അയോധ്യവിധിയെപ്പോലെ എതിർക്കേണ്ട ഒന്നാണ് ഹാഗിയ സോഫിയ മുസ്ലിംപള്ളിയാക്കി മാറ്റിയതും; ചന്ദ്രിക പത്രത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഇതിനെ അനുകൂലിച്ച് ലേഖനമെഴുതിയത് അങ്ങേയറ്റം പ്രതിഷേധാത്മകമാണ്; കേരളത്തിലെ മത സൗഹാർദത്തെ ലേഖനം എങ്ങനെ ബാധിക്കുമെന്ന് ഇവർ ആലോചിക്കണം; മുസ്ലിംലീഗ് ഒരിക്കലും ആ നടപടിയെ അനുകൂലിക്കാൻ പാടില്ല; നിലപാട് വ്യക്തമാക്കി എം എൻ കാരശ്ശേരി
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: അയോധ്യവിധിയെപ്പോലെ എതിർക്കേണ്ട ഒന്നാണ് തുർക്കിയിലെ ഹാഗിയ സോഫിയ മുസ്ലിംപള്ളിയാക്കി മാറ്റിയതും, മുസ്ലീലീഗ് മുഖപത്രമായ ചന്ദ്രിക പത്രത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഇതിനെ അനുകൂലിച്ച് ലേഖനമെഴുതിയത് അങ്ങേയറ്റം പ്രതിഷേധാത്മകമാണെന്നും എഴുത്തുകാരനും സാംസ്്ക്കാരിക പ്രവർത്തകനുമായ ഡോ എം എൻ കാരശ്ശേരി ചൂണ്ടിക്കാട്ടി.കേരളത്തിലെ മത സൗഹാർദത്തെ ലേഖനം എങ്ങനെ ബാധിക്കുമെന്ന് ഇവർ ആലോചിക്കണമെന്നും മുസ്ലിംലീഗ് ഒരിക്കലും ആ നടപടിയെ അനുകൂലിക്കാൻ പാടില്ലെന്നും എം എൻ കാരശ്ശേരി ചൂണ്ടിക്കാട്ടി.
എം എൻ കാരശ്ശേരിയുടെ വീഡിയോയുടെ പൂർണ്ണരൂപം ഇങ്ങനെയാണ്:
2020 ജൂലൈ 24ന് ഇസ്താംബുളിലെ ചരിത്രപ്രസിദ്ധമായ ഹാഗിയ സോഫിയ എന്ന മ്യൂസിയം മുസ്ലിംപള്ളിയാക്കി മാറ്റി. നിലവിലെ തുർക്കി പ്രസിഡന്റ് എർദോഗാന്റെ നേതൃത്വത്തിലായിരുന്നു നടപടി. അന്ന് അവിടെ നടന്ന കൂട്ടപ്രാർത്ഥന വലിയ വാർത്തയായി, ദൃശ്യങ്ങളും ചിത്രങ്ങളുമായി ലോകം മുഴുവൻ നിറഞ്ഞു.
ഒരു ക്രിസ്ത്യൻ ദേവാലയമായിരുന്നു ഹാഗിയ സോഫിയ. ക്രിസ്തുവർഷം 537ലാണ് ഇത് പണികഴിപ്പിച്ചത്. അക്കാലത്ത് ഓർത്തഡോക്സ് ക്രിസ്ത്യാനികളുടെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദേവാലയമായിരുന്നു അത്. ഒട്ടോമൻ എംബയർ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയ 1453ലാണ് ആ ദേവാലയം ഒരു പ്രശ്നം നേരിടുന്നത്. ഒട്ടോമൻ എംബയർ അറബിയിൽ ഉസ്മാനിയ ഖിലാഫത്ത് എന്ന് പറയും. ഉസ്മാനിയ എന്ന വാക്കിന്റെ ഇംഗ്ലീഷ് പദമാണ് ഒട്ടോമൻ എന്ന് പറയുന്നത്.
മുസ്ലീങ്ങൾ നഗരം കീഴടക്കിയപ്പോൾ, അവിടെയുണ്ടായിരുന്ന പ്രധാന ക്രിസ്ത്യൻ ദേവാലയം അവർ മുസ്ലിംപള്ളിയാക്കി മാറ്റുകയായിരുന്നു. ചരിത്രത്തിൽ പലയിടത്തും ഇത്തരം സംഭവങ്ങൾ കാണാം. അതൊക്കെ രാജാധിപത്യത്തിന്റെ കാലത്തെ കാര്യങ്ങളാണ്. ഒരു രാജാവ് അല്ലെങ്കിൽ ഒരു രാജവംശം അങ്ങനെ ചെയ്യുന്നു, അതിനിപ്പോൾ അന്നത്തെ കാലത്ത് ഒന്നും ചെയ്യാനില്ല. 1453 എന്ന് പറയുന്നത് 15-ാം നൂറ്റാണ്ടാണ്. അതിന് ശേഷം 1931 വരെ ഹാഗിയ സോഫിയ മുസ്ലിംപള്ളിയായിരുന്നു. ക്രിസ്ത്യൻ ദേവാലയത്തിലുണ്ടായിരുന്ന പല ശിൽപങ്ങളും അവർ നശിപ്പിച്ചിരുന്നു.
1922ലാണ് രാജഭരണം അവസാനിച്ച് ഒരു റിപ്പബ്ലിക് ആയി തുർക്കി മാറുന്നത്. അന്നത്തെ പ്രസിഡന്റ്, തുർക്കിയുടെ പിതാവ് എന്ന് വിളിക്കപ്പെടുന്ന കമാൽ പാഷയായിരുന്നു. അദ്ദേഹം ആ ദേവാലയം നാല് വർഷം അടച്ചിട്ടു. 1935ൽ അതൊരു മ്യൂസിയമായി പ്രഖ്യാപിച്ചു. ശിൽപകലയിൽ, കെട്ടിട നിർമ്മാണ കലയിൽ ഏറെ സ്ഥാനമുള്ള അതിമനോഹരമായ കെട്ടിടമാണ് ഹാഗിയ സോഫിയ എന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്. അവിടെയെത്തുന്ന ആർക്കും, ഏത് മതക്കാർക്കും ഏത് ജാതിക്കാർക്കും കയറി കാണാവുന്ന ഒരു മ്യൂസിയമായിരുന്നു ഹാഗിയ സോഫിയ ഇതുവരെ.
മ്യൂസിയമാക്കിക്കൊണ്ടുള്ള 1935ലെ ഉത്തരവ് തുർക്കി കോടതി റദ്ദാക്കിയതിന് പിന്നാലെയാണ്, മതമൗലികവാദിയായ എർദോഗാൻ ഹാഗിയ സോഫിയ പള്ളിയായി പ്രഖ്യാപിച്ചത്. ഇത് വലിയൊരു അന്യായമാണ് എന്നാണ് എനിക്ക് പറയാനുള്ളത്. കാരണം, തുർക്കിയിൽ 82 ശതമാനവും മുസ്ലീങ്ങളാണ്. 0.2 ശതമാനമാണ് അവിടെയുള്ള ക്രിസ്ത്യാനികൾ. അതിന് പുറത്ത് എത്രയോ കോടി ക്രിസ്ത്യാനികളും, മതേതരവാദികളുമുണ്ട്, അവരെയൊക്കെ വേദനിപ്പിക്കുന്ന തീരുമാനമാണ് അത്. ഒരു കാലത്ത് ഹാഗിയ സോഫിയ ക്രിസ്ത്യൻ ദേവാലയമായിരുന്നു, പിന്നീടത് മുസ്ലിംപള്ളിയായി. ജനാധിപത്യം വന്നപ്പോൾ അത് പ്രത്യേകിച്ച് ഒരു കൂട്ടർക്കും അവകാശമില്ലാത്തതായി മാറി. അങ്ങനെയാണ് ജനാധിപത്യം ചെയ്യുക. അതിന്റെ ചരിത്രമാണ് പ്രധാനം.
2001ൽ അഫ്ഗാനിസ്താനിൽ മുല്ല ഉമറിന്റെ നേതൃത്വത്തിലുള്ള താലിബാൻ സർക്കാർ ആയിരക്കണക്കിന് വർഷം പഴക്കമുള്ള ബുദ്ധ പ്രതിമകളാണ് തകർത്തത്. അന്ന് അവർ പറഞ്ഞ ന്യായം ബിംബാരാധന ഇസ്ലാമിന് എതിരാണെന്നാണ്. ഇന്ത്യയിലെ മതേതരവാദികളും, ജനാധിപത്യവാദികളും ന്യൂനപക്ഷങ്ങളും ഉൾപ്പടെ പറയുന്നത് ബാബാരി മസ്ജിദ് പൊളിച്ചത് തെറ്റാണെന്നും, അവിടെ രാമക്ഷേത്രമുണ്ടാക്കുന്നത് തെറ്റാണെന്നുമാണ്. അവിടെ അന്യായമായാണ് വിഗ്രഹങ്ങൾ സ്ഥാപിച്ചതെന്ന് പറയുന്ന കോടതി തന്നെ അവിടെ രാമക്ഷേത്രം ഉണ്ടാക്കണമെന്ന് പറയുകയാണ്. എന്ത് കോടതി വിധിയാണത്, ഈ കോടതിവിധിയുടെ വിലമാത്രമേ തുർക്കിയിലെ കോടതിവിധിക്കുമുള്ളൂ. കാരണം അതങ്ങനെ പകുത്തുകൊടുക്കേണ്ട ഒന്നല്ല, മനുഷ്യവംശത്തിന്റെ, ചരിത്രത്തിന്റെ, സംസ്കാരത്തിന്റെ സ്വത്താണ് അത്.
1949ൽ അയോധ്യയിൽ തർക്കമുണ്ടായപ്പോൾ ജവഹർലാൽ നെഹ്റു പറഞ്ഞത് ശ്രദ്ധിക്കണം. മുസ്ലീങ്ങളുടേതുമല്ല ഹിന്ദുക്കളുടേതുമല്ല, അത് രാജ്യത്തിന്റെതാണ്, പുരാവസ്തുവകുപ്പിന്റെ സ്വത്താണത്, ചരിത്രത്തിന്റേതാണ്, സംസ്കാരമാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ബാബരിമസ്ജിദ് അദ്ദേഹം പൂട്ടിയിട്ടു. പിന്നീട് 1986ൽ അദ്ദേഹത്തിന്റെ പേരക്കുട്ടി രാജീവ് ഗാന്ധിയാണ് ഒരു ഭാഗം ഹിന്ദുക്കൾക്ക് തുറന്ന് കൊടുത്തത്. അങ്ങനെയാണ് 92ൽ ബാബരിപള്ളി പൊളിക്കാനുള്ള അവസരമുണ്ടായതും.
കോടതിയുടെ അയോധ്യവിധി ജനാധിപത്യവിശ്വാസികളും മതേതരവാതികളുമുൾപ്പടെ എതിർക്കുന്നു. ഇതേപോലെ എതിർക്കേണ്ട ഒന്നാണ് ഹാഗിയ സോഫിയ മുസ്ലീങ്ങളുടെ മാത്രം പള്ളിയാക്കി മാറ്റിയതും. നിർഭാഗ്യവശാൽ ചന്ദ്രിക പത്രത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഹാഗിയ സോഫിയ മുസ്ലിംപള്ളിയാക്കിയതിനെ അനുകൂലിച്ച് ഒരു ലേഖനമെഴുതി. അങ്ങേയറ്റം പ്രതിഷേധാത്മകമായ ലേഖനമാണ് അത്. മുസ്ലിംലീഗ് ഒരിക്കലും ആ നടപടിയെ അനുകൂലിക്കാൻ പാടില്ല.
ഭാമിയാൻ കുന്നിലെ ബുദ്ധപ്രതിമകൾ തകർക്കുന്നതിനെ ജനാധിപത്യവാദികൾ എതിർക്കണം. അതുപോലെ ഹാഗിയ സോഫിയ എന്ന മ്യൂസിയം പള്ളിയാക്കി മാറ്റിയതിനെയും നാം എതിർക്കണം. ഭാമിയാൻ കുന്നിലെ ബുദ്ധപ്രതിമകൾ തകർത്തത് കേരളത്തിൽ കാര്യമായ ചലനമുണ്ടാക്കിയിരുന്നില്ല. എംജിഎസ് നാരായണനെ പോലുള്ള ഒന്നോ രണ്ടോ ചരിത്രകാരന്മാരാണ് അന്ന് അതിനെ എതിർത്തത്. ചരിത്രത്തിന്റെ വലിയ നഷ്ടമാണ് ബാബരി പള്ളി പൊളിച്ചതും. ഗാന്ധി വധത്തിന് ശേഷം ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ ആക്രമണമാണ് അതെന്നതിൽ എനിക്ക് സംശയമില്ല. അത്തരം കാര്യങ്ങൾ ആര് ചെയ്താലും, അത് മുസ്ലീങ്ങൾ ക്രിസ്ത്യാനികളോട് ചെയ്താലും ഹിന്ദുക്കൾ മുസ്ലീങ്ങളോട് ചെയ്താലും മുസ്ലീങ്ങൾ ബുദ്ധമതക്കാരോട് ചെയ്താലും എല്ലാം തെറ്റാണ്.
ബാബരി പള്ളിയുടെ കാര്യത്തിൽ എന്താണ് നിലപാടെന്ന് മുസ്ലിംലീഗ് ആലോചിക്കണം. അതിനോട് ചേർന്ന ഒരു നിലപാട് മാത്രമേ ഹാഗിയ സോഫിയയെ കുറിച്ചും അവർ എടുക്കാൻ പാടുള്ളൂ. ഇസ്താംബുളിൽ വേറെ പള്ളിയില്ലാഞ്ഞിട്ടല്ല, എർദോഗാന് അടുത്ത തെരഞ്ഞെടുപ്പിൽ മതമൗലിക വാദികളുടെ വോട്ട് കിട്ടാനുള്ള ഒരു നടപടിയാണ് അദ്ദേഹം സ്വീകരിച്ചത്. അതിനെ എതിർക്കുകയാണ് മുസ്ലീലീഗ് ചെയ്യേണ്ടത്. കേരളത്തിലെ മുസ്ലിം-ക്രിസ്ത്യൻ സൗഹാർദത്തെ ലേഖനം എങ്ങനെ ബാധിക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങളും ചന്ദ്രികയും ആലോചിക്കേണ്ടതാണ്. മുസ്ലിംലീഗ് ഇക്കാര്യത്തിൽ സ്വീകരിച്ച നിലപാട് പുനഃപരിശോധിക്കണം. പൗരാവകാശങ്ങളിൽ വിശ്വാസമുള്ളവരും മതേതരവാദികളും ജനാധിപത്യവാദികളും, ചരിത്രത്തെയും സംസ്കാരത്തെയും ബഹുമാനിക്കുന്നവരും ഹാഗിയ സോഫിയ വിഷയത്തിൽ തുർക്കി സ്വീകരിച്ച നടപടിയെ തള്ളിപ്പറയേണ്ടതാണ്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍