Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഷംനാ കാസിം കേസ് അന്വേഷണത്തിനിടെ കിട്ടിയ വിവരങ്ങൾ നൽകിയത് നിർണ്ണായകമായി; 'ഡീൽ വുമണിനെ' കുടുക്കിയത് കേരളാ പൊലീസിന്റെ ഈ ഇടപെടൽ; എൻഐഎയ്ക്ക് നൽകിയ രഹസ്യാന്വേഷണ റിപ്പോർട്ടും വേണമെന്ന ആവശ്യവുമായി ബെഹ്‌റയ്ക്ക് മുമ്പിൽ കസ്റ്റംസ്; സംസ്ഥാനത്തെ മയക്കുമരുന്ന്-കള്ളക്കടത്ത് സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ പൊലീസും; സ്വർണ്ണ കടത്തിലെ പ്രതികളെ കുടുക്കാൻ അന്വേഷണ ഏജൻസികൾ ഒരുമിക്കുമ്പോൾ

ഷംനാ കാസിം കേസ് അന്വേഷണത്തിനിടെ കിട്ടിയ വിവരങ്ങൾ നൽകിയത് നിർണ്ണായകമായി; 'ഡീൽ വുമണിനെ' കുടുക്കിയത് കേരളാ പൊലീസിന്റെ ഈ ഇടപെടൽ; എൻഐഎയ്ക്ക് നൽകിയ രഹസ്യാന്വേഷണ റിപ്പോർട്ടും വേണമെന്ന ആവശ്യവുമായി ബെഹ്‌റയ്ക്ക് മുമ്പിൽ കസ്റ്റംസ്; സംസ്ഥാനത്തെ മയക്കുമരുന്ന്-കള്ളക്കടത്ത് സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ പൊലീസും; സ്വർണ്ണ കടത്തിലെ പ്രതികളെ കുടുക്കാൻ അന്വേഷണ ഏജൻസികൾ ഒരുമിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണ്ണ കള്ളക്കടത്തിൽ കസ്റ്റംസിനും കേരളാ പൊലീസ് തെളിവുകൾ കൈമാറും. എൻഐഎയ്ക്ക് കേരളാ പൊലീസ് കൈമാറിയ വിവരങ്ങൾ കസ്റ്റംസും ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ മയക്കുമരുന്ന്-കള്ളക്കടത്ത് സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യാന്വേഷണ ഏജൻസികൾക്ക് പൊലീസ് നൽകിയിരുന്നുവെന്ന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പൊലീസിനോട് കാര്യങ്ങൾ തിരിക്കാൻ കസ്റ്റംസ് തീരുമാനിച്ചിരുന്നു. തെളിവുകൾ കൈമാറാൻ ആവശ്യപ്പെട്ട് കസ്റ്റംസ് കേരളാ പൊലീസിനും നോട്ടീസ് നൽകും. ഈ സാഹചര്യത്തിലാണ് തെളിവുകൾ നൽകാനുള്ള തീരുമാനം പൊലീസും എടുക്കുന്നത്.

സംസ്ഥാനപൊലീസിന്റെ കൈവശമുള്ള എല്ലാ വിവരങ്ങളും നൽകണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് നിയമം 151-ാം വകുപ്പുപ്രകാരമാണ് നോട്ടീസ് അയക്കുക. എൻ.ഐ.എ.യ്ക്ക് വിവരങ്ങൾ നൽകിയെന്നാണ് ബെഹ്‌റ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഈ വിവരങ്ങൾ തങ്ങൾക്കും നൽകണമെന്നാണ് കസ്റ്റംസിന്റെ ആവശ്യം. ഇടതുപക്ഷത്തെ ഒരു മുൻ എംപി.യും ഇതേകാര്യം ഒരു ചാനലിൽ പറഞ്ഞിരുന്നു. സംസ്ഥാന പൊലീസിൽനിന്ന് കള്ളക്കടത്ത് സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങളൊന്നും തങ്ങൾക്ക് ലഭിച്ചില്ലെന്ന് കസ്റ്റംസ് പറയുന്നു. ഈ സാഹചര്യത്തിലാണ് തെളിവ് തേടുന്നത്. സ്വർണ്ണ കടത്തിൽ കരുതലോടെയാണ് കസ്റ്റംസിന്റെ നീക്കങ്ങൾ. കസ്റ്റംസിന് എല്ലാ പിന്തുണയും കേരളാ പൊലീസും നൽകും.

സ്വപ്ന സുരേഷിനായി കസ്റ്റംസ് വല വിരിച്ചത് നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസിൽനിന്നു ലഭിച്ച വിവരങ്ങൾ പൊലീസ് കൈമാറിയതു മുതലായിരുന്നു. നടിയും നർത്തകിയുമായ ഷംനയെ ബ്ലാക്മെയിൽ ചെയ്ത കേസിൽ അറസ്റ്റിലായവർ തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തുന്ന ഒരു 'ഡീൽ വുമണി'നെപ്പറ്റി പൊലീസിനോടു വെളിപ്പെടുത്തിയിരുന്നു. ഇവർ നയതന്ത്ര ചാനൽ വഴിയും സ്വർണം കടത്തുന്നത് പൊലീസിനോടു വെളിപ്പെടുത്തി. ഇതാണ് നിർണ്ണായകമായത്. ഈ സാഹചര്യത്തിലാണ് കൂടുതൽ തെളിവുകൾ പൊലീസിനോട് കസ്റ്റംസ് തേടുന്നത്. എൻഐഎയും കസ്റ്റംസും ഇഡിയും ഈ കേസ് അന്വേഷിക്കുന്നു. മൂന്ന് ഏജൻസികളുമായി സഹകരിക്കാനാണ് പൊലീസ് തീരുമാനം.

വമ്പൻ സ്വർണക്കടത്തിനെപ്പറ്റി പൊലീസിനു മാത്രമായി അന്വേഷിക്കാൻ ആവില്ലെന്നു വ്യക്തമായതോടെ വിവരം മറ്റ് ഏജൻസികൾക്ക് കൈമാറാൻ കേരളാ പൊലീസ് തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഷംന കേസ് ബ്ലാക്ക്മെയിലിങ് സംബന്ധിച്ചുള്ള അന്വേഷണമാക്കി ചുരുക്കാൻ തീരുമാനിച്ചെന്നും സ്വർണക്കടത്തിന്റെ വിശദാംശങ്ങൾ രഹസ്യറിപ്പോർട്ടായി കസ്റ്റംസിന് കൈമാറിയെന്നുമാണു വിവരം. ഇതാണ് നിർണ്ണായകമായത്. ഇതിന് സമാനമായി കേരളാ പൊലീസിന്റെ പക്കലുള്ള എല്ലാ വിവരവും നേടാനാണ് കസ്റ്റംസ് നീക്കം. ഇതിലൂടെ കേരളത്തിലെ സ്വർണ്ണ കടത്തിന്റെ വേരറുക്കാനാണ് ശ്രമം.

നയതന്ത്രചാനൽവഴി വരെ സ്വർണം കടത്തുന്ന ഡീൽ വുമണിനുവേണ്ടി കസ്റ്റംസ് വല വിരിച്ചിരിക്കേയാണ് ജൂൺ 30ന് എയർ ഇന്ത്യ വിമാനത്തിൽ യു.എ.ഇ. കോൺസുലേറ്റിലേക്കുള്ള ബാഗേജ് എത്തുന്നത്. ബാഗേജ് മനഃപൂർവം വിട്ടുകൊടുക്കാതെ കസ്റ്റംസ് പിടിച്ചു വച്ചു. ഇതാണ് നിർണ്ണായകമായത്. അതിനിടെ കസ്റ്റംസ് അസി. കമ്മിഷണർക്കു സ്വപ്നാ സുരേഷിന്റെ ഫോൺ വന്നു. ഇതോടെ കസ്റ്റംസ് ഡീൽ വുമൺ ആരെന്ന് ഉറപ്പിച്ചു. ബാഗേജെടുക്കാൻ സരിത്ത് എത്തിയതോടെ കാര്യങ്ങൾ എളുപ്പമായി. അങ്ങനെയാണ് രാജ്യത്തെ ഞെട്ടിച്ച സ്വർണ്ണ കടത്ത് പുറത്തായത്.

അതിനിടെ സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെയും സന്ദീപിന്റെയും അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി. എൻ ഐ എ കോടതിയിൽ വച്ചാണ് രണ്ട് പ്രതികളുടെയും അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തിയത്. എൻ ഐ എയുടെ കസ്റ്റഡിയിലായിരുന്നു രണ്ട് പ്രതികളും. ഇരുവരുടെയും റിമാൻഡ് കാലാവധി അടുത്ത മാസം 21 വരെ നീട്ടിയിട്ടുണ്ട്. ഇരുവരെയും കസ്റ്റഡിയിൽ വാങ്ങാൻ കസ്റ്റംസ് തിങ്കളാഴ്ച അപേക്ഷ സമർപ്പിക്കും. ഇതോടെ അന്വേഷണം പുതിയ തലത്തിലെത്തും. അഭിഭാഷകൻ മുഖേനെ സ്വപ്ന സുരേഷ് സമർപ്പിച്ച ജാമ്യഹർജി ബുധനാഴ്ച പരിഗണിക്കും. കേസിൽ യുഎപിഎ നിലനിൽക്കില്ലെന്നും ഈ കേസിന് തീവ്രവാദ സ്വഭാവമില്ലെന്നുമുള്ള വാദമാണ് സ്വപ്നയുടെ അഭിഭാഷകൻ ജാമ്യഹർജിയിൽ മുന്നോട്ടുവെച്ചിരിക്കുന്നത്.

സ്വർണക്കടത്തിനു വേണ്ടി സ്വപ്നയും സന്ദീപും ഉൾപ്പെടെയുള്ള പ്രതികൾ നടത്തിയ കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കോടതിയുടെ അനുവാദത്തോടെ കസ്റ്റംസ് ഇന്നലെ എൻഐഎ ഓഫിസിലെത്തി പ്രതികളെ ചോദ്യം ചെയ്തു. തുടർന്ന് ജില്ലാ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തി. കോവിഡ് പരിശോധനയ്ക്കു ശേഷം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP