Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കടത്തിയത് ആറു തോക്കുകളുടെ 13 പാർട്‌സുകൾ; ലക്ഷ്യമിട്ടത് നാട്ടിലെ വിദഗ്ധരായ കൊല്ലപ്പണിക്കാരെ കൊണ്ട് ബാക്കി ഭാഗങ്ങൾ നിർമ്മിച്ച് തോക്കാക്കാനും; പിടിച്ചപ്പോൾ പറഞ്ഞത് സോഫയുടെ കാലിന്റെ ഭാഗമെന്ന വിചിത്ര ന്യായം; ബാലസ്റ്റിക് പരിശോധന നീട്ടിക്കൊണ്ടു പോകാൻ വട്ടം ചുറ്റിച്ചും തന്ത്രമൊരുക്കൽ; എല്ലാം ഭദ്രമായി കൈമാറിയിട്ടും റിപ്പോർട്ട് നൽകാതെ പ്രതിയെ സഹായിച്ച് പൊലീസ് ക്വാർട്ടേഴ്‌സിലെ ആറു മാസ താമസം; തോക്കു കടത്തിൽ റമീസിനെ തുണച്ചത് സെക്രട്ടറിയേറ്റിലെ ഉന്നതരോ? നെല്ലും പതിരും തിരിക്കാൻ എൻഐഎ

കടത്തിയത് ആറു തോക്കുകളുടെ 13 പാർട്‌സുകൾ; ലക്ഷ്യമിട്ടത് നാട്ടിലെ വിദഗ്ധരായ കൊല്ലപ്പണിക്കാരെ കൊണ്ട് ബാക്കി ഭാഗങ്ങൾ നിർമ്മിച്ച് തോക്കാക്കാനും; പിടിച്ചപ്പോൾ പറഞ്ഞത് സോഫയുടെ കാലിന്റെ ഭാഗമെന്ന വിചിത്ര ന്യായം; ബാലസ്റ്റിക് പരിശോധന നീട്ടിക്കൊണ്ടു പോകാൻ വട്ടം ചുറ്റിച്ചും തന്ത്രമൊരുക്കൽ; എല്ലാം ഭദ്രമായി കൈമാറിയിട്ടും റിപ്പോർട്ട് നൽകാതെ പ്രതിയെ സഹായിച്ച് പൊലീസ് ക്വാർട്ടേഴ്‌സിലെ ആറു മാസ താമസം; തോക്കു കടത്തിൽ റമീസിനെ തുണച്ചത് സെക്രട്ടറിയേറ്റിലെ ഉന്നതരോ? നെല്ലും പതിരും തിരിക്കാൻ എൻഐഎ

ജംഷാദ് മലപ്പുറം

മലപ്പുറം: നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ച് കോൺസുലേറ്റ് സ്വർണക്കടത്ത് കേസിലെ മുഖ്യസൂത്രധാരൻ കെ.ടി. റമീസിൽ നിന്നും തോക്കിന്റെ വിവിധ ഭാഗങ്ങൾ പിടികൂടിയപ്പോൾ ആദ്യം പറഞ്ഞത് ഇവ സോഫയുടെ കാലിന്റെ ഭാഗങ്ങളും കുറ്റിയുമാണെന്ന്. തുടർന്ന് ബാലിസ്റ്റിക് പരിശോധന നീട്ടിക്കൊണ്ടുപോകാൻ കസ്റ്റംസിനെ വട്ടംകറക്കിയത് അവസാനിപ്പിത് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ. ആറു തോക്കുകളെന്ന് കരുതിയ തോക്കിന്റെ പാട്സുകളിൽ 13എണ്ണം. അഞ്ചുമാസം കഴിഞ്ഞിട്ടും ബാലിസ്റ്റിക് റിപ്പോർട്ട് നൽകാത്തിലും ഉന്നതരുടെ ഇടപെടലെന്ന് സംശയം.

സ്വർണക്കടത്തിനോടൊപ്പം റമീസിന്റെ ആയുധക്കടത്തിലെ നെല്ലും പതിരും വേർതിരി്ച്ചെടുക്കാൻ എൻ.ഐ.എ വിശദമായ അന്വേഷണം ആരംഭിച്ചു. റമീസിന്റെ തോക്കുകടത്ത് കേസിൽ അട്ടിമറി സംശയിച്ചാണ് എൻ.ഐ.എ അന്വേഷണം. റമീസിന്റെ നേതൃത്വത്തിലുള്ള കോൺസുലേറ്റ് സ്വർണം പിടിക്കപ്പെട്ടപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ശ്രമിച്ച ഉന്നതർ ഈകേസിലും ഇടപെട്ടിട്ടുണ്ടോയെന്നും അഞ്ചുമാസം കഴിഞ്ഞിട്ടും കേസിലെ ബാലസ്റ്റിക് റിപ്പോർട്ട് ലഭ്യമാകാത്തതിന് പിന്നാലെ രഹസ്യവും സംശയിച്ചാണ് അന്വേഷണം. ശിവശങ്കർ അടക്കമുള്ള ഇടപെടൽ ഉണ്ടോയെന്നും പരിശോധിക്കും. സ്വപ്‌നാ സുരേഷിന് ഉന്നതങ്ങളിലുണ്ടായിരുന്ന സ്വാധീനം റമീസിനെ തുണച്ചതായി സൂചനകളുണ്ട്.

നിലവിൽ എൻ.ഐ.എയുടെ കസ്റ്റഡിയിലുള്ള റമീസ് നെടുമ്പാശേരിവഴി കൊണ്ടുവന്ന തോക്കുകളുടെ വിവിധ ഭാഗങ്ങൾ കസ്റ്റംസ് അധികൃതർ ബാലിസ്റ്റിക് പരിശോധനക്കായി തിരുവനന്തപുരം പൊലീസ് ഹെഡ്ക്വർട്ടേഴ്സിലെ ബാലസ്റ്റിക് വകുപ്പിലേക്കെത്തിച്ചിട്ടും റിപ്പോർട്ട് വൈകിപ്പിച്ചത് വെറും മുടന്തൻന്യായങ്ങൾ പറഞ്ഞാണെന്നും ആക്ഷേപമുണ്ട്. ഇതുസംബന്ധിച്ചു കേസന്വേഷിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥർ ബാലസിറ്റിക് വിഭാഗവുമായി മൂന്നു തവണ ബന്ധപ്പെട്ടപ്പോഴും പരിശോധനക്ക് ആളില്ലെന്നും, മറ്റു ജോലികളുടെ തിരക്കിലാണെന്നും പറഞ്ഞാണ് ഇത്രയും നാൾ വൈകിപ്പിച്ചത്.

രാജ്യസുരക്ഷക്കു തന്നെ ഭീഷണിയാകുന്ന വിഷയത്തിൽ ഒരുമാസത്തിനകം തന്നെ റിപ്പോർട്ട് ലഭ്യമാകുമെന്നിരിക്കെ റമീസിന്റെ ഉന്നത ബന്ധങ്ങൾ ഉപയോഗിച്ച് റിപ്പോർട്ട് വൈകിപ്പിച്ചതായാണ് എൻ.ഐ.എ സംശയിക്കുന്നത്. അതേ സമയം കേസ് എൻ.ഐ.എ ഏറ്റെടുത്തതോടെ രണ്ടുദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാമെന്നാണിപ്പോൾ ബാലസ്റ്റിക് മേധാവികൾ പറയുന്നത്. 2019 നവംബർ ആറിന് നെടുമ്പാശേരിയിൽനിന്നും തോക്കിന്റെ വിവിധ ഭാഗങ്ങളായാണ് കസ്റ്റംസ് പിച്ചെടുത്തതത്. തുടർന്ന് കസ്റ്റംസിന്റെ അനുമാനപ്രകാരം ഏകദേശം ആറു തോക്കുകളുടെ വിവിധ ഭാഗങ്ങളാണിവയെന്നാണ് കരുതിയിരുന്നെങ്കിലും നിലവിൽ ഇത് 13തോക്കുകളുടെ ഭാഗങ്ങളാണെന്നാണ് ബാലസിറ്റക് അധികൃതരിൽനിന്നും കസ്റ്റംസിന് ലഭ്യമായ വിവരം.

പിടിക്കപ്പെടുന്ന സമയത്ത് ഇവ തോക്കുകളാണെന്ന് സമ്മതിക്കാൻ റമീസ് തെയ്യാറായിരുന്നില്ല. ഇവ സോഫയുടെ കാലും കുറ്റിയും ഉൾപ്പെടെയുള്ളവയാണെന്നും പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വിശദമായ പരിശോധനയിലാണ് ഇവ തോക്കുകളാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് പിടിച്ചെടുത്ത തോക്കുകൾ സീൽചെയ്ത് റമീസിന്റേയോ, ഇയാൾ നിർദ്ദേശിക്കുന്ന വ്യക്തിയെയോ കൂട്ടിവേണമായിരുന്നു കൊച്ചിയിൽനിന്നും തിരുവനന്തപുരത്തെ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെത്തിക്കാൻ. എന്നാൽ ഇതുസംബന്ധിച്ചു കൂടെ പോകാനോ, മറ്റൊരാളെ കൂടെവിടാനോ റമീസ് തെയ്യാറയില്ല. ഇതിനാൽ തന്നെ രണ്ടുമാസത്തിന് ശേഷമാണ് കസ്റ്റംസിന് ഇവ ഫോറൻസിക് ലാബിലെ ബാലസ്റ്റിക് വിഭാഗത്തിന് കൈമാറിയത്.

കൂടെ ആളെ വിടാൻ തെയ്യാറാകാതെ കസ്റ്റംസിന്റെ വട്ടംകറിക്കിയപ്പോൾ ഇനിയും വൈകിച്ചാൽ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് റമീസ് മറ്റൊരാളെ കൂടെ അയച്ചത്. പിടിക്കപ്പെട്ടശേഷം തോക്ക് കടത്തിയത് പാലക്കാട് റൈഫിൾ അസോസിയേഷന്റെ പേരിലാണെന്ന് പറഞ്ഞെങ്കിലും തങ്ങൾ ഇതുസംബന്ധിച്ച് അറിവില്ലെന്നാണ് റൈഫിൾ അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് കൃത്യമായി അന്വേഷണം നടത്തിയിരുന്നെങ്കിലും ബാലിസ്റ്റിക് റിപ്പോർട്ട് ലഭിക്കാത്തതാണ് കസ്റ്റംസ് അന്വേഷണത്തിന് വിലങ്ങുതടിയായി മാറിയത്. അതോടൊപ്പം തന്നെ തോക്കുകളുടെ ചില ഭാഗങ്ങൾ മാത്രമാണ് പിടികൂടിയത് എന്നതിനാൽ തന്നെ ഇവയുടെ മറ്റു ഭാഗങ്ങൾ നാട്ടിലെ നാട്ടിലെ വിദഗ്ധരായ കൊല്ലപണിക്കാരെ ഉപയോഗിച്ച് നിർമ്മിക്കാനായിരുന്നു ലക്ഷ്യമെന്നാണ് വിവരം.

നേരത്തെ മാറാട് കേസിലടക്കം നിലമ്പൂർ മേഖലയിൽനിന്നും നിർമ്മിച്ച കള്ളത്തോക്കുകൾ ഉപയോഗിച്ചിരുന്നതായി റകണ്ടെത്തിയിരുന്നു. ഇത്തരത്തിൽ ഇപ്പോഴും നിലമ്പൂർ, എടക്കര മേഖലകളിൽ രഹസ്യമായി കള്ളത്തോക്ക് നിർമ്മിച്ചുനൽകുന്നവരുണ്ടെന്ന് പൊലീസിനും വിവരങ്ങളുണ്ട്. എടക്ക ഉപ്പടയിലെ മലയിൽ തടിക്കാട് സജി(35)ഇത്തരം നോക്കുനിർമ്മാണത്തിൽ നേരത്തെ പൊലീസിൽ പിടിയിലായിരുന്നു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ റമീസിന്റെ പ്രദേശത്തോട് ചേർന്ന് സ്ഥലമായതിനാൽ തന്നെ ഇവിടെവെച്ച് തോക്കുമൂർച്ചകൂട്ടി ഉപയോഗിക്കാനും ബാക്കിഭാഗങ്ങൾഇവരെ ഉപയോഗിച്ച് ഘടിപ്പിക്കാനുള്ള സാധ്യതയും അന്വേഷണം സംഘം പരിശോധിക്കും.

2014 ൽ രണ്ട് മാനുകളെ വെടിവെച്ച് കൊന്ന കേസിലെ പ്രതിയാണ് റമീസ്. പാലക്കാട് വാളയാർ സ്റ്റേഷനിലാണ് കേസ്. കേരളത്തിലെത്തുന്ന സ്വർണം വിതരണം ചെയ്യുന്നതിൽ മുഖ്യപങ്കാളിയാണ് റമീസ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി പ്രവർത്തിക്കുന്ന കടത്ത് സംഘത്തെ നിയന്ത്രിക്കുന്നതിൽ പ്രധാനിയാണ് ഇയാൾ. കോൺസുലേറ്റ് കടത്തിൽ വിവാദമുണ്ടായതിന് ശേഷം സ്വപ്ന സുരേഷ് പെരിന്തൽമണ്ണയിൽ എത്തിയതായുള്ള സംശയങ്ങളും ഉയർന്നിട്ടുണ്ട്. പെരിന്തൽമണ്ണയിലെത്തിയ ശേഷമാണ് ബെംഗളൂരുവിലേക്ക് പോയതെന്നാണ് സംശയം. നാട്ടിൽ വലിയ സൗഹൃദങ്ങൾ ഇല്ലാത്ത ആളാണ് റമീസ്. എല്ലാവരുമായി അകലം പാലിച്ചിരുന്ന റമീസിന്റെ വീട്ടിൽ പുറത്തുനിന്നുള്ള ആളുകൾ അർധരാത്രിയിൽ അടക്കം വന്നുപോയിരുന്നു. പല ഇടപാടുകളും തർക്കങ്ങളിൽ കലാശിച്ചിരുന്നതായി അയൽക്കാർ പറയുന്നു. റിയൽ എസ്റ്റേറ്റ് ബിസിനസ് നോട്ട് നിരോധനത്തിന് പിന്നാലെ തകർന്നതോടെ റമീസ് ദുരൂഹമായ ഇടപാടുകളിലേക്ക് കടക്കുകയായിരുന്നു.

രണ്ടു ബാഗുകളിലായി അന്ന് കൊണ്ടുവന്നത് ആറു റൈഫിളുകൾ ഗ്രീൻചാനൽവഴി കടത്താൻ ശ്രമിക്കവെയാണ് കസ്റ്റംസ് പിടികൂടിയത്. ഇയാൾക്ക് തീവ്രവാദികളുമായുള്ള ബന്ധത്തിന് തെളിവാണ് ഈ വസ്തുതകൾ. അതുകൊണ്ട് തന്നെ സ്വർണ്ണ കടത്ത് കേസിന് പുതിയ മാനങ്ങൾ വരും. റമീസിന് നാട്ടിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് അടക്കമുള്ളവയുണ്ട്. സ്വപ്ന കടത്തിയ സ്വർണം റമീസ് ആണ് മലബാറിലെ വ്യാപാരികൾക്ക് എത്തിച്ചുനൽകിയതെന്ന് അന്വേഷണ ഏജൻസികൾ സംശയിക്കുന്നു. സ്വർണക്കടത്ത്, തോക്കുകടത്ത്, മാൻവേട്ട, ഹവാല ഇടപാടുകൾ തുടങ്ങിയവയിലെല്ലാം പ്രതിയോ ആരോപണവിധേയനോ ആണ് റമീസ്.

2015ൽ കരിപ്പൂരിൽ നിന്ന് സ്വർണം കടത്താൻ ശ്രമിച്ച് പിടിയിലായ റമീസിന് അന്ന് കേരളത്തിലെ മന്ത്രിയുമായി ബന്ധമുള്ളതായി സൂചനകൾ പുറത്തു വന്നിരുന്നു. അന്ന് റമീസ് താൻ മന്ത്രിയുടെ ബന്ധുവാണെന്ന് പൊലീസിനോട് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം പറഞ്ഞ് പ്രതി വിരട്ടിയായും ചോദ്യം ചെയ്യലിൽ സഹകരിക്കുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞത് വലിയ വ്യക്തമായിരുന്നു. ഇയാൾക്ക് മന്ത്രി കുഞ്ഞാലികുട്ടിയുടെ അകന്ന ബന്ധുവാണെന്നായിരുന്നു റമീസിന്റെ അവകാശ വാദം. എന്നാൽ ഇയാളുമായി കുഞ്ഞാലിക്കുട്ടിക്ക് വലിയ ബന്ധങ്ങളൊന്നും ഇല്ലെന്നാണ് സൂചന.

2015ലും കാർഗോ വഴിയായിരുന്നു സ്വർണ്ണ കടത്ത്. അന്നും വലിയ അളവിൽ സ്വർണം കടത്തിയിരുന്നു. ഗൾഫിൽ നിന്ന് കാർഗോവഴി 17.5 കിലോഗ്രാം സ്വർണം കടത്തി. ഗൾഫിൽ നിന്ന് കാർഗോവഴി സ്വർണ്ണമെത്തിച്ചാൽ ലാഭം ഉണ്ടാക്കാമെന്ന് രാമനാട്ടുകര സ്വദേശി സലീം എന്നയാൾ പറഞ്ഞതനുസരിച്ചാണ് താൻ പ്രവർത്തിച്ചതെന്നാണ് അന്ന് റമീസ് മൊഴി നൽകിയത്. സുബൈർ എന്നയാളിന്റെ പാസ്പോർട്ടിലാണ് സ്വർണ്ണമെത്തിച്ചത്. എന്നാൽ മറ്റ് വിരങ്ങൾ തനിക്ക് അറിയില്ലെന്ന നിലപാടിലാണ് റമീസ്.

കരിപ്പൂർ വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്‌സിൽനിന്ന് അഞ്ച് കോടി രൂപയുടെ സ്വർണം പിടികൂടിയ കേസാണ് റമീസിനെ കസ്റ്റംസിന്റെ നോട്ടപ്പുള്ളിയാക്കുന്നത്. കാർഗോ വഴി കോടികളുടെ സ്വർണം പുറത്തേക്കൊഴുകിയതായി അന്ന് തന്നെ ഉദ്യോഗസ്ഥർക്ക് സൂചന ലഭിച്ചിരുന്നു. ദുബായ് കേന്ദ്രീകരിച്ചുള്ള സംഘമാണ് കള്ളക്കടത്തിന്റെ മുഖ്യ സൂത്രധാരകരെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. എന്നാൽ അന്വേഷണം വഴി മുട്ടി. എയർ കാർഗോ വഴിയെത്തുന്ന ബാഗേജുകൾ കർശന പരിശോധനക്ക് കസ്റ്റംസ് വിധേയമാക്കാറില്ല. ഇത് മുതലെടുത്ത് കാർഗോ വഴി സ്വർണം പുറത്തേക്ക് കടത്തിയിരിക്കുമെന്നാണ് നിഗമനം. വിമാനമാർഗം കാർഗോയിലെത്തിയ ബാഗേജ് സ്വീകരിക്കാനെത്തിയപ്പോഴാണ് 2015ൽ റമീസ് പിടിയിലായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP