മുളകുപൊടിയിൽ കീടനാശിനി കലർന്നതായി കണ്ടെത്തിയത് കഴിഞ്ഞ സെപ്റ്റംബറിൽ; വ്യാപക പരിശോധനയിൽ ഭക്ഷ്യസുരക്ഷാവകുപ്പ് പിടികൂടി നശിപ്പിച്ചത് ഒരേ ബാച്ച് നമ്പറിൽ ഇറങ്ങിയ മുളകുപൊടി പാക്കറ്റുകൾ; കഴിഞ്ഞ ദിവസം ലഭിച്ച പരിശോധനാ ഫലത്തിലും തെളിഞ്ഞത് മുളകുപൊടിയിലെ അമിത കീടനാശിനി സാന്നിധ്യം; ഈസ്റ്റേൺ മുളക്പൊടിക്ക് കണ്ണൂർ ജില്ലയിൽ നിരോധനം; ഈസ്റ്റേണിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് മറുനാടനോട്
എം മനോജ് കുമാർ
കണ്ണൂർ: ഈസ്റ്റേണിന്റെ മുളക്പൊടിക്ക് കണ്ണൂർ ജില്ലയിൽ നിരോധനം. ഈസ്റ്റേണിന്റെ മുളക്പൊടിയിൽ കീടനാശിനിയുടെ സാന്നിധ്യം തെളിഞ്ഞതിനെ തുടർന്നാണ് ജില്ലയിൽ ഈസ്റ്റേണിന്റെ മുളക്പൊടി നിരോധിച്ച് ഭക്ഷ്യസുരക്ഷാവകുപ്പ് ഉത്തരവിറക്കിയത്. ഈസ്റ്റേൺ വിതരണം ചെയ്തിട്ടുള്ള എം എ 90214 ബാച്ചിൽപ്പെട്ട 2019 സെപ്റ്റംബർ രണ്ടിന് നിർമ്മിച്ച മുളക് പൊടിയുടെ സംഭരണം, വിതരണം, വിൽപ്പന എന്നിവയാണ് നിരോധിച്ച് ഭക്ഷ്യസുരക്ഷാവകുപ്പ് ഉത്തരവിറക്കിയത്. കീടനാശിനിയുടെ സാന്നിധ്യം തെളിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിൽ തന്നെ ഈസ്റ്റേണിന്റെ മുളക്പൊടി പാക്കറ്റുകൾ പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്തിരുന്നു.
അന്ന് പിടിച്ചെടുത്ത സാമ്പിളുകൾ കോഴിക്കോട് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ കോഴിക്കോട് ലാബിൽ ടെസ്റ്റ് ചെയ്യാൻ നൽകിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഈ ടെസ്റ്റ് റിസൽട്ട് വന്നത്. കൂടിയ അളവിൽ കീടനാശിനിയുടെ സാന്നിധ്യമാണ് മുളകുപൊടിയിൽ തെളിഞ്ഞത്. ഇതോടെയാണ് ഈസ്റ്റേൺ മുളകുപൊടി കണ്ണൂർ ജില്ലയിൽ ജില്ലയിൽ നിരോധിച്ച് അധികൃതർ ഉത്തരവിറക്കിയത്.
പരിശോധനയിൽ കീടനാശിനിയുടെ സാന്നിധ്യം തെളിഞ്ഞതോടെ കമ്പനിക്ക് എതിരെ നിയമനടപടികൾക്ക് തുടക്കമിടുമെന്നു കണ്ണൂരെ ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതർ മറുനാടനോട് പറഞ്ഞു. കോഴിക്കോട് ലാബ് നൽകിയ റിപ്പോർട്ട് കോടതിയിൽ നൽകുമെന്നും നിയമനടപടികൾക്ക് തുടക്കമിടുമെന്നും അധികൃതർ പറഞ്ഞു. ഇതാദ്യമല്ല ഈസ്റ്റേണിന്റെ പാചക ഉത്പ്പന്നങ്ങൾ കീടനാശിനി കലർന്നതിന്റെ പേരിൽ അധികൃതർ പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്തത്. ഇതിനു മുൻപും ഇത്തരം ഒട്ടവനധി നടപടികൾ കമ്പനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.
ഭക്ഷ്യവസ്തുക്കളിൽ കിടനാശിനികൾ കലരുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. എന്നിട്ടും ഈ ഉൽപ്പനങ്ങൾ ഇപ്പോഴും വിപണിയിൽ സജീവമാണ്. മായം ചേർത്ത ഭക്ഷ്യവസ്തുക്കൾ വിറ്റഴിക്കുന്നതിന്നെതിരെ കർശന നിയമങ്ങളും നിലവിലുണ്ട്. എന്നിട്ടും മായം ചേർത്ത ഭക്ഷ്യവസ്തുക്കൾ വിറ്റഴിക്കാൻ കമ്പനികൾ മത്സരിക്കുകയാണ് എന്ന് തന്നെയാണ് കണ്ണൂരെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകൾ തെളിയിക്കുന്നത്. തങ്ങളുടെ ഉൽപ്പന്നങ്ങളിൽ മായം ഇല്ലെന്നു ആവർത്തിച്ച് കമ്പനി പറയുന്നുണ്ടെങ്കിലും ഈസ്റ്റേണിന്റെ അവകാശവാദം പച്ചക്കള്ളമാണെന്ന് പലപ്പോഴും തെളിഞ്ഞിരുന്നു. വിഷം കലർത്തിയ കേസിൽ ഏറെ പഴി കേട്ടിട്ടും കൊള്ളലാഭം ഉണ്ടാക്കുന്നതിനായി മായം ചേർക്കൽ ഈസ്റ്റേൺ തുടരുകയാണ് എന്നാണ് കണ്ണൂർ സംഭവം തെളിയിക്കുന്നത്.
ഈസ്റ്റേണിന്റെ മുളകുപൊടിയിൽ മനുഷ്യശരീരത്തിനു മാരകരോഗമുണ്ടാക്കുന്ന വസ്തുക്കളുണ്ടെന്നു മുൻപ് തന്നെ കണ്ടെത്തിയിരുന്നെങ്കിലും ഈസ്റ്റേൺ ഉൽപ്പന്നങ്ങൾ നിരോധിക്കുകയോ കമ്പനിക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. പകരം മായം ചേർക്കൽ തുടരുകയും ഭക്ഷ്യസുരക്ഷാവകുപ്പ് ഉത്പ്പന്നങ്ങൾ പിടികൂടി നശിപ്പിക്കുകയും നിയമനടപടി സ്വീകരിക്കുകയുമാണ് ചെയ്യുന്നത്. കാൻസർ ഉൾപ്പെടെയുള്ള മാരകമായ അസുഖങ്ങൾക്ക് കാരണമായേക്കാവുന്ന സുഡാൻ ഡൈയുടെ അളവ് മുളകുപൊടിയിൽ ശ്രദ്ധയിൽപ്പെട്ടിട്ടും കാര്യമായ നടപടികളൊന്നും സ്വീകരിക്കാതെയാണ് സർക്കാർ അന്ന് വൻകിട കമ്പനിക്കാർക്കൊപ്പം നിന്നത്. 2011-ലാണ് ഇടുക്കിയിലെ ഈസ്റ്റേണിന്റെ കമ്പനിയിലെ പരിശോധനക്കിടെ സാമ്പിളായി എടുത്ത മുളകുപൊടി പാക്കറ്റിൽ മാരകമായ തോതിൽ സുഡാൻ ഡൈ അടങ്ങിരിക്കുന്നതായി കണ്ടെത്തിയത്.
ലാബിലെ പരിശോധനകൾക്ക് ശേഷമായിരുന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് സ്പെഷ്യൽ സ്ക്വാഡ് ഇത് മാരകവിഷമായ സുഡാൻ ഡൈ ആണെന്ന കാര്യം അന്നു സ്ഥിരീകരിച്ചത്. വിദേശത്തേക്ക് കയറ്റുമതി ചെയ്യാൻ തയ്യാറാക്കിയ പാക്കറ്റിലാണ് വിഷത്തിന്റെ അളവ് കണ്ടത്. ഇത് അന്ന് ഈസ്റ്റേണിന്റെ ഗോഡൗണിന് സമീപം തന്നെ കൂട്ടിയിട്ടു കുഴിച്ചുമൂടിയതും മറുനാടൻ മലയാളി പുറംലോകത്തെത്തിച്ചു. എന്നാൽ നടപടികൾ അതിൽ മാത്രം ഒതുങ്ങുകയായിരുന്നു. എന്നാൽ പണം കൊടുത്ത് ചാനലുകളിലും പത്രങ്ങളിലും പരസ്യം നൽകി കമ്പനി പ്രശ്നം ഒതുക്കി.
ഇതിനു പ്രധാന തെളിവാണ് 2012 ലെ കൺട്രോളർ ആൻഡ് ഓഡിറ്റ് ജനറലിന്റെ കണ്ടെത്തൽ. ഇത്രയും മാരകമായ വിഷം നാട്ടുകാർക്ക് വിളമ്പിയിട്ടും എന്തുകൊണ്ടാണ് ഈസ്റ്റേൺ ഉൽപ്പന്നങ്ങൾ നിരോധിക്കാത്തതെന്നായിരുന്നു സിഎജിയുടെ പരാമർശം. ഇതുകൊണ്ടൊന്നും കാര്യമായ മാറ്റമൊന്നും സർക്കാർ വകുപ്പിന് ഉണ്ടായില്ല. സിഎജി പറഞ്ഞിട്ടും യാതൊരു നടപടിയും എടുക്കാൻ തയ്യാറായിട്ടില്ല.
ഇപ്പോൾ മുളകുപൊടി പിടിച്ചത് വിരൽ ചൂണ്ടി കമ്പനിക്ക് എതിരെ നടപടിയെടുക്കുമോ എന്ന് മറുനാടൻ കണ്ണൂർ ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതരോട് ചോദിച്ചെങ്കിലും കമ്പനിക്ക് എതിരെ നടപടിക്ക് സാധ്യമല്ലെന്നാണ് അധികൃതർ മറുപടി നൽകിയത്. ഏത് ബാച്ച് നമ്പർ കറിപ്പൊടിയിലാണ് മായം കണ്ടത്. ആ ബാച്ച് നമ്പർ പിടിച്ചെടുത്ത് നശിപ്പിക്കുക. നിയമനടപടി സ്വീകരിക്കുക. നിരോധനം ഏർപ്പെടുത്തുക.
ഇത്തരം കാര്യങ്ങൾ ആണ് ചെയ്യാൻ കഴിയുക എന്നാണു ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചത്. ഇപ്പോഴും ഒന്നിലും കുലുങ്ങാതെ ഈസ്റ്റേണിന്റെ ഉത്പ്പന്നങ്ങളിൽ മായം കലരുക തന്നെയാണ് ചെയ്യുന്നത്.
Stories you may Like
- ഗോഡൗണുകൾ 'അഴിമതി' മറയ്ക്കാൻ കത്തിക്കുന്നതോ?
- കൊല്ലം... തിരുവനന്തപുരം... ഇന്ന് പുലർച്ചെ ആലപ്പുഴ; അറിയേണ്ടത് ഇനി കത്തുന്ന ജില്ലമാത്രം!
- ബ്ലീച്ചിങ് പൗഡർ വാങ്ങിയതിൽ രഹസ്യഇടപാടെന്ന് ആരോപണം
- ഇനിയും വാങ്ങലിന് സുവർണ്ണാവസരം; മെഡിക്കൽ സർവീസസ് കോർപറേഷനിൽ എല്ലാം അട്ടിമറി
- പുഴുത്തുചീഞ്ഞ 1570 കിലോ മീൻ പിടികൂടി നശിപ്പിച്ചു
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍