വിശുദ്ധ ഹജ്ജ് കർമങ്ങൾക്ക് ബുധനാഴ്ച സമാരംഭം; ഹാജിമാരുടെ ആറിരട്ടി സേവകർ; പുണ്യ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത
അക്ബർ പൊന്നാനി
മക്ക: ദശലക്ഷങ്ങൾക്ക് പകരം പതിനായിരം പേർ മാത്രം പങ്കെടുക്കുന്ന മഹാമാരിയിലെ ഹജ്ജ് തിരുകർമ്മങ്ങൾ ബുധനാഴ്ച സമാരംഭിക്കുന്നു. അല്ലാഹുവിന്റെ അതിഥികളായ ഹാജിമാരെ വിരിമാറിൽ ആശ്ലേഷിക്കാൻ സർവം സജ്ജമാണ് ഹജ്ജിന്റെ പുണ്യ സ്ഥലങ്ങൾ. ബുധനാഴ്ച (ദുൽഹജ്ജ് എട്ട്, ജൂലൈ 29) പകലും രാത്രിയുമായി തീർത്ഥാടകർ മിനായിൽ ഒരുമിച്ചു ചേരുന്നതോടെയാണ് ഹിജ്റാബ്ദം 1441 (ക്രിസ്തുവർഷം 2020) ലെ ആഗോള മുസ്ലിം വാർഷിക സംഗമമായ വിശുദ്ധ ഹജ്ജിന്റെ തിരുകർമ്മങ്ങൾക്ക് സമാരംഭമാവുന്നത്. എങ്ങും 'ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്' മന്ത്രോച്ചാരണം. 'അല്ലാഹുവേ, നിനക്ക് ഉത്തരം നൽകി ഞങ്ങളെത്തി, നിനക്ക് പങ്കുകാരില്ല, നിശ്ചയം സ്തുതിയും അനുഗ്രഹങ്ങളും നിനക്ക് മാത്രം, അധികാരവും നിനക്ക് മാത്രം, നിനക്ക് പങ്കുകാരില്ല'.
ബുധനാഴ്ച പകലും രാവുമായി മിനായിൽ ഒരുമിച്ച് ചേരുന്ന ഹാജിമാർ നിസ്കാരവും പ്രാർത്ഥനാ, സ്ത്രോത്രങ്ങളുമായി മിനായിൽ 'യൗമ് തർവിയ' ആചരിച്ച് തങ്ങും. വ്യാഴാഴ്ച പ്രഭാതത്തിൽ ഹജ്ജിന്റെ അതിപ്രധാന ഭാഗമായ അറഫാ സംഗമത്തിനായി പ്രവിശാലമായ അറഫാ സമതലത്തിലേയ്ക്ക് പ്രയാണം തുടങ്ങും. വ്യാഴ്ചയിലെ മുഴുപകൽ പ്രാർത്ഥനാ നിമഗ്നരായി അല്ലാഹുവിന്റെ അതിഥികൾ അറഫായിൽ കഴിയും. സൂര്യാസ്തമയത്തിന് ശേഷം മുസ്ദലിഫ വഴി മിനായിലേക്കുള്ള മടക്കം. വ്യാഴാഴ്ചയിലെ രാപ്പാർപ്പ് മുസ്ദലിഫയിലാണ്. മിനായിലെ കല്ലെറിയൽ കിളിർമത്തിന് ഉപയോഗിക്കാനുള്ള ചെറുമണി കല്ലുകൾ സംഭരിക്കേണ്ടത് മുസ്ദലിഫയിൽ നിന്നാണ്. പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ തീർത്ഥാടകർക്ക് വേണ്ട ചെറുകല്ലുകൾ അണുമുക്തമാക്കിയ വിധത്തിൽ അധികൃതർ ലഭ്യമാക്കിയിട്ടുണ്ട് ഇത്തവണ.
അറഫയുടെ പിറ്റേന്നാൾ, വെള്ളിയാഴ്ചയാണ് ബലിപ്പെരുന്നാൾ. അന്ന് രാവിലെ മിനായിൽ തിരിച്ചെത്തുന്ന ഹാജിമാർ വലിയ സ്തൂപത്തിൽ നിർവഹിക്കുന്ന കല്ലെറിയൽ, തല മുണ്ഡനം, മൃഗബലി തുടങ്ങിയ കർമങ്ങളിൽ വ്യാപൃതരാവും. ശനി, ഞായർ ദിവസങ്ങളിൽ മിനായിലെ മൂന്ന് സ്തൂപങ്ങളിൽ കല്ലെറിയൽ കർമം നിർവഹിക്കാനുണ്ട്. അതിനിടെ മക്കയിലെത്തി കഅബാ മന്ദിരത്തിൽ പ്രദക്ഷിണവും അനുഷ്ഠിക്കണം. ഉദ്ദ്യേശിക്കുന്നവർക്കു തിങ്കളാഴ്ച്ച കൂടി മിനായിൽ തങ്ങി കല്ലെറിയൽ കർമം നിർവഹിക്കാം. അതോടെ, ഞായറാഴ്ച ഐച്ഛികമായും തിങ്കളാഴ്ച സമ്പൂർണമായും ഈ വർഷത്തെ വിശുദ്ധ ഹജ്ജിന് പരിസമാപ്തിയാവും.
ഇത്തവണ അറഫാ ഖുതുബ നിർവഹിക്കുക ശൈഖ് അബ്ദുല്ല സുലൈമാൻ അൽമുനീഅ
അന്ത്യപ്രവാചകൻ നിർവഹിച്ച ചരിത്രപ്രധാനമായ പ്രസംഗത്തെ അനുസ്മരിപ്പിച്ചു കൊണ്ട് അറഫായിലെ നമിറ പള്ളിയിൽ അരങ്ങേറുന്ന സംഘടിത നിസ്കാരവും ഖുതുബയും ഹജ്ജ് കർമങ്ങളിൽ അതിമഹത്തരമാണ്. ഇത്തവണ അറഫാ പ്രസംഗം നിർവഹിക്കുന്നത് ശൈഖ് അബ്ദുല്ല സുലൈമാൻ അൽമുനീഅ ആയിരിക്കും. ഉന്നത പണ്ഡിത സഭാ അംഗമായ അദ്ദേഹം രാജകൊട്ടാരത്തിലെ ഉപദേഷ്ട്ടാവ് കൂടിയാണ്. നിരവധി വർഷങ്ങളായി ഇത് നിർവഹിച്ചു വന്നിരുന്നത് വയോധികനായ ശൈഖ് അബ്ദുൽ അസീസ് ആലുശൈഖ് ആയിരുന്നു. ശാരീരിക അവശത മൂലമാവാം സൗദിയിലെ മുഖ്യമുഫ്തിയായ അദ്ദേഹത്തിന് പകരം ഇത്തവണ മറ്റൊരു പണ്ഡിതന് പ്രസംഗ ദൗത്യം ഭരമേൽപ്പിച്ചു കൊണ്ട് ഭരണാധികാരി സൽമാൻ രാജാവ് അനുമതിയായത്.
മുൻ വർഷങ്ങളിൽ ശരാശരി രണ്ടര ദശലക്ഷത്തോളം തീർത്ഥാടകർ സംബന്ധിക്കാറുള്ള ആഗോള വാർഷിക സംഗമം, കൊറോണാ വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ കേവലം പതിനായിരം പേർക്ക് മാത്രമാക്കി പരിമിതപ്പെടുത്തിയിരിക്കുകയാണ്. അതുതന്നെയും സൗദിയിൽ കഴിയുന്ന സ്വദേശികളും പ്രവാസികളും ആയവർ മാത്രമാണ് ഈ പതിനായിരം. ഇത്തവണ വിദേശങ്ങളിൽ നിന്ന് ഹജ്ജിനായി ആരും വന്നിട്ടില്ല. തിക്കും തിരക്കും ഒട്ടും ഇല്ലാതെ അരങ്ങേറുന്ന ഇത്തവണത്തെ ഹജ്ജിൽ ആരോഗ്യ സുരക്ഷ ലക്ഷ്യമാക്കിയുള്ള അനിതര സാധാരണമായ മുൻകരുതലുകളും പ്രതിരോധ നടപടികളുമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സാമൂഹിക അകലം പാലിക്കാനുള്ള നടപടികളും കൈക്കൊണ്ടിട്ടുണ്ട്.
ഹാജിമാർ പതിനായിരം; പരിചാരകർ അറുപതിനായിരം
അതേസമയം, തീർത്ഥാടകരുടെ എണ്ണം പതിനായിരമാണെങ്കിലും അവരുടെ സേവനത്തിനായി രംഗത്തുള്ള മൊത്തം ജീവനക്കാരുടെയും സേവകരുടെയും എണ്ണം ആറിരട്ടി വരും. സുരക്ഷാ വിഭാഗം, സേവന വിഭാഗം തുടങ്ങിയവയിലെല്ലാം കൂടി അറുപതിനായിരം സേവകരാണ് ആരോഗ്യകരവും സുരക്ഷിതവുമായ ഹജ്ജ് സാധിപ്പിക്കാനായി രംഗത്തു കർമനിരതരായിട്ടുള്ളത്. സൗദി കേന്ദ്ര ഹജ്ജ് സമിതി അധ്യക്ഷനും മക്കാ ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ അറിയിച്ചതാണ് ഇക്കാര്യം. സാമൂഹിക അകലം ഉറപ്പു വരുത്താനായി, നാല്പതിനായിരം പേരെ ഉൾക്കൊള്ളുന്ന മിനായിലെ ഹാജിമാർക്കുള്ള പാർപ്പിട സമുച്ചയത്തിൽ ഇത്തവണ നാലിലൊന്ന് മാത്രം പേരാണ് തങ്ങുക.
ഹജ്ജ് സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ പെയ്തേക്കും
യൗമു തർവിയ ആചരിച്ചു കൊണ്ട് അല്ലാഹുവിന്റെ അതിഥികളായി എത്തിയവർ മിനായിൽ കഴിയുന്ന ആദ്യ ദിവസമായ ബുധനാഴ്ച ഹജ്ജ് പ്രദേശങ്ങളിൽ പ്രതീക്ഷിക്കപ്പെടുന്ന കാലാവസ്ഥ സൗദി കാലാവസ്ഥാ വിഭാഗം പുറത്ത് വിട്ടു. ഇതുപ്രകാരം, ഹജ്ജ് പ്രദേശങ്ങളായ മിനാ, അറഫാ, മുസ്ദലിഫ എന്നിവിടങ്ങളിൽ ബുധനാഴ്ച ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തിയായ കാറ്റിനും സാധ്യതയുണ്ട്. കാറ്റിനു മണിക്കൂറിൽ പതിനഞ്ചു അമ്പത് വരെ കിലോമീറ്റർ വേഗതയുണ്ടായിരിക്കും.
അന്തരീക്ഷ താപം കൂടിയത് 37 ഉം കുറഞ്ഞത് 29 ഉം ഡിഗ്രി സെൻഷ്യസ് ആയിരിക്കും. ഈർപ്പ നില 35 മുതൽ 75 ശതമാനമായിരിക്കും. മക്കയിലുടനീളം ഇടിമിന്നലോടു കൂടിയ മഴ ഉണ്ടാവാനുള്ള സാധ്യതയും നിലനിൽക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍