Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പതിനാറുകാരിയെ മദ്രസ അദ്ധ്യാപകനായ പിതാവ് ഉൾപ്പെടെ പീഡിപ്പിച്ച കേസിൽ അന്വേഷണ സംഘത്തിന് ലഭിച്ചത് നിർണായക തെളിവ്; വീടിന് സമീപത്ത് നിന്നും കുഴിച്ചെടുത്തത് മൂന്നുമാസം പ്രായമുള്ള ഭ്രൂണത്തിന്റെ അവശിഷ്ടം; പെൺകുട്ടിയെ ഗർഭഛിദ്രം നടത്തിയ ശേഷം കുഴിച്ചിട്ട ഭ്രൂണം പരിയാരം മെഡിക്കൽ കോളേജിലേക്ക് അയച്ചത് വിദഗ്ധ പരിശോധനക്കായി; കേസിൽ നിർണായക വഴിത്തിരിവ്

പതിനാറുകാരിയെ മദ്രസ അദ്ധ്യാപകനായ പിതാവ് ഉൾപ്പെടെ പീഡിപ്പിച്ച കേസിൽ അന്വേഷണ സംഘത്തിന് ലഭിച്ചത് നിർണായക തെളിവ്; വീടിന് സമീപത്ത് നിന്നും കുഴിച്ചെടുത്തത് മൂന്നുമാസം പ്രായമുള്ള ഭ്രൂണത്തിന്റെ അവശിഷ്ടം; പെൺകുട്ടിയെ ഗർഭഛിദ്രം നടത്തിയ ശേഷം കുഴിച്ചിട്ട ഭ്രൂണം പരിയാരം മെഡിക്കൽ കോളേജിലേക്ക് അയച്ചത് വിദഗ്ധ പരിശോധനക്കായി; കേസിൽ നിർണായക വഴിത്തിരിവ്

മറുനാടൻ ഡെസ്‌ക്‌

കാസർകോട്: നീലേശ്വരം തൈക്കടപ്പുറത്ത് 16കാരിയെ മദ്രസ അദ്ധ്യാപകനായ പിതാവ് ഉൾപ്പെടെ പീഡിപ്പിച്ച കേസിൽ നിർണായക തെളിവ്. പെൺകുട്ടിയെ ഗർഭഛിദ്രം നടത്തിയ ശേഷം കുഴിച്ചിട്ട ഭ്രൂണം കണ്ടെത്തി. തെളിവെടുപ്പിനിടെയാണ് പൊലീസ് ഭ്രൂണം കണ്ടെടുത്തത്. മൂന്നുമാസം പ്രായമായ ഭ്രൂണാവശിഷ്ടമാണ് വീട്ടുവളപ്പിൽ നിന്ന് കണ്ടെത്തിയത്. ഗർഭഛിദ്രത്തിന് ശേഷം കേസിലെ പ്രതിയായ കുട്ടിയുടെ പിതാവാണ് ഭ്രൂണാവശിഷ്ടം വീടിനു സമീപം കുഴിച്ചിട്ടത്. വിദഗ്ധ പരിശോധനക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

ഗർഭച്ഛിദ്രം നടത്തിയ കാഞ്ഞങ്ങാട്ടെ വനിത ഡോക്ടർ അടക്കമുള്ളവരെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. രണ്ടുമാസം മുമ്പാണ് കാഞ്ഞങ്ങാ​ട്ടെ സ്വകാര്യ ആശുപത്രിയിൽവെച്ച് കുട്ടിയെ ഗർഭഛിദ്രത്തിന് വിധേയമാക്കിയത്. ഹോസ്ദുർഗ് തഹസിൽദാർ രത്നാകരൻ, കേസ് അന്വേഷിക്കുന്ന നീലേശ്വരം സിഐ മനോജ്, ഫോറൻസിക് സർജൻ ശ്രീകാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഭ്രൂണാവഷിഷ്ടം പുറത്തെടുത്തത്.

അമ്പതുകാരനായ പിതാവ്​, മുഹമ്മദ് റിയാസ് ഞാണിക്കടവ് (20), പി.പി. മുഹമ്മദ്കുഞ്ഞി ഞാണിക്കടവ് (21) ഞാണിക്കടവിലെ 17കാരൻ എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. ക്വിൻറൽ മുഹമ്മദ് പടന്നക്കാട്, അത്തിച്ച എന്ന അസി, ഷമീം എന്നിവരെ പിടികൂടാനുണ്ട്​. മാതാവിനെതിരെയും പോക്സോ പ്രകാരം പൊലീസ് കേസെടുത്തിരുന്നു. സംഭവത്തിൽ പൊലീസ് ഇതുവരെ രജിസ്റ്റർ ചെയ്തത് ആറ് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

പെൺകുട്ടിക്ക് ഗർഭച്ഛിദ്രം നടത്തിയതായ വിവരം ലഭിച്ചതിനെ തുടർന്ന് ആശുപത്രിയിൽനിന്ന് തെളിവുകൾ ശേഖരിക്കും. ഈ തെളിവുകൾ ശേഖരിച്ചാൽ ഗർഭച്ഛിദ്രം നടത്തിയ ഡോക്ടറെയും പ്രതിചേർത്തേക്കും. കേസിൽ കുട്ടിയുടെ അമ്മയെ പ്രതിചേർത്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കൂടുതൽ തെളിവുകൾ ലഭിക്കേണ്ടതുണ്ടെന്നാണ് പൊലീസ് വിശദീകരണം.

കർണാടക സുള്ള്യ സ്വദേശിയുടെ രണ്ടാം ഭാര്യയിലെ മകളാണ് പീഡനത്തിനിരയായത്. മുൻ മദ്രസ അദ്ധ്യാപകനായ ഇയാളുടെ പേരിൽ പ്രകൃതിവിരുദ്ധ പീഡനത്തിന് 2017-ൽ നാലുകേസുകൾ ബേക്കൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്തിട്ടുണ്ട്. 2018 മുതൽ കുട്ടിയെ പിതാവും സുഹൃത്തുക്കളും പീഡിപ്പിച്ചിരുന്നു. ഇതിനിടെയാണ് പ്രണയം നടിച്ച യുവാവും സുഹൃത്തുക്കളും പീഡനത്തിന് ഇരയാക്കിയത്്. രണ്ടുമാസം മുമ്പാണ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽവെച്ച് കുട്ടിയെ ഗർഭഛിദ്രത്തിന് വിധേയമാക്കിയത്. പ്രണയം നടിച്ച് ഞാണിക്കടവ് സ്വദേശിയായ യുവാവ് പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചതായി മൊഴിയുണ്ട്. പിന്നീട് ഇയാൾ തന്റെ സുഹൃത്തുക്കൾക്ക് പെൺകുട്ടിയെ പീഡിപ്പിക്കാനായി ഒത്താശ ചെയ്തുകൊടുത്തുവെന്നുമാണ് പൊലീസ് പറയുന്നത്.

കുട്ടിയെ കർണാടകയിൽ കൊണ്ടുപോയും പ്രതികൾ പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അമ്മാവന്മാർക്കൊപ്പമെത്തിയാണ് കുട്ടി പരാതി നൽകിയത്. മജിസ്‌ട്രേറ്റിന് മുന്നിലും കുട്ടി മൊഴി നൽകി. അന്നുരാത്രിതന്നെ പിതാവടക്കം നാലുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. അമ്പതുകാരനായ പിതാവിനെ കൂടാതെ ഞാണിക്കടവ് സ്വദേശികളായ മുഹമ്മദ് റിയാസ് (20), പഞ്ചാവി സ്വദേശി പി.പി.മുഹമ്മദലി (20), 17 വയസ്സുകാരൻ എന്നിവരാണ് പിടിയിലായത്.വൈദ്യ പരിശോധനക്കുശേഷം ഹോസ്ദുർഗ് മജിസ്ട്രേറ്റ് മുമ്പാകെ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. മദ്രാസാധ്യാപകനായ അച്ഛനുൾപ്പെടെ ഏഴ് പേർ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പെൺകുട്ടി മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകിയത്. അച്ഛനുൾപ്പെടെ അഞ്ച് പേർ ഇതുവരെ പൊലീസിന്റെ പിടിയിലായിട്ടുണ്ട്.

ബലാത്സംഗം, പ്രകൃതി വിരുദ്ധം പീഡനം, സ്തീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്. ചെറുപ്പകാലം തൊട്ടതന്നെ പിതാവ് വീട്ടിൽ വെച്ച് നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് കുട്ടി മൊഴി നൽകിയിട്ടുണ്ട്. വ്യത്യസ്ത ദിവസങ്ങളിലും വ്യത്യസ്ത സ്ഥലങ്ങളിലുമായി പെൺകുട്ടിയെ പീഡിപ്പിച്ചതിനാൽ പൊലീസ് വെവ്വേറെ കേസുകളായിരുന്നു രജിസ്​റ്റർ ചെയ്തിരുന്നത്. 

കർണാടക മടിക്കേരിയിൽവച്ചാണ് ക്വിന്റൽ മുഹമ്മദ് പെൺകുട്ടിയെ പീഡിപ്പിച്ചത്. മാതാവ് തന്നെയാണ് മടിക്കേരിയിലെ അജ്ഞാത കേന്ദ്രത്തിൽ പെൺകുട്ടിയെ എത്തിച്ചത്. അന്വേഷണം കർണാടകത്തിലേക്കും വ്യാപിപ്പിക്കും. രണ്ട് സംഘങ്ങളാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. പീഡിപ്പിച്ച പിതാവ്, ഭാര്യയുടെ ഒത്താശയോടെ മറ്റുള്ളവർക്ക് കാഴ്ചവെച്ചവെന്ന വിവരങ്ങൾ പുറത്തുവന്നതോടെ പൊലീസും ഞെട്ടിയിരിക്കയാണ്. നീലേശ്വരം സ്റ്റേഷൻ ഹൗസ് ഓഫിസർ പി.ആർ. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP