മൂന്ന് വയസ്സു മുതൽ ആറു വയസ്സു വരെയുള്ള പ്രീ സ്‌കൂളും പാഠ്യപദ്ധതിയുടെ ഭാഗം; രണ്ടാം ക്ലാസ് വരെയുള്ള അഞ്ചു വർഷക്കാലം ആദ്യ ഘട്ടം; ഒൻപതു മുതൽ 12 വരെ ക്ലാസുകൾ സെക്കന്ററി; അഞ്ചാം ക്ലാസു വരെ മാതൃഭാഷ; ആറാം ക്ലാസു മുതൽ തൊഴിൽ അധിഷ്ഠിത കോഴ്‌സുകൾ; 3,5,8 ക്ലാസുകളിൽ പരീക്ഷ; ഏത് വർഷം പഠനം അവസാനിപ്പിച്ചാലും സർട്ടിഫിക്കറ്റ് നൽകുന്ന വിധം നാലു വർഷ ഡിഗ്രി പഠനം; കേന്ദ്രം നടപ്പിലാക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ വിശദാംശങ്ങൾ ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: അങ്കണവാടിമുതൽ കോളജ്തലംവരെ സമഗ്രമായി ഉടച്ചുവാർക്കുന്ന ദേശീയ വിദ്യാഭ്യാസ നയമാണ് മോദി സർക്കാർ നടപ്പിലാക്കുന്നത്. മൂന്ന് വയസ്സു മുതൽ ആറു വയസ്സു വരെയുള്ള പ്രീ സ്‌കൂളും പാഠ്യപദ്ധതിയുടെ ഭാഗമാകുന്നുവെന്നതാണ് ഏറ്റവും പ്രധാനം. വിദ്യാഭ്യാസ നയ പ്രകാരം രണ്ടാം ക്ലാസ് വരെയുള്ള അഞ്ചു വർഷക്കാലം ആദ്യ ഘട്ടമാണ്. ഒൻപതു മുതൽ 12 വരെ ക്ലാസുകൾ സെക്കന്ററിയും അഞ്ചാം ക്ലാസുവരെ മാതൃഭാഷയിലെ പഠനം നിർബന്ധമാക്കുകയും ചെയ്യുന്നു. ആറാം ക്ലാസു മുതൽ തൊഴിൽ അധിഷ്ഠിത കോഴ്‌സുകൾ നടപ്പാക്കി സ്വാശ്രയത്വത്തിലേക്ക് കുട്ടികളെ കൊണ്ടു പോകും. ഏത് വർഷം പഠനം അവസാനിപ്പിച്ചാലും സർട്ടിഫിക്കറ്റ് നൽകുന്ന വിധം നാലു വർഷ ഡിഗ്രി പഠനവും നയത്തിന്റെ പ്രത്യേകതയാണ്. ഡോ. കസ്തൂരിരംഗൻ അധ്യക്ഷനായ സമിതിയാണ് 1986-ലെ ദേശീയ വിദ്യാഭ്യാസനയം പൊളിച്ചെഴുതിക്കൊണ്ട് പ്രീ സ്‌കൂൾ (അങ്കണവാടി) മുതൽ 12-ാം ക്ലാസ്വരെ സാർവത്രികവിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്ന നയം തയ്യാറാക്കിയത്. ഇത് കേന്ദ്ര സർക്കാർ അംഗീകരിക്കുകയായിരുന്നു.
നിലവിൽ സ്‌കൂൾ പാഠ്യപദ്ധതിയുടെ ഭാഗമല്ലാത്ത മൂന്നു മുതൽ ആറു വയസ്സുവരെയുള്ള കുട്ടികളെക്കൂടി ഉൾപ്പെടുത്തിയാണ് പുതിയ നയം. ഇതോടെ, 10 + 2 ഘടന ഒഴിവാക്കി പകരം 5 + 3 + 3 + 4 എന്ന രീതിയിലാകും പാഠ്യപദ്ധതി. അഞ്ചാംക്ലാസ് വരെ മാതൃഭാഷയിൽ അധ്യയനവും ആറാം ക്ലാസ് മുതൽ ഇന്റേൺഷിപ്പോടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും പ്രത്യേകതയാണ്. 10, 12 ക്ലാസുകളിൽ ബോർഡ് പരീക്ഷകൾ തുടരും. പാഠ്യവിഷയം, പാഠ്യേതരവിഷയം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്നിങ്ങനെ കർശന വേർതിരിവുണ്ടാവില്ല. കായികം, യോഗ, നൃത്തം, സംഗീതം, ചിത്രകല, പെയിന്റിങ്, ശില്പനിർമ്മിതി, മരപ്പണി, പൂന്തോട്ടനിർമ്മാണം, ഇലക്ട്രിക് ജോലികൾ എന്നിവയെല്ലാം പാഠ്യപദ്ധതിയുടെ ഭാഗമാകും. മൂന്ന്, അഞ്ച്, എട്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് അതത് അഥോറിറ്റികളുടെ പരീക്ഷകൾ ഉണ്ടാകും. ഇതോടെ പഠന മികവ് ഈ ഘട്ടത്തിൽ തന്നെ തിരിച്ചറിയാൻ കഴിയും. മാനവവിഭവശേഷി മന്ത്രാലയം എന്ന പേരുമാറ്റി വീണ്ടും വിദ്യാഭ്യാസ മന്ത്രാലയമാക്കും.
സ്‌കൂൾ, ഉന്നത വിദ്യാഭ്യാസ മേഖലകളിൽ വൻതോതിലുള്ള പരിവർത്തനങ്ങൾക്കും പരിഷ്‌കാരങ്ങൾക്കും വഴിയൊരുക്കുന്നതാണ് ഈ നയം. മുപ്പത്തിനാല് വർഷം പഴക്കമുള്ള, 1986ലെ ദേശീയ വിദ്യാഭ്യാസ നയത്തെ (എൻപിഇ) പുനഃസ്ഥാപിക്കുന്നതാണ് പുതിയ നയം. പ്രാപ്യമാകുന്നത്, നീതിയുക്തമായത്, ഗുണമേന്മയുള്ളത്, താങ്ങാനാകുന്നത്, ഉത്തരവാദിത്തമുള്ളത് എന്നീ അടിസ്ഥാനസ്തംഭങ്ങളാൽ തയ്യാറാക്കപ്പെട്ട ഈ നയം 2030ലേയ്ക്കുള്ള സുസ്ഥിര വികസന അജൻഡയുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും സാർവത്രിക പ്രവേശനം ഉറപ്പാക്കുന്നു
ശിശുപരിപാലനത്തിനും വിദ്യാഭ്യാസത്തിനും ഊന്നൽനൽകി, സ്‌കൂൾ പാഠ്യപദ്ധതിയിൽ നിലവിലെ 10, + 2 ഘടന ഒഴിവാക്കി പകരം, യഥാക്രമം 8, 11,14,18 വയസ്സുള്ള കുട്ടികൾക്കായി 5 + 3 + 3 + 4 എന്ന രീതിയിൽ പാഠ്യപദ്ധതി ക്രമീകരിക്കണം. ഇത് ഇതുവരെ സ്‌കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാകാത്ത 36 പ്രായപരിധിയിലുള്ള കുട്ടികളെയും ഉൾപ്പെടുത്തും. ഒരു കുട്ടിയുടെ മാനസിക കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള നിർണായക ഘട്ടമായി ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള പ്രായപരിധിയാണിത്. പുതിയ സംവിധാനത്തിൽ 12 വർഷത്തെ സ്‌കൂൾ വിദ്യാഭ്യാസത്തിനു പുറമെ മൂന്നുവർഷത്തെ അങ്കണവാടി/ പ്രീ സ്‌കൂൾ വിദ്യാഭ്യാസവും ഉണ്ടായിരിക്കും.
അദ്ധ്യാപനത്തിന് നാലുവർഷ ബിഎഡ്
മൂന്നു മുതൽ ആറു വയസ്സുവരെയുള്ള മൂന്നുവർഷം പ്രീ സ്‌കൂൾ കാലമാണ്. ഇതിനൊപ്പം ഒന്നാംക്ലാസും രണ്ടാംക്ലാസും ചേരുന്ന അഞ്ചു വർഷമാണ് ആദ്യഘട്ടം. മൂന്നു മുതൽ എട്ടു വയസ്സുവരെയുള്ള കുട്ടികൾ ഇതിൽ ഉൾപ്പെടും. മൂന്നു മുതൽ അഞ്ചാം ക്ലാസ് വരെ (8-11 വയസ്സ്) രണ്ടാംഘട്ടം അഥവാ പ്രിപ്പറേറ്ററി സ്റ്റേജ്. അടുത്ത മിഡിൽ സ്റ്റേജിൽ ആറു മുതൽ എട്ടാം ക്ലാസ് വരെ (11- 14വയസ്സ്) ഉണ്ടാകും. പിന്നീടുള്ള സെക്കൻഡറി സ്റ്റേജിൽ ഒമ്പതു മുതൽ 12-ാം ക്ലാസുവരെ (14-18 വയസ്സ്) ഉൾപ്പെടുത്തും. പ്രീ-സ്‌കൂളിനും പാഠ്യപദ്ധതി വരും. അക്ഷരങ്ങളും സംഖ്യകളും മനസ്സിലാക്കാനുള്ള അടിസ്ഥാന പഠനം മാത്രം. ആറാം ക്ലാസ് മുതൽ ഇന്റേൺഷിപ്പോടെ തൊഴിലധിഷ്ഠിത പഠനം നടപ്പാക്കുന്നത് സ്വാശ്രയത്വം വളർത്താനാണ്. 4 വർഷത്തെ മൾട്ടി ഡിസിപ്ലിനറി ഡിഗ്രി കോഴ്‌സ്, സർവകലാശാലാ പ്രവേശനത്തിനു പൊതുപരീക്ഷ തുടങ്ങിയവയാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾ. എംഫിൽ നിർത്തലാക്കും.
ഹിന്ദി നിർബന്ധമാക്കണമെന്ന വിവാദ നിർദ്ദേശം അപ്പാടെ ഒഴിവാക്കിയെന്നതും ശ്രദ്ധേയമാണ്. ഡോ. കെ. കസ്തൂരിരംഗൻ സമിതിയുടെ കരടു ശുപാർശകളിൽ വേറെ കാര്യമായ മാറ്റങ്ങൾ വരുത്തിയില്ല. ത്രിഭാഷാ പഠന സംവിധാനത്തിൽ സംസ്‌കൃതവും ഒരു ഓപ്ഷൻ. ഇന്ത്യൻ ആംഗ്യഭാഷയെ (ഐഎസ്എൽ) രാജ്യമെങ്ങും ഏകരൂപത്തിലാക്കും. ശ്രവണ പരിമിതികളുള്ളവർക്കു ദേശീയ, സംസ്ഥാന പാഠ്യപദ്ധതികൾ. വിദ്യാഭ്യാസ അവകാശ നിയമം 3- 18 പ്രായപരിധിയിൽ പ്രാബല്യത്തിലാകുമെന്നും നയം പറയുന്നു. നിലവിൽ ഇത് 6-14 പ്രായപരിധിയിലാണ്. യുജിസിക്കു പകരം ഉന്നതവിദ്യാഭ്യാസ കമ്മിഷനും നിലവിൽ വരും. അങ്ങനെ ഉന്നത വിദ്യാഭ്യാസത്തേയും ഉടച്ചു വാർക്കുകയാണ് മോദി സർക്കാർ. സർവകലാശാല, കോളജ് പ്രവേശനത്തിനു നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ പൊതുപരീക്ഷയും ഇനിയുണ്ടാകും.
4 വർഷ ഡിഗ്രിയുടെ ഏതു വർഷവും പഠനം അവസാനിപ്പിക്കാൻ സൗകര്യം. ആദ്യ വർഷം മാത്രമെങ്കിൽ തൊഴിലധിഷ്ഠിത പഠന സർട്ടിഫിക്കറ്റ്, രണ്ടാം വർഷമെങ്കിൽ ഡിപ്ലോമ, മൂന്നാം വർഷം ബിരുദം, നാലാം വർഷം ഗവേഷണാധിഷ്ഠിത ബിരുദം. 2030 ആകുമ്പോഴേക്കും അദ്ധ്യാപനത്തിനുള്ള കുറഞ്ഞ യോഗ്യത ബിരുദവും ചേർത്തുള്ള 4 വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് ആകും. അദ്ധ്യാപന വിദ്യാഭ്യാസത്തിനു നാഷനൽ കൗൺസിൽ രൂപീകരിക്കും. അദ്ധ്യാപകർക്ക് ദേശീയതലത്തിൽ പ്രഫഷനൽ മാനദണ്ഡങ്ങൾ വരും. അദ്ധ്യാപകർക്കു പരിശീലനവും മാർഗനിർദേശവും നൽകാൻ മുതിർന്നവരും വിരമിച്ചവരുമായ അദ്ധ്യാപകരുടെ സേവനം തേടും.
മൂല്യ നിർണ്ണയത്തിലും മാറ്റം
മൂല്യനിർണയ പരിഷ്‌കരണങ്ങളും ശ്രദ്ധേയമാണ്. സംഗ്രഹാത്മക വിലയിരുത്തലിൽ നിന്ന്, കഴിവിനെ അടിസ്ഥാനപ്പെടുത്തിയുള്ള പതിവായ മൂല്യനിർണയ സംവിധാനത്തിലേക്കു മാറുന്നതിന് എൻഇപി 2020 വിഭാവനം ചെയ്യുന്നു. പഠനത്തെയും വികസനത്തെയും പ്രോത്സാഹിപ്പിക്കുന്നതും, വിശകലനം, വിമർശനാത്മക ചിന്ത, ആശയപരമായ വ്യക്തത എന്നിവ പോലുള്ള ഉന്നത കഴിവുകൾ പരീക്ഷിക്കുന്നതുമാണത്. 3, 5, 8 തരത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും അതത് അഥോറിറ്റികൾ പരീക്ഷകൾ നടത്തും. 10, 12 തരത്തിലേക്കുള്ള ബോർഡ് പരീക്ഷകൾ തുടരും. എന്നാൽ സമഗ്രവികസനം ലക്ഷ്യമാക്കി ഇതിനു മാറ്റം വരുത്തും. പരാഖ് (പ്രവർത്തനം വിലയിരുത്തൽ, അവലോകനം, സമഗ്രവികസനത്തിനായുള്ള അറിവിന്റെ വിശകലനം) എന്ന പേരിൽ പുതിയ ദേശീയ മൂല്യനിർണ്ണയ കേന്ദ്രം, മാനദണ്ഡ പരിപാലന സ്ഥാപനമായി സജ്ജമാക്കും.
ജനനത്തിന്റെയോ പശ്ചാത്തലത്തിന്റെയോ സാഹചര്യങ്ങളാൽ ഒരു കുട്ടിക്കും പഠിക്കാനും മികവ് തെളിയിക്കാനുമുള്ള അവസരം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതും എൻഇപി 2020ന്റെ ലക്ഷ്യമാണ്. സ്‌കൂളുകളെ ഭരണത്തിന്റെ അടിസ്ഥാന യൂണിറ്റുകളായ കോംപ്ലക്സുകളായോ ക്ലസ്റ്ററുകളായോ ക്രമീകരിക്കാം. ആവശ്യമായ എല്ലാ വിഭവങ്ങളുടെയും ലഭ്യത ഉറപ്പാക്കുകയും ചെയ്യും. സ്‌കൂൾ വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാന മാനദണ്ഡങ്ങളുടെ ക്രമീകരണവും ഔദ്യോഗിക അംഗീകാരവും. നയരൂപീകരണം, നിയന്ത്രണം, പ്രവർത്തനങ്ങൾ, അക്കാദമിക് കാര്യങ്ങൾ എന്നിവയ്ക്കായി വ്യക്തവും വേറിട്ടതുമായ സംവിധാനങ്ങൾ ദേശീയ വിദ്യാഭ്യാസ നയം 2020 വിഭാവനം ചെയ്യുന്നു. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും സ്വതന്ത്രമായ സ്റ്റേറ്റ് സ്‌കൂൾ സ്റ്റാൻഡേർഡ് അഥോറിറ്റി (എസ്.എസ്.എസ്.എ) സ്ഥാപിക്കും. ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചിച്ച് S.C.E.R.T ഒരു സ്‌കൂൾ ക്വാളിറ്റി അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ ഫ്രെയിംവർക്ക് വികസിപ്പിക്കും.
തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഉൾപ്പെടെ ഉന്നതവിദ്യാഭ്യാസത്തിനുള്ള മൊത്ത എന്റോൾമെന്റ് അനുപാതം 2035 ഓടെ 26.3 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയർത്താനാണ് ദേശീയ വിദ്യാഭ്യാസ നയം2020 ലക്ഷ്യമിടുന്നത്. 3.5 കോടി പുതിയ സീറ്റുകൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അനുവദിക്കും. മെഡിക്കൽനിയമ വിദ്യാഭ്യാസം ഒഴികെയുള്ള മുഴുവൻ ഉന്നതവിദ്യാഭ്യാസവും ഒരൊറ്റ കുടക്കീഴിലാക്കി ഹയർ എഡ്യൂക്കേഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (എച്ച്.ഇ.സിഐ) രൂപീകരിക്കും. നിയന്ത്രണത്തിനായി ദേശീയ ഉന്നത വിദ്യാഭ്യാസ റെഗുലേറ്ററി കൗൺസിൽ (എൻ.എച്ച്. ഇ.ആർ.സി.), നിലവാരത്തിന്റെ ക്രമീകരണത്തിനായി പൊതുവിദ്യാഭ്യാസ കൗൺസിൽ (ജി.ഇ.സി.), ധനസഹായത്തിനായി ഉന്നത വിദ്യാഭ്യാസ ഗ്രാന്റ് കൗൺസിൽ (എച്ച്.ഇ.ജി.സി), അക്രഡിറ്റേഷനായി നാഷണൽ അക്രഡിറ്റേഷൻ കൗൺസിൽ (എൻ.എ.സി.) എന്നിങ്ങനെ നാല് സ്വതന്ത്ര വിഭാഗങ്ങൾ ഉണ്ടാകും. പൂർണ്ണമായും സാങ്കേതികവിദ്യയിലധിഷ്ഠിതമായി എച്ച്.ഇ.സിഐ. പ്രവർത്തിക്കും. മാനദണ്ഡങ്ങൾക്ക് പാലിക്കാത്ത എച്ച്.ഇ.ഐ.കൾക്ക് പിഴ ചുമത്താനുള്ള അധികാരങ്ങൾ എച്ച്.ഇ.സിഐ.ക്ക് ഉണ്ടായിരിക്കും. പൊതുസ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയന്ത്രണ, അക്രഡിറ്റേഷൻ അക്കാദമിക് മാനദണ്ഡങ്ങൾ ഒന്ന് തന്നെയായിരിക്കും.
മെന്ററിംഗിനായി ഒരു ദേശീയ മിഷൻ സ്ഥാപിക്കും. യൂണിവേഴ്സിറ്റി/കോളേജ് അദ്ധ്യാപകർക്ക് ഹ്രസ്വ ദീർഘകാല മെന്ററിങ്/പ്രൊഫഷണൽ പരിശീലനം നൽകാൻ സന്നദ്ധരായ സീനിയർ/റിട്ടയേർഡ് ഫാക്കൽറ്റികളുടെ ഒരു പൂൾ സജ്ജമാക്കും. എസ്സി, എസ്ടി, ഒബിസി, മറ്റ് എസ്.ഇ.ഡി.ജികൾ വിഭാഗം വിദ്യാർത്ഥികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന് പ്രേരിപ്പിക്കും. സ്‌കോളർഷിപ്പ് ലഭിക്കുന്ന വിദ്യാർത്ഥികളെ പിന്തുണയ്ക്കൽ, വികസനം, പുരോഗതി എന്നിവ കണ്ടെത്തി പരിശോധിക്കുന്നതിന് നാഷണൽ സ്‌കോളർഷിപ്പ് പോർട്ടൽ വിപുലീകരിക്കും. വിദ്യാർത്ഥികൾക്ക് കൂടുതൽ സ്‌കോളർഷിപ്പുകൾ നൽകാൻ സ്വകാര്യ എച്ച്ഇഐകളെ പ്രോത്സാഹിപ്പിക്കും.
എല്ലാ ഇന്ത്യൻ ഭാഷകൾക്കും സംരക്ഷണം
ജിഇആർ വർദ്ധിപ്പിക്കുന്നതിൽ ഓപ്പൺ, വിദൂരവിദ്യാഭ്യാസം ഒരു പ്രധാന പങ്ക് വഹിക്കുന്നതിനാൽ അത് വിപുലീകരിക്കും. ഓൺലൈൻ കോഴ്സുകൾ, ഡിജിറ്റൽ സങ്കേതങ്ങൾ, ഗവേഷണധനസഹായം, മെച്ചപ്പെട്ട വിദ്യാർത്ഥി സേവനങ്ങൾ, എംഒഒസികളുടെ ക്രെഡിറ്റ് ബേസ്ഡ് റെക്കഗനീഷൻ തുടങ്ങിയ നടപടികൾ ഉന്നത നിലവാരമുള്ള ക്ലാസ് പഠനങ്ങൾക്ക് തുല്യമാക്കാനായി സജ്ജമാക്കും. ഒരു സ്വയംഭരണ സംവിധാനമായി നാഷണൽ എജ്യുക്കേഷണൽ ടെക്നോളജി ഫോറം (എൻഇടിഎഫ്) രൂപീകരിക്കും. പഠനം, വിലയിരുത്തൽ, ആസൂത്രണം, ഭരണം എന്നിവ മെച്ചപ്പെടുത്തുന്നതിനായി സാങ്കേതികവിദ്യയുടെ ഉപയോഗത്തെക്കുറിച്ചുള്ള ആശയങ്ങൾ കൈമാറുന്നതിനായാണ് ഇത് സൃഷ്ടിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലെ പൊതുനിക്ഷേപം ജിഡിപിയുടെ 6 ശതമാനത്തിൽ എത്തിക്കുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കും.
എല്ലാ ഇന്ത്യൻ ഭാഷകളുടെയും സംരക്ഷണം, വികസനം, ഊർജ്ജസ്വലത എന്നിവ ഉറപ്പുവരുത്തുന്നതിന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാൻസ്ലേഷൻ ആൻഡ് ഇന്റർപ്രെട്ടേഷൻ (ഐഐടിഐ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് (ഇൻസ്റ്റിറ്റ്യൂട്ടുകൾ) പാലി, പേർഷ്യൻ, പ്രാകൃത് എന്നിവയ്ക്കായും സംസ്‌കൃതം ശാക്തീകരണത്തിനും എച്ച്ഇഐകളിലെ ഭാഷാ വകുപ്പുകൾ എന്നിവ ശക്തിപ്പെടുത്തുന്നതിനായും എൻഇപി ശുപാർശ ചെയ്യുന്നു. കൂടാതെ കൂടുതൽ എച്ച്ഇഐ പ്രോഗ്രാമുകളിൽ മാതൃഭാഷ/പ്രാദേശിക ഭാഷ ഒരു ശിക്ഷണ മാധ്യമമായി ഉപയോഗിക്കുകയും വേണം. സ്ഥാപന തല സഹകരണത്തിലൂടെയും, വിദ്യാർത്ഥി ഫാക്കൽറ്റി കൈമാറ്റം എന്നിവയിലൂടെ വിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്രവൽക്കരണം സുഗമമാക്കുകയും ലോക നിലവാരത്തിലുള്ള സർവകലാശാലകളെ നമ്മുടെ രാജ്യത്ത് കാമ്പസുകൾ തുറക്കാൻ അനുവദിക്കുകയും ചെയ്യും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്‌കൂൾ നയത്തിന്റെ വിജയമെന്ന് സ്‌കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്‌കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍