കളർ പ്രഡിക്ഷൻ ബെറ്റിങ് ആപ്പ് എന്നപേരിലുള്ള ആപ്പുകൾ വഴി നടക്കുന്നത് ഓൺലൈൻ ബെറ്റിങ്; ഏതു കളറിലാണോ പണം വച്ചത് ആ കളർ ഇരട്ടിച്ചാൽ തുകയുടെ ഇരട്ടി പണം ലഭിക്കും; കിട്ടിയില്ലെങ്കിൽ വച്ച പണം നഷ്ടപെടും; പത്ത് രൂപയിൽ തുടങ്ങുന്ന ചൂതാട്ടം ലക്ഷങ്ങൾ വെച്ചും കളിക്കുന്നത് ആയിരങ്ങൾ; കളിക്കാനിറങ്ങിയ ഭൂരിപക്ഷത്തിനും പറയാനുള്ളത് പണം പോയ കഥ മാത്രം; ഓൺലൈൻ വഴി ചൂതാട്ടം നടത്തി ചൈനീസ് ആപ്പുകൾ വ്യാപകമായി പണം തട്ടുന്നു; പണം പോയ യുവാവ് ഡിജിപിക്ക് പരാതി നൽകി
ആർ പീയൂഷ്
കൊച്ചി: ഓൺലൈൻ വഴി ചൂതാട്ടം നടത്തി ചൈനീസ് ആപ്പുകൾ വ്യാപകമായ രീതിയിൽ പണം തട്ടിയെടുക്കുന്നതായി പരാതി. ലക്ഷങ്ങളാണ് ഇതുവഴി ആപ്പുകൾ കേരളത്തിൽ നിന്നു മാത്രം കൊണ്ടു പോകുന്നതെന്നും പണം നഷ്ടമായ യുവാവ് ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു. ചൂതാട്ടം നടത്തുന്ന വെബ്സൈറ്റിനെ പറ്റി പരസ്യം നൽകിയ ഒരു യൂട്ഊബർക്കെതിരെയും പരാതിയിൽ പരാമർശമുണ്ട്.
കളർ പ്രഡിക്ഷൻ ബെറ്റിങ് ആപ്പ് എന്നപേരിൽ അൻപതിലധികം ആപ്പുകളാണ് ഇന്റർനെറ്റിലുള്ളത്. ഈ ആപ്പുകൾ ഉപയോഗിച്ചാണ് ബെറ്റിങ് നടത്തുന്നത്. ചുവപ്പ്, വയലറ്റ്, പച്ച എന്നീ നിറങ്ങൾ വച്ചാണ് ഗെയിം തുടങ്ങുന്നത്. ഇതിൽ ഏതെങ്കിലും നിറത്തിൽ നമ്മൾ പണം വയ്ക്കണം. 3 മിനിട്ടാണ് ഗെയിമിന്റെ സമയം. 3 മിനിട്ട് കഴിയുമ്പോൾ റിസൾട്ട് വരും. ഏതു കളറിലാണോ പണം വച്ചത് ആകളർ ഇരട്ടിക്കുകയാണെങ്കിൽ തുകയുടെ ഇരട്ടി പണം ലഭിക്കുകയും ചെയ്യും. കിട്ടിയില്ലെങ്കിൽ വച്ച പണം നഷ്ടപെടും. 10 രൂപയിലാണ് ബെറ്റിങ് തുടങ്ങുന്നത്. ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ മറ്റ് ഓൺലൈൻ സംവിധാനം വഴിയോ ആണ് പണം അടയ്ക്കേണ്ടത്.
10 രൂപ വയ്ക്കുമ്പോൾ സർവ്വീസ് ചാർജ്ജ് എന്ന പേരിൽ 1 രൂപ എടുത്തതിന് ശേഷം 9 രൂപയ്ക്കാണ് തുടങ്ങുന്നത്. പണം വച്ച് കളർ ഇരട്ടിക്കുകയാണെങ്കിൽ 18 രൂപ ലഭിക്കും. ഇത്തരത്തിൽ ലക്ഷങ്ങൾ വരെ വച്ച് കളിക്കുന്നവരും ഉണ്ട്. എന്നാൽ പണം ലഭിക്കുന്നത് വളരെ ചുരുക്കം ചിലർക്ക് മാത്രമാണ്. അതായത് കുറഞ്ഞ തുക വയ്ക്കുന്നവർക്കാവും പണം ലഭിക്കുന്നത്. കൂടുതൽ പണം വയ്ക്കുന്നവർക്ക് എപ്പോഴും നഷ്ടം മാത്രമാകും. എങ്കിലും ഇടയ്ക്ക് അവർക്ക് പണം കിട്ടുന്ന രീതിയിലും പിന്നിലുള്ളവർ ഗെയിം അവസാനിപ്പിക്കും. ഇതോടെ വീണ്ടും പണം എറിയാൻ തുടങ്ങും. ഇങ്ങനെ നിരവധി പേർക്ക് ലക്ഷകണക്കിന് രൂപയാണ് നഷ്ട്പ്പെടുന്നത്.
ഇത്തരം ആപ്പുകൾ പ്ലേസ്റ്റോറിലോ ആപ്പ് സ്റ്റോറിലോ ലഭ്യമല്ല. ലിങ്കുകൾ വഴിയാണ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്നത്. ഇതിനായി സഹായിക്കുന്നത് യൂട്ഊബർമാരാണ്. ഇവർ ഈ സൈറ്റിനെ പറ്റി വിശദമായ ഒരു വീഡിയോ ചെയ്യും. വീട്ടിലിരുന്ന് എളുപ്പം എങ്ങനെ പണമുണ്ടാക്കാം എന്ന തലക്കെട്ടോടെയാവും വീഡിയോ. ഈ വീഡിയോയിൽ ആപ്പിനെ പറ്റിയും ആപ്പ് പ്രവർത്തിപ്പിക്കേണ്ടത് എങ്ങനെ എന്നും വിശദമാക്കും. പിന്നീട് ആപ്പ് പ്രവർത്തിപ്പിക്കണമെങ്കിൽ ആദ്യം 100 രൂപ റീചാർജ് ചെയ്യണം. റീചാർജ് ചെയ്തിട്ട് അതിന്റെ സ്ക്രീൻ ഷോട്ട് യൂട്ഊബർക്ക് അയച്ചു കൊടുക്കണം. എങ്കിൽ മാത്രമേ അക്കൗണ്ട് ആക്ടിവേറ്റാവുകയുള്ളൂ എന്ന് പറയും. നൂറു രൂപ റീചാർജ്ജ് ചെയ്തു കഴിഞ്ഞാൽ ഏതെങ്കിലും ഒരു സുഹൃത്തിന് ആപ്പ് റെഫർ ചെയ്തു കൊടുത്താൽ (ഇൻവൈറ്റ് ചെയ്താൽ) 100 രൂപ അക്കൗണ്ടിലേക്ക് ലഭിക്കും എന്നും ഈ തുക കൊണ്ട് ഗെയിം കളിക്കാം എന്നുമുള്ള വാഗ്ദാനമാണ് യൂട്ഊബർ നൽകുന്നത്.
ഈ വാഗ്ദാനം കേട്ട് പലരും ആപ്പ് ഇൻസ്റ്റാൾ ചെയ്ത് സുഹൃത്തിനെ ക്ഷണിച്ച് 100 രൂപ അക്കൗണ്ടിലാക്കും. പിന്നീട് കളി തുടങ്ങും. ആദ്യം 10 രൂപയിൽ തുടങ്ങുന്ന കളിയിൽ പലവട്ടവും ജയിക്കും. അഞ്ഞൂറ് മുതൽ ആയിരം രൂപ വരെ ലഭിക്കും പിന്നീടാണ് കളി മാറുന്നത്. ഒറ്റയടിക്ക് ആയിരം രൂപ വയ്ക്കുന്നതോടെ ഗയിം തോൽക്കും. ഇത്രയും നാൾ കളിച്ചു ലഹരിയായി മാറിയ ഗയിമിലെ തോൽവി അംഗീകരിച്ചു കൊടുക്കാൻ മനസ്സു വരില്ല. പിന്നെ കയ്യിലുള്ള തുകകൾ ഇറക്കി കളിക്കും. ഒടുവിൽ എല്ലാം നഷ്ടപ്പെടുമ്പോൾ മാത്രമാണ് ചതി മനസ്സിലാവുന്നത്. ചതി മനസ്സിലാവാത്തവർ ക്രെഡിറ്റ് കാർഡ് വച്ചും ലോമെടുത്ത് കളിതുടർന്ന് കുത്തുപാളയെടുക്കും.
യൂട്ഊബർമാർക്ക് ഗയിമിന്റെ പ്രതിനിധികളുമായി ബന്ധമുണ്ട്. വീഡിയോ ചെയ്യുന്ന സമയം ഇവർ പ്രേക്ഷകരെ വിശ്വസിപ്പിക്കാനായി ലൈവായി കളിച്ചു കാണിക്കും. കുറേ ട്രിക്കുകളൊക്കെ പറഞ്ഞ് തുടങ്ങുന്ന കളിയിൽ ഇവർ വിജയിക്കുകയും ചെയ്യും. ഇത് കണ്ട് പാവം പ്രേക്ഷകർ ചതിക്കുഴിയിൽ വീഴും. പണം അടച്ചു കഴിഞ്ഞ് ഓരോ യൂസറും അയച്ചു കൊടുക്കുന്ന സ്ക്രീൻ ഷോട്ട് ഗയിം പ്രതിനിധിക്ക് അയച്ചു കൊടുത്താണ് യൂട്ഊബർമാർ കമ്മീഷൻ കൈപറ്റുന്നത്. ഇതിലെ ചതി തിരിച്ചറിഞ്ഞ ഒരു യുവാവാണ് ആപ്പിനെതിരെയും യൂട്ഊബർക്കെതിരെയും പരാതിയുമായി രംഗത്തെത്തിയത്.
ലോക്കഡൗൺ കാലത്തു വളരെ പെട്ടന്ന് ആളുകളിലേക്കെത്തിയ ഒരു ഗയിമായിരുന്നു ഇത്. പല പേരുകളിൽ തന്നെ ഒരേ കമ്പനി ഇന്ത്യയിൽ നിന്ന് ഓരോ സെക്കന്റിലും കോടികളാണ് കൊയ്യുന്നത്. ഇടയ്ക്കിടയ്ക്ക് ആപ്പുകളുടെ പേരുകൾ മാറിക്കൊണ്ടിരിക്കും. ആളുകളിലേക്ക് നെഗറ്റീവ് ഇമേജ് എത്താതിരിക്കാൻ വേണ്ടിയാണിത്. ഈ കമ്പനികളൊക്കെ തന്നെ ചൈനയിലുള്ളവയാണ്. എന്നാൽ ഇന്ത്യൻ കമ്പനിയാണ് എന്നാണ് അവർ അവകാശപ്പെടുന്നത്. ബോനിൻ(ആീിശി) എന്ന കമ്പനിയുടെ അവകാശികൾ വെയ്മർ ഫാഷൻസ് ആണ്. ഈ കമ്പനികളുടെ ഉടമകളെ നോക്കിയാൽ ബാരുൺ കുമാർ, മോക്ഷരാജ് എന്ന് കാണാം.
എന്നാൽ ഇവർക്കു തന്നെ മറ്റു പത്തിലധികം കമ്പനികൾ വേറെ ഉള്ളതായി കാണാം. കമ്പനികളുടെ പങ്കാളികളുടെ പേരുകൾ ചൈനക്കാരുടെതാണ്. ബോണിൻ എന്ന ചൂതാട്ട വെബ്സൈറ്റിന്റെ ടെലഗ്രാം ഗ്രൂപ്പിന്റെ അഡ്മിൻ ജോർജ്ജ് എന്നാണ്. ഗ്രൂപ്പിൽ 58,000 അംഗങ്ങളുണ്ട്. അധികവും മലയാളികളാണ്. ഈ ഗ്രൂപ്പ് വഴിയാണ് കൂടുതൽ പ്രൊമോഷൻസ് നടത്തുന്നത്. പരാതിയിൽ പറഞ്ഞിരിക്കുന്ന യൂട്യൂബറും ഗ്രൂപ്പിന്റെ അഡിമിനാണ്. ഇവരെല്ലാം ഇന്ത്യയിൽ നിന്നും കോടിക്കണക്കിന് രൂപയാണ് ചൈനയിലേക്ക് കൊണ്ടു പോകുന്നത്. ആപ്പുകൾ പല പേരിൽ മാറുന്നതിനാൽ തട്ടിപ്പ് മനസ്സിലാക്കാനും പ്രയാസമാണ്.
പരാതിക്കാരന് നഷ്ട്പ്പെട്ടത് ഒന്നര ലക്ഷം രൂപയാണ്. ആദ്യം ചെറിയ തുകകൾ കിട്ടിയപ്പോൾ ഒരു ആവേശമായി മാറി. പിന്നീട് നഷ്ടപ്പെട്ട തുകകൾ വീണ്ടു പിടിക്കാനായി ശ്രമിച്ചപ്പോഴേക്കും ലക്ഷങ്ങൾ നഷ്ടപ്പെട്ടു. നിരവധിപേർ ഇത്തരം ഗയിംമാഫിയയുടെ കൈകളിൽ പെട്ടിട്ടുള്ളതിനാലാണ് പരാതിയുമായി മുന്നോട്ട് വരാൻ കരണമെന്ന് പരാതിക്കാരൻ മറുനാടൻ മലയാളിയോട് വ്യക്തമാക്കി.
ഗെയിമിങ് തട്ടിപ്പ് നടത്തുന്ന ഓൺലൈൻ സൈറ്റുകൾ താഴെ പറയുന്നവയാണ്:
https://www.jonyclubs.com/
https://www.bozerclubs.com/
https://www.pussclubs.com/
https://www.boninclubs.com/
https://coem.in/
https://goge.in/
https://gooe.in/ (previously lefey.in)
https://www.faryclubs.com/
https://www.vilioclubs.com/
https://www.rettyclubs.com/
https://tomis.in (down)
https://www.castoclubs.com/
https://www.qualeclubs.com/
https://www.paduoclubs.com/
https://www.metalyclubs.com/
https://005420.com/
https://www.enzoclubs.com/
https://www.ricoclubs.com/
https://www.richshop.in/
https://www.yellsclubs.com/
https://terion.in/
https://luckym.in/
https://www.julyclubs.com/
https://www.husorclubs.com/
https://www.suderclubs.com/
https://talineclubs.com/
https://thoe.in/
https://biote.in/
https://www.facdorclubs.com/
https://www.coneclubs.com/
https://www.facdor.in/ (down)
https://www.accgo.in/ (down)
https://www.mayclubs.com/
https://apps.ketty-apps.com/
https://www.marcclubs.com/
https://moneycoaching.in/
https://addrs.in/
https://www.angaclubs.com/
https://www.joysclubs.com/
https://www.vishclubs.com/
https://www.lidaclubs.com/
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍