ഇഷ്ടത്തിന് വഴങ്ങണം; വാട്സാപ്പ് ചാറ്റിലും കൊഞ്ചി കുഴയണം! ഇല്ലെങ്കിൽ വർക്കിങ് അറേഞ്ച്മെന്റ് എന്ന പേരിൽ സ്ഥലം മാറ്റം; സഹികെട്ട് ഭർത്താവിനോട് ഭാര്യ പരാതി പറഞ്ഞപ്പോൾ നേതാവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി പാഠം പഠിപ്പിക്കലും; അടിവസ്ത്രത്തിൽ രക്ഷപ്പെട്ട നേതാവ് സംഘടനയ്ക്ക് പുറത്തായിട്ടും ഫലമില്ല; റവന്യൂ വകുപ്പിൽ ചൊൽപ്പടിക്ക് നിൽക്കാത്തവർക്ക് ഇത് ട്രാൻസഫർ കാലം; മറുനാടനോട് ഉദ്യോഗസ്ഥ നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ
ആർ പീയൂഷ്
തിരുവനന്തപുരം: റവന്യൂ വകപ്പിൽ മന്ത്രിയുടെ പ്രഖ്യാപനം മറി കടന്ന് വർക്കിങ് അറേഞ്ച്മെന്റ് എന്ന പേരിൽ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ഇഷ്ടക്കാരെ നിയമിക്കുകയും ചെയ്യുന്നതായി ആരോപണം. നിയമ വിരുദ്ധ സ്ഥലമാറ്റത്തിന്റെ രേഖകളും മറുനാടന്‍ കിട്ടിയിട്ടുണ്ട്. റവന്യൂ വകുപ്പിൽ വ്യാപക പ്രതിഷേധമാണ് മന്ത്രിയുടെ വാക്കിനെ മറികടന്നുള്ള സ്ഥലം മാറ്റങ്ങൾക്കെതിരെ ഉയരുന്നത്.
ഭരണകക്ഷിയിൽ സ്വാധീനമുള്ള സംഘടനയാണ് ഉദ്യോഗസ്ഥരെ പീഡിപ്പിക്കുന്നത്. സംഘടനാ നേതാക്കളുടെ ചൊൽപ്പടിക്ക് നിൽക്കാത്ത ഉദ്യോഗസ്ഥരെ ദൂരെ സ്ഥലങ്ങളിലേക്ക് യാതൊരു മാനദണ്ഡങ്ങളുമില്ലാതെയാണ് ട്രാൻസ്ഫെർ ചെയ്യുന്നത്. പകരം ഇഷ്ടക്കാരെ നിയമിക്കും. റവന്യൂ മന്ത്രി അധികാരത്തിലേറിയപ്പോൾ വർക്കിങ് അറേഞ്ച്മെന്റ് എന്ന പേരിൽ ഉദ്യോഗസ്ഥരെ ആവിശ്യമില്ലാതെ ട്രാൻസ്ഫർ ചെയ്യരുതെന്ന് നിർദ്ദേശം നൽകിയിരുന്നു. അന്ന് സ്ഥലം മാറ്റിയ ഉദ്യോഗസ്ഥരുടെ ഉത്തരവ് അസാധുവാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും പഴയ പടിയായിരിക്കുകയാണ് കാര്യങ്ങൾ. ഇതു സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങളാണ് റവന്യൂ വകുപ്പിലെ പ്രമുഖ മറുനാടനോട് പങ്കുവച്ചത്.
റവന്യൂ വിഭാഗത്തിലെ സ്ഥലം മാറ്റം സംബന്ധിച്ച കാര്യങ്ങൾ നടത്തുന്നത് ഈ സംഘടനയാണ്. ഇവർക്ക് അനിഷ്ടമുള്ളവരെ ദൂര സ്ഥലത്തേക്ക് സ്ഥലംമാറ്റിയാണ് പ്രതികാരം ചെയ്യുന്നത്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ അഴിമതി നടക്കുന്നത്. മൂന്ന് വർഷം തികഞ്ഞവർക്ക് സ്ഥലം മാറ്റം ഉണ്ടാവണം എന്ന നിർദ്ദേശമുള്ളപ്പോൾ അഞ്ച് വർഷത്തിൽ കൂടുതൽ ഉള്ളവർ ഇതേ ഓഫീസിൽ ജോലി ചെയ്യുന്നുണ്ട്.
സംഘടനയുടെ തലപ്പത്തിരിക്കുന്നവരെ വേണ്ട രീതിയിൽ കാണുന്നവരെ ഇഷ്ടമുള്ള സ്ഥലത്തേക്ക് ട്രാൻസ്ഫർ ചെയ്യും. സത്രീകളായ ഉദ്യോഗസ്ഥരെയാണ് ഈ സംഘടനാ നേതാക്കൾ ചൂഷണം ചെയ്യുന്നത് എന്ന് ഒരു റവന്യൂ ഉദ്യോഗസ്ഥ മറുനാടൻ മലയാളിയോട് പറഞ്ഞു. എല്ലാ വകുപ്പുകളിലും ട്രാൻസ്ഫർ ഓൺലൈനാക്കിയിട്ടും റവന്യൂ വകുപ്പിൽ മാത്രം നടപ്പിലാക്കിയിട്ടില്ല. ഇതിന് കാരണം സംഘടനാ നേതാക്കൾ തന്നെയാണ്. വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിഞ്ഞ് തന്നെയാണ് ഈ ചൂഷണമെന്നും റവന്യൂവകുപ്പിലെ ചില ഉദ്യോഗസ്ഥർ അടക്കം പറയുന്നുണ്ട്.
ജീവനക്കാരികളേയും ഏതുവിധേനയും ചൊൽപ്പടിക്ക് നിർത്താൻ ശ്രമിക്കും. സഹകരിക്കുന്നവർക്ക് അവർ പറയുന്ന സ്ഥലത്തേക്ക് ട്രാൻസ്ഫർ കൊടുക്കും. പല സ്ത്രീകളായ ഉദ്യോഗസ്ഥർക്ക് നേരെ പലവിധത്തിൽ ഇവർ സമീപിച്ചിട്ടുണ്ട്. സ്ഥലം മാറ്റിക്കളയും എന്ന് പേടിച്ച് പലരും പരാതിയുമായി മുന്നോട്ട് വരില്ല. അടുത്തിടെ സംഘടനയുടെ തിരുവനന്തപുരത്തെ നേതാവ് ഉദ്യോഗസ്ഥയെ നിരന്തരം ശല്യം ചെയ്യുകയും വാട്ട്സാപ്പിൽ സന്ദേശങ്ങളയക്കുകയും ചെയ്തിരുന്നു. ഗതികെട്ട് ഇക്കാര്യം ഭർത്താവിനോട് അവർ പറയുകയും ഭർത്താവിന്റെ നിർദ്ദേശ പ്രകാരം ഇയാളെ വീട്ടിലേക്ക് വിളിച്ചു വരുത്തി നാട്ടുകാരുടെ നേതൃത്വത്തിൽ കൈകാര്യം ചെയ്യുകയും ചെയ്തു. അടിവസ്ത്രം മാത്രം ധരിച്ചു നിന്ന ഇയാളെ സംഘടനയിലെ ചില നേതാക്കളെ വിളിച്ചു വരുത്തി പറഞ്ഞു വിടുകയായിരുന്നു. പിന്നീട് നേതാവിനെ സംഘടനയിൽ നിന്നും പുറത്താക്കിയതായാണ് വിവരം.
പല സ്ത്രീകളും തിരുവനന്തപുരത്തെ ഈ സംഘടനാ ലോബിയുടെ ഇരകളായിട്ടുണ്ട്. നിവൃത്തികേടുകൊണ്ടാണ് ഇവരൊക്കെ എല്ലാം സഹിച്ച് ഇവരുടെ ചൊൽപ്പടിക്ക് നിൽക്കുന്നത്. ട്രാൻസ്ഫറിനായി ശ്രമിക്കുന്ന ജീവനക്കാരികളെ ഏതുവിധേനയും തങ്ങളുടെ ഇംഗിതങ്ങൾക്കനുസരിച്ച് നിർത്തുക എന്ന ലക്ഷ്യം മാത്രമാണ് ഇവർക്ക്. പുരുഷന്മാരായ ഉദ്യോഗസ്ഥരുടെ പക്കൽ നിന്നും പണമാണ് വാങ്ങുന്നത്. റവന്യൂ വകുപ്പിലെ ഒട്ടുമിക്ക സ്ത്രീകളും ഇവരുടെ പീഡനങ്ങൾക്ക് ഇരയാണെന്ന് തിരുവനന്തപുരം ഓഫീസിലെ ഒരു ജീവനക്കാരി പറയുന്നു.
നേതാക്കളുടെ ചൊൽപ്പടിക്ക് നിൽക്കുന്നില്ലാ എന്ന് വന്നതോടെ സ്ഥലംമാറ്റി പ്രതികാരം ചെയ്തിരിക്കുകയാണ് സംഘടനാ നേതാക്കൾ. ഏറെ നാളായി തിരുവനന്തപുരത്തെ ഒരു ആശുപത്രിയിൽ ചികിത്സയിലാണ് ഇവർ. യാതൊരു കാരണവുമില്ലാതെ ഇവരെ കൊല്ലത്തേക്ക് ട്രാൻസ്ഫർ ചെയ്തു. അതിനാൽ ഇപ്പോൾ ചികിത്സ മുടങ്ങിയിരിക്കുകയാണ്. നേതാക്കളുടെ അനിഷ്ടത്തിനിരയായ ഒടുവിലത്തെ ഇരയാണിവർ.
ജീവനക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാനും ആവിശ്യങ്ങൾ നിറവേറ്റി കൊടുക്കാനുമാണ് തൊഴിലാളി സംഘടനകൾ രൂപം കൊണ്ടിരിക്കുന്നത്. എന്നാൽ ഇപ്പോൾ ഇഇത്തരം സംഘടനകൾ തൊഴിലാളികളെ ചൂഷണം ചെയ്യുന്ന രീതിയിലാണ് കാര്യങ്ങൾ പോകുന്നത്. ഭരണകർത്താക്കളുടെ പിൻതുണയും ഒത്താശയും ഉള്ളതിനാൽ ഇവർക്കെതരെ പരാതിപ്പെടാനും കഴിയില്ല. പരാതിപ്പെടുന്നവരെ ഏതു വിധത്തിലും ദ്രോഹിച്ച് നശിപ്പിക്കുകയാണ് ഇവർ ചെയ്യുന്നത്.
നിരന്തരം സ്ത്രീകളുടെ ക്ഷേമത്തിനും അവകാശങ്ങൾക്കുമായി നിരവധി സ്ത്രീ സംഘടനകൾ ഉണ്ടെങ്കിലും ആരും ഇത്തരം പ്രശ്നങ്ങളിൽ ഇടപെടുന്നില്ല. ഇത്തരം പീഡനങ്ങളിൽ ആത്മഹത്യ ചെയ്യുമ്പോൾ പോലും ഇവർ വാ തുറക്കുക പോലുമില്ലെന്നാണ് വെളിപ്പെടുത്തൽ. പീഡനം തുടർന്നാൽ പരസ്യമായി രംഗത്ത് വരാനാണ് ഇവരുടെ തീരുമാനം.
Stories you may Like
- യാസർ അറാഫാത്തും പിഎൽഒയും സമാധാന പ്രാവുകളോ!
- വെള്ളിടി വെട്ടി ഷോർട്ട് സർക്യൂട്ട്; തിരുവല്ല റവന്യൂ ടവറിലെ വയറിങ് മുഴുവൻ കത്തിനശിച്ചു
- മുട്ടിൽ മരം മുറിയിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
- സൂരജ് സന്തോഷ് രാജിക്കത്ത് നൽകിയിട്ടില്ലെന്ന് ഗായകരുടെ സംഘടന
- മനുഷ്യ- വന്യ ജീവി സംഘർഷം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍