കൈയിൽ മാതള ജ്യൂസുമായി രാവിലെ മുറിയിലേക്ക് പോയ താരത്തിന്റെ മരണം ഒരു ജിഗ്‌സോ പസിൾ പോലെ; മുറിയുടെ പൂട്ടുകുത്തി തുറക്കേണ്ടി വന്നത് ഡ്യൂപ്ലിക്കേറ്റ് കീ ആരോ ഒളിപ്പിച്ചത് കാരണം; ശരീരത്തിൽ മർദ്ദനമേറ്റത് പോലുള്ള അടയാളങ്ങൾ; തൂങ്ങി മരിക്കാൻ ഉപയോഗിച്ച തുണിയും കഴുത്തിലെ അടയാളവും തമ്മിൽ ചേർച്ചക്കുറവ്; മാനേജർ ദിഷയുടെ ആത്മഹത്യ; സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം കൊലപാതകമെന്ന സംശയവുമായി ബിജെപി നേതാക്കളും; കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി
മറുനാടൻ ഡെസ്‌ക്
ന്യൂഡൽഹി: ബോളിവുഡ് നടൻ സുശാന്ത് സിംഗിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. മുംബൈ പൊലീസ് നല്ല രീതിയിൽ കേസ് അന്വേഷിക്കുന്നുണ്ടെന്ന് സുപ്രീം കോടതി പറഞ്ഞു. കേസ് നിലവിൽ പൊലീസ് അന്വേഷിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് കാമ്പുള്ള കാര്യങ്ങൾ കൈയിലുണ്ടെങ്കിൽ ബോംബെ ഹൈക്കോടതിയെ സമീപിക്കൂ എന്നും ഹർജിക്കാരനോട് സുപ്രിംകോടതി പറഞ്ഞു.
അതേസമയം, കേസിലെ അന്വേഷണം സിബിഐക്ക് കൈമാറേണ്ടതില്ലെന്ന് കഴിഞ്ഞദിവസം മഹാരാഷ്ട്ര സർക്കാർ വ്യക്തമാക്കിയിരുന്നു.അതിനിടെ, സുശാന്തിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ സിബിഐ അന്വേഷണം നിരന്തരം ആവശ്യപ്പെടുന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി താരത്തിന്റേതുകൊലപാതകമാണെന്ന് ആരോപിച്ചു. താൻ കണ്ടെത്തിയ തെളിവുകളും അദ്ദേഹം ട്വിറ്ററിൽ ഷെയർ ചെയ്തു.
സ്വാമി ട്വിറ്ററിൽ ഷെയർ ചെയ്ത് ഫോട്ടോ പ്രാകരം 26 തെളിവുകളിൽ 24 ഉം കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്നവയാണ്. സുശാന്തിന്റെ സമീപകാല വിഷാദരോഗവും, പൊതുജീവിതത്തിൽ നിന്ന് അകലം പാലിക്കുന്ന സ്വഭാവവും ആത്മഹത്യാ സിദ്ധാന്തത്തോട് യോജിക്കുന്നതാണ്. എന്നാൽ, മരണം നടന്ന ലൊക്കേഷൻ, തൂങ്ങി മരിക്കാൻ ഉപയോഗിച്ച തുണിയും കഴുത്തിലെ അടയാളവും തമ്മിലുള്ള ചേർച്ചയില്ലായ്മ, കെട്ടിന്റെ നീളം, ശരീരത്തിലെ വിവിധ അടയാളങ്ങൾ, സിസിടിവി ഫുട്ടേജ്, മുറിയുടെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ കാണാതായത്, മാനേജർ ദിഷ സാലിയന്റെ ആത്മഹത്യ, സിം കാർഡ് മാറ്റിയത്, സാമ്പത്തിക പ്രതിസന്ധി ഇല്ലെന്ന വിവരം, ജോലിക്കാരൻ മൊഴി മാറ്റി പറഞ്ഞത്, ഇതൊക്കെയാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ കൊലപാതക തിയറിക്ക് ആധാരമായ തെളിവുകൾ.
സംഭവത്തിൽ സിബിഐ അന്വേഷണം ഉണ്ടാവില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് വ്യക്തമാക്കിയതിന് പിന്നാലെയാണ് സ്വാമിയുടെ ട്വീറ്റ്. ബിഹാർ പൊലീസും പരാതിയിൽ അന്വേഷണം തുടങ്ങിയ സാഹചര്യത്തിൽ, രണ്ട് സംസ്ഥാനങ്ങളുടെ പൊലീസിന് പ്രത്യേകമായി കേസ് അന്വേഷിക്കാനാവില്ലെന്നും സിബിഐയാണ് വരേണ്ടതെന്നുമാണ് സ്വാമിയുടെ പോയിന്റ്. നേരത്തെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സ്വാമി കത്തയച്ചിരുന്നു. ശുദ്ധഗതിക്കാരനായ സുശാന്തിന്റെ മരണത്തിന് പിന്നിലെ കളികൾ മറയ്ക്കാൻ ബോളിവുഡിലെ വലിയ താരങ്ങൾ പരിശ്രമിക്കുകയാണെന്നാണ് സുബ്രഹ്മണ്യൻ സ്വാമി തന്റെ കത്തിൽ ആരോപിച്ചത്. ബിഎസ്‌പി നേതാവ് മായാവതിയും ബിഹാർ സ്വദേശിയായ നടന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
സുശാന്തിന്റെ മരണം ജിഗ്‌സോ പസിൾ പോലെ
മുംബൈയിലെ സായാഹ്ന പത്രങ്ങളിൽ മാത്രമല്ല മുഖ്യധാരാ പത്രങ്ങളിലും സുബ്രഹ്മണ്യൻ സ്വാമി ഉന്നയിക്കും മുമ്പേ തന്നെ കൊലപാതക തിയറി പലവട്ടം മഷി പുരണ്ടു. ഒപ്പം ഓൺലൈനിലും. ജിഗ്‌സോ പസിൾ പോലെ പല പീസുകളും തമ്മിൽ യോജിക്കുന്നില്ലെന്നാണ് പ്രധാന നിഗമനം.
മരണത്തിന് തലേന്നാൾ കൂട്ടുകാർക്കൊപ്പം പുറത്തുപോയ ശേഷം രാത്രി 10.30 ഓടെ ബാന്ദ്രയിലെ വീട്ടിലെത്തി. അവിടെയും ആഘോഷങ്ങൾ തുടർന്നു. രണ്ടു കൂട്ടുകാർ രാത്രി അവിടെ തങ്ങി. രാവിലെ നടക്കാൻ പോകുന്ന സുശാന്ത് മടങ്ങി എത്തിയ ശേഷം പ്ലേ സ്റ്റേഷനിൽ ഗെയിമുകൾ കഴിക്കുന്നു. ഒരു ഗ്ലാസ് മാതള ജ്യൂസുമായി മുറിയിലേക്ക് പോകുന്നു. പിന്നീട് ഉച്ചഭക്ഷണത്തിന് എന്താണ് കഴിക്കാൻ വേണ്ടതെന്ന് ചോദിക്കാൻ പാചകക്കാരൻ കതകിൽ തട്ടുമ്പോൾ ഉത്തരമില്ല. രാത്രി വീട്ടിൽ തങ്ങിയ കൂട്ടുകാരും പാചകക്കാരനും ചേർന്ന് പൂട്ട് വിദഗ്ധനെ വിളിച്ചുവരുത്തി കതക് തുറക്കുന്നു. തൂങ്ങി മരിച്ച നിലയിൽ കാണുന്നു.
മുറിയിൽ സ്റ്റൂളോ കസേരയോ ഉണ്ടായിരുന്നില്ല. നടൻ ബെഡ് തന്നെയാണ് കൃത്യത്തിന് ഉപയോഗിച്ചതെന്ന് പൊലീസ് പറയുന്നു. എന്നാൽ സുശാന്തിന്റെ ഉയരവും, ഭാരവും ഫാനിന്റെ ഉയരവും ബെഡിന്റെ ഉയരവും ഒക്കെ കണക്കുകൂട്ടി ആത്മഹത്യ അസാധ്യമെന്നാണ് ചില ക്രൈം റിപ്പോർട്ടർമാരുടെ വാദം. സുശാന്ത് ഉപയോഗിച്ച പച്ച തുണി തീരെ കനമില്ലാത്താണെന്നും അത് അയാളുടെ ഭാരത്തെ താങ്ങില്ലെന്നും പറയുന്നു. ബെഡ് റൂമിന്റെ ഡ്യൂപ്ലിക്കേറ്റ് കീ കാണാതെ പോയതും ദുരൂഹമായി പലരും ചൂണ്ടികാട്ടി. ആരുടെ കൈയിലായിരുന്നു താക്കോൽ? ശരീരത്തിൽ വൃത്തരൂപത്തിലുള്ള കഴുത്ത് ഞെരിച്ചത് പോലുള്ള പാടുകളുണ്ടായിരുന്നു. ഒരാൾ ആത്മഹത്യ ചെയ്യുകയാണെങ്കിൽ കഴുത്തിൽ വി ഷെയ്പിലായിരിക്കും അടയാളമെന്നും വാദമുണ്ട്.
ജ്യൂസ് കുടിച്ച ഗ്ലാസ് മുറിയിൽ ഉണ്ടായിരുന്നില്ല എന്നതും ചിലർ ദുരൂഹതയായി പറയുന്നു. ശരീരത്തിൽ രാസപദാർഥങ്ങളൊന്നും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടതുമില്ല. അവസാന കോൾ പുലർച്ചെ 1.47 ന് റിയ ചക്രവർത്തിക്കും 1.51 ന് മഹേഷ്‌ഷെട്ടിക്കുമായിരുന്നു. രണ്ടുകോളിനും മറുപടികിട്ടിയിരുന്നില്ല.
റിയയുടെ ഹർജിക്കെതിരെ കാവിയേറ്റുമായി സുശാന്തിന്റെ പിതാവ്
പാറ്റ്‌ന പൊലീസിന്റെ അന്വേഷണം സ്റ്റേ ചെയ്യണമെന്നും അന്വേഷണം മുംബൈയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് സുശാന്തിന്റെ കാമുകി റിയ ചക്രവർത്തി നൽകിയ ഹർജിക്കെതിരെയാണ് സുശാന്തിന്റെ പിതാവ് കെ.കെ.സിങ് കേവിയാറ്റ് നൽകിയത്. ഹർജിയിൽ ഉത്തരവിടും മുമ്പ് തന്നെ കൂടി കേൾക്കണമെന്നാണ് കെ.കെ.സിങ്ങിന്റെ വാദം. പാറ്റ്‌ന പൊലീസ് തനിക്കെതിരെ കെ.കെ.സിങ്ങിന്റെ പരാതിയിൽ എഫ്‌ഐആർ എടുത്തതോടെയാണ് റിയ സുപ്രീം കോടതിയെ സമീപിച്ചത്. റിയയുടെ മേൽ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് എഫ്‌ഐആർ എടുത്തിരിക്കുന്നത്.
പാറ്റ്നയിലെ രാജീവ് നഗർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിപ്രകാരം എടുത്ത എഫ്ഐആറിൽ റിയയ്ക്കും കുടുംബത്തിനും എതിരെ ഗുരുതര കുറ്റങ്ങൾ തന്നെയാണ് ആരോപിക്കുന്നത്.
74 കാരനായ സുശാന്തിന്റെ പിതാവിന് ആരോഗ്യപ്രശ്നങ്ങൾ കാരണം മുബൈയിലേക്ക് പറക്കാൻ കഴിയാത്തതുകൊണ്ടാണ് പാറ്റ്നയിൽ കേസ് നൽകിയിരിക്കുന്നത്. ജൂൺ 14 ന് മുംബൈ ബാന്ദ്രയിലെ വസതിയിലാണ് സുശാന്തിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
സുശാന്തിന്റെ പിതാവ് ഉന്നയിക്കുന്ന മുഖ്യ ആരോപണങ്ങൾ
1.സുശാന്തിനെ റിയ സ്വന്തം വരുതിയിൽ നിർത്തി. കുടുംബത്തിൽ നിന്ന് അകറ്റി നിർത്തി. സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നതും റിയയാണ്. കോടികൾ ആ അക്കൗണ്ടിൽ നിന്ന് റിയ പിൻവലിച്ചു.
2. ജൂൺ 8 ന് സുശാന്തിന്റെ ബാങ്ക് ബാലൻസ് കുറഞ്ഞുവരികയാണെന്ന് മനസിലാക്കിയ റിയ പണവും ആഭരണങ്ങളും ലാപ് ടോപ്പും, ക്രെഡിറ്റ് കാർഡും അതിന്റെ പിൻ നമ്പറും പാസ് വേഡും പ്രധാനപ്പെട്ട രേഖകളും ഡോക്ടർമാരുടെ കുറിപ്പടികളുമായി കടന്നു കളഞ്ഞു. സുശാന്ത് ആ സമയത്ത് സഹോദരിയെ വിളിച്ച് റിയ തന്നെ ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞു. തന്റെ മനോനില തകരാറിലാണെന്ന് അറിയിക്കാൻ ഡോക്ടർമാരുടെ കുറിപ്പടികൾ മാധ്യമങ്ങളെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി. മനോനില തകരാറിലെന്ന് വന്നാൽ പിന്നീട് ആരും സുശാന്തിന് സിനിമ നൽകില്ലല്ലോ.
3.ജൂൺ 8 ന് രാത്രിയാണ് സുശാന്തിന്റെ സെക്രട്ടറി ദിഷയുടെ ആത്മഹത്യ. റിയയാണ് ദിഷയെ സെക്രട്ടറിയായി നിയമിച്ചത്. ദിഷ ജീവനൊടുക്കിയതിന് പിന്നാലെ സുശാന്തിന്റെ നമ്പർ റിയ തന്റെ മൊബൈലിൽ ബ്ലോക്ക് ചെയ്തു. സെക്രട്ടറിയുടെ ആത്മഹത്യാക്കേസ് സുശാന്തിന്റെ തലയിൽ വച്ചുകെട്ടുമെന്ന് റിയ ഭീഷണി മുഴക്കിയിരുന്നു. അങ്ങനെ സംഭവിക്കുമോയെന്ന് സുശാന്തിന് ഭയമുണ്ടായിരുന്നു.
4.ബോളിവുഡിൽ വിജയകരമായ കരിയർ ഉണ്ടായിട്ടും തന്റെ മകന്റെ മനോനില തെറ്റിച്ചതിന് പിന്നിൽ റിയയുടെയും കുടുംബത്തിന്റെയും ഗൂഢാലോചനയാണെന്ന് പിതാവ് ആരോപിക്കുന്നു. ഇങ്ങനെ മനോനില തകരാറിലായതോടെയാണ് അവൻ ആത്മഹത്യ ചെയ്തത്. 2019 മെയിൽ റിയ സുശാന്തുമായി അടുപ്പം സ്ഥാപിച്ചത് നടന്റെ മികച്ച ബന്ധങ്ങൾ ഉപയോഗിച്ച് സ്വന്തം കരിയർ മുന്നോട്ട് കൊണ്ടുപോകാനുള്ള സ്വാർത്ഥതയോടെയായിരുന്നു.
5.റിയയും മാതാപിതാക്കൾ അടക്കമുള്ള കുടുംബാംഗങ്ങളും തന്റെ മകന്റെ കോടികളുടെ സ്വത്ത് കവരാനുള്ള നീക്കമാണ് നടത്തിയത്. അവന്റെ ജീവിതത്തിന്റെ സമസ്ത കാര്യങ്ങളിലും അവർ ഇടപെട്ടിരുന്നു.സുശാന്തിന്റെ ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്ന 15 കോടി എങ്ങോട്ട് മാറ്റിയെന്ന കാര്യത്തിലും അന്വേഷണം വേണം.
6.ബാന്ദ്രയിലെ സുശാന്തിന്റെ വസതി പ്രേതബാധയുള്ളതാണെന്നും അവിടം വിട്ട് മുംബൈക്ക് അടുത്തുള്ള റിസോർട്ടിലേക്ക് താമസം മാറ്റാനും റിയയും കുടുംബവും സുശാന്തിനെ നിർബന്ധിച്ചിരുന്നു. ചില ധാർമികതയില്ലാത്ത ഡോക്ടർമാരെയാണ് സുശാന്തിന്റെ ചികിത്സയ്ക്കായി റിയ നിയോഗിച്ചത്. സുശാന്തിന്റെ കുടുംബത്തിൽ നിന്ന് ഇക്കാര്യങ്ങളെല്ലാം മറച്ചുവയ്ക്കുകയും ചെയ്തു.
7.കരിയറിന്റെ ഒരുഘട്ടത്തിൽ തന്റെ മകൻ സിനിമ ഉപേക്ഷിക്കാനും കൂർഗിൽ പോയി കൃഷി ചെയ്ത് ജീവിക്കാനും തീരുമാനിച്ചിരുന്നു. സുശാന്തിനെ പൊതുജനമധ്യത്തിൽ ഭ്രാന്തനായി ചിത്രീകരിക്കുമെന്ന് റിയ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് ഇത് സംഭവിച്ചതെന്നും പിതാവ് ആരോപിക്കുന്നു.
വിഷാദ രോഗം മൂലമുള്ള ആത്മഹത്യയാണ് നടന്റേതെന്ന് പൊലീസ് വിശദീകരിക്കുമ്പോഴും മരണത്തിൽ ഗൂഢാലോചന ഉണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇക്കാര്യം സുശാന്തിന്റെ അമ്മാവൻ നേരത്തെ തുറന്നടിച്ചിരുന്നു. സുശാന്ത് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം പറയുന്നത്. മരണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു, സുശാന്തുകൊല്ലപ്പെട്ടതാണെന്നും സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തണമെന്നും സുശാന്തിന്റെ അമ്മാവൻ വാർത്താ ഏജൻസിയായ എ.എൻ.ഐ.യോട് പറഞ്ഞിരുന്നു.
അതിനിടെ റിയ തന്നെ ഉപദ്രവിക്കുന്നുവെന്നും റിയയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ് സുശാന്ത് തനിക്ക് സന്ദേശമയച്ചതായി, നടന്റെ മുൻ കാമുകിയും നടിയുമായ അങ്കിത ലോഖണ്ടെ ബിഹാർ പൊലീസിന് മൊഴി നൽകിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സുശാന്തിന്റെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അങ്കിത, മരണശേഷം അദ്ദേഹത്തിന്റെ പാട്നയിലെ വസതിയിൽ രണ്ടു തവണ പോയിരുന്നുവെന്നും, റിയയുമായുള്ള ബന്ധത്തെ കുറിച്ച് സുശാന്ത് തനിക്ക് അയച്ച സന്ദേശങ്ങൾ അദ്ദേഹത്തിന്റെ സഹോദരി ശ്വേത സിങ്ങിനെ കാണിക്കുകയും അവ പൊലീസിന് കൈമാറുകയും ചെയ്തു എന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
അതേസമയം പൊലീസ് അന്വേഷണത്തിന് പിന്നാലെ ഇതിന് പിന്നാലെ സത്യം ജയിക്കും എന്ന പ്രതികരിച്ച് ശ്വേതയും അങ്കിതയും ഇൻസ്റ്റഗ്രാമിൽ പോസ്റ്റുകൾ പങ്കുവച്ചിരുന്നു. 'സത്യത്തിന് വിലയില്ലെങ്കിൽ പിന്നെ മറ്റൊന്നിനുമില്ല,' എന്നായിരുന്നു സുശാന്തിന്റെ സഹോദരി ശ്വേത കുറിച്ചത്. പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടി റിയ ചക്രവർത്തിക്കെതിരെ ആത്മഹത്യ പ്രേരണ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരമാണ് നിലവിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പാട്ന സെൻട്രൽ സോൺ ഇൻസ്‌പെക്ടർ ജനറൽ സഞ്ജയ് സിങ് വ്യക്തമാക്കുന്നു. ഐപിസി സെക്ഷൻ 341, 342, 380, 406, 420, 306 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പാട്ന പൊലീസ് അറിയിച്ചു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍