ടൈംസ് ഓഫ് ഇന്ത്യ സർവേയിൽ മോദിക്ക് ഡിസ്റ്റിങ്ഷൻ; അധികാരത്തിലുള്ളത് നേതൃഗുണമുള്ള സർക്കാർ; ആദ്യവർഷ ഭരണത്തിൽ രാജ്യം സന്തുഷ്ടരെന്ന് ദേശീയ ദിനപത്രം; മറുനാടൻ സർവേ ഫലപ്രഖ്യാപനം 12 മണിക്ക്
ന്യൂഡൽഹി: ഒരുവർഷം പൂർത്തിയാക്കിയ നരേന്ദ്ര മോദി സർക്കാരിന് ദേശീയ പത്രം ടൈംസ് ഓഫ് ഇന്ത്യയും നൽകുന്നത് ഡിസ്റ്റിങ്ഷൻ മാർക്ക്. ഒരുവർഷം കൊണ്ട് ഒരു സർക്കാരിനെ വിലയിരുത്താനാകില്ലെന്ന് വ്യക്തമാക്കുന്ന പത്രം, എന്നാൽ ഭാവിയിലേക്ക് പ്രതീക്ഷ പകരുന്ന പലതും കൊണ്ടുവരാൻ മോദി സർക്കാരിനായെന്ന് കണ്ടെത്തുന്നു.
മലയാള മാദ്ധ്യമങ്ങളിൽ മോദി സർക്കാരിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുന്ന ആദ്യ സർവ്വേ പ്രഖ്യാപിച്ചത് മറുനാടൻ മലയാളിയാണ്. വൻ പ്രതികരണമാണ് മറുനാടന്‍ ലഭിച്ചത്. മോദി സർക്കാരിനോടുള്ള വിവധ വിഷയങ്ങളിൽ മലയാളിയുടെ മനസ്സ് എന്താണെന്ന് പ്രതിഫലിക്കുന്നതാണ് സർവ്വേ. ഈ സർവ്വേയുടെ ഫലം ഇന്ന് 12 മണിക്ക് പുറത്തുവിടും. പതിനായിരങ്ങളാണ് മറുനാടന്റെ സർവ്വേയിൽ പങ്കെടുത്ത് അഭിപ്രായം രേഖപ്പെടുത്തിയത്
നരേന്ദ്ര മോദിയുടെ സർക്കാരിന് ടൈംസ് ഓഫ് ഇന്ത്യ നൽകുന്ന മാർക്ക് നൂറിൽ 77.5 ആണ്. നേതൃത്വം, സമ്പദ്വ്യവസ്ഥ, കാർഷിക പുനരുദ്ധാരണം, അഴിമതി കുറച്ചുകൊണ്ടുവരൽ, സംസ്ഥാനങ്ങളുമായുള്ള ബന്ധം, പ്രതിരോധരംഗത്തെ മുന്നേറ്റം തുടങ്ങി പത്ത് മേഖലകളിൽ സർക്കാരിന്റെ പ്രവർത്തനം വിലയിരുത്തുകയാണ് ടൈംസ് ഓഫ് ഇന്ത്യ ചെയ്തത്.
സർവേയിൽ പങ്കെടുത്ത 66 ശതമാനം പേർ ഭരണത്തിന് അനുകൂലമായ നിലപാടുകളാണെടുത്തത്. ഇതിൽ 19 ശതമാനം പേർ മോദി ഭരണം വളരെ നല്ലതെന്നും 47 ശതമാനം തരക്കേടില്ലെന്നും അഭിപ്രായപ്പെട്ടവരാണ്. ഇത് സർക്കാരിനുള്ള അംഗീകാരമാണെന്ന് സർവേ പറയുന്നു. 77.5 ശതമാനം മാർക്ക് നേടുന്നത് ഒരുവർഷം പൂർത്തിയാക്കിയ സർക്കിനെ സംബന്ധിച്ചിടത്തോളം നേട്ടമാണെന്നും അവർ വിലയിരുത്തുന്നു.
കടുത്ത നിലപാടുകളും ഉറച്ച സർക്കാരും വന്നതോടെ, നേതൃത്വഗുണമുള്ള സർക്കാരാനായി മാറാൻ നരേന്ദ്ര മോദി സർക്കാരിന് സാധിച്ചിട്ടുണ്ട്. നിശ്ചയദാർഢ്യമുള്ള നേതൃത്വമായിരിക്കും മോദിയുടേത് എന്നായിരുന്നു ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന്. അത് പാലിക്കുന്നതിൽ ബിജെപി വിജയിച്ചിട്ടുണ്ട്. പത്തിൽ ഒമ്പതുമാർക്കും ഈ രംഗത്ത് ടൈംസ് മോദിക്ക് നൽകുന്നു. മോദിയിൽ അധികാരം കേന്ദ്രീകരിച്ചതോടെ, എല്ലാ മന്ത്രിമാർക്കും മികച്ച പ്രകടനം കാഴ്ചവെയ്ക്കേണ്ട നിലവന്നു. ഒരു ടീമായി പ്രവർത്തിക്കാൻ ഇത് സർക്കാരിനെ പ്രാപ്തമാക്കി.
വളർച്ചയുടെ പാതയിലേക്ക് സമ്പദ്വ്യവസ്ഥയെ എത്തിക്കുന്നതിൽ മോദി സർക്കാർ ഒരു പരിധിവരെ വിജയിച്ചുവെന്ന് സർവേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. യു.പി.എ ഭരണകാലത്തുണ്ടായ ഭരണസ്തംഭനവും മറ്റും സമ്പദ്വ്യവസ്ഥയെ പിന്നോട്ടടിച്ചിരുന്നു. അതിന് ഉണർവ് നൽകുകകയും സ്ഥിരത കൈവരിക്കുകയും ചെയ്തതോടെ, രാജ്യം വീണ്ടും വളർച്ചയുടെ പാതയിലായി. പണപ്പെരുപ്പം തടയുന്നതിലും ഒരു പരിധിവരെ വിജയി്ക്കാൻ സർക്കാരിനായി. പത്തിൽ ഏഴര മാർക്കാണ് ഈ രംഗത്ത് സർക്കാരിനുള്ളത്.
പ്രതിസന്ധിയിൽപ്പെട്ട കാർഷിക മേഖലയെ പുനരുദ്ധരിക്കുന്നതിൽ സർക്കാർ കാര്യമായ വിജയം കണ്ടില്ലെന്ന വിമർശനം സർവേയിലും പ്രതിഫലിച്ചു. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയ മേഖലകളിലൊന്ന് കാർഷിക രംഗമാണ്. കാലാവസ്ഥയും പ്രതികൂലമായി. എന്നാൽ, ചില അടിയന്തിര നടപടികൾ സ്വീകരിച്ചതിലൂടെ 580-ഓളം ഗ്രാമങ്ങളിൽ മഴക്കുറവുമൂലമുണ്ടായ വിളനഷ്ടം നേരിടാനായി. ആരോഗ്യ കാർഡുകളുടെ പ്രഖ്യാപനവും ഗോകുൽ മിഷൻ പോലുള്ള പദ്ധതികളും കാർഷിക മേഖലയ്ക്ക് പ്രതീക്ഷ പകരുന്നു. ഈ രംഗത്ത് സർക്കാരിന് ലഭിച്ചത് പത്തിൽ അഞ്ചരമാർക്ക്.
കാർഷിക മേഖല കഴിഞ്ഞാൽ സർക്കാർ കൂടുതൽ പ്രതിസന്ധി നേരിട്ടത് ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിലാണ്. സാമൂഹികക്ഷേമം മുൻനിർത്തിയുള്ള പദ്ധതികൾക്കുള്ള കേന്ദ്ര വിഹിതം വെട്ടിക്കുറച്ചത് വലിയ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തി. വിദ്യാഭ്യാസ രംഗത്ത് സംഘപരിവാറിന്റെ താത്പര്യങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമമുണ്ടാകുമെന്ന ആശങ്ക സർക്കാർ നിലവിൽ വന്നപ്പോൾ മുതലുണ്ടായിരുന്നു. അത്തരമൊരു ശ്രമം ഉണ്ടായില്ല. ഈ രംഗത്ത് ടൈംസ് നൽകുന്നത് പത്തിൽ ആറര മാർക്ക്.
വിദേശ നയത്തിന്റെയും ആഗോള തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ വർധിപ്പിക്കുകയും ചെയ്യുന്ന കാര്യത്തിൽ മോദി സർക്കാർ സമ്പൂർണ വിജയത്തിനടുത്താണ്. തുടർച്ചയായുള്ള വിദേശ യാത്രകൾ മോദിക്കെതിരെ എതിരാളികൾ ഉപയോഗിക്കുന്നുണ്ടെങ്കിലും, ഈ യാത്രകൾ ആഗോള തലത്തിൽ ഇന്ത്യക്ക് കൂടുതൽ പ്രസക്തി കൈവരിക്കാൻ സഹായിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. പാക്കിസ്ഥാനൊഴികെയുള്ള അയൽരാജ്യങ്ങളുമായി കൂടുതൽ മെച്ചപ്പെട്ട ബന്ധവും സ്ഥാപിക്കാനായി. അമേരിക്കയും ചൈനയും ബ്രിട്ടനും പോലുള്ള വൻശക്തികളും ഇന്ത്യയെ കൂടുതലായി അംഗീകരിച്ചു. പത്തിൽ ഒമ്പതുമാർക്കും ഈ രംഗത്ത് സർക്കാർ സ്വന്തമാക്കി.
പ്രതിരോധത്തെ കൂടുതൽ ശക്തിമത്താക്കുന്നതിലും മോദി സർക്കാർ വിജയിച്ചു. പ്രതിരോധ രംഗത്ത് കാലങ്ങളായി മുടങ്ങിക്കിടന്ന ആവശ്യങ്ങൾ പരിഹരിക്കുകയും കൂടുതൽ സൈനികോപകരണങ്ങളും സംവിധാനങ്ങളും കൊണ്ടുവരികയും വഴി ഇന്ത്യൻ സേനയ്ക്ക് ആത്മവിശ്വാസം പകരാനായി. ഒരു ലക്ഷം കോടിയോളം രൂപ ഈ രംഗത്ത് തുടക്കത്തിൽത്തന്നെ മുടക്കാൻ തയ്യാറായി. ഫ്രഞ്ച് റാഫേൽ വിമാനക്കരാർ പുനരുദ്ധരിക്കാനായതും നേട്ടമായി. പത്തിൽ എട്ടുമാർക്ക്.
അഴിമതി നിയന്ത്രിക്കുന്നതിലും കള്ളപ്പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്നതിലും സർക്കാർ വിജയിച്ചു. ഓരോ കാര്യങ്ങൾക്കും അനുമതി തേടി ഓഫീസുകൾ കയറിയിറങ്ങേണ്ട ഗതികേട് അവസാനിച്ചുവെന്നതാണ് വ്യവസായ-വാണിജ്യ ലോകം സർക്കാരിനെക്കുറിച്ച് വിലയിരുത്തിയത്. ഉന്നതങ്ങളിലെ അഴിമതിയുടെ തോത് കുറയ്ക്കാനായതിനൊപ്പം താഴേത്തട്ടിലും പ്രവർത്തനം കൂടുതൽ സുതാര്യമാക്കി. കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കാനും അത് പുറത്തുകൊണ്ടുവരാനും പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചു. പത്തിൽ ഒമ്പതുമാർക്ക് ഈ രംഗത്ത് സർക്കാരിന് ലഭിച്ചു.
വികസനപ്രവർത്തനങ്ങളുടെ കാര്യത്തിലും അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിലും പത്തിൽ ഏഴുമാർക്കാണ് സർക്കാരിന് ലഭിച്ചത്. സമ്പദ്വ്യവസ്ഥയെ ഉണർത്തുന്നതിൽ മുഖ്യ പങ്ക് റെയിൽവേയ്ക്കുണ്ടെന്ന് കണ്ട് അടുത്ത അഞ്ചുവർഷത്തിനുള്ളിൽ 1.5 ലക്ഷം കോടി രൂപ റെയിൽവേ വികസനത്തിനായി ചെലവഴിക്കാൻ സർക്കാർ തീരുമാനിച്ചു. ദേശീയ പാത വികസനപ്രവർത്തനങ്ങൾക്കുള്ള ധനസഹായവും വൻതോതിൽ വർധിപ്പിച്ചു. ഒരു ദിവസം 30 കിലോമീറ്റർ റോഡ് നിർമ്മിക്കുകയെന്ന ആഗ്രഹമാണ് സർക്കാരിന് ഇക്കാര്യത്തിലുള്ളത്.സ്മാർട്ട് സിറ്റികൾ, വൈഫൈ പദ്ധതികൾ, കൂടുതൽ ഊർജസ്രോതസ്സുകൾ തുടങ്ങിയ പദ്ധതികളും പ്രഖ്യാപിക്കപ്പെട്ടു.
സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കുന്ന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിലും സർക്കാർ ഏറെ മുന്നോട്ടുപോയി. ജൻ ധൻ യോജനയടക്കമുള്ള പദ്ധതികൾ വൻ വിജയമായി. ഓരോ വീടിനും ഓരു ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യമാണ് ഇത് സാധിച്ചെടുത്തത്. കുറഞ്ഞ പ്രീമിയം അടവുള്ള അപകട ഇൻഷുറൻസ് പദ്ധതികളും പെൻഷൻ പദ്ധതികളും രംഗത്തുവന്നു. ഈ രംഗത്ത് പത്തിൽ എട്ട് മാർക്കുണ്ട് സർക്കാരിന്.
സംസ്ഥാനങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിലും സർക്കാർ വിജയിച്ചു. ഏതെങ്കിലും ഒന്നോ രണ്ടോ സംസ്ഥാനങ്ങളെ പ്രാധാന്യത്തോടെ കാണാതെ, മിക്കവാറും എല്ലാ സംസ്ഥാനങ്ങളെയും തുല്യമായി കാണാനും സഹകരണാടിസ്ഥാനത്തിലുള്ള ഫെഡറലിസം എന്ന വിശ്വാസം സംരക്ഷിക്കാനും മോദിക്കായി. പ്ലാനിങ് കമ്മീഷൻ അവസാനിപ്പിച്ച് സംസ്ഥാനങ്ങളിൽ കേന്ദ്രത്തിന്റെ ഇടപെടൽ കുറയ്ക്കാനും മോദി തയ്യാറായി. ഈ രംഗത്തും പത്തിൽ എട്ട് മാർക്ക് ടൈംസ് ഓഫ് ഇന്ത്യ മോദി സർക്കാരിന് നൽകുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍