അനുബന്ധം ഒന്നിലെ അനിൽകുമാറിന്റെ ജനനം 1964 മെയ് 24ന്; സ്ഥിര നിയമന ഉത്തരവിലെ ഡേറ്റ് ഓഫ് ബെർത്തിൽ തന്നെ വിരമിക്കൽ പ്രായം കഴിഞ്ഞതിന്റെ തെളിവ്; ലൈബ്രറി കൗൺസിലിൽ പെൻഷനായ ജീവനക്കാരൻ ഉൾപ്പെടെ പിൻവാതിലിലൂടെ സ്ഥിരനിയമനം ലഭിക്കുന്നത് 41 എൽഡി ക്ലാർക്കുമാർക്കും ആറ് അറ്റൻഡർമാർക്കും; പി എസ് സിയെ നോക്കുകുത്തിയാക്കി പിണറായി സർക്കാർ മുമ്പോട്ട്; വിരമിക്കൽ പ്രായം കഴിഞ്ഞവർക്കും സ്ഥിര ജോലി നൽകി ഇടതു സർക്കാരിന്റെ വിചിത്ര ഉത്തരവ്
എം മനോജ് കുമാർ
തിരുവനന്തപുരം: നിയമനം പിഎസ് സിക്ക് വിട്ടിട്ടും ലൈബ്രറി കൗൺസിലിൽ സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങൾ. ലൈബ്രറി കൗൺസിലിൽ പിൻവാതിൽ വഴി നിയമിച്ച 47 പേർക്ക് സ്ഥിര നിയമനം നൽകിയാണ് ഇപ്പോൾ സർക്കാർ ഉത്തരവ് വന്നത്. നിയമനം പിഎസ് സിക്ക് വിട്ടാൽ പിന്നെ സർക്കാരിനു നേരിട്ട് നിയമനം നടത്താൻ കഴിയില്ല.
നിയമനം പിഎസ് സിക്ക് വിടുന്നതിനു അനുബന്ധമായ സ്പെഷ്യൽ റൂൾസ് സൃഷ്ടിച്ചിട്ടില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇവരെ സർവീസിൽ സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് വന്നത്. പിഎസ് സിക്ക് നിയമനം വിടുമ്പോൾ അനുബന്ധ നടപടിക്രമങ്ങൾക്ക് അധികം സമയം വേണ്ടിവരില്ലേന്നിരിക്കെയാണ് അത് മറച്ച് വെച്ച് അനുബന്ധ നടപടി ക്രമങ്ങൾ പൂർത്തിയായില്ലെന്നു പറഞ്ഞു സ്ഥിര നിയമനങ്ങൾക്ക് ഉത്തരവ് നൽകിയത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പിരിച്ചുവിട്ടവരെയാണ് മുൻകാല പ്രാബല്യത്തിലൂടെ സ്ഥിരപ്പെടുത്തിയത്. പെൻഷനായ ജീവനക്കാരനു വരെ മുൻകാല പ്രാബല്യത്തോടെ സ്ഥിര നിയമനം നൽകിയിട്ടുണ്ട്.
പിൻവാതിൽ നിയമനങ്ങൾക്കെതിരെ സംസ്ഥാനത്തിനകത്ത് നിന്ന് ശക്തമായ എതിർപ്പ് ഉയർന്നുവന്നിട്ടും പിഎസ് സിയെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനങ്ങൾ ശക്തമായി തന്നെ നടക്കുകയാണ് എന്നാണ് ലൈബ്രറി കൗൺസിൽ നിയമനങ്ങൾ വ്യക്തമാക്കുന്നത്. സ്കോൾ കേരളയിൽ സമാനരീതിയിൽ 80 പേരെ സ്ഥിരപ്പെടുത്തുന്നതിനുള്ള നീക്കങ്ങൾ നടക്കുന്നതിനുമുന്നോടിയായാണ് ഇവിടെ ദിവസവേതനക്കാരെ സ്ഥിരപ്പെടുത്തിയത്.
പിൻവാതിൽ നിയമനങ്ങൾ ആയതിനാൽ പിരിച്ചുവിട്ട ഇവരെ തിരിച്ചെടുക്കരുതെന്നു ആവശ്യപ്പെട്ടു കഴിഞ്ഞ യുഡിഎഫ് സർക്കാർ ഡിവിഷൻ ബെഞ്ചിൽ നൽകിയിരുന്ന റിട്ട് പെറ്റീഷൻ പിൻവലിച്ചാണ് ഇപ്പോൾ സ്ഥിര നിയമനം നൽകിയിരിക്കുന്നത്. പിഎസ്സിക്ക് നിയമനങ്ങൾ വിടുന്നതിനു മുമ്പ് കൗൺസിലിൽ തുടരുന്ന ദിവസവേതന ജീവനക്കാർ എന്ന നിലയിലാണ് ഇവരെ സ്ഥിരപ്പെടുത്തിയതെന്നാണ് ഉത്തരവിൽ പറയുന്നത്. കഴിഞ്ഞ ഇരുപതിനാണ് ഇത് സംബന്ധിച്ച ഉത്തരവ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി പുറപ്പെടുവിച്ചിരിക്കുന്നത്.
സർക്കാർ ഗ്രാൻഡിൽ പ്രവർത്തിക്കുന്ന ലൈബ്രറി കൗൺ സിലിലെ നിയമങ്ങൾ സർക്കാരിന്റെ അനുമതിയോടുകൂടി മാത്രമേ പാടുള്ളൂ എന്ന് തീരുമാനത്തെ ലൈബ്രറി കൗൺസിൽ ചോദ്യം ചെയ്തിരുന്നുവെങ്കിലും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയെ തുടർന്ന് നിയമനങ്ങൾ സ്ഥിരപ്പെടുത്തുന്നത് തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. 41 എൽഡി ക്ലാർക്കുമാരെയും 6 അറ്റൻഡർമാരെയും ആണ് സ്ഥിരപ്പെടുത്തുന്നത്. ഇതിൽ 26 പേരുടെ നിയമനം 2011 മുതൽ മുൻകാല പ്രാബല്യത്തോടെയും 21 പേരെ ഈ മാസം മുതലും സ്ഥിരം തസ്തികകളിൽ നിയമിക്കാനാണ് ഉത്തരവ്. 13 പേരെ കഴിഞ്ഞ വർഷം തന്നെ പ്രത്യേക ഉത്തരവിലൂടെ മുൻകാല പ്രാബല്യത്തിൽ സ്ഥിരപ്പെടുത്തിയിരുന്നു.
കുടിശിക ഇനത്തിൽ തന്നെ ഇവർക്ക് എട്ടു കോടി രൂപയോളം നൽകേണ്ടതായി വരും. ഈ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതോടെ കൗൺസിലിന് പ്രതിവർഷം രണ്ടുകോടിയോളം രൂപ അധിക ചെലവ് വരും. ഗ്രാമീണ ഗ്രന്ഥശാലകൾക്ക് ലഭിച്ചുവന്ന വാർഷിക ഗ്രാന്റ് വെട്ടികുറക്കുകയും, ലൈബ്രേറിയന്മാർക്ക് നൽകിവരുന്ന തുശ്ചമായ അലവൻസിൽ വർദ്ധനവ് നൽകാതിരിക്കുകയും ചെയ്ത സർക്കാർ കോടികൾ ചെലവിട്ട് ജീവനക്കാരെ സ്ഥിരപ്പെടുത്തിയതിന് പിന്നിൽ വ്യക്തമായ അഴിമതിയുണ്ടെന്ന് ഗ്രന്ഥശാല സംരക്ഷണസമിതി ചെയർമാൻ.ആർ.എസ്.ശശികുമാർ മറുനാടനോട് പറഞ്ഞു.
വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിനു അവസരമൊരുക്കുന്ന സ്കോൾ കേരളയിൽ (ഓപ്പൺ സ്കൂൾ) താത്കാലികക്കാരായ സിപിഎം നോമിനികളെയാണ് സ്ഥിരപ്പെടുത്താൻ സർക്കാർ ഉത്തരവിട്ടിരുന്നു. സിപിഎം നേതാക്കളുടെ ബന്ധുക്കളായ 80 പേരെയാണ് ഒറ്റയടിക്ക് സ്ഥിരപ്പെടുത്തുന്നത്. പൊതുവിദ്യാഭ്യാസ സെക്രട്ടറി ചെയർമാനും, എക്സിക്യൂട്ടീവ് ഡയറക്ടർ കൺവീനറും, നിയമവകുപ്പ്, ധന വകുപ്പ്, സെക്രട്ടറിമാർ, പൊതു വിദ്യാഭ്യാസ ഡയറക്ടർ എന്നിവർ അംഗങ്ങളുമായിട്ടുള്ള കമ്മറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഈ തസ്തികകൾ പുതുതായി അനുവദിച്ചത്.
ഓപ്പൺ സ്കൂളിനു സൊസൈറ്റി രെജിസ്ട്രേഷൻ ഉള്ളതിനാൽ വിവരവകാശ നിയമപരിധി ബാധകമല്ലെന്നു നോട്ടീസ് ബോർഡിലും വെബ് സൈറ്റിലും പ്രദർശിപ്പിച്ചിട്ടുമുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കോൾ കേരളയിൽ രാഷ്ട്രീയ നിയമനമാണ് കാലങ്ങളായി നടക്കുന്നത്. തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചിട്ടും നിയമനം പി.എസ്. സിക്ക് വിടാൻ തയാറാകാത്തത് പിൻവാതിൽ നിയമനത്തിന് വേണ്ടിയാണെന്നാണ് സൂചന.
ഡയറക്ടർ, ജോയിന്റ് ഡയറക്ടർ, ഫിനാൻസ് ഓഫീസർ, സീനിയർ സൂപ്രണ്ട്, ജൂനിയർ സൂപ്രണ്ട്, എന്നീ സൂപ്പർവൈസറി തസ്തികകളും, സിസ്റ്റം അനാലിസ്റ്റ്, അക്കാദമിക് അസോസിയേറ്റ്, പി എ, അക്കൗണ്ടന്റ്, റിസപ്ഷനിസ്റ്റ്, ഡ്രൈവർ, സ്വീപ്പർ എന്നീ തസ്തികകൾക്കു പുറമെ 22 സീനിയർ ക്ലാർക്ക്മാരുടെയും, 22 ജൂനിയർ ക്ലാർക്കുമാരുടെയും, 14 ജില്ലാ കോർഡിനേറ്റർമാരുടെയും, 3 ഓഫീസ് അറ്റന്റന്റ്മാരുടെയും 3 സെക്യൂരിറ്റിക്കാരുടെയും ഉൾപ്പടെ 80 തസ്തികകളാണ് സർക്കാർ ജീവനക്കാരുടെ സമാന ശമ്പളസ്കെയിലിൽ സൃഷ്ടിച്ചിട്ടുള്ളത്.
സർക്കാർ നിയന്ത്രണത്തിലുള്ള ചാരിറ്റബിൾ സൊസൈറ്റിയായതിനാൽ ഇതിന്റെ മറ പിടിച്ചാണ് നിയമനങ്ങൾ പിഎസ്സിക്ക് വിടാതെ നേരിട്ട് തന്നെ നടത്തുന്നത്. മറുനാടന്‍ ലഭിച്ച വിവരങ്ങൾ പ്രകാരം സിപിഎം നേതാക്കളുടെ ബന്ധുക്കളാണ് സ്ഥിരം നിയമനം നടക്കുന്ന പോസ്റ്റുകളിൽ ഉള്ളത്. ഡിവൈഎഫ്ഐ നേതാവിന്റെ സഹോദരി, ദേശാഭിമാനി ജീവനക്കാരുടെ ബന്ധുക്കൾ, കൗൺസിലറുടെ ഭാര്യ, പിആർഡിയിലുള്ള ഒരാളുടെ ഭാര്യ, സിപിഎം നേതാവിന്റെ ഭാര്യ, കൗൺസിലറുടെ സഹോദരി, തൃശൂരിലെ പാർട്ടി പ്രവർത്തക, മുൻ ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ ഭാര്യ തുടങ്ങി നിയമനങ്ങൾ മുഴുവനും തന്നെ സിപിഎം ബന്ധുത്വമുള്ളവരാണ്.
ഈ സർക്കാരിന്റെ കാലത്ത് ഐടി വകുപ്പിന്റെ കീഴിൽ 51 പേരെയും അനധികൃതമായി നിയമിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു വർഷത്തിന്നിടെയാണ് 51 പേരെ ഐടി വകുപ്പിൽ നിയമിച്ചത്. ഇതിൽ 19 പേർ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലാണ് നിയമിച്ചിരിക്കുന്നത്. ഐടി സെക്രട്ടറിയായിരുന്ന എം.ശിവശങ്കറാണ് ഈ നിയമനങ്ങൾ നടത്തിയിരുന്നത്. സബ് രജിസ്ട്രാർ ഓഫീസിൽ രേഖകൾ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ മറവിലും ഇതേ പോലുള്ള പിൻവാതിൽ നിയമനങ്ങൾ നടത്തിയിട്ടുണ്ട്.
രജിസ്ട്രേഷൻ വകുപ്പിന് കീഴിലുള്ള സബ് രജിസ്ട്രാർ ഓഫീസിൽ സിഡിറ്റിൽ നിന്നാണ് നിയമനം നടത്തിയിരിക്കുന്നത്. 136 പേരെയാണ് ഈ രീതിയിൽ നിയമിച്ചിരിക്കുന്നത്. ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഈ നിയമനങ്ങളും നടന്നിട്ടുള്ളത്.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍