രണ്ടു പേർ ബൈക്കുമായി റെയിൽ പാളത്തിലൂടെ വരുന്നുണ്ട്..വിളിച്ചിട്ട് നിർത്താതെ പോയി...അവരെ തടഞ്ഞു വയ്ക്കണം എന്ന് കോൾ; കണ്ടെയിന്മെന്റ് സോണിൽ നിന്ന് പൊലീസിനെ വെട്ടിച്ച് ബൈക്കിൽ വന്ന യുവാക്കളെ തടയുന്ന ദൃശ്യങ്ങൾ പകർത്തിയത് ഗേറ്റ് കീപ്പർ; മരുന്ന് വാങ്ങാൻ ഇറങ്ങിയതെന്നും വേഗത്തിൽ വീട്ടിൽ പോകാനെന്നും യുവാക്കൾ; വൻ അപകടം ഒഴിവാക്കിയത് വവ്വാക്കാവ് ഗേറ്റിലെ അരുൺ ധർമൻ
ആർ പീയൂഷ്
കൊല്ലം: കണ്ടെയ്മെന്റ് സോണിൽ നിന്നും പൊലീസിന്റെ കണ്ണുവെട്ടിച്ച് റെയിൽവെ പാളം വഴി ബൈക്ക് ഓടിച്ച് പോയ യുവാക്കളെ റെയിൽവേ ഉദ്യോഗസ്ഥർ തടയുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഈ ദൃശ്യങ്ങൾ പകർത്തിയത് യുവാക്കളെ തടഞ്ഞ ഗേറ്റ് കീപ്പർ തെക്കുംഭാഗം സ്വദേശി അരുൺ ധർമ്മൻ തന്നെയായിരുന്നു. ഉച്ച കഴിഞ്ഞ് 2.45 നാണ് അരുണിന് വവ്വാക്കാവ് ഗേറ്റിൽ നിന്നും ഒരു ഫോൺ കോൾ വരുന്നത്. രണ്ടു പേർ ബൈക്കുമായി പാളത്തിലൂടെ വരുന്നുണ്ട്, വിളിച്ചിട്ട് നിർത്താതെ പോയി. അവരെ തടഞ്ഞു വയ്ക്കണം എന്നും അറിയിച്ചു. ഇതോടെയാണ് അരുൺ പാളത്തിലേക്കിറങ്ങി നിന്നത്.
വടക്കുഭാഗത്ത് നിന്നും ബൈക്ക് വരുന്നത് കണ്ടതോടെ മൊബൈലിൽ ചിത്രങ്ങൾ പകർത്തി. എന്തെങ്കിലും കാരണവശാൽ നിർത്താതെ പോയാൽ തെളിവിനായിട്ടാണ് അങ്ങനെ ചെയ്തത്. ബൈക്ക് നിർത്താൻ പറഞ്ഞെങ്കിലും ദേഹത്തേക്ക് ഇടിച്ചു കയറ്റിയാണ് നിർത്തിയത്. പിന്നിലിരുന്നയാൾ വേഗം ചാടിയിറങ്ങി. ബൈക്ക് വശത്തേക്ക് ഒതുക്കാൻ പറഞ്ഞതോടെ അനുസരിച്ചു. മരുന്ന് വാങ്ങാനായി ഇറങ്ങിയതാണ് എന്നും വേഗം വീട്ടിലേക്ക് പോകാനായിട്ടാണ് പാളത്തിലൂടെ വന്നത് എന്നുമാണ് ഇവർ പറഞ്ഞത്. ഗുരുതരമായ കുറ്റകൃത്യമായതിനാൽ വിവരം ആർ.പി,എഫിനെ അറിയിക്കാനായി ഫോൺ ചെയ്യുമ്പോഴേക്കും ഇവർ ഓടി രക്ഷപെട്ടു എന്ന് അരുൺ മറുനാടൻ മലയാളിയോട് പറഞ്ഞു.
പതിനാലു ദിവസത്തേക്ക് പകരക്കാരനായിട്ടാണ് അരുൺ വവ്വാക്കാവിന് സമീപമുള്ള കനാൽ ഗേറ്റിൽ ഗേറ്റ് കീപ്പറായി എത്തിയിട്ട്. ഇവിടുത്തെ ഗേറ്റ് കീപ്പർ ക്വാറന്റൈനിൽ പോയതി െതുടർന്നാണ് ഡ്യൂട്ടിക്കായി ഇവിടെയെത്തിയത്. ഇന്നലെ ഡ്യൂട്ടി തീരുന്ന ദിവസമായിരുന്നു. അരുൺ ഇവരെ തടഞ്ഞിരുന്നില്ലാ എങ്കിൽ മുന്നോട്ട് സഞ്ചരിക്കുകയും പിന്നാലെ എത്തുന്ന ട്രെയിൻ ഇടിച്ചു ഇവർ മരണപ്പെടുകയും ചെയ്യുമായിരുന്നു. കൂടാതെ ട്രെയിൻ പാളം തെറ്റി വലിയ അപകടം തന്നെയുണ്ടാവാൻ ഇടയാകുകയും ചെയ്യും. വവ്വാക്കാവിലെ ഗേറ്റ് കീപ്പർ അറിയിച്ചതു കൊണ്ട് മാത്രമാണ് നേരത്തെ ഇറങ്ങി നിന്ന് യുവാക്കളെ തടഞ്ഞു നിർത്താൻ കഴിഞ്ഞത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്ന് മണിയോടെ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനും കായംകുളം റെയിൽവെ സ്റ്റേഷനും ഇടയിലാണ് വവ്വാക്കാവ് റെയിൽവേ ഗേറ്റ് വഴി രണ്ട് യുവാക്കൾ കരുനാഗപ്പള്ളി ഭാഗത്തേക്ക് ബൈക്ക് ഓടിച്ചു പോയത്. ട്രാക്കിൽ കൂടി ബൈക്ക് വരുന്നുണ്ട് എന്നറിഞ്ഞ കനാൽ ഗേറ്റിലെ ഗേറ്റ്കീപ്പർ അരുൺ പാളത്തിൽ ഇറങ്ങി നോക്കിയപ്പോഴാണ് യുവാക്കൾ വരുന്നത് കണ്ടത്. ഉടൻ തന്നെ മൊബൈലിൽ ഇത് ചിത്രീകരിക്കുകയും യുവാക്കളെ തടഞ്ഞു നിർത്തുകയും ചെയ്തു. ബൈക്ക് പാളത്തിന് വെളിയിലിറക്കി വയ്ക്കാൻ പറഞ്ഞതിന് ശേഷം അരുൺ ആർ.പി.എഫിനെ അറിയിക്കാനായി ഫോൺ ചെയ്യാനായി റൂമിലേക്ക് കയറിയപ്പോൾ ഇവർ ഓടി രക്ഷപെട്ടു.
ഗേറ്റ്കീപ്പർ വിവരമറിയിച്ചതിനെ തുടർന്ന് കായംകുളത്ത് നിന്നും ആർ.പി.എഫ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. യുവാക്കൾ സഞ്ചരിച്ച ബൈക്ക് സിസി ചെയ്ത് മഹസർ എഴുതി കസ്റ്റഡിയിലെടുത്തു. ബൈക്കിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പത്മന മേക്കാട് വഴുതയിൽ വടക്കതിൽ ദീപു എന്നയാളുടെ പേരിലുള്ള വാഹനമാണെന്ന് കണ്ടെത്തി. തുടർന്ന് ഇയാളെ ബന്ധപ്പെടുകയും വാഹനം ഓടിച്ചവരുമായി കായംകുളം ആർ.പി.എഫ് സ്റ്റേഷനിൽ ഹാജരാകാനും നിർദ്ദേശം നൽകി. റെയിൽവേ ആക്ട് 154, 147 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
മൂന്ന് മണി സമയത്ത് തിരുവനന്തപുരം ഭാഗത്തേക്ക് ലോക്മാന്യ തിലക്, വേണാട് എക്സ്പ്രസ്, വർക്ക്മാൻ സ്പെഷ്യൽ ട്രെയിൻ എന്നിവ കടന്നു പോകേണ്ടതാണ്. ഈ ട്രാക്കിലൂടെയാണ് യുവാക്കൾ ബൈക്ക് ഓടിച്ചു പോയത്. ഗേറ്റ്കീപ്പർ തടഞ്ഞു നിർത്തിയപ്പോൾ മരുന്ന് മേടിക്കാൻ പോകുകയാണെന്നും റോഡിൽകൂടി പോയാൽ പൊലീസ് പിടികൂടുമെന്നുമാണ് പറഞ്ഞത്. ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ടായിരുന്നതായി ഗേറ്റ് കീപ്പർ ആർ.പി.എഫിന് മൊഴി നൽകിയിരുന്നു. കായംകുളം അർ.പി.എഫ് എഎസ്ഐ എസ്.ഷാജിയും ഹെഡ്കോൺസ്റ്റബിൾ എം.സി രഘുകുമാറുമാണ് ഗേറ്റിലെത്തി വാഹനം കസ്റ്റഡിയിലെടുത്തത്. കൊല്ലം സർക്കിൾ ഇൻസ്പെക്ടർ രജനി നായർക്കാണ് അന്വേഷണ ചുമതല. പ്രതികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കൊല്ലം റെയിൽവേ കോടതിയിൽ ഹാജരാക്കും.
കരുനാഗപ്പള്ളിയിലെ വിവിധ സ്ഥലങ്ങൾ കോവിഡ് വ്യാപനത്തെതുടർന്ന് കണ്ടെയ്മെന്റ് സോണുകളാണ്. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ പൊലീസ് കർശന നടപടികൾ സ്വീകരിക്കുന്നുണ്ട്. ഇതിനിടയിലാണ് യുവാക്കൾ പൊലീസിനെ പേടിച്ച് റെയിൽവേ ട്രാക്ക് വഴി ബൈക്ക് ഓടിച്ചു പോയത്. രണ്ട് കിലോമീറ്ററിലധികം ഇവർ ട്രാക്കിലൂടെ സഞ്ചരിച്ചു. ഈ സമയം ട്രെയിൻ വരാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. യുവാക്കൾ എവിടെ പോയതാണ് എന്ന കൃത്യമായ വിവരം ആർ.പി.എഫ് നാളെ മൊഴിയെടുത്തു കഴിയുമ്പോൾ മാത്രമേ അറിയാൻ കഴിയൂ.
യുവാക്കൾ ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുള്ളതിനാൽ ഇവരുടെ കൈവസം ലഹരിവസ്തുക്കൾ എന്തെങ്കിലും ഉണ്ടായിരുന്നോ എന്നും ആർ.പി.എഫ് സംശയിക്കുന്നുണ്ട്. നാളെ ഇവരെ കൂടുതൽ ചോദ്യം ചെയ്ത് വിവരങ്ങൾ ശേഖരിക്കാനാണ് ശ്രമം. മുൻപ് തിരുവനന്തപുരം ഭാഗത്തും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. യുവാക്കൾ പാളത്തിലൂടെ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ തിരുവനന്തപുരം ഡിവിഷൻ സംഭവത്തിന്റെ റിപ്പോർട്ട് തേടിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍