കോവിഡ് വ്യാപനത്തിന്റെ ഗ്രാഫ് ഉയർന്ന ഘട്ടത്തിൽ ചിലർ ദുഷ്പ്രചാരണങ്ങൾ നടത്തുന്നുണ്ട്; അവസാന വിജയം കൈവരിച്ചുവെന്നു സർക്കാർ ഒരിക്കലും പറഞ്ഞിട്ടില്ല; പരിശോധന കുറവാണെന്നു മുറവിളി കൂട്ടുന്നവർ ഇന്ത്യയിൽ ഇക്കാര്യത്തിൽ മുന്നിൽ നിൽക്കുന്ന മൂന്നു സംസ്ഥാനങ്ങളിലൊന്നു കേരളമെന്നു മനസ്സിലാക്കണമെന്ന് മന്ത്രി കെകെ ശൈലജ; കൊറോണയിൽ സത്യം പറയുന്നവരെ ഭീഷണി വായടപ്പിക്കാൻ സൈബർ ഡോമും; കോവിഡിൽ കള്ളം പറയുന്നത് സർക്കാരോ സോഷ്യൽ മീഡിയയോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കോവിഡിൽ കേരളം ഭയന്നു വിറയ്ക്കുകയാണ്. സമൂഹ വ്യാപനം സംഭവിച്ചു കഴിഞ്ഞു. കൊറോണയെ പിടിച്ചു കെട്ടിയെന്ന് വീമ്പു പറഞ്ഞവരാണ് കേരളം. അന്താരാഷ്ട്ര മാധ്യമങ്ങളിൽ ലേഖനങ്ങളും വന്നു. ഒടുവിൽ യുദ്ധം എത്തും മുമ്പേ യുദ്ധ വിജയം പ്രഖ്യാപിച്ച നാണക്കേടിന്റെ അവസ്ഥ പോലെയായി കേരളം. തിരുവനന്തപുരത്ത് 18 പേരെ പരിശോധിക്കുമ്പോൾ ഒരാൾക്ക് രോഗമെന്ന അവസ്ഥയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പോലും പ്രഖ്യാപിച്ചു. അപ്പോഴും രോഗ പ്രതിരോധം പാളിയെന്ന് സമ്മതിക്കാതെ പ്രതിച്ഛായ ഉയർത്താനാണ് സർക്കാർ ശ്രമം. പ്രതിപക്ഷ ശബ്ദമായി ഏവരും വിലയിരുത്തി പോന്ന മനോരമയ്ക്ക് പോലും സർക്കാരിനെ പിന്തുണച്ച് ലേഖനങ്ങൾ എഴുതേണ്ടി വരുന്നു. പ്രതിദിന സമൂഹ വ്യാപനം ഉയരുമ്പോഴും ലേഖനം എഴുതുകയാണ് മന്ത്രി കെകെ ശൈലജ. സത്യം പറയുന്നവർക്കെതിരെ സൈബർ ഡോമിനെ കൊണ്ട് കേസെടുപ്പിക്കുമെന്ന ഭീഷണിയും.
കോവിഡിൽ മലയാളികൾ ജാഗ്രത മറക്കാൻ കാരണം സർക്കാരിന്റെ കോൺഫിഡൻസായിരുന്നു. രോഗത്തെ കേരളം ഓടിച്ചുവെന്ന് പോലും പ്രചരണമെത്തി. ഇതോടെ എല്ലാ നിയന്ത്രണങ്ങളും മറന്ന് ആളുകൾ റോഡിലും കടയിലുമെത്തി. അങ്ങനെ അതിവേഗം രോഗം പടർന്നു. സർക്കാർ സംവിധാനങ്ങൾ നോക്കു കുത്തിയായതായിരുന്നു പുല്ലുവിളയിലും പൂന്തുറയിലും രോഗ വ്യാപനത്തിന് വഴിയൊരുക്കിയതെന്നത് വസ്തുതയാണ്. ആളുകളെ കാര്യങ്ങൾ ബോധ വൽക്കരിക്കുന്നതിൽ വലിയ വീഴ്ച വന്നു. അങ്ങനെ കേരളത്തിലും പ്രതിദിന രോഗ വ്യാപനം ആയിരം കടന്നു. തിരുവനന്തപുരത്ത് എല്ലാം നിയന്ത്രണാതീതമായി. മഴക്കാലമെത്തുമ്പോൾ എറണാകുളത്തും ഭീതി ശക്തം. എന്നാൽ ഇതെല്ലാം വാർത്തയാകുന്നതിനെ സർക്കാർ ഭയക്കുന്നു. അതിന് വേണ്ടിയാണ് സൈബർ ഡോമിലെ പ്രത്യേക സംഘം. ഇതോടെ കോവിഡിലെ ജനവികാരം എതിരാകുന്നില്ലെന്ന് സർക്കാർ ഉറപ്പിക്കാനാണ് ശ്രമിക്കുന്നത്.
ഇതിനൊപ്പമാണ് സർക്കാരിന്റെ ഇമേജ് ഉയർത്താൻ ആരോഗ്യമന്ത്രി ശൈലജ ടീച്ചർ രംഗത്ത് വരുന്നത്. മനോരമ ഓൺലൈനിൽ ഈ ലേഖനം പ്രധാന വാർത്തായകുന്നു. കേരളത്തിന്റെ കോവിഡ് അതിജീവന പോരാട്ടത്തിന് ഇന്ന് 6 മാസം തികയുകയാണ്. കോവിഡിനെ പ്രതിരോധിക്കാൻ പരമാവധി ശ്രമം നടത്തുമ്പോഴും ദിനംപ്രതി കൂടുന്ന വൈറസ് ബാധിതരുടെ എണ്ണം ആശങ്കയായി തുടരുന്നു. ഭയം വേണ്ട, ജാഗ്രത മതിയെന്നു സർക്കാർ ആശ്വസിപ്പിക്കുന്നു. ആദ്യഘട്ടത്തിൽ കോവിഡിനെ ചെറുത്തുനിൽക്കാനും ലോകമാധ്യമങ്ങളിൽ വരെ ഇടംനേടാനും കേരളത്തിനു കഴിഞ്ഞെങ്കിൽ രണ്ടാംഘട്ടത്തിൽ രോഗികൾ കൂടിയതോടെ പ്രതിരോധക്കോട്ടയിൽ വിള്ളലുകൾ വ്യക്തമായി. അതിനെ മറികടക്കാനുള്ള വഴികളാണ് ഇപ്പോൾ തേടുന്നത്.-ഇങ്ങനെ കോവിഡിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വാർത്തയും മനോരമയിലുണ്ട്.
ചൈനയിലെ വുഹാനിൽ കോവിഡ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് ജാഗ്രതാനിർദ്ദേശം നൽകിയ ആദ്യ സംസ്ഥാനങ്ങളിലൊന്നായിരുന്നു കേരളം ജനുവരി 21ന്. വൈറസ് ഭീഷണി നേരിടുന്നതിനായി കൊച്ചി വിമാനത്താവളത്തിലും മെഡിക്കൽ കോളജിലും സജ്ജീകരണങ്ങൾ ഏർപ്പെടുത്തി. ജനുവരി 30ന് ഇന്ത്യയിലെ ആദ്യ കൊറോണ വൈറസ് ബാധ തൃശൂരിൽ സ്ഥിരീകരിച്ചു. ഫെബ്രുവരി 2ന് ആലപ്പുഴയിലും 3ന് കാഞ്ഞങ്ങാട്ടും റിപ്പോർട്ട് ചെയ്തതോടെ കോവിഡിനെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. പിന്നീടു പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യാതിരുന്നതോട ദുരന്തപ്രഖ്യാപനം പിൻവലിക്കുകയും ചെയ്തു.പിന്നീടും രോഗമെത്തി. അപ്പോഴും പൊരുതി നിന്നു. മെയ് 8ന് കേരളത്തിന്റെ പോരാട്ടത്തിന് 100 ദിവസമായപ്പോൾ 502 പേർ മാത്രമായിരുന്നു ആകെ കോവിഡ് ബാധിതർ. 474 പേരും അതിനകം രോഗമുക്തരായി. കേരളത്തിനു പുറത്തു മരിച്ച മലയാളികളുടെ എണ്ണം 100 കവിഞ്ഞിരുന്നു അപ്പോൾ. പിന്നീട് കഥമാറി.
ഇപ്പോഴിതാ രോഗലക്ഷണമില്ലാതെ കോവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകർക്കു വീടുകളിൽ കഴിയുന്നതിനു സർക്കാർ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചു. സ്ഥാപനത്തിലെ മേലധികാരിയിൽ നിന്നു രേഖാമൂലമുള്ള അനുമതി നേടിയശേഷമാണു വീടുകളിൽ കഴിയേണ്ടത്. വീട്ടിലുള്ള മറ്റാരുമായും സമ്പർക്കമില്ലാതെ ശുചിമുറി സംവിധാനത്തോടു കൂടിയ മുറിയിൽ കഴിയാമെന്നു സത്യവാങ്മൂലം നൽകണം. ആരോഗ്യസ്ഥിതി സ്വയം നിരീക്ഷിക്കുന്നതിനൊപ്പം എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ബന്ധപ്പെട്ടവരെ അറിയിക്കണം. രോഗം സ്ഥിരീകരിച്ചു 10ാം ദിവസം ആന്റിജൻ പരിശോധന നടത്തണം. ഇതിൽ നെഗറ്റീവ് ആയാൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം 7 ദിവസം വരെ വീട്ടിൽ വിശ്രമിക്കാം. ഇവരെ പരിചരിക്കുന്നവർ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. ആശുപത്രികളിൽ കിടക്കകൾ കുറയുന്നതിന്റെ നേർ ചിത്രമാണ് ഇത്. ഇതും മനോരമ നൽകുന്നു. ഇതിനൊപ്പം മന്ത്രിയുടെ ലേഖനവും.
സോഷ്യൽ മീഡിയയെ നിരീക്ഷിക്കുമെന്നും വ്യാജ പ്രചരണത്തിന് കേസെടുക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സൈബർ ഡോമിൽ ഇതിന് പ്രത്യേക സംഘം തന്നെയുണ്ട്. ഇതോടെ തന്നെ കൺമുന്നിലെ സത്യം സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിവരെല്ലാം പിന്മാറി. മഴക്കാലത്ത് രോഗ വ്യാപനത്തിന്റെ സാധ്യത ഏറെയാണ്. സോഷ്യൽ മീഡിയയിലെ തുറന്നു പറച്ചിൽ സർക്കാരിന് ഇമേജ് നഷ്ടമുണ്ടാക്കുമെങ്കിലും സാധാരണക്കാർക്ക് അത് കരുതലിന്റെ സന്ദേശമായിരുന്നു. ഇതാണ് വിരട്ടൽ രാഷ്ട്രീയത്തിലൂടെ സർക്കാർ ഇല്ലായ്മ ചെയ്തത്. ഇതിന് ശേഷം എല്ലാം ശരിയാണെന്ന തരത്തിൽ മന്ത്രിയുടെ ലേഖനവും.
മന്ത്രി ശൈലജയുടെ ലേഖനത്തിന്റെ പൂർണ്ണ രൂപം
അപകടകാരിയായ ഒരു വൈറസിനെതിരെ ആറുമാസമായി പോരാടുകയാണു നമ്മൾ. ലോകം കോവിഡ് ഭീതിയിൽ നിന്നു തെല്ലും മുക്തമായിട്ടില്ല. ഇതുവരെ കേരളം നടത്തിയ പ്രവർത്തനങ്ങളുടെ മികവ് ലോകമാകെ അംഗീകരിക്കപ്പെട്ടു. ഇപ്പോൾ കോവിഡ് വ്യാപനത്തിന്റെ ഗ്രാഫ് ഉയർന്ന ഘട്ടത്തിൽ ചിലർ ദുഷ്പ്രചാരണങ്ങൾ നടത്തുന്നുണ്ട്. അവസാന വിജയം കൈവരിച്ചുവെന്നു സർക്കാർ ഒരിക്കലും പറഞ്ഞിട്ടില്ല. കൊറോണ വൈറസ് ലോകത്താകെ സൃഷ്ടിച്ച നാശനഷ്ടങ്ങൾ മനസ്സിലാക്കണം.
ഇന്ത്യയാകട്ടെ രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാമതാണ്. ഒന്നാം ഘട്ടത്തിൽ ചൈനയിൽ നിന്നു വന്ന 3 പേർക്കും മെയ് 3 വരെ വിദേശത്തു നിന്നു വന്ന 499 പേർക്കും വൈറസ് ബാധ ഉണ്ടായപ്പോൾ അവരിൽ 165 പേർ സമ്പർക്കം മൂലം (33%) പോസിറ്റീവ് ആയി. സമ്പർക്കം വഴിയുള്ള രോഗ വ്യാപനം മറ്റു പ്രദേശങ്ങളിൽ നിന്നു വന്ന രോഗ വാഹകരേക്കാൾ എത്രയോ ഇരട്ടിയായി മാറുന്ന സമയത്താണു കേരളം ഈ നേട്ടം കൈവരിച്ചത്. ഇതിനെ പ്രശംസിച്ച് ഒട്ടേറെ ലോക മാധ്യമങ്ങൾ റിപ്പോർട്ടുകൾ നൽകി. പിആർ വർക്ക് എന്നു ചിലർ പറയുന്നുണ്ടെങ്കിലും നമ്മളാരും രാജ്യാന്തര മാധ്യമങ്ങളെ തേടി പോയിട്ടില്ല. കേരളത്തിൽ നടപ്പാക്കിയ ഹോം ക്വാറന്റൈൻ സംവിധാനത്തെ തുടക്കത്തിൽ പലരും വിമർശിച്ചു. ഈ രീതി നല്ലതെന്നു കേന്ദ്രവും ഐസിഎംആറും പിന്നീട് അംഗീകരിച്ചു. സർക്കാർ പ്രവാസികളെ അവഗണിക്കുന്നുവെന്നും ചിലർ പ്രചരിപ്പിക്കാൻ ശ്രമിച്ചു. മടങ്ങിയെത്തുന്നവരെ പരിശോധിച്ചു കേരളത്തിലേക്കു കടത്തി വിടുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് അവലംബിച്ചത്. ഇതിനെ തുരങ്കം വയ്ക്കാൻ ചിലർ കാണിച്ച ശ്രമം എല്ലാവർക്കും അറിയാം. പ്രതിരോധ വേലിയിൽ വിള്ളലുണ്ടാക്കുന്നതിനും കേസുകൾ വർധിച്ചു കേരള സർക്കാർ പരാജയപ്പെട്ടു എന്ന് ആഹ്ലാദിക്കുന്നതിനും വേണ്ടിയാണ് അവർ ശ്രമിച്ചത്.
മെയ് 4നുശേഷം കോവിഡ് വ്യാപനത്തിൽ വർധന ഉണ്ടായി. ദീർഘകാലത്തേക്കു നിലനിൽക്കുന്ന വൈറസ് ആയതിനാൽ രാജ്യമോ സംസ്ഥാനങ്ങളോ പൂർണമായി അടച്ചിടുന്നതു പ്രായോഗികമല്ല. ജീവൻ സംരക്ഷിക്കുന്നതോടൊപ്പം ജീവിതോപാധികളും സംരക്ഷിക്കേണ്ടതുണ്ട്. ലോക്ഡൗൺ ഇളവുകൾ വന്നതോടെ വൈറസ് ബാധിതരായ ആയിരങ്ങൾ നാട്ടിലെത്തി. ഇപ്പോൾ സർക്കാർ, സ്വകാര്യ ലാബുകളിലായി പ്രതിദിനം 22,000ലേറെ പരിശോധന നടത്തുന്നുണ്ട്. നിലവിൽ 84 ലാബുകൾ. പുതുതായി 9 സർക്കാർ ലാബുകൾ ആരംഭിക്കും. പരിശോധന കുറവാണെന്നു മുറവിളി കൂട്ടുന്നവർ ഇന്ത്യയിൽ ഇക്കാര്യത്തിൽ മുന്നിൽ നിൽക്കുന്ന മൂന്നു സംസ്ഥാനങ്ങളിലൊന്നു കേരളമെന്നു മനസ്സിലാക്കണം. പഞ്ചാബ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, കേരളം എന്നിവയാണു മുന്നിലുള്ളത്. രാജ്യത്ത് ഏറ്റവും കുറഞ്ഞ മരണ നിരക്ക് (0.32) കേരളത്തിലാണ്. ഇപ്പോൾ ഓരോ ജില്ലയിലുമുള്ള കോവിഡ് ആശുപത്രികളിൽ 8704 കിടക്കകൾ ഉണ്ട്. ഒപ്പം 229 സിഎഫ്എൽടിസികളിലായി 30598 കിടക്കകൾ തയാറായി.
സ്വകാര്യ ആശുപത്രികളെയും കോവിഡ് പ്രതിരോധത്തിൽ പങ്കാളിയാക്കി. രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കാണു സ്വകാര്യ ആശുപത്രികൾക്കു നിശ്ചയിച്ചത്. ഇതര രോഗങ്ങളുള്ളവർക്കു മികച്ച ചികിത്സ നൽകാൻ ടെലി മെഡിസിൻ സംവിധാനവും ഉണ്ട്. മുതിർന്ന പൗരന്മാർ, 10 വയസ്സിനു താഴെയുള്ള കുട്ടികൾ, ഇതര രോഗങ്ങളുള്ളവർ എന്നിവർ വീടുകളിൽ നിന്നു പുറത്തിറങ്ങരുത്. ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾ വീട്ടിൽ എത്തിക്കുന്നുണ്ട്. വിവാഹത്തിനും മരണാനന്തരച്ചടങ്ങുകൾക്കും ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നതിനേക്കാൾ കുറച്ച് ആളുകളെ പങ്കെടുപ്പിക്കാൻ ശ്രമിക്കണം. ആരാധനാലയങ്ങളിൽ ഒരു സമയം 2 മീറ്റർ അകലത്തിൽ നാലോ അഞ്ചോ ആളുകൾ മാത്രം പ്രാർത്ഥന നടത്തുന്നതാവും സുരക്ഷിതം. എല്ലായിടങ്ങളിലും അകലം പാലിക്കണം. 6 മാസത്തേക്കെങ്കിലും നാം ഈ നിബന്ധനകൾ അനുസരിക്കേണ്ടി വരും.
സാമ്പത്തികമായി കേരളത്തിന്റെ സ്ഥിതി ഏറെ ഭദ്രമല്ല. രോഗബാധിതർ അനിയന്ത്രിതമായി പെരുകിയാൽ ആരോഗ്യ സംവിധാനത്തിന്റെ പരമാവധി സാധ്യതയ്ക്കും അപ്പുറമുള്ള പ്രശ്നങ്ങൾ ഉണ്ടാകും. ലോക്ഡൗണിലൂടെ പ്രശ്ന പരിഹാരം കാണാൻ കഴിയാത്ത സാഹചര്യത്തിൽ ഓരോ വ്യക്തിയുടെയും ജാഗ്രതയോടെയുള്ള പെരുമാറ്റത്തിൽ കൂടി മാത്രമേ ആപത്തു തരണം ചെയ്യാനാവൂ.കേരളത്തിലെ കോവിഡ് പ്രതിരോധത്തിൽ ഇതുവരെയുള്ള നേട്ടങ്ങളിൽ നമുക്ക് ആശ്വസിക്കാം. സുരക്ഷിതത്വത്തിന്റെ നെറുകയിൽ നിൽക്കുമ്പോഴും ലോകമാകെയുള്ള പാഠങ്ങൾ വിസ്മരിക്കരുത്.കരുതലിന്റെ പാഠം ഉൾക്കൊണ്ട് കൊറോണയെ മാറ്റി നിർത്താം.
Stories you may Like
- മലയാളി പെൺകുട്ടിയുടെ മരണ കാരണം കണ്ടെത്താൻ ശ്രമിക്കുമ്പോൾ തെളിയുന്നത് ഗുരുതര വീഴ്ചകൾ
- കൊറോണ ധവാനിലെ കല്യാണപ്പാട്ട്; വിഡിയോ ഗാനം പുറത്ത്
- ഇന്ത്യൻ ദമ്പതികളുടെ മകൻ ബ്രിട്ടനിൽ ചർച്ചാ വിഷയമാകുമ്പോൾ
- കഞ്ചാവ്-കാരവൻ-കൃത്യനിഷ്ഠയില്ലായ്മ-ഈഗോ! ന്യൂജൻ താരങ്ങളാൽ മലയാള സിനിമ മുടിയുമ്പോൾ
- സൂര്യ പ്രതലത്തിൽ വീണ്ടും അതിഭയങ്കര സ്ഫോടനം
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്