Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഞങ്ങളുടെ വിശ്വാസത്തിന്റെ കീഴിൽ വരുന്ന ഏത് വസ്തുവകകളും തൊടുന്നവർ കത്തുമെന്ന്' ഇസ്ലാമിക പുരോഹിതൻ; 'ഖിലാഫത്തിനായി ഒരുമിക്കൂ, ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോൾ' എന്ന് ചോദിച്ച് തുർക്കി മാഗസിൻ; സോഷ്യൽ മീഡിയിൽ ഇസ്ലാമിന്റെ ഔന്നത്യം പുനഃസ്ഥാപിക്കാൻ ആഹ്വാനം; ഹാഗിയ സോഫിയ പള്ളിയാക്കിയതിനു ശേഷം തുർക്കിയിൽ നടക്കുന്നത് അതിതീവ്ര വർഗീയവത്ക്കരണം

'ഞങ്ങളുടെ വിശ്വാസത്തിന്റെ കീഴിൽ വരുന്ന ഏത് വസ്തുവകകളും തൊടുന്നവർ കത്തുമെന്ന്' ഇസ്ലാമിക പുരോഹിതൻ; 'ഖിലാഫത്തിനായി ഒരുമിക്കൂ, ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോൾ' എന്ന് ചോദിച്ച് തുർക്കി മാഗസിൻ; സോഷ്യൽ മീഡിയിൽ ഇസ്ലാമിന്റെ ഔന്നത്യം പുനഃസ്ഥാപിക്കാൻ ആഹ്വാനം; ഹാഗിയ സോഫിയ പള്ളിയാക്കിയതിനു ശേഷം തുർക്കിയിൽ നടക്കുന്നത് അതിതീവ്ര വർഗീയവത്ക്കരണം

മറുനാടൻ ഡെസ്‌ക്‌

അങ്കാറ: ചരിത്ര സ്മാരകമായ ഹാഗിയ സോഫിയ മുസ്ലിം പള്ളിയാക്കിയതിനു ശേഷം തുർക്കിയിൽ നടക്കുന്നത് അതിദ്രുത വർഗീയവത്ക്കരണമെന്ന് പാശ്ചാത്യമാധ്യമങ്ങൾ. ഖിലാഫത്ത് തിരിച്ചുവരണമെന്നും ഇസ്ലാമിക സാമ്രാജ്വത്തിന്റെ പഴയ കരുത്ത് തിരിച്ചു പിടിക്കാൻ തുർക്കി നേതൃത്വം കൊടുക്കണമെന്നുമാണ് നവമാധ്യമങളിലടക്കം ചർച്ചകൾ നിറയുന്നത്. തുർക്കിയുടെ മതേതരത്വത്തിൽമേലുള്ള അവസാനത്തെ ആണിയടിയാണ് പ്രസിഡന്റ് എർദോഗാൻ നടത്തിയതെന്നുമാണ് ദ ഗാർഡിയൻ അടക്കമുള്ള പാശ്ചാത്യമാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഇതുതന്നെയാണ് എർദോഗാൻ ഉദ്ദേശിച്ചതെന്നും ഗാർഡിയൻ വിമർശിക്കുന്നു. കാരണം എർദോഗാന്റെ ഭരണത്തിനെതിരെ വലിയ പ്രതിഷേധങ്ങൾ അലയടിക്കുന്ന സമയത്താണ് മുമ്പ് കൃസ്ത്യൻ ദേവാലയം ആയിരുന്ന ഹാഗിയ സോഫിയയെ, മുസ്ലിം പള്ളിയാക്കിമാറ്റാൻ, സുപ്രീകോടതി വിധിയുടെ മറവിൽ തീരുമാനം വരുന്നത്. മതം പ്രധാന വിഷയം ആയതോടെ തൽക്കാലം എർദോഗാൻ രക്ഷപ്പെട്ടിരിക്കയാണ്. പക്ഷേ ഇത് ശരിക്കും തീക്കളിയാണെന്ന് എർദോഗാൻ അറിയുന്നില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

'ഖിലാഫത്ത് പുനഃസ്ഥാപിക്കേണ്ട സമയം അതിക്രമിച്ചെന്ന്' കാട്ടി തുർക്കി സർക്കാർ അനുഭാവമുള്ള മാഗസിന്റെ പരാമർശത്തെ ചൊല്ലി വൻ വിവാദം നടക്കുകയാണ്. 'ഖിലാഫത്തിനായി ഒരുമിക്കൂ, ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ്? നിങ്ങളല്ലെങ്കിൽ പിന്നെ ആരാണ്? മാഗസിൻ കവർ പേജിൽ എഴുതിയിരിക്കുന്നു.ഗെർമെക് ഹയാത് എന്നാണ് മാഗസിന്റെ പേര്. ഓട്ടോമൻ കാലഘട്ടത്തിലെ പതാകയുടെ ചുവപ്പുനിറത്തിലാണ് മാഗസിന്റെ കവർ പേജ്. പ്രസിഡന്റ് റെജപ് തയ്യിപ് എർദൊഗാൻ രാജ്യത്തെ ചരിത്ര സ്മാരകമായ ഹയ സോഫിയ മസ്ജിദാക്കിയതിനു ശേഷം തുർക്കി സ്വതന്ത്രമായെന്നും മാഗസിൻ പറയുന്നു.
മാഗസിന് 10000 വരിക്കാരാണ് നിലവിൽ ഉള്ളത്.

അതേസമയം മാഗസിനെതിരെ എർദോഗാന്റെ പാർട്ടിയായ എ.കെ.പി തന്നെ വിമർശമനുമുന്നയിച്ചിട്ടുണ്ട്.'തുർക്കി റിപ്പബ്ലിക് നിയമവാഴ്ചയുള്ള ഒരു ജനാധിപത്യ മതേതര രാഷ്ട്രമാണ്,'നമ്മുടെ രാഷട്രീയ ഭരണത്തെക്കുറിച്ച് ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന അനാരോഗ്യകരമായ ചർച്ചയും ധ്രുവീകരണവും തുർക്കിയുടെ അജണ്ടയിലില്ല,' പാർട്ടി പ്രതിനിധി ട്വീറ്റ് ചെയ്തു.മാഗസിനെതിരെ അങ്കാര ബാർ കൗൺസിൽ ക്രിമിനൽ പരാതി ഫയൽ ചെയ്തിട്ടുണ്ട്. തുർക്കി റിപ്പബ്ലിക്കിനെതിരെ സായുധ കലാപം നിരോധിക്കുന്ന നിയമം ലംഘിച്ചെന്നും ജനങ്ങളെ അക്രമത്തിന് പ്രോത്സാഹിപ്പിക്കുന്നെന്നുമാണ് പരാതിയിൽ ഉള്ളത്. തുർക്കിയിലെ നിരവധി പത്രമാധ്യമങ്ങൾ മാഗസനിനെതിരെ രംഗത്തു വന്നിട്ടുണ്ട്. രാജ്യത്ത് ട്വിറ്ററിൽ വിഷയം ട്രെൻഡിംഗാണ്.

ഹയ സോഫിയ മസ്ജിദാക്കിയതിനു ശേഷം രാജ്യത്ത് സമാനമായ വിവാദങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. 86 വർഷത്തിനു ശേഷം ഹയ സോഫിയയിൽ ആദ്യ മുസ്ലിം പ്രാർത്ഥന കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതിനിടയിൽ തുർക്കിയിലെ മതകാര്യ വകുപ്പിന്റെ തലവനായ പുരോഹിതൻ അലി എർബസ് നടത്തിയ വിവാദ പ്രസ്താവനയും ഇതോടൊപ്പം വിവാദമായിരുന്നു. 'ഞങ്ങളുടെ വിശ്വാസത്തിന്റെ കീഴിൽ വരുന്ന ഏത് വസ്തുവകകളും തൊടുന്നവർ കത്തും' എന്നാണ് രാജ്യത്തെ പ്രധാന മതപുരോഹിതൻ പറഞ്ഞത്. 'കൈവശം വെച്ചിരിക്കുന്ന എല്ലാ വസ്തുവകകളും ഞങ്ങളുടെ വിശ്വാസത്തിൽ അലംഘനീയമാണ്, അത് തൊടുന്നവർ കത്തും. ഇത് ലംഘിക്കുന്നവർ ശപിക്കപ്പെടും,'

ഇപ്പോഴത്തെ റിപബ്ലിക് ഓഫ് തുർക്കിയുടെ സ്ഥാപകനും ഹാഗിയ സോഫിയയെ 1934 ൽ മ്യൂസിയം ആക്കുന്നതിന് മുന്നിൽ നിൽക്കുകയും ചെയ്ത മുസ്തഫ കമാൽ അത്തതുർക്കിനെ ഉദ്ദേശിച്ചാണ് ഇമാമിന്റെ പരാമർശമെന്നാണ് പരക്കെ ഉയരുന്ന വിമർശനം. ഇതുപോലെ മതസൗഹാർദത്തിന് ഭീഷണിയാകുന്ന നിരവധി പോസ്റ്റുകളാണ് ഇപ്പോൾ തുർക്കിയിൽ നിറയുന്നത്. ഒരു ക്രിസ്ത്യൻ ദേവാലയമായിരുന്നു ഹാഗിയ സോഫിയ. ക്രിസ്തുവർഷം 537ലാണ് ഇത് പണികഴിപ്പിച്ചത്. അക്കാലത്ത് ഓർത്തഡോക്‌സ് ക്രിസ്ത്യാനികളുടെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദേവാലയമായിരുന്നു അത്. ഒട്ടോമൻ എംബയർ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയ 1453ലാണ് ആ ദേവാലയം ഒരു പ്രശ്‌നം നേരിടുന്നത്. ഒട്ടോമൻ എംബയർ അറബിയിൽ ഉസ്മാനിയ ഖിലാഫത്ത് എന്ന് പറയും. ഉസ്മാനിയ എന്ന വാക്കിന്റെ ഇംഗ്ലീഷ് പദമാണ് ഒട്ടോമൻ എന്ന് പറയുന്നത്.

മുസ്ലീങ്ങൾ നഗരം കീഴടക്കിയപ്പോൾ, അവിടെയുണ്ടായിരുന്ന പ്രധാന ക്രിസ്ത്യൻ ദേവാലയം അവർ മുസ്ലിംപള്ളിയാക്കി മാറ്റുകയായിരുന്നു. ചരിത്രത്തിൽ പലയിടത്തും ഇത്തരം സംഭവങ്ങൾ കാണാം. അതൊക്കെ രാജാധിപത്യത്തിന്റെ കാലത്തെ കാര്യങ്ങളാണ്. ഒരു രാജാവ് അല്ലെങ്കിൽ ഒരു രാജവംശം അങ്ങനെ ചെയ്യുന്നു, അതിനിപ്പോൾ അന്നത്തെ കാലത്ത് ഒന്നും ചെയ്യാനില്ല. 1453 എന്ന് പറയുന്നത് 15-ാം നൂറ്റാണ്ടാണ്. അതിന് ശേഷം 1931 വരെ ഹാഗിയ സോഫിയ മുസ്ലിംപള്ളിയായിരുന്നു. ക്രിസ്ത്യൻ ദേവാലയത്തിലുണ്ടായിരുന്ന പല ശിൽപങ്ങളും അവർ നശിപ്പിച്ചിരുന്നു.

1922ലാണ് രാജഭരണം അവസാനിച്ച് ഒരു റിപ്പബ്ലിക് ആയി തുർക്കി മാറുന്നത്. അന്നത്തെ പ്രസിഡന്റ്, തുർക്കിയുടെ പിതാവ് എന്ന് വിളിക്കപ്പെടുന്ന കമാൽ പാഷയായിരുന്നു. അദ്ദേഹം ആ ദേവാലയം നാല് വർഷം അടച്ചിട്ടു. 1935ൽ അതൊരു മ്യൂസിയമായി പ്രഖ്യാപിച്ചു. ശിൽപകലയിൽ, കെട്ടിട നിർമ്മാണ കലയിൽ ഏറെ സ്ഥാനമുള്ള അതിമനോഹരമായ കെട്ടിടമാണ് ഹാഗിയ സോഫിയ എന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്. അവിടെയെത്തുന്ന ആർക്കും, ഏത് മതക്കാർക്കും ഏത് ജാതിക്കാർക്കും കയറി കാണാവുന്ന ഒരു മ്യൂസിയമായിരുന്നു ഹാഗിയ സോഫിയ ഇതുവരെ.മ്യൂസിയമാക്കിക്കൊണ്ടുള്ള 1935ലെ ഉത്തരവ് തുർക്കി കോടതി റദ്ദാക്കിയതിന് പിന്നാലെയാണ്, എർദോഗാൻ ഹാഗിയ സോഫിയ പള്ളിയായി പ്രഖ്യാപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP