Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുമുഖനും സുന്ദരനുമായ ബോഡി ബിൽഡിങ് ചാമ്പ്യൻ; മുറിയടച്ച് പെൺകുട്ടികളോട് സൊള്ളുന്നത് ചോദ്യം ചെയ്തപ്പോൾ ഭാര്യയെ അടിച്ചോടിച്ച് കൂട്ടിക്കൊണ്ട് വന്നത് തൊടുപുഴക്കാരിയെ; മലപ്പുറത്തെ യുവതിയോട് കാട്ടിയത് വിവാഹ വാഗ്ദാനത്തിൽ പൊതിഞ്ഞ് ബാലത്സംഗവും ആഭരണം കവരലും; ഒടുവിൽ ടിക് ടോക്കിലെ സുന്ദരവില്ലന് ക്ലിപ്പിട്ട് പൊലീസ്; കളമശ്ശേരിയിൽ പൂട്ടിട്ടത് ചവറയിലും പത്തനംതിട്ടയിലും കേസുകൾ ഉള്ള പീഡകനെ; കുറ്റിവട്ടം ഷാനവാസ് അഴിക്കുള്ളിൽ ആകുമ്പോൾ

സുമുഖനും സുന്ദരനുമായ ബോഡി ബിൽഡിങ് ചാമ്പ്യൻ; മുറിയടച്ച് പെൺകുട്ടികളോട് സൊള്ളുന്നത് ചോദ്യം ചെയ്തപ്പോൾ ഭാര്യയെ അടിച്ചോടിച്ച് കൂട്ടിക്കൊണ്ട് വന്നത് തൊടുപുഴക്കാരിയെ; മലപ്പുറത്തെ യുവതിയോട് കാട്ടിയത് വിവാഹ വാഗ്ദാനത്തിൽ പൊതിഞ്ഞ് ബാലത്സംഗവും ആഭരണം കവരലും; ഒടുവിൽ ടിക് ടോക്കിലെ സുന്ദരവില്ലന് ക്ലിപ്പിട്ട് പൊലീസ്; കളമശ്ശേരിയിൽ പൂട്ടിട്ടത് ചവറയിലും പത്തനംതിട്ടയിലും കേസുകൾ ഉള്ള പീഡകനെ; കുറ്റിവട്ടം ഷാനവാസ് അഴിക്കുള്ളിൽ ആകുമ്പോൾ

എം മനോജ് കുമാർ

കൊച്ചി: മലപ്പുറം സ്വദേശിയായ യുവതിയെ പ്രേമം നടിച്ച് കൂട്ടുക്കൊണ്ടുപോയി പീഡിപ്പിക്കുകയും ആഭരണങ്ങൾ കവരുകയും ചെയ്തതിന് ടിക്ക് ടോക് താരം അറസ്റ്റിലായി. സോഷ്യൽ മീഡിയാ- ടിക്ടോക് താരവും ബോഡി ബിൽഡിങ് ചാമ്പ്യനുമായ ഷാനവാസ് (30) ആണ് അറസ്റ്റിലായത്.

കൊല്ലം കരുനാഗപ്പള്ളി കുറ്റിവട്ടം സ്വദേശി മീനത്തേതിൽ ഷാ മൻസിൽ വീട്ടിൽ ഷിഹാബുദീന്റെ മകനാണ് ഷാനവാസ്. ബലാത്സംഗക്കേസിലാണ് ഷാനവാസ് അറസ്റ്റിലായത്. ഇന്നു രാവിലെയാണ് കളമശ്ശേരി പൊലീസ് ഷാനവാസിനെ അറസ്റ്റ് ചെയ്തത്. വിവാഹവാഗ്ദാനം നൽകി കൂട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു എന്ന യുവതിയുടെ പരാതിയെ തുടർന്നാണ് കളമശ്ശേരി പൊലീസ് കേസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. മുൻപ് തന്നെ പരാതി നൽകിയെങ്കിലും ഇന്നാണ് ഷാനവാസിനെ അറസ്റ്റ് ചെയ്തത്.

ടിക് ടോകിൽ വീഡിയോ പോസ്റ്റ് ചെയ്ത് പെൺകുട്ടികളുമായി ബന്ധം സ്ഥാപിച്ച് അവരെ പീഡിപ്പിക്കുകയാണ് ഷാനവാസ് ചെയ്തിരുന്നത്. ആദ്യവിവാഹബന്ധം വേർപ്പെടുത്താതെയാണ് പെൺകുട്ടികളുമായി അടുക്കുകയും അവരെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയുമാണ് ഷാനവാസ് ചെയ്തിരുന്നത്. ഷാനവാസിന്റെ ഉപദ്രവം സഹിക്കാൻ കഴിയാതെയാണ് പത്തനംതിട്ടക്കാരിയായ ഭാര്യ വീട്ടിൽ പോയത്.

ഇവരെ കരുനാഗപ്പള്ളിയിലെ വീട്ടിലിട്ടു ക്രൂരമർദ്ദനം നടത്തിയതിനു ഷാനവാസിനും മാതാപിതാക്കൾക്കുമെതിരെ ചവറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആ കേസിൽ അന്വേഷണം നടക്കുകയാണ്. ക്രൂരമർദ്ദനം സഹിക്കാതെയാണ് ഭാര്യ അർദ്ധരാത്രി കുട്ടികളെയും എടുത്ത് വീടിനു പുറത്തേക്കു ഓടിയത്. സമീപവാസികളുടെ ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ഇവർ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് എത്തി ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തത്.

ഈ ബന്ധം അലസിയപ്പോൾ തന്നെ പിന്നീട് അടുപ്പമായ തൊടുപുഴയിലെ ഒരു പെൺകുട്ടിയെ ഷാനവാസ് കൂടെ താമസിപ്പുക്കുന്നതായി സൂചനയുണ്ട്. ഈ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ഈ ബന്ധം തുടർന്ന് കൊണ്ട് പോകുമ്പോൾ തന്നെയാണ് മലപ്പുറത്തെ പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി കൂട്ടിക്കൊണ്ടുപോയി കൊച്ചിയിലെത്തിച്ച് ബലാത്സംഗം ചെയ്തത്. ഈ പെൺകുട്ടിയുടെ ആഭരണങ്ങൾ ഷാനവാസ് കവരുകയും ചെയ്തിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് കളമശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിലാണ് പീഡനവീരൻ അകത്തായത്.

ഞെട്ടിക്കുന്ന വിവരമാണ് ഷാനവാസിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ മനസിലാക്കാൻ കഴിഞ്ഞത്. പെൺകുട്ടികളുമായി ബന്ധം വയ്ക്കുകയും അവരെ പീഡിപ്പിക്കുകയുമാണ് ഷാനവാസിന്റെ ഹോബി. ടിക് ടോക്കും സോഷ്യൽ മീഡിയയും പെൺകുട്ടികളെ വലവിരിച്ച് പിടിക്കാനുള്ള ഉപാധിയായിരുന്നു. സുന്ദരനും സുമുഖനുമായതിനാൽ പെൺകുട്ടികൾ വീഴുകയും ചെയ്യും. ഈ രീതിയിലാണ് പെൺകുട്ടികളെ ഷാനവാസ് വളച്ചെടുത്തത്. ഭാര്യ വീട്ടിലുള്ളപ്പോൾ തന്നെ പെൺകുട്ടികളോട് സൊള്ളാൻ വാതിലടച്ച് ഇരിക്കുന്ന ശീലമായിരുന്നു ഷാനവാസിന്.

ആർഭാടത്തോടെ നടത്തിയ വിവാഹം കഴിഞ്ഞതോടെയാണ് തങ്ങൾ വഞ്ചിക്കപ്പെട്ടതായി ഷാനവാസിന്റെ ഭാര്യവീട്ടുകാർക്ക് മനസിലായത്. പത്തനംതിട്ട സ്വദേശിയെയാണ് ഷാനവാസ് നിയമപരമായി വിവാഹം കഴിച്ചത്. ഈ ബന്ധം വേർപ്പെടുത്തിയിട്ടില്ല. ഇതിനൊപ്പം തന്നെയാണ് തൊടുപുഴയിലെ പെൺകുട്ടിയെ ഒപ്പം താമസിപ്പിക്കുകയും മലപ്പുറത്തെ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ആഭരണം കവരുകയും ഒക്കെ ചെയ്തത്. ഷാനവാസിന്റെ ഭാര്യവീട്ടുകാരാണ് മറുനാടനു ഈ വിവരം നൽകിയത്. ഭാര്യയെ വീട്ടിൽ വെച്ച് മർദ്ദിച്ചതിനും ഭാര്യ വീട്ടുകാരെ പത്തനംതിട്ടയിലെ ഭാര്യവീട്ടിൽ കയറി മർദ്ദിച്ചതിനും ഷാനവാസിനെതിരെ കൊല്ലത്തും പത്തനംതിട്ടയിലും കേസുകളുമുണ്ട്.

സഹിക്കാൻ കഴിയാത്ത മർദ്ദനമാണ് ഷാനവാസിൽ നിന്നും മകൾക്ക് ഏൽക്കേണ്ടി വന്നതെന്നാണ് ഭാര്യപിതാവ് മറുനാടനോട് പറഞ്ഞത്. ബന്ധം മുന്നോട്ടു പോകില്ലെന്ന് മനസിലാക്കിയാണ് മകൾ വിവാഹമോചനത്തിനു കുടുംബ കോടതിയിൽ കേസ് നല്കിയതും. മറുനാടനോട് ഷാനവാസിന്റെ ഭാര്യാ പിതാവ് പറയുന്നത് ഇങ്ങനെ:

മകളുടെ ജീവിതം തകർത്തത് ഷാനവാസിന്റെ വഴിവിട്ട ബന്ധങ്ങൾ: ഭാര്യാ പിതാവ്

തെറ്റിദ്ധരിപ്പിച്ചാണ് വിവാഹം നടത്തിയത്. അതി സമ്പന്നൻ എന്ന വ്യാജേനെയാണ് വിവാഹം കഴിച്ചത്. വിവരങ്ങൾ ശരിയായി അന്വേഷിക്കുന്നതിൽ ഞങ്ങൾക്ക് തെറ്റി പറ്റി. 2015ലായിരുന്നു ഈ വിവാഹം. ആ സമയത്ത് ഗൾഫിലായിരുന്നു ഷാനവാസ്. പത്തനംതിട്ടയിൽ വച്ചാണ് വിവാഹം കഴിഞ്ഞത്. 125 പവനും ഇന്നോവ കാറും പതിനഞ്ചു ലക്ഷവും ആറര ലക്ഷം രൂപ അച്ചാരവുമായി നൽകിയാണ് മകളെ വിവാഹം കഴിച്ച് നൽകിയത്. സ്വന്തമായി കരുനാഗപ്പള്ളി ഷോപ്പുകളും ഉണ്ട് എന്നൊക്കെ പറഞ്ഞിരുന്നു. എല്ലാം തെറ്റായിരുന്നു എന്ന് പിന്നീട് മനസിലാക്കി. പക്ഷെ മകൾക്ക് കടുത്ത പീഡനമാണ് വീട്ടിൽ വെച്ച് നേരിട്ടത്. വിവാഹം കഴിഞ്ഞു ഗൾഫിൽ പോയി രണ്ടു മാസം കഴിഞ്ഞ തിരികെ വന്നു.

പിന്നെ ഗൾഫിൽ പോയില്ല. മകൾ ഗർഭിണിയായി. സ്വർണം എല്ലാം മകൾ അറിയാതെ വിൽക്കുക. പീഡനം നടത്തുക എന്നൊക്കെയായിരുന്നു ഷാനവാസിന്റെ പതിവ്. ഈ സമയത്താണ് ഭാര്യയെ വീട്ടിൽ നിന്നും അടിച്ച് ഓടിച്ചത്. ഇതിനു ശേഷമാണ് ഭാര്യ വീട്ടിൽ കയറി ഷാനവാസും ഗുണ്ടകളും ആക്രമിക്കുന്നത്. ഷാനവാസിന്റെ വീട്ടുകാർ എല്ലാത്തിനും പിന്തുണ നൽകുകയാണ്. ഇതാണ് ഷാനവാസിനു രക്ഷയാകുന്നത്. മകൾ നൽകിയ വിവാഹമോചന കേസ് ഇപ്പോഴും കുടുംബ കോടതിയിൽ നടക്കുകയാണ്. മകളുടെ സ്വർണമാണ് അഴിഞ്ഞാടാൻ ഉപയോഗിച്ചത്. പെൺകുട്ടികളുമായുള്ള ബന്ധത്തിന്റെ പേരിലാണ് മകൾ ഒഴിവാക്കി വീട്ടിലേക്ക് വന്നത്-ഷാനവാസിന്റെ ഭാര്യവീട്ടുകാർ പറയുന്നു.

ഷാനവാസിന്റെ അറസ്റ്റ് രാവിലെ രാവിലെ രേഖപ്പെടുത്തിയതായി കളമശ്ശേരി സിഐ മറുനാടനോട് പറഞ്ഞു. ഷാനവാസ് ടിക്ക് ടോക്ക് താരവും എല്ലാ വേലകളും കൈവശമുള്ളയാളുമാണെന്ന് കളമശ്ശേരി സിഐ പറഞ്ഞു. മുൻ കേസുകൾ കൂടി പരിഗണിച്ച് ഷാനവാസിനെതിരെ കൂടുതൽ അന്വേഷണവും നടത്തുമെന്ന് സിഐ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP