ക്കണമെന്നും ലസിത പാലക്കൽ ആവശ്യപ്പെട്ടു.
കേസിന്റെ മേൽനോട്ട ചുമതലയുണ്ടായിരുന്ന ഐജി ശ്രീജിത്തിന്റെ ചില പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് ലസിത പാലക്കലിന്റെ ആരോപണം. പ്രതിയായ അദ്ധ്യാപകൻ പെൺകുട്ടിയുമായി നട്ടുച്ചയ്ക്ക് അമ്പലത്തിൽ അനുഗ്രഹം വാങ്ങാൻ പോയി എന്ന കാര്യം ഐജി ശ്രീജിത്ത് പറഞ്ഞിരുന്നുവെന്നും ഇക്കാര്യം എല്ലാവരും ശ്രദ്ധിച്ചു കാണുമെന്ന് കരുതുന്നുവെന്നും ലസിത പാലയ്ക്കൽ പറഞ്ഞു. കശ്മീരിൽ പീഡനത്തിന് ഇരയായ കുട്ടി പീഡിപ്പിക്കുന്നതിനു മുൻപേ തന്നെ വിഗ്രഹത്തിനു മുന്നിൽ കിടത്തിപ്പൂജ ചെയ്തെന്ന് പറഞ്ഞ് ജിഹാദികൾ പ്രചരിപ്പിച്ചെന്ന അനുഭവം നിങ്ങൾ കേട്ടു കാണും. ഈ രണ്ടു കേസുകളിലും സമാനമായ അനുഭവം. ഇതു പോലെ സിഎഎയ്ക്കെതിരെ ആറ് വയസ്സുള്ള കുട്ടിയെക്കൊണ്ട് പ്രധാനമന്ത്രിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിൽ 11 വയസുള്ള കുട്ടിയെക്കൊണ്ട് പാലത്തായി കേസിൽ പ്രതിയ്ക്കെതിരെ മൊഴി കൊടുപ്പിക്കാൻ വലിയ പ്രയാസമില്ലെന്നാണ് ലസിത പാലക്കലിന്റെ ചോദ്യം.
ഹിന്ദു സമൂഹം ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്നും പത്മനാഭൻ മാഷിനെ പിന്തുണയ്ക്കണമെന്നും ലസിത പാലയ്ക്കൽ ആവശ്യപ്പെട്ടു. യഥാർഥ കുറ്റവാളി പുറത്തു വിലസി നടക്കുകയാണെന്നും യഥാർഥ കുറ്റവാളിയെ കണ്ടെത്തുന്നതു വരെ പത്മനാഭനെ എല്ലാവരും പിന്തുണയ്ക്കണമെന്നും ലസിത പാലക്കൽ ആവശ്യപ്പെട്ടു.
ഏതായാലും ഇതേ തുടർന്ന് ലസിതയെ മോശമായി ചിത്രീകരിച്ച് ഒരുവിഭാഗം സൈബർ ആക്രമണം തുടരുകയാണ്.
<
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍