മഹാ വികാസ് അഘാഡി സഖ്യ സർക്കാരിൽ സ്റ്റിയറിംഗ് നിയന്ത്രിക്കുന്നത് പവാർ തന്നെയെന്ന് എൻസിപി; അസംതൃപ്തിയുടെ കൊടുമുടിയിൽ ശിവസേന; പഴയസഖ്യകക്ഷിയെ ഒപ്പം കൂട്ടാൻ ബിജെപിയും; മഹാരാഷ്ട്രയിൽ രാഷ്ട്രീയ അടിയൊഴുക്കുകൾ സജീവം; ഭരണമാറ്റം സംബന്ധിച്ച് വാചാലരായി ബിജെപി നേതാക്കൾ
മറുനാടൻ ഡെസ്ക്
മുംബൈ: മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സഖ്യ സർക്കാരിന്റെ അധികാര സ്റ്റിയറിംഗ് സംബന്ധിച്ച് ശിവസേന-എൻസിപി ശീതസമരം തുടരുന്നതിനിടെ ശ്രദ്ധയോടെ കരുക്കൾ നീക്കി ബിജെപി. സംസ്ഥാനത്ത് തങ്ങൾക്ക് സഖ്യമുണ്ടാക്കാൻ സാധിക്കുന്ന പ്രബലമായ ഏക രാഷ്ട്രീയ പാർട്ടി പഴയ സഖ്യകക്ഷിയായ ശിവസേന തന്നെയെന്ന ബോധ്യമാണ് പാർട്ടിയെ കാര്യങ്ങൾ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ പ്രേരിപ്പിക്കുന്നത്. സംസ്ഥാനത്ത് എൻസിപി നേതാവ് ശരത് പവാർ സൂപ്പർ പവറായി മാറുന്നു എന്ന പരാതി ശിവസേന നേതാക്കളിലും അണികളിലും ശക്തമാകുന്നതിനിടെയാണ് മഹാരാഷ്ട്രയിൽ ബിജെപി- സേന സഖ്യ സർക്കാരിനെ കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ വാചാലനാകുന്നത്.
‘ഞങ്ങൾ അധികാരത്തിലെത്തി ശിവസേനയുമായി സഖ്യമുണ്ടാക്കേണ്ടി വന്നാലും തെരഞ്ഞെടുപ്പിൽ ഞങ്ങൾ ഒറ്റയ്ക്ക് തന്നെയാകും മത്സരിക്കുക. ഞങ്ങൾക്ക് ഒരുമിച്ച് സർക്കാർ രൂപീകരിക്കാൻ സാധിച്ചേക്കും. എന്നാൽ അതിനർത്ഥം ഞങ്ങൾ ഒരുമിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നല്ല,’ ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു. മഹാരാഷ്ട്രയിൽ ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കണമെന്ന് പാർട്ടി ദേശീയ പ്രസിഡന്റ് ജെ.പി നദ്ദ സംസ്ഥാന ഭാരവാഹികളോട് അഭ്യർത്ഥിച്ചതിന് തൊട്ട് പിന്നാലെയാണ് ബിജെപി പ്രസിഡന്റ് നയം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. മഹാരാഷ്ടയിലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ പാർട്ടിക്ക് സംസ്ഥാനത്ത് ഒരു ഊന്നുവടിയുടെയും ആവശ്യമുണ്ടായിരിക്കരുതെന്ന് ജെ.പി നദ്ദ പാർട്ടി അണികളോട് നേരത്തെ പറഞ്ഞിരുന്നു.
ഭരണമുണ്ടെങ്കിലും സംതൃപ്തിയില്ലാതെ ശിവസേന
മഹാരാഷ്ട്രയിൽ എൻസിപിക്ക് അമിത പ്രാധാന്യം നൽകുന്നതിന്റെ പേരിൽ ശിവസേനയിൽ അസംതൃപ്തി പുകയുന്നുണ്ട്. ഭരണകാര്യങ്ങളിൽ ശരത് പവാറിനുള്ള മുൻപരിചയമാണ് എൻസിപി ഉപയോഗിക്കുന്നത്. പവാർ സൂപ്പർ സിഎം കളിക്കുന്നു എന്ന പരാതി സേനാ നേതാക്കളുടെ ഇടയിൽ പോലും ശക്തമാണ്. അതിനിടയിലാണ് സേനയുടെ മുഖപത്രമായ സാമ്നയിൽ പവാറിന്റെ മുഴുപ്പേജ് അഭിമുഖം പ്രസിദ്ധീകരിച്ചത്. ഇതോടെ സേനയുടെ ചെലവിൽ പവാറിനെ കൂടുതൽ ശക്തനാക്കുന്നു എന്നാണ് പ്രവർത്തകരും നേതാക്കളും ആരോപിക്കുന്നത്.
വല്യേട്ടൻ ചമഞ്ഞ് സേനയുടെ അസ്തിവാരം ഇളക്കുകയാകുമോ ശരദ് പവാർ ചെയ്യുകയെന്ന സംശയം വിവിധകോണുകളിൽനിന്ന് ഉയർന്നുവന്നിട്ടുണ്ട്. ശിവസേന കുടുംബത്തിനു പുറത്ത് ആദ്യമായാണ് പത്രത്തിന്റെ ഇത്രവും വലിയ ‘സ്പേയ്സ്’ ഒരു നേതാവിനു നൽകിയത്. ബാൽ താക്കറെ, ഉദ്ധവ് താക്കറെ എന്നിവരുമായിട്ടുള്ള ദീർഘ അഭിമുഖങ്ങളാണ് ഇതിനുമുമ്പ് സാമ്നയിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. മഹാരാഷ്ട്രയിൽ ശിവസേനയും എൻ.സി.പി.യും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പവാറുമായിട്ടുള്ള അഭിമുഖം സാമ്ന നടത്തിയിട്ടുള്ളതെന്നാണ് വിലയിരുത്തൽ. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും സഖ്യമായി മത്സരിച്ചേക്കുമെന്ന് സൂചനകളുണ്ട്. സേനാ കൗൺസിലർമാരെ എൻസിപി അടർത്തിയെടുത്തതും മഹാ വികാസ് അഘാഡി സഖ്യത്തിനുള്ളിലെ അസ്വാരസ്യങ്ങളും മൂലം സഖ്യത്തിൽ വിള്ളലുണ്ടായെന്ന ആരോപണത്തെ ഇല്ലാതാക്കുകയായിരുന്നു ആ നീക്കത്തിനുപിന്നിലെ കാരണം.
മൂന്നു പതിറ്റാണ്ടിന്റെ ബന്ധം ഉപേക്ഷിച്ചത് മുഖ്യമന്ത്രി പദത്തിനായി
മൂന്നു പതിറ്റാണ്ട് കാലത്തെ സഖ്യം ഉപേക്ഷിച്ചാണ് ശിവസേന കോൺഗ്രസും എൻസിപിയുമായി ചേർന്ന് മന്ത്രിസഭ രൂപീകരിച്ചത്. മുഖ്യമന്ത്രിപദം പങ്കുവയ്ക്കണമെന്ന ആവശ്യം ബിജെപി അംഗീകരിക്കാത്തതിനെ തുടർന്നുണ്ടായ പ്രതിസന്ധിയും തുടർനീക്കങ്ങളുമാണ് എൻഡിഎ വിടുന്നതിലേക്കു ശിവസേനയെ എത്തിച്ചതെങ്കിലും ഏറെ കാലമായുള്ള അസ്വാരസ്യങ്ങളും ഇതിനു പിന്നിലുണ്ട്. ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ കാലത്ത് പാർട്ടിയുടെ നിഴലിൽ കഴിഞ്ഞിരുന്ന ബിജെപി, കഴിഞ്ഞ ഏതാനും വർഷങ്ങളായി വല്യേട്ടൻ കളിക്കുന്നുവെന്നും സേനയെ സഖ്യത്തിലെ രണ്ടാം സ്ഥാനക്കാരായി മാത്രം പരിഗണിക്കുന്നുവെന്നുവെന്ന പരാതിയും ശിവസേന ഉയർത്തിയിരുന്നു. സംസ്ഥാനത്ത് പാർട്ടിയുടെ അപ്രമാദിത്വം സഖ്യകക്ഷിയായ ബിജെപി കൈയടക്കുന്നുവെന്ന തിരിച്ചറിവ് സേനാ നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു.
ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് സർക്കാർ രൂപീകരണ ചർച്ചാവേളയിൽ മുഖ്യമന്ത്രിപദം പങ്കുവയ്ക്കണമെന്ന ആവശ്യം ശിവസേന ശക്തമായി ഉന്നയിച്ചെങ്കിലും ബിജെപി വഴങ്ങാത്തതോടെ എൻസിപി, കോൺഗ്രസ് എന്നീ രാഷ്ട്രീയ കക്ഷികളുമായി ചേർന്ന് സർക്കാർ രൂപീകരണത്തിന് ശിവസേന ശ്രമങ്ങൾ ആരംഭിക്കുകയായിരുന്നു.
ശിവസേന സ്ഥാപകൻ ബാൽ താക്കറെയും ബിജെപിയുടെ മുതിർന്ന നേതാവ് അന്തരിച്ച പ്രമോദ് മഹാജനുമായുള്ള ചർച്ചകളെ തുടർന്ന് 1989ലാണ് ശിവസേന – ബിജെപി സഖ്യം ആരംഭിക്കുന്നത്. ‘മഹാരാഷ്ട്ര ശിവസേനയ്ക്ക്, കേന്ദ്രം ബിജെപിക്ക്’ എന്ന നിലയിൽ ഒരു അലിഖിത ധാരണയും ഇരുവരും ചേർന്നുണ്ടാക്കിയിരുന്നു. സഖ്യത്തിന്റെ ഭാഗമായി സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകളിൽ ശിവസേനയും ലോക്സഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകളിൽ ബിജെപിയും മൽസരിക്കുമെന്നായിരുന്നു ധാരണ.
പവർ പൊളിറ്റിക്സിൽ ശ്രദ്ധിച്ച് പവാർ
അതേസമയം, ദീർഘകാലം ഇരു ചേരികളിലായി നിന്ന് പോരടിച്ച സേനയും എൻസിപിയും ഒന്നിച്ചതോടെ കൂടുതൽ ശക്തി നേടാനാണ് പവാർ ശ്രമിക്കുന്നത്. അധികാരത്തിലിരുന്ന വർഷങ്ങൾ ശിവസേനയ്ക്ക് അപ്രമാദിത്യമുള്ള മേഖകളിൽ കൂടുതൽ ശ്രദ്ധ ചെലുത്തി പാർട്ടിയെ വളർത്തിക്കൊണ്ടുവരാനാണ് ബിജെപി ശ്രമിച്ചിരുന്നത്. സമാന സാഹചര്യംതന്നെയാണ് എൻസിപിയുടെ കാര്യത്തിലും സംഭവിക്കുന്നത്. ദേശീയ പാർട്ടിയെന്ന പ്രതിച്ഛായ ഉണ്ടെങ്കിലും മഹാരാഷ്ട്രയിൽ ശക്തമായ സാന്നിധ്യമാണ് എൻസിപിക്കുള്ളത്.
വർഷങ്ങളായി ഇരു ചേരിയിൽ ആയിരുന്നതിനാൽ സേന – എൻസിപി പ്രവർത്തകർക്കിടയിൽ പലയിടങ്ങളിലും ശത്രുതയുമുണ്ട്. പല ജില്ലകളിലും കോൺഗ്രസും ബിജെപിയും പേരിനുമാത്രമാണ് മത്സരിക്കുന്നത്. യാതൊരു സ്വാധീനവും കാണില്ല. എൻസിപിയും സേനയുമായിരിക്കും പല്ലും നഖവും ഉൾപ്പെടെയെടുത്ത് വാശിയേറിയ പോരട്ടം കാഴ്ചവയ്ക്കുന്നത്. ഇപ്പോൾ ഭരണത്തിന്റെ പിൻബലത്തിൽ ഇങ്ങനെയുള്ള സ്ഥലങ്ങളിൽ തങ്ങളുടെ സ്വാധീനശക്തി എൻസിപി കാട്ടില്ലേയെന്ന ആശങ്ക സേന പ്രവർത്തകർക്കുണ്ട്.
സ്റ്റിയറിംഗ് പവാറിന്റെ കൈകളിലെന്ന് എൻസിപി
സംസ്ഥാനത്തെ അധികാരം നിയന്ത്രിക്കുന്നത് തങ്ങൾ തന്നെയെന്നാണ് എൻസിപി വിശ്വസിക്കുന്നതും വ്യക്തമാക്കുന്നതും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് ജന്മദിനാശംസകൾ നൽകി കൊണ്ട് ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ട്വീറ്റും അത്തരത്തിൽ ഒന്നായിരുന്നു. താക്കറെയും അജിത് പവാറും ഒരുമിച്ച് ഒരു വണ്ടിയിലിരിക്കുന്നതും വണ്ടിയുടെ സ്റ്റീയറിങ് പവാർ പിടിച്ചിരിക്കുന്നതുമായിരുന്നു ചിത്രം. മഹാരാഷ്ട്രയിൽ തന്റെ കയ്യിലാണ് പൂർണ അധികാര ചക്രമെന്ന് താക്കറെ പറഞ്ഞിരുന്നു. ഇതിന്റെ അടുത്ത ദിവസമാണ് പവാറിന്റെ ജന്മദിനാശംസകൾ നൽകി കൊണ്ടുള്ള ട്വീറ്റ്. ഇത് താക്കറെയെ പരിഹസിച്ച് ഇട്ടതാണെന്ന വാദവും ഉയർന്നിരുന്നു.
ഞായറാഴ്ച, ശിവസേന മേധാവി പാർട്ടിയുടെ മുഖപത്രമായ 'സമ്ന'യിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ്, സർക്കാരിൽ സ്റ്റിയറിങ് വീൽ തന്റെ കൈയിലാണെന്ന് വ്യക്തമാക്കിയത്. "എന്റെ സർക്കാരിന്റെ ഭാവി പ്രതിപക്ഷത്തിന്റെ കൈയിലല്ല. സ്റ്റിയറിങ് എന്റെ കൈയിലാണ്. ഒരു ത്രീ വീലർ (ഓട്ടോറിക്ഷ) പാവപ്പെട്ടവരുടെ വാഹനമാണ്. മറ്റ് രണ്ട് പേരും പിന്നിൽ ഇരിക്കുന്നു," താക്കറെ പറഞ്ഞു . മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഭരണകക്ഷിയെ ത്രീ വീലർ ഓട്ടോറിക്ഷയുമായി താരതമ്യപ്പെടുത്തി ദിവസങ്ങൾക്ക് ശേഷമാണ് അഭിമുഖം. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങൾ കാരണം അതിന്റെ സ്ഥിരതയെക്കുറിച്ച് ഫഡ്നാവിസ് സംശയം ഉയർത്തിയിരുന്നു.
ശൈലി മാറ്റി ബിജെപി
മറ്റ് സംസ്ഥാനങ്ങളിൽ ബിജെപി പരീക്ഷിച്ച് വിജയിച്ച വിമത നീക്കങ്ങൾ നടത്തി ഭരണം പിടിക്കാനില്ല എന്ന സൂചനയാണ് ബിജെപി നൽകുന്നത്. സംസ്ഥാനം ഉടൻ തെരഞ്ഞെടുപ്പിലേക്ക് പോകുമെന്നും അതിന് ശേഷം ശിവസേനയെ ഒപ്പം കൂട്ടി ഭരണം പിടിക്കും എന്നുമുള്ള സൂചനകളാണ് ബിജെപി നേതൃത്വം നൽകുന്നത്. ശിവസേനയുടെ അസംതൃപ്തി അതിന്റെ ഉച്ചകോടിയിൽ എത്താൻ കാത്തിരിക്കുകയാണ് ബിജെപി. മഹാ വികാസ് അഘാഡി സഖ്യത്തിൽ നിന്നും സ്വയം ശിവസേന പുറത്ത് പോയാൽ വലിയ അവകാശ വാദങ്ങൾ ഇല്ലാതെ തങ്ങൾക്കൊപ്പം എത്തും എന്നാണ് പാർട്ടി കണക്ക് കൂട്ടുന്നത്.
Stories you may Like
- മഹാരാഷ്ട്രയിൽ മന്ത്രി കുപ്പായം തയ്പിച്ച ശിവസേന പക്ഷം നിരാശർ
- ഉദ്ധവിനെ ഒതുക്കാൻ രാജ് താക്കറെയുടെ എംഎൻഎസിനെ കൂട്ടുപിടിച്ച് ബിജെപി
- മുഖ്യമന്ത്രി ആകണമെന്ന് അജിത് പവാർ തുറന്നടിച്ചതോടെ ഷിൻഡെയുടെ ചങ്കിടിപ്പേറി
- ശിവസേന പരസ്യത്തിൽ ബാൽ താക്കറെയെ ഒഴിവാക്കി ഷിൻഡെ വിഭാഗം
- യുവനേതാവ് ശിവസേന ഷിൻഡേ പക്ഷത്ത് എത്തിയേക്കും; മിലിന്ദ് ദേവ്റ പാർട്ടി മാറുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്