സിപിഎമ്മിന് ഏറെ ഗുണം ചെയ്തിട്ടുള്ള ചാനലാണ് ഏഷ്യാനെറ്റ്; തുടക്കത്തിൽ ചാനലിന് പ്രകടമായും ഇടതുപക്ഷ സ്വഭാവമുണ്ടായിരുന്നു; സ്ഥാപകൻ ശശികുമാർ പുറത്തായപ്പോഴാണ് പിണറായി വിജയൻ പാർട്ടി ചാനൽ ഉണ്ടാക്കാനുള്ള പദ്ധതി ആവിഷ്കരിച്ചത്; ഈ ഘട്ടത്തിൽ ഏഷ്യാനെറ്റ് ന്യൂസിൽ നിന്നുള്ള പിൻവാങ്ങലിനെ സമ്മർദം ചെലുത്താനുള്ള തന്ത്രമായേ കാണാനാകൂ; ചാനൽ ചർച്ചകൾ കൊണ്ട് എന്തു പ്രയോജനം? മുതിർന്ന മാധ്യമ പ്രവർത്തകൻ ബി ആർ പി ഭാസ്കർ നിലപാട് വിശദീകരിക്കുമ്പോൾ
ബി ആർ പി ഭാസ്കർ
മലയാള ടെലിവിഷൻ ചാനലുകളുടെ ചർച്ചാവേദികൾ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചിട്ടുള്ള രാഷ്ട്രീയകക്ഷി സിപിഎമ്മാണ്. അവയുടെ സാധ്യതകളും അവയിലടങ്ങിയ അപകടങ്ങളും തിരിച്ചറിഞ്ഞ് വളരെ നേരത്തേതന്നെ അവർ ചർച്ചകളിൽ പങ്കെടുക്കാൻ ഔപചാരികമായി വക്താക്കളെ നിയോഗിച്ചിരുന്നു.
ചില പാർട്ടി പ്രതിനിധികളുടെ പ്രകടനം കാണുമ്പോൾ ഐക്യരാഷ്ട്ര സഭയിലെ കശ്മീർ ചർച്ചയിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യാൻ സർദാർ സ്വരൺ സിങ്ങിനെ നിയോഗിച്ചതിന് പ്രധാനമന്ത്രി ലാൽബഹാദുർ ശാസ്ത്രി നൽകിയ വിശദീകരണം ഓർമ വരുമായിരുന്നു. വി.കെ. കൃഷ്ണമേനോൻ എട്ടു മണിക്കൂർ പ്രസംഗിച്ച് ചരിത്രം സൃഷ്ടിച്ചിടത്ത് സ്വരൺ സിങ് എന്തുചെയ്യാനാണ് എന്നുചോദിച്ച സഹപ്രവർത്തകനോട് ശാസ്ത്രി പറഞ്ഞത്രേ: ''കൃഷ്ണമേനോൻ ആളുകളെ വസ്തുതകൾ പഠിപ്പിക്കാൻ ശ്രമിച്ചു. ഞാൻ സ്വരൺ സിങ്ങിനെ അയക്കുന്നത് അവരെ പഠിപ്പിക്കാനല്ല, അവരിൽ ആശയക്കുഴപ്പം ഉണ്ടാക്കാനാണ്.''
സിപിഎമ്മിന് ഏറെ ഗുണം ചെയ്തിട്ടുള്ള ചാനലാണ് ഏഷ്യാനെറ്റ്. തുടക്കത്തിൽതന്നെ ചാനലിന് പ്രകടമായും ഇടതുപക്ഷ സ്വഭാവമുണ്ടായിരുന്നു. അതിന് ആ സ്വഭാവം നൽകുന്നതിൽ നിർണായക പങ്കുണ്ടായിരുന്ന സ്ഥാപകൻ ശശികുമാർ പുറത്തായപ്പോഴാണ് പിണറായി വിജയൻ പാർട്ടി ചാനൽ ഉണ്ടാക്കാനുള്ള പദ്ധതി ആവിഷ്കരിച്ചത്. സിപിഎമ്മിന്, ഒരുപക്ഷേ, സ്വന്തം ചാനലിനേക്കാൾ ഗുണം ഏഷ്യാനെറ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഏഷ്യാനെറ്റ് ന്യൂസിന്റെ ചർച്ചകളിൽനിന്ന് പിൻവാങ്ങാനുള്ള പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം എന്നെ അത്ഭുതപ്പെടുത്തുന്നു.
സ്വർണക്കടത്ത് സംബന്ധിച്ച അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പേര് ഉയർന്നുവരുകയും അദ്ദേഹത്തിന്റെ സെക്രട്ടറി ചോദ്യം ചെയ്യപ്പെടുകയും ചെയ്തതിനെ തുടർന്ന് പാർട്ടി കടുത്ത പ്രതിരോധത്തിലായ സാഹചര്യത്തിലാണ് ഈ തീരുമാനമെടുത്തിട്ടുള്ളത്. സർക്കാർ ആ ഉദ്യോഗസ്ഥനെ നീക്കുകയും പിന്നീട് സസ്പെൻഡ് ചെയ്യുകയും ചെയ്തു. പക്ഷേ, അദ്ദേഹത്തിന്റെ നിയമനത്തിൽ ജാഗ്രതക്കുറവുണ്ടായോ തുടങ്ങിയ പല ചോദ്യങ്ങളും ഇപ്പോഴും പ്രസക്തമാണ്. ഈ ഘട്ടത്തിൽ ഏഷ്യാനെറ്റ് ന്യൂസിൽനിന്നുള്ള പിൻവാങ്ങൽ ചാനലിനുമേൽ, പ്രത്യേകിച്ച് ചർച്ചകൾ നിയന്ത്രിക്കുന്ന ആങ്കർമാരുടെ മേൽ, സമ്മർദം ചെലുത്താനുള്ള തന്ത്രമായേ കാണാനാകൂ.
വിമർശനങ്ങൾക്ക് ഇനി സമൂഹമാധ്യമങ്ങളിലൂടെ മറുപടി പറയാനാണ് പാർട്ടി ഉദ്ദേശിക്കുന്നതെന്നു കേൾക്കുന്നു. ഇപ്പോൾ അവിടെ പാർട്ടിയെ പ്രതിരോധിക്കുന്ന ചുമതല ഏറ്റെടുത്ത് നടത്തുന്നവരിൽ പലരുടെയും പ്രധാന യോഗ്യത അശ്ലീലസാഹിത്യത്തിലെ പ്രാവീണ്യമാണ്. മുന്നിൽനിന്ന് നയിക്കുന്ന നേതാവിനെ പിന്നിട്ടു കഴിഞ്ഞിട്ടുള്ളവരാണവർ. പരനാറി, കുലംകുത്തി തുടങ്ങിയ പ്രാചീന ക്ലാസിക് പദങ്ങൾ ഉപേക്ഷിച്ച് നിഘണ്ടുവിൽ എത്തിയിട്ടില്ലാത്ത പദങ്ങൾ ഉപയോഗിച്ച് അവർ പാർട്ടിയെയും നേതാവിനെയും പ്രതിരോധിക്കുന്നു.
ടി.വി ചർച്ചകളിൽ കഴിവ് തെളിയിച്ചവർ അവരിൽനിന്ന് പ്രതിരോധ ചുമതല ഏറ്റെടുക്കുന്നത് നവമാധ്യമ മേഖലയിലെ മാലിന്യത്തിന്റെ തോത് ഗണ്യമായി കുറക്കുമെന്നതുകൊണ്ട് അവിടെ ചെറിയ തോതിൽ വ്യാപരിക്കുന്ന ഈ ലേഖകൻ അതിനെ സ്വാഗതാർഹമായി കാണുന്നു. എന്നാൽ, ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽനിന്നുള്ള പിൻവാങ്ങൽ ഉണ്ടാക്കുന്ന നഷ്ടം അതുകൊണ്ട് പരിഹരിക്കാനാകില്ല.
ബഹിഷ്കരണം ഏഷ്യാനെറ്റ് ന്യൂസിന് പുതിയ അനുഭവമല്ല. ഇപ്പോൾ ചാനലിന്റെ ഉടമ ഒരു ബിജെപി രാജ്യസഭാംഗമാണ്. അദ്ദേഹത്തിന്റെ പാർട്ടിയും കുറേക്കാലം ചാനൽ ചർച്ചകളിൽനിന്ന് വിട്ടുനിന്നിരുന്നു. ഇപ്പോൾ ചെയ്തതുപോലെ പത്രപ്രസ്താവനയിലൂടെ വിളംബരം ചെയ്യാതെ സിപിഎംതന്നെ ചെറിയ കാലയളവിലേക്ക് ചാനലിൽ നിന്ന് വിട്ടുനിന്നിട്ടുണ്ട്. ഈ ചരിത്രപശ്ചാത്തലത്തിൽ പാർട്ടി നേതൃത്വം വൈകാതെ വിഷയം പുനഃപരിശോധിക്കുകയും ചാനലിൽ തിരിച്ചെത്തുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
അതിനിടെ, ഭരണകക്ഷി ഗുരുതരമായ പക്ഷപാതിത്വം ആരോപിച്ച സ്ഥിതിക്ക്, അത് എത്രമാത്രം ശരിയാണെന്ന് പരിശോധിക്കേണ്ടതുണ്ട്. പാർട്ടി പ്രതിനിധികൾക്ക് വിമർശനങ്ങൾക്ക് മറുപടി പറയാൻ വേണ്ടത്ര സമയം നൽകുന്നില്ലെന്നും അവർ സംസാരിക്കുമ്പോൾ ആങ്കർ ഇടപെട്ട് തടയുന്നെന്നുമാണ് പാർട്ടിയുടെ ആക്ഷേപം. സ്കൂൾ ഡിബേറ്റുകളിലെ പോലെ എല്ലാവർക്കും തുല്യസമയം നൽകാനാകില്ലെന്നാണ് ഇതിനു മറുപടിയായി ചാനലിന്റെ വാർത്ത വിഭാഗം മേധാവി എം.ജി. രാധാകൃഷ്ണൻ പറയുന്നത്.
യഥാർഥത്തിൽ സിപിഎം ആവശ്യപ്പെടുന്നത് തുല്യസമയമല്ല, കൂടുതൽ സമയമാണ്. പാനലിലുള്ള മറ്റുള്ളവരെല്ലാം പാർട്ടിയെ ആക്രമിക്കുന്നവരാകുമ്പോൾ ഓരോരുത്തർക്കും മറുപടി പറയേണ്ടതുണ്ടെന്നും അതുകൊണ്ട് കൂടുതൽ സമയം നൽകണമെന്നുമാണ് സിപിഎം പറയുന്നത്. അതു ന്യായമായ ആവശ്യമാണ്. ആങ്കർ ചെയ്തത് ശരിയാണോ എന്ന് തീരുമാനിക്കേണ്ടത് സമയം അളന്നുതിട്ടപ്പെടുത്തിയല്ല. ഒരു ചർച്ചയിൽ ആങ്കർ എടുത്ത സമീപനം നീതിപൂർവകമായിരുന്നോ എന്ന് തീരുമാനിക്കേണ്ടത് പ്രഫഷനൽ വിലയിരുത്തലിലൂടെയാണ്.
രാത്രിചർച്ചകളിൽനിന്ന് പുതിയ അറിവോ വീക്ഷണമോ ലഭിക്കാനില്ലെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് അവ കാണുന്നത് മതിയാക്കിയതുകൊണ്ട് സിപിഎമ്മിനെ പ്രകോപിപ്പിച്ച ചർച്ചയിലെ ആങ്കറുടെ പെരുമാറ്റത്തെക്കുറിച്ച് എനിക്ക് ഒന്നും പറയാനാകില്ല. ഈ വിഷയം തങ്ങൾ പരിശോധിച്ചെന്നും ചർച്ച കൈകാര്യം ചെയ്തതിൽ അപാകതയുണ്ടായില്ലെന്നുമുള്ള രാധാകൃഷ്ണന്റെ പ്രസ്താവം ഞാൻ സ്വീകരിക്കുന്നു. കാരണം രാധാകൃഷ്ണനും ആങ്കർ വിനു വി. ജോണും പ്രഫഷനലുകളെന്ന നിലയിൽ ഞാൻ ബഹുമാനിക്കുന്നവരാണ്.
ഈ വിവാദം ചാനൽചർച്ചകളുടെ സാംഗത്യത്തെക്കുറിച്ച് ആലോചിക്കാൻകൂടി എല്ലാവരെയും പ്രേരിപ്പിച്ചെങ്കിലെന്ന് ആശിച്ചുപോകുന്നു. ലോകത്തെ വളരെയധികം വിഭവശേഷിയുള്ള ഒരു ചാനലും ഒരു മണിക്കൂർ ചർച്ച നടത്തുന്നില്ല. ഇന്ത്യയിലെ ചാനലുകൾക്ക് നീണ്ട ചർച്ചകൾ പ്രിയങ്കരമാകുന്നത് വിഭവശേഷിക്കുറവുമൂലമാണ്. കാശ് ചെലവാക്കാതെ നടത്താവുന്ന പരിപാടിയാണത്. അമേരിക്കൻ ചാനലുകൾ വാർതതാ ചർച്ചകൾക്ക് നീക്കിവെക്കുന്നത് ഏറിയാൽ അരമണിക്കൂറാണ്. ഒരു മണിക്കൂറോ അതിലധികമോ ഉള്ള വിദേശ ചാനൽ പരിപാടികൾ വിജ്ഞാനപ്രദമായവയാണ്, വെറും വായിട്ടലക്കലല്ല.
ടെലിവിഷൻ ചർച്ചകളിലൂടെ ഏതെങ്കിലും പ്രശ്നത്തിനു പരിഹാരം കണ്ടെത്തിയതായി എനിക്കറിവില്ല. എല്ലാ വിഷയങ്ങളെയും എൽ.ഡി.എഫ്-യു.ഡി.എഫ്-ബിജെപി ചട്ടക്കൂടിൽ തള്ളിക്കയറ്റി രാഷ്ട്രീയ പ്രശ്നമാക്കുകവഴി സുഗമമായി പരിഹരിക്കാവുന്നവ പോലും സങ്കീർണമാക്കുകയാണ് ചെയ്യുന്നത്. കേരളത്തിൽ ഒരു മണിക്കൂർ ചർച്ച അവതരിപ്പിച്ച ചാനൽ ഇന്നില്ല. ചർച്ച ജനപ്രിയ പരിപാടിയായിട്ടും അതിനു പിടിച്ചുനിൽക്കാനായില്ല. പക്ഷേ, അതിന്റെ വിജയം മറ്റുള്ളവരെ അത് ഏറ്റെടുക്കാൻ പ്രേരിപ്പിച്ചു. ഇപ്പോൾ അതാണ് അവരെ നിലനിർത്തുന്നതെന്ന് അവർ വിശ്വസിക്കുന്നു.
വിഡ്ഢിപ്പെട്ടിക്കു മുന്നിൽ ഒന്നോ രണ്ടോ മണിക്കൂർ ഇരിക്കുന്നത് മലയാളി പ്രേക്ഷകർ ശീലമാക്കുകയും രാഷ്ട്രീയ നേതാക്കളുടെ വാക്പോര് അവരുടെ ഇഷ്ടവിഭവമാവുകയും ചെയ്ത സ്ഥിതിക്ക് അതിൽനിന്ന് ആർക്കും ഒറ്റക്ക് പിൻവാങ്ങാൻ കഴിയാത്ത അവസ്ഥയാണ് ഇന്നുള്ളത്. പക്ഷേ, ചട്ടക്കൂട് പരിഷ്കരിച്ച് ചർച്ചകൾ കൂടുതൽ പ്രയോജനപ്രദമാക്കുന്നതിനെ കുറിച്ചെങ്കിലും അവർ ചിന്തിക്കണം. (മാധ്യമം, ജൂലൈ 24, 2020).
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്