രാജസ്ഥാൻ നിയമസഭ വിളിച്ചു ചേർത്ത് സച്ചിൻ പൈലറ്റിനെയും കൂട്ടരെയും അയോഗ്യരാക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം ഗവർണർ പൊളിച്ചത് കോവിഡിനെ കൂട്ടുപിടിച്ച്; നിയമസഭ ചേരാൻ കൽരാജ് മിശ്ര മുന്നോട്ട് വെച്ചത് മൂന്നു നിബന്ധനകൾ; ആറു പേജുള്ള പ്രേമലേഖനം അയച്ചിരിക്കുകയാണെന്ന് അശോക് ഗെലോട്ടിന്റെ പരിഹാസം; ബിജെപി നിയമിച്ച ഗവർണർമാരെല്ലാം നിരന്തരം ഭരണഘടനയുടെ സന്ദേശത്തെയും ആത്മാവിനെയും തകർക്കുകയാണെന്ന് പി ചിദംബരം
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ ബിജെപിയെ വിമർശിച്ച് കോൺഗ്രസ്. വിമത നീക്കങ്ങലെ തടയിടാൻ കോൺഗ്രസ് നേതൃത്വം നടത്തുന്ന എല്ലാ ശ്രമങ്ങളും പരാജയപ്പെടുന്നതോടെയാണ് കോൺഗ്രസ് നേതൃത്വം ബിജെപിക്കെതിരെ രൂക്ഷവിമർശമങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. വെള്ളിയാഴ്ച മുതൽ നിയമസഭാ സമ്മേളനം വിളിച്ചുചേർക്കണമെന്ന സർക്കാർ ആവശ്യം ഗവർണർ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പി ചിദംബരം ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ബിജെപിയെ കുറ്റപ്പെടുത്തി രംഗത്തെത്തിയത്.
ബിജെപി നിയമിച്ച ഗവർണർമാരെല്ലാം നിരന്തരം ഭരണഘടനയുടെ സന്ദേശത്തെയും ആത്മാവിനെയും തകർക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം ആരോപിച്ചു. രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ ഗവർണർ പക്ഷം പിടിക്കുന്നു എന്ന ആക്ഷേപം കോൺഗ്രസ് ഉയർത്തുന്നതിനിടെയാണ് ബിജെപി നിയമിച്ച ഗവർണർമാർക്കെതിരെ രൂക്ഷ വിമർശനവുമായി ചിദംബരം രംഗത്തെത്തിയത്. നിയമസഭ സമ്മേളനം വിളിച്ചുചേർക്കാനുള്ള രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ആവശ്യം ഗവർണർ കൽരാജ് മിശ്ര തള്ളിയതിന് പിന്നാലെയാണ് ചിദംബരത്തിന്റെ വിമർശനം. വെള്ളിയാഴ്ച മുതൽ നിയമസഭാ സമ്മേളനം വിളിച്ചുചേർക്കണമെന്നായിരുന്നു ഗെലോട്ട്ആവശ്യപ്പെട്ടിരുന്നത്. നിയമസഭ സമ്മേളനം വിളിച്ചുചേർക്കണമെന്ന ഗെലോട്ടിന്റെ ആവശ്യത്തിനെതിരെ ഗവർണർ ഉന്നയിച്ച ചോദ്യങ്ങൾ അപ്രസക്തവും അദ്ദേഹത്തിന്റെ അധികാരത്തിന് അതീതവുമാണെന്നും ചിദംബരം വ്യക്തമാക്കി.
‘2014 മുതൽ ബിജെപി നിയമിച്ച ഗവർണർമാർ ഇന്ത്യൻ ഭരണഘടനയുടെ സന്ദേശത്തെയും ആത്മാവിനെയും ആവർത്തിച്ച് ലംഘിക്കുകയാണ്. ഇതിലൂടെ പാർലമെന്ററി ജനാധിപത്യത്തെയും അതിന്റെ സമ്പ്രദായങ്ങളെയും സാരമായി ബാധിച്ചു’, അരുണാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, കർണാടക എന്നീ സംസ്ഥാനങ്ങളിലും സമാന രീതിയിൽ സംഭവമുണ്ടായപ്പോൾ ചില വിധി പ്രസ്താവനകൾ സുപ്രീംകോടതി നടത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ‘ഈ വിധിന്യായങ്ങളും നിയമങ്ങളും ഉണ്ടായിരുന്നിട്ടും രാജസ്ഥാൻ ഗവർണർ സഭ ചേരാൻ അനുവദിച്ചില്ല. നിയമസഭാ സമ്മേളനം വിളിക്കുക എന്നത് മന്ത്രിമാരുടെ സ്വാഭാവികമായ അഭ്യർത്ഥനയായിരുന്നു’, ചിദംബരം കുറ്റപ്പെടുത്തി.
എന്താണ് സംഭവിക്കുന്നതെന്ന് രാഷ്ട്രപതി ശ്രദ്ധിക്കുമെന്ന് ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു. പാർലമെന്ററി ജനാധിപത്യത്തിന്റെ ദ്രവീകരണം, ഭരണഘടനയുടെ ദ്രവീകരണം, ഭരണഘടനാ ലംഘനം എന്നിവയിൽ ശരിയെന്താണോ അത് രാഷ്ട്രപതി ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ മിശ്രയ്ക്ക് സ്വന്തം വിവേചനാധികാരമില്ല. ചെയ്യുന്നത് തെറ്റാണെന്ന് ഗവർണറോട് പറയാനും നിയമസഭാ സമ്മേളനം വിളിക്കാൻ ആവശ്യപ്പെടാനും രാഷ്ട്രപതിക്ക് സമ്പൂർണ അവകാശമുണ്ടെന്നും ചിദംബരം പറഞ്ഞു.
സമ്മേളനം വിളിച്ചുചേർക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി നൽകിയ ശുപാർശ സംബന്ധിച്ച ഫയൽ ഗവർണർ സർക്കാരിന് തിരിച്ചയച്ചിരുന്നു. കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി നിയമസഭ വിളിച്ചുചേർക്കണമെന്നാണ് രാജസ്ഥാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നത്. നിയമസഭ ചേരുമ്പോൾ വിമത പക്ഷത്തുള്ള സച്ചിൻ പൈലറ്റിനെയും എംഎൽഎമാരെയും അയോഗ്യരാക്കാനായിരുന്നു ഗെലോട്ട് പക്ഷത്തിന്റെ നീക്കം. നിയമസഭ വിളിക്കണമെങ്കിൽ 21 ദിവസം മുൻപുള്ള നോട്ടീസ് വേണമെന്നതാണ് ഗവർണർ കൽരാജ് മിശ്രയുടെ നിലപാട്. 200 എംഎൽഎമാരെയും ആയിരം ജീവനക്കാരെയും ഒരുമിച്ച് വിളിച്ചു ചേർക്കുന്നത് കോവിഡ്കാല ചട്ടപ്രകാരം അനുവദിക്കാനാവില്ല എന്നാണ് ഗവർണർ പറയുന്നത്. മൂന്നു നിബന്ധനകളാണ് ശുപാർശ തിരിച്ചയച്ചുകൊണ്ട് ഗവർണർ മുന്നോട്ടുവച്ചത്. നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കണമെങ്കിൽ സർക്കാർ 21 ദിവസത്തെ നോട്ടീസ് നൽകണമെന്നായിരുന്നു ഗവർണർ കൽരാജ് മിശ്രയുടെ നിലപാട്. സമ്മേളനം ലൈവായി സംപ്രേഷണം ചെയ്യണമെന്നാണ് രണ്ടാമത്തെ നിബന്ധന. കോവിഡ് വ്യാപനം തടയുന്നതിനു നടപടിയെടുക്കണമെന്നും ഗവർണർ നിർദ്ദേശിച്ചു.
ഇതിനിടെ നിയമസഭ ചേർന്നാൽ കോൺഗ്രസിനെ എതിർക്കാൻ ബിഎസ്പി തീരുമാനിച്ചിട്ടുണ്ട്. പാർട്ടി ടിക്കറ്റിൽ മത്സരിച്ച് ജയിച്ച ആറ് എംഎൽഎമാർക്ക് സർക്കാരിനെതിരെ വോട്ട് ചെയ്യാനാവശ്യപ്പെട്ട് വിപ്പ് നൽകി. രാഷ്ട്രീയപ്രതിസന്ധി സംസ്ഥാനത്തെ ക്രമസമാധാന നിലയെ ബാധിച്ചെന്നും, സർക്കാർ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും ബിഎസ്പി ദേശീയ ജനറൽ സെക്രട്ടറി സതീഷ് ചന്ദ്ര ആവശ്യപ്പെട്ടു. അതിനിടെ വിമത കോൺഗ്രസ് എംഎൽഎമാർക്കെതിരേയുള്ള നോട്ടീസിൽ നടപടിയെടുക്കരുതെന്ന രാജസ്ഥാൻ ഹൈക്കോടതി ഉത്തരവിനെതിരേ സ്പീക്കർ സി പി ജോഷി സുപ്രീം കോടതിയിൽ നൽകിയ ഹർജി പിൻവലിച്ചു.
ഗവർണറുടെ നിലപാടിനെ രൂക്ഷമായി പരിഹസിച്ചാണ് അശോക് ഗെലോട്ടും പ്രതികരിച്ചത്. ഗവർണ്ണർ വീണ്ടും ഞങ്ങൾക്ക് ആറ് പേജുള്ള പ്രേമലേഖനം അയച്ചിരിക്കുകയാണ്" എന്നായിരുന്നു ഗെലോട്ടിന്റെ പ്രതികരണം. ഗവർണർ കൽരാജ് മിശ്രയുടെ പെരുമാറ്റത്തെ കുറിച്ച് പ്രധാനമന്ത്രിയോട് സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സച്ചിൻ പൈലറ്റിനൊപ്പം പോയ 19 എംഎൽഎമാരിൽ മൂന്ന് പേർ തിരികെ വരുമെന്ന് കോൺഗ്രസ്സ് വക്താവ് രൺദീപ് സിങ് സർജേവാല. 48 മണിക്കൂറിനകം ഇവർ കോൺഗ്രസ്സ് പാളയത്തിൽ തിരിച്ചെത്തുമെന്നും അദ്ദേഹം അറിയിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍