സെമിത്തേരിയിൽ മൃതദേഹം അടക്കം ചെയ്യാൻ സഭാ അധികൃതർ തടസം നിന്നിട്ടില്ല; സെല്ലുകളുള്ള സെമിത്തേരിയിൽ അടക്കം നടത്തരുതെന്ന് നിർദ്ദേശിച്ചത് ആരോഗ്യവകുപ്പ്; താമസിക്കുന്നത് രണ്ടു സെന്റ് മാത്രമുള്ള വീട്ടിൽ ആയതിനാൽ കുഴിയെടുത്ത് സംസ്ക്കരിക്കാനും കഴിഞ്ഞില്ല; ദഹിപ്പിക്കാൻ അനുമതി നൽകിയത് കോവിഡ് പ്രോട്ടോക്കോൾ ആയതിനാൽ; കോവിഡ് ബാധിച്ച് മരിച്ച ഔസേപ്പ് ജോർജിന്റെ സംസ്കാരം സംബന്ധിച്ച വിവാദത്തിൽ സത്യാവസ്ഥ എന്തെന്ന് ജനം അറിയട്ടെയെന്നു മകൾ മറുനാടനോട്
എം മനോജ് കുമാർ
കോട്ടയം: കോവിഡ് ബാധിച്ച് മരിച്ച ഔസേപ്പ് ജോർജിന്റെ മൃതദേഹം മുട്ടമ്പലം ശ്മശാനത്തിൽ സംസ്ക്കരിക്കാൻ അനുമതി നൽകിയത് ആരോഗ്യവകുപ്പിന്റെ നിർദ്ദേശത്തെ തുടർന്നെന്ന് കുടുംബം. സെമിത്തേരിയിൽ അടക്കം ചെയ്യാൻ പൊന്തക്കൊസ്ത് സഭാ അധികൃതർ തടസം നിന്നിട്ടില്ലെന്നും കുടുംബം പറഞ്ഞു. സഭാ വകയായ സെമിത്തേരിയിൽ അടക്കം ചെയ്യാനുള്ളത് സെൽ സംവിധാനമാണ്. കുഴിയെടുത്ത് അല്ല ശരീരം അടക്കുന്നത്. സെല്ലിൽ മൃതദേഹം അടക്കം ചെയ്യരുതെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിരുന്നു. ഒന്നുകിൽ കുഴിയെടുത്ത് അടക്കം ചെയ്യണം. അല്ലെങ്കിൽ ശരീരം ദഹിപ്പിക്കണം എന്നാണ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും അറിയിച്ചത്. സഭാ സെമിത്തേരിയുള്ളത് കോട്ടയം മാങ്ങാനത്താണ്. കുഴി കുഴിച്ച് അടക്കാൻ നിലവിലെ സംവിധാന പ്രകാരം കഴിയില്ല. കുഴിയിൽ അല്ല സെല്ലിലാണ് സെമിത്തേരിയിൽ മൃതദേഹം അടക്കം ചെയ്യുന്നത്.
അത് കോവിഡ് പ്രോട്ടോക്കോളിനു വിരുദ്ധമാണ്. സെല്ലിൽ അടക്കം ചെയ്യാൻ സഭാ അധികൃതർ തടസം നിന്നിട്ടില്ല. രണ്ടു വർഷം മുൻപാണ് അമ്മ മരിച്ചത്. അമ്മയെ സെല്ലിൽ തന്നെയാണ് അടക്കം ചെയ്തത്. പക്ഷെ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം അടക്കം വേണമെന്ന് ആരോഗ്യവകുപ്പിൽ നിന്നും കർശന നിർദ്ദേശം വന്നിരുന്നു. സെമിത്തേരിയില്ലെങ്കിൽ കുഴി കുഴിച്ച് അടക്കം ചെയ്യാൻ വീട്ടിലും കഴിയില്ല. രണ്ടു സെന്റ് സ്ഥലത്താണ് വീടുള്ളത്. അതിനാൽ സംസ്കാരത്തിനു വീട്ടിൽ കഴിയില്ല. അതിനാലാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശ പ്രകാരം മുട്ടമ്പലം ശ്മശാനത്തിൽ ദഹിപ്പിക്കാൻ തീരുമാനം എടുത്തത്-ഔസേപ്പ് ജോർജിന്റെ മകൾ മറുനാടനോട് പറഞ്ഞു.
പിതാവിന് കോവിഡ് ബാധയുണ്ടെന്നു തങ്ങൾക്ക് ഒരറിവും ഉണ്ടായിരുന്നില്ല. ശ്വാസംമുട്ടൽ വന്നു. പിന്നെ ന്യൂമോണിയയും വന്നു. അതിനെ തുടർന്നാണ് കോട്ടയം മെഡിക്കൽ കോളെജിൽ ശനിയാഴ്ച ജോർജിനെ എത്തിച്ചത്. കോവിഡ് പകരാൻ അദ്ദേഹം പുറത്ത് പോയിരുന്നില്ല. കോട്ടയം മുൻസിപ്പാലിറ്റി ജീവനക്കാരനായിരുന്നു പിതാവ്. വിരമിച്ച ശേഷം അദ്ദേഹത്തിനു വീണു പരിക്കേറ്റിരുന്നു. അതിനാൽ പുറത്ത് അങ്ങിനെ പോകാറുണ്ടായിരുന്നില്ല. അധികം സമയവും കട്ടിലിൽ കിടപ്പ് ആയിരുന്നു. അതിനാൽ കോവിഡ് വരുമെന്ന സംശയവും ഉണ്ടായിരുന്നില്ല. പനിയാണ് ആദ്യം വന്നത്. ഞങ്ങൾ അയ്മനം ആശുപത്രിയിൽ എത്തിച്ചു.
വെള്ളിയാഴ്ചയാണ് അയ്മനം ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വീട്ടിൽ വന്നത്. വീട്ടിൽ വന്നു കഴിഞ്ഞിട്ടും ശ്വാസംമുട്ടലും അസ്വസ്ഥതയും കൂടി. പിന്നെ എസ്എച്ച് മൗണ്ട് മെഡിക്കൽ സെന്ററിൽ എത്തിച്ചു. അവിടെ നിന്നും അസുഖം കൂടിയപ്പോൾ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചു. ന്യൂമോണിയ എന്നാണ് അവർ പറഞ്ഞത്. ശനിയാഴ്ച വെളുപ്പിന് മരിക്കുകയും ചെയ്തു. മരിച്ചശേഷം കോവിഡ് ടെസ്റ്റ് നടത്തിയപ്പോഴാണ് കോവിഡ് പോസിറ്റീവ് എന്ന് റിസൾട്ട് വന്നത്. തുടർന്നുള്ള അടക്കത്തിന്നിടയിലാണ് പ്രശ്നങ്ങൾ വന്നു പെട്ടത്-മകൾ പറയുന്നു.
ഇന്നലെ രാത്രിയിലാണ് കോവിഡ് ബാധിച്ച് മരിച്ച ഔസേപ്പ് ജോർജിന്റെ മൃതദേഹം മുട്ടമ്പലം ശ്മശാനത്തിൽ സംസ്കരിച്ചത്. മൃതദേഹം സംസ്കരിക്കുന്നതിനിടെ പ്രദേശവാസികൾ കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ജനവാസ മേഖലയ്ക്ക് സമീപത്തെ ശ്മശാനത്തിൽ നാട്ടുകാരെ അറിയിക്കാതെ കോവിഡ് രോഗിയുടെ മൃതദേഹം സംസ്കരിക്കുന്നത് നാട്ടുകാരെ പ്രകോപിപ്പിച്ചു. സംസ്കരിക്കാൻ പള്ളിയുടെ സ്ഥലമുണ്ടായിട്ടും ഇവിടേക്കു കൊണ്ടുവന്നതിൽ ദുരൂഹതയുണ്ടെന്നും അവർ പറഞ്ഞു.
പ്രശ്നം വഷളായപ്പോൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ മുട്ടമ്പലത്ത് സംസ്ക്കരിക്കെണ്ടെന്നു തീരുമാനിച്ചിരുന്നു. എന്നാൽ പിന്നീട് ഇന്നലെ രാത്രി 10.30 യോടെ കനത്ത സുരക്ഷയിൽ മൃതദേഹം സംസ്കരിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് മൃതദേഹം സംസ്കരിക്കാനായി എത്തിച്ചത്. എന്നാൽ ഇവിടെ സംസ്കരിക്കുന്നതിനെതിരെ ബിജെപി കൗൺസിലർ ടിഎൻ ഹരികുമാറിന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ പ്രതിഷേധിച്ചു. മൃതദേഹം കത്തുമ്പോൾ ഉണ്ടാകുന്ന പുകയിലൂടെ കോവിഡ് പകരുമെന്നായിരുന്നു നാട്ടുകാരുടെ വാദം. കോട്ടയം മെഡിക്കൽ കോളേജിൽ തന്നെ മൃതദേഹം സംസ്കരിക്കണമെന്നും കൗൺസിലർ ആവശ്യപ്പെട്ടു.
ജോർജ്ജ് പോകുന്ന പള്ളിയിൽ സംസ്കാരം നടത്താത്തത് എന്താണ് എന്നും നാട്ടുകാർ ചോദിച്ചിരുന്നു. ശ്മശാനത്തിന് സമീപം നിരവധി വീടുകൾ ഉണ്ടെന്നും ഇവിടെ ഉള്ളവരിലേക്ക് രോഗം പടരാൻ ഇടയുണ്ടന്നുമാണ് ആരോപണമായി നാട്ടുകാർ ഉന്നയിച്ചത്. പ്രതിഷേധം അവസാനിപ്പിക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, നഗരസഭാ ചെയർപേഴ്സൺ പിആർ. സോന, സിപിഎം ജില്ലാ സെക്രട്ടറി വിഎൻ വാസവൻ എന്നിവർ നാട്ടുകാരുമായി സംസാരിച്ചിരുന്നു. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് ഇവിടെ മൃതദേഹം സംസ്കരിക്കില്ലെന്നായിരുന്നു തിരുവഞ്ചൂർ അറിയിച്ചത്. എന്നാൽ പിന്നീട് രാത്രിയോടെ ഇവിടെ തന്നെ മൃതദേഹം സംസ്കരിക്കരിക്കുകയായിരുന്നു.
വൻ പൊലീസ് സന്നാഹത്തോടെയായിരുന്നു സംസ്കാരം നടത്തിയത്. ഉറവിടം അറിയാത്ത കോവിഡ് കേസുകൾ വർദ്ധിക്കുമ്പോൾ തന്നെയാണ് ഔസേപ്പ് ജോർജും കോവിഡ് ബാധിച്ച് മരിക്കുന്നത്. പുറത്ത് ഇറങ്ങാത്ത ഔസേപ്പ് ജോർജിനു എങ്ങനെ കോവിഡ് വന്നുവെന്ന് വീട്ടുകാർക്കും അറിയില്ല. കോവിഡ് ബാധയെന്ന റിസൾട്ട് വന്നതിനെ തുടർന്ന് ഇവരുടെ കുടുംബം ഇപ്പോൾ ക്വാറന്റൈനിൽ കഴിയുകയാണ്. പക്ഷെ തങ്ങൾക്ക് ഇതുവരെ ഒരു ടെസ്റ്റും നടത്തിയിട്ടില്ലെന്നാണ് കുടുംബം പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍