കന്യകമാരെ ഉന്നതർക്ക് കാഴ്ചവെക്കുന്നതിൽ സ്പെഷ്യലൈസേഷൻ; വേശ്യാ വൃത്തിയിലേക്ക് തള്ളിവിട്ടത് പന്ത്രണ്ടും പതിമൂന്നും വയസ്സുള്ള നൂറുകണക്കിന് പെൺകുട്ടികളെ; മോഡലിങ്ങിൽ ഏർപ്പെടാൻ ആഗ്രഹിച്ച് വന്നെത്തുന്ന യുവതികളെ പോഷ് പാർട്ടികളിൽ വെച്ച് പരിചയപ്പെട്ട് പ്രലോഭിപ്പിച്ച് വളച്ചെടുക്കും; സമ്പാദിച്ചത് കോടികളുടെ സ്വത്ത്; കിരീടംവെച്ച കൂട്ടിക്കൊടുപ്പകാരിക്ക് ഇനി 24 വർഷം ജയിൽ; ഇന്ത്യ കണ്ട ഏറ്റവും ക്രൂരയായ വനിതാ പിമ്പിന്റെ കഥ
എം മാധവദാസ്
റോയൽ പിമ്പ്! കീരീടംവെച്ച കൂട്ടിക്കൊടുപ്പുകാരൻ എന്നത് രഞ്ജിപണിക്കരുടെ തീപ്പൊരി ഡയലോഗ് മാത്രമായിരുന്നില്ല. ഇക്കഴിഞ്ഞ ബുധനാഴ്ച ഡൽഹി കോടതി 24വർഷം കഠിന തടവിന് ശിക്ഷിച്ച സോനു പഞ്ചാബൻ എന്ന ഗീത അറോറ (40) ശരിക്കും ആ വിശേഷണത്തിന് അർഹയായിരുന്നു. ഇത്തരം ക്രൂരതകൾ ചെയ്ത ഇവരെ ഒരു സ്ത്രീയെന്ന് വിളിക്കാൻപോലും ആവില്ലെന്നാണ് അഡീഷണൽ സെഷൻസ് ജഡ്ജി പ്രതീതം സിങ്ങ് നിരീക്ഷിച്ചിരിക്കുന്നത്. കൂട്ടിക്കൊടുപ്പുകൊണ്ട് വലിയയൊരു സാമ്രാജ്യം തന്നെയാണ് ഈ 40കാരി സ്വന്തമാക്കിയിരിക്കുന്നത്.
വെറും 7ാംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള സോനുപഞ്ചാബൻ ഉത്തരേന്ത്യമുഴുവൻ അറിയപ്പെടുന്ന മാഡം ആയിരുന്നു. ആ പേരിൽ അവരുടെ ജീവതംവെച്ച് ഒരു ബോളിവുഡ് സിനിമയും ഇറങ്ങി. ബസ്സ്റ്റാഡുകളിലും റെയിൽവേ സ്റ്റേഷനിലും ചുവന്ന തെരുവുകളിലും ഒതുങ്ങുന്ന ലോക്കൽ വേശ്യാവൃത്തിയായിരുന്നില്ല, ശരിക്കും ഉന്നതരായ രാഷ്ട്രീയക്കാരും, ഉദ്യോഗസഥരും, ബിസിനസ് മാഗ്നറ്റുകളും അടങ്ങുന്ന വലിയ കളികൾ ആയിരുന്നു ഇവരെേുടത്. കന്യകമാരെ എത്തിച്ചു കൊടുക്കപ്പെടും എന്നതിലായിരുന്നു, സോനുപഞ്ചാബന്റെ ഡിമാന്റ്. ഇതിനായി ഉത്തരേന്തയിൽ അവർക്ക് വ്യാപക നെറ്റ്‌വർക്ക് ഉണ്ടായിരുന്നു. ബീഹാറിലെയും യുപിയിലെയും ബംഗാളിലെയും ദരിദ്ര കുടുംബങ്ങളിലെ കൗമരക്കാരികളെയായിരുന്നു സോനു നോട്ടമിട്ടിരുന്നത്. ജോലിക്കെന്നും തുടർ വിദ്യഭ്യാസത്തിനെന്നുമൊക്കെ പറഞാണ് കുട്ടികളെ അവിടെ നിന്ന് കൊണ്ടുവരുന്നത്. ഇതിനായി ചില സംഘടകളുടെ പേരും സോനു ദുരുപയോഗം ചെയ്തിരുന്നു. പലയിടത്തും രക്ഷിതാക്കൾക്ക് പണം നൽകി കുട്ടികളെ വാങ്ങിക്കും. ഈ കുട്ടികളെ നഗരങ്ങളിലെത്തിച്ച് മെരുക്കിയെടുത്താണ് ഉന്നതർക്ക് കാഴ്ചവെക്കുന്നത്. അങ്ങനെ പന്ത്രണ്ടും പതിമൂന്നും വയസ്സുള്ള നൂറുകണക്കിന് പെൺകുട്ടികളെയാണ് ഈ നരാധമ, തന്റെ ഒന്നരപതിറ്റാണ്ടോളം നീണ്ട കൂട്ടിക്കൊടുപ്പ് ജീവിതത്തിനിടയിൽ വേശ്യാവൃത്തിയിലേക്ക് തള്ളിവിട്ടത്.
കുട്ടികളെ മെരുക്കിയടുക്കാനും സോനുവിന് പ്രത്യേക ഗുണ്ടാ സംഘം ഉണ്ടായിരുന്നു. കന്യകയെ ആദ്യമായി മാനഭംഗപ്പെടുത്താനുള്ള അവസരം തന്നെയാണ് ഇവർക്കുള്ള പ്രതിഫലവുമെന്ന് പൊലീസ് റിപ്പോർട്ട് പറയുന്നു. സോനുവിനെതിരായ പൊലീസ് കുറ്റപത്രം വായിച്ച് താൻ നടുങ്ങിപ്പോയെന്ന് ജഡ്ജി പറയുന്നത് ഇതുകൊണ്ടൊക്കെയാണ്. സോനുവിന്റെ സഹായിയും, ബലാൽസംഗം ചെയ്തു കുട്ടികളെ മെരുക്കുന്ന ജോലിക്കാരനുമായ സന്ദീപ് ബെഡ്വാളിനും കിട്ടി 20 വർഷത്തെ കഠിന തടവ്. വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കപ്പെട്ട പന്ത്രണ്ടുകാരിയെ, ആദ്യമായി ബലാത്സംഗം ചെയ്ത കുറ്റമാണ് ഇയാളിൽ തെളിഞ്ഞത്.
പാർട്ടികൾ വഴി മോഡലുകളിലേക്ക്
അതുപോലെതന്നെ പോഷ് പാർട്ടികളിൽപോയി മോഡലുകളുടെ വളച്ചെടുക്കുന്നതായിരുന്നു സോനുവിന്റെ മറ്റൊരു കെണി. ലക്ഷങ്ങൾ പൊടിച്ച് അവരും ഇതിനായി പാർട്ടികൾ നടത്തിയിരുന്നു. തലസ്ഥാനത്തേക്ക് മോഡലിങ്ങിൽ ഏർപ്പെടാൻ ആഗ്രഹിച്ച് വന്നെത്തുന്ന യുവതികളെ പോഷ് പാർട്ടികളിൽ വെച്ച് പരിചയപ്പെടുക, അവർക്ക് ഒരു അധിക വരുമാനം എന്ന നിലയ്ക്ക് തന്റെ പ്രീമിയം പ്രോസ്റ്റിട്യൂഷൻ റിങ്ങിൽ ജോലി ഓഫർ ചെയ്യുക, അവരെ സമ്പന്നരായ ബിസിനസ്സുകാരും രാഷ്ട്രീയക്കാരും ഗ്യാങ്സ്റ്റർമാരും ഒക്കെ അടങ്ങുന്ന തന്റെ ക്ലയന്റുകൾക്ക് സർവീസ് നൽകാൻ പറഞ്ഞുവിടുക ഇതൊക്കെ ചെയ്തു ചെയ്ത് കുറഞ്ഞകാലം കൊണ്ട് കോടികൾ സമ്പാദിക്കാൻ സോനുവിന്് സാധിച്ചു. നോയിഡയിലും ഡൽഹിയിലും മുബൈയിലുമായി അപ്പാർട്ട്മെന്റുകളും, വീടുകളുമൊക്കെയായി കോടികളുടെ സ്വന്താണ് അവർക്ക് ഉണ്ടായിരുന്നത്. ഇതും കോടതി കണ്ടുകെട്ടിയിട്ടുണ്ട്. പോർഷെ, ലംബോർഗിന് പോലുള്ള ആഡംബര കാറുകളിലായി പഞ്ചനക്ഷത്ര ജീവിതമായിരുന്നു ഇവർ നയിച്ചിരുന്നതും.
സോനു പഞ്ചാബൻ എന്നത് ഡൽഹിക്ക് വടക്കോട്ട് പ്രവർത്തിക്കുന്ന മാംസക്കച്ചവടറാക്കറ്റുകൾക്കിടയിലെ സുപരിചിതമായ ഒരു പേരായിരുന്നു. സോനു പഞ്ചാബൻ ട്രാഫിക്കിങ്ങിന്റെ പേരിൽ ശിക്ഷിക്കപ്പെടുന്നത് ഇതാദ്യമായിട്ടൊന്നുമല്ല എങ്കിലും, ഇത്തവണ ഇനിയങ്ങോട്ടുള്ള അവരുടെ ആയുസ്സിന്റെ നല്ലൊരുഭാഗം ഇരുമ്പഴികൾക്കുള്ളിൽ തന്നെ ചെലവിടാൻ പോന്നത്ര കടുപ്പമുള്ള ശിക്ഷയാണ് വിധിച്ചു കിട്ടിയിരിക്കുന്നത്.
ഇത്തവണ സോനുവിനെതിരെ ചാർജ് ചെയ്യപ്പെട്ടത് പോസ്സോ നിയമമാണ്. പ്രായപൂർത്തിയാകാത്ത ഒരു കൗമാരക്കാരിയെ നിർബന്ധിച്ച് വേശ്യാവൃത്തിയിലേക്ക് തള്ളിവിട്ടു എന്നതാണ് സോനുവിനുമേൽ തെളിയിക്കപ്പെട്ടിട്ടുള്ള കുറ്റം.
ബ്യൂട്ടി പാർലറിൽനിന്ന് വേശ്യാവൃത്തിയിലേക്ക്
കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകാലമായി ഉത്തരേന്ത്യൻ സ്ത്രീ കടത്ത്-വേശ്യാവൃത്തി മാർക്കറ്റിൽ അറിയപ്പെടുന്ന നാമങ്ങളിൽ ഒന്നായിരുന്നു സോനു പഞ്ചാബന്റേത്. എന്നാൽ സോനു എന്നത് അവൾക്ക് തന്റെ അച്ഛനമ്മമാർ ഇട്ട പേരായിരുന്നില്ല. എന്നുമാത്രമല്ല അവർക്ക് പഞ്ചാബുമായി പുലബന്ധം പോലും ഉണ്ടായിരുന്നുമില്ല. 1980 -ൽ ഹരിയാനയിൽ ജനിച്ച അവരുടെ പേര് ഗീത അറോറ എന്നായിരുന്നു. പാക്കിസ്ഥാനിൽനിന്ന് അഭയാർഥിയായി എത്തിയ ഒരു ഓട്ടോ ഡൈവ്രറുടെ മകൾ ആണ്് അവൾ എന്നാണ് പൊലീസ് രേഖകളിൽ കാണുന്നത്.
ഒരുവിധം ഹൈസ്‌കൂൾ പഠനം പൂർത്തിയാക്കിയ ഗീത ആദ്യം തുടങ്ങിയത് ബ്യൂട്ടി പാർലർ ബിസിനസ്സായിരുന്നു. പഠനം ഏഴാംക്ലാസിൽ വെച്ച് നിർത്തുകായിരുന്നെന്നും പറയുന്നു. പക്ഷേ പിന്നീട്് സ്വ പ്രയത്നത്താൽ ഇവർ ഇംഗ്ലീഷ് നന്നായി പറയാൻ പഠിച്ചു.
2003 -ൽ, ഡൽഹിയിലെ അറിയപ്പെടുന്ന ഗുണ്ടാത്തലവനായ വിജയ് സിംഗുമായുള്ള വിവാഹം കഴിയുന്നതോടെയാണ് കുറ്റകൃത്യങ്ങളുടെ ലോകം ഗീത അറോറ പരിചയപ്പെടുന്നത്. ശ്രീപ്രകാശ് ശുക്ല എന്ന പ്രസിദ്ധ ഗ്യാങ്സ്റ്ററുടെ അടുത്ത അനുയായി ആയിരുന്നു വിജയ് സിങ്. അയാൾക്ക് ഇഷ്ടംപോലെ പണമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വിവാഹം കഴിഞ്ഞ ആദ്യ ഒരു വർഷം വളരെ സുഭിക്ഷമായ ജീവിതമായിരുന്നു ഗീതയുടേത്. എന്നാൽ, 2004 -ൽ ഒട്ടും നിനച്ചിരിക്കാതെ, വിജയ് സിംഗിനെ ഉത്തർ പ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് എൻകൗണ്ടർ ചെയ്തുകൊന്നുകളയുന്നു. അത്രയും നാൾ ആശ്രയിച്ചിരുന്ന ഭർത്താവ് അപ്രതീക്ഷിതമായി കൊല്ലപ്പെട്ടതോടെ ഗീതയുടെ സാമ്പത്തിക സ്രോതസ്സ് നിലച്ചു. അത്രയും കാലം ജീവിച്ചുപോന്നിരുന്ന ലക്ഷ്വറി ലൈഫ്‌സ്റ്റൈൽ അതുപോലെ തുടരാൻ വേണ്ട പണം കണ്ടെത്താനായാണ് ഗീത വേശ്യാവൃത്തി തൊഴിലായി സ്വീകരിക്കുന്നത്. അങ്ങനെ ഡൽഹി സർക്കിളിൽ ഒരു കോൾ ഗേൾ ആയി ജോലി ചെയ്തു.
മറ്റു പങ്കാളികളെയും എൻകൗണ്ടർ ചെയ്യുന്നു
കുറ്റവാളികളെ എൻകൗണ്ടറിൽ തട്ടിക്കളയുക എന്ന വികലമായ പൊലീസ് നയത്തിന്റെ ഇര കൂടിയാണ് ഇവർ. പങ്കാളികളെ ഒന്നൊന്നായി പൊലീസ് കൊന്നൊടുക്കുമ്പോൾ അവൾ അതിനേക്കാൾ വലിയ ക്രിമിനലായി വളരുകയായിരുനനു. അവൾ പിന്നെയും പല ഗുണ്ടാത്തലവന്മാരുമായും അടുപ്പത്തിലായി. ആദ്യത്തെ അടുപ്പക്കാരൻ ദീപക് സോനു അന്നൊരു അറിയപ്പെടുന്ന ക്രിമിനൽ ആയിരുന്നു. അയാളും അധികം താമസിയാതെ അസമിൽ വെച്ച് പൊലീസിന്റെ തോക്കിനിരയാകുന്നു. ദീപക് മരിച്ച ശേഷം, അയാളുടെ ഗ്യാങ്സ്റ്റർ ആയ സഹോദരൻ ഹേമന്ത് സോനു ഗീതയുടെ സംരക്ഷണം ഏറ്റെടുക്കുന്നു. കുറച്ചുകാലം 'ലിവ് ഇൻ' റിലേഷൻഷിപ്പിൽ കഴിഞ്ഞ ശേഷം അവർ വിവാഹിതരാകുന്നു. എന്നാൽ മൂന്നാമത്തെ ബന്ധവും പൊലീസിന്റെ എൻകൗണ്ടർ കാരണം തകരുന്നു. 2006 -ൽ ഒരു ഇരട്ടക്കൊലക്കേസിന്റെ പേരിൽ ഗുരുഗ്രാമിൽ വെച്ച് ഡൽഹി പൊലീസിന്റെ സ്‌പെഷ്യൽ സെൽ ഹേമന്ത് സോനുവിനെയും രണ്ടു കൂട്ടാളികളെയും എൻകൗണ്ടർ ചെയ്തുകൊന്നുകളയുന്നു.
ഹേമന്തിന്റെ മരണശേഷമാണ് അയാളുടെ പേരിന്റെ ഭാഗമായിരുന്ന സോനു എന്ന പേര് ഗീത അറോറ സ്വീകരിക്കുന്നതും, സോനു പഞ്ചാബൻ എന്നപേരിൽ സ്വയം ക്ലയന്റുകൾക്കുമുന്നിൽ പരിചയപ്പെടുത്താനും തുടങ്ങിയത്. വളരെ ആസൂത്രിതമായ പ്രവർത്തനങ്ങളായിരുന്നു സോനുവിന്റെ റാക്കറ്റ് നടത്തിയിരുന്നത്. വളരെ നൂതനമായ പ്രവർത്തന രീതികൾ അവലംബിച്ച് പിടിക്കപ്പെടാതിരിക്കാൻ പരമാവധി മുൻകരുതലുകൾ അവർ എടുത്തു. വാട്ട്സാപ്പിന് പ്രചാരമേറിയ അക്കാലത്ത് അവർ അതിന്റെ സഹായവും കൃത്യമായി തേടി. ഡൽഹി സൊസൈറ്റിയുടെ ഉന്നതതലങ്ങളിൽ മാത്രമായിരുന്നു സോനുവിന്റെ ഓപ്പറേഷൻ. സിനിമാ- സീരിയൽ- മോദിലിങ്ങ് സ്വപ്നവുമാലയി വരുന്നവരെയും 'മാഡം' വലയിലാക്കും. അവരെ സമ്പന്നരായ ബിസിനസ്സുകാരും രാഷ്ട്രീയക്കാരും ഗ്യാങ്സ്റ്റർമാരും ഒക്കെ അടങ്ങുന്ന തന്റെ ക്ലയന്റുകൾക്ക് സർവീസ് നൽകാൻ പറഞ്ഞുവിടുക ഇതൊക്കെ ചെയ്തു ചെയ്ത് കുറഞ്ഞകാലം കൊണ്ട് കോടികൾ സമ്പാദിക്കാൻ ഗീതയ്ക്ക് സാധിച്ചു.
ഡൽഹിയിൽ മാത്രം ഒതുങ്ങിനിന്നില്ല സോനുവിന്റെ നെറ്റ്‌വർക്ക്. അതുകൊൽക്കത്ത, മുംബൈ, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലേക്കും പടർന്നു പന്തലിച്ചു. ക്രിമിനലുകൾക്കും രാഷ്ട്രീയക്കാർക്കും ഇടയിൽ ഉണ്ടായിരുന്ന അതെ സ്വാധീനം ഗീതക്ക് പൊലീസിലും ഉണ്ടായിരുന്നതുകൊണ്ട് ഒരു റെയ്ഡിലും അവരുടെ മോഡലുകൾ പിടിക്കപ്പെട്ടില്ല. അഥവാ അബദ്ധവശാൽ പിടിക്കപ്പെട്ടാൽ തന്നെ ഒരൊറ്റ കോളിന്റെ ബലത്തിൽ അവർ മോചിതരായിക്കൊണ്ടിരുന്നു. അങ്ങനെ അവർക്ക് പിന്തുണ നൽകിയ ആരു ഇതുവരെ പിടിക്കപ്പെട്ടിട്ടുമില്ല.
സോനുവിന്റെ സഹായിച്ച ഉന്നതർ എവിടെ
സോനു പഞ്ചാബന്റെ പേരിൽ ഡൽഹി പൊലീസിന്റെ ഭാഗത്തുനിന്ന് ആദ്യമായി ഒരു ക്രിമിനൽ നടപടി ഉണ്ടാകുന്നത് 2007 -ൽ ആണ്. ഇമ്മോറൽ ട്രാഫിക്കിങ് പ്രിവൻഷൻ ആയിരുന്നു അന്ന് സോനുവിന്റെ പേരിൽ ഡൽഹി പൊലീസ് ചാർജ്ജ് ചെയ്ത വകുപ്പ്. അതിനു ശേഷം നിരവധി തവണ സോനു പഞ്ചാബൻ അറസ്റ്റിലായി. മക്കോക്ക അടക്കം പല വകുപ്പുകളും ചുമത്തപ്പെട്ട.
ഏറ്റവും ഒടുവിൽ അറസ്റ്റിലാകുന്നത് 2017 ഡിസംബറിലായിരുന്നു. ഇത്തവണ കേസ് ഒരല്പം കടുപ്പമുള്ളതായിരുന്നു. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ അവളുടെ ഗ്രാമത്തിൽ നിന്ന് പ്രലോഭിപ്പിച്ച് ഡൽഹിയിൽ എത്തിച്ച ശേഷം, അവളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചു. വഴങ്ങാതെ വന്നപ്പോൾ അവളെ ക്രൂരപീഡനങ്ങൾക്ക് വിധേയയാക്കി. മയക്കുമരുന്നുകൾ നിർബന്ധിച്ച് കുത്തിവെച്ചു. മുറിക്കുള്ളിൽ മയക്കിക്കിടത്തി ക്ലയന്റുകളെ വിളിച്ചുവരുത്തി പീഡനത്തിനിരയാക്കി. ഇങ്ങനെ പന്ത്രണ്ടോളം തവണ ആ പെൺകുട്ടിയെ പലർക്കും കാഴ്ചവെച്ചു. പൊലീസ് ഊരിപ്പോരാനാവാത്ത വിധം പൂട്ടുമ്പോൾ സോനു പഞ്ചാബന്റെ പേരിൽ കോടികളുടെ സ്വത്തുണ്ടായിരുന്നു. തിഹാർ ജയിലിൽ അടക്കപ്പെട്ട സോനു , ഏതാനും ദിവസങ്ങൾക്കുമുമ്പ് ജയിൽ സെല്ലിനുള്ളിൽ ആത്മഹത്യക്ക് ശ്രമിക്കുകയുണ്ടായി. ഹിന്ദിയിൽ റിച്ച ഛഡ്ഡ അഭിനയിച്ച 'മാഡം' എന്ന കഥാപാത്രം സോനുവിന്റെ ജീവിതത്തെ ആസ്പദമാക്കി ഉള്ളതാണ്. പേരും ഏറെ സാമ്യമുള്ളതുതന്നെ, 'ഭോലി പഞ്ചാബൻ'.
ഈ റാക്കറ്റിലെ ഒരു വലിയ മീൻതന്നെയാണ് സോനു. പക്ഷേ അവർക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിക്കൊടുത്ത ഉന്നതർ എവിടെ. സോനു കൂട്ടിക്കൊടുത്ത പിഞ്ചുകുട്ടികളെ ഭോഗിച്ച ഉന്നതരുടെ പേര് വിവരങ്ങൾ എന്തുകൊണ്ടാണ് പുറത്തുവരാത്തത്. ഇവിടെയും സോനു തന്റെ രഹസ്യസ്വഭാവും കാത്തുവെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് എത്ര കിണഞ്ഞ് ശ്രമിച്ചിട്ടും തന്റെ കസ്റ്റമേഴ്സിനെ കുറിച്ച് അവർ മൊഴി നൽകിയിട്ടില്ല. പക്ഷേ ഡിജിറ്റൽ തെളിവുകൾ വെച്ചും കോണ്ടാക്ററ് നമ്പറുകൾ ട്രേസ് ചെയ്തും പൊലീസിന് അത് നിഷ്പ്രയാസം പിടിക്കാവുന്നതാണ്. പക്ഷേ അതിലേക്ക് അന്വേഷണം പോയില്ല. മനുഷ്യക്കടത്ത് മാഫിയയുടെ കൂടി വേര് അറുക്കുന്നതിന് പൊലീസിന് കിട്ടിയ സുവർണ്ണാവസരം ആയിരുന്നു അത്. പക്ഷേ ഫലത്തിൽ അവർ അത് കളഞ്ഞുകുളിക്കയായിരുന്നു.
സോനുവിന്റെ ജീവിതം ജയിലിൽതന്നെ തീരുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. അതോടെ ഒരുപാട് രഹസ്യങ്ങളായിരിക്കും ഒറ്റയിടിക്ക് അവസാനിക്കുന്നതും.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍