'വാരിയംകുന്നൻ ഐഎസ് തീവ്രവാദികളേക്കാൾ ഭീകരൻ; മാധവൻ നായരെ പോലും മതം മാറ്റാൻ വാരിയം കുന്നൻ ശ്രമിച്ചു; മുസ്ലിം കലാപകാരികളാൽ ബലാത്സംഗം ചെയ്യപ്പെട്ട ഹിന്ദു സ്ത്രീകളുടെ സമ്മേളനം നിലമ്പൂർ കോവിലകത്ത് നടന്നിരുന്നു; അംബേദ്ക്കറും കലാപത്തെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്; ഇടതുപക്ഷത്തിന് സംഘി ഫോബിയ': നിലപാടിലുറച്ച് യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി എ പി അഹമ്മദ്
കെ വി നിരഞ്ജൻ
കോഴിക്കോട്: മലബാർ കലാപത്തെയും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും ചൊല്ലി വലിയ ചർച്ചകളും ഏറ്റുമുട്ടലുകളും ഉണ്ടായത് അടുത്തിടെയാണ്. വിഷയത്തിൽ സംഘടനയുടേതിൽ നിന്ന് വ്യത്യസ്തമായ നിലപാടുകളുമായി രംഗത്തെത്തിയ വ്യക്തിയാണ് സിപിഐയുടെ സാംസ്കാരിക മുഖമായ യുവകലാസാഹിതിയുടെ സംസ്ഥാന സെക്രട്ടറി എ പി അഹമ്മദ്. മലബാർ കലാപം ഹിന്ദു വിരുദ്ധമായിരുന്നു എന്നായിരുന്നു എപി അഹമ്മദിന്റെ വാദം. എന്നാൽ സിപിഐയും യുവകലാസാഹിതിയും ഇദ്ദേഹത്തിന്റെ അഭിപ്രായം തള്ളുകയും അഹമ്മദിൽ നിന്ന് വിശദീകരണം ചോദിക്കുകയും ചെയ്തു. എന്നാൽ തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്ന അഹമ്മദ് കുറേക്കൂടി രൂക്ഷമായ വിമർശനങ്ങളുമായാണ് രംഗത്തെത്തിയിരിക്കുന്നത്.
പത്തൊൻപതാം നൂറ്റാണ്ടിൽ അമ്പതിലേറെ കലാപങ്ങളാണ് മലബാറിൽ നടന്നത്. അതിൽ ഭൂരിഭാഗവും മലപ്പുറത്താണ് നടന്നത്. കലാപങ്ങളിൽ ജന്മിത്ത വിരുദ്ധമായ അംശം ഉണ്ടെന്നത് യാഥാർത്ഥ്യമാണ്. മുസ്ലീങ്ങളായ കുടിയാന്മാർ ജന്മിമാരായ സവർണ ഹിന്ദുക്കൾക്കെതിരെ തിരിഞ്ഞു. ജന്മിമാർ സ്വാഭാവികമായും ഭരണകൂടത്തിന്റെ സഹായം തേടി. അപ്പോൾ ജന്മി വിരോധം ബ്രിട്ടീഷ് വിരോധവുമായി മാറിയിട്ടുണ്ടാവാം എന്നതൊഴിച്ചാൽ അത് സ്വാതന്ത്ര സമര പോരാട്ടമോ കാർഷിക കലാപമോ ആയിരുന്നില്ല. മലപുറത്തുണ്ടായ ഒരു കലാപം പള്ളി പൊളിക്കലുമായി ബന്ധപ്പെട്ടുണ്ടായതായിരുന്നു. മറ്റൊന്ന് അമ്പലം പൊളിക്കുന്നതുമായി ബന്ധപ്പെട്ടതും. മങ്കട കലാപം പള്ളി മതിലുമായി ബന്ധപെട്ടുണ്ടായതാണ്. മമ്പറം തങ്ങൾ നേരിട്ടിടപെട്ട ചേറൂർ ലഹളയുടെ വിഷയം മതം മാറ്റമായിരുന്നു. മലബാർ കലാപം മതവുമായി ബന്ധപ്പെട്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒരു ഓൺലൈൻ വീഡിയോ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അഹമ്മദിന്റെ വിശദീകരണം. ഭാരതീയമായ സഹന സമരമോ, അഹിംസയെന്ന ഗാന്ധിയൻ മുറയോ മുസ്ലീങ്ങൾക്കറിയില്ല. അവർക്കറിയാവുന്നത് അടി മാത്രമാണ്. ഇടതുപക്ഷത്തെ സംഘി ഫോബിയ ബാധിച്ച തുകൊണ്ടാണ് വാരിയം കുന്നന്നെ ഹീറോ ആയി ചിത്രീകരിക്കുന്നത്. ഒരു വിഷയത്തിൽ ആർഎസ്എസിന് ഗുണകരമാകും എന്നതുകൊണ്ട് സത്യം മറച്ചു വെക്കുന്നത് ഇടതുപക്ഷത്തിന് ഗുണകരമല്ല. സത്യം വിളിച്ചു പറയുകയും എല്ലാ വിധ വർഗീയതയെയും ഒരു പോലെ എതിർക്കുന്നതാണ് ഇടതു പക്ഷം. എന്നാൽ ഇപ്പോഴത്തെ ഇടതു നിലപാടിൽ തനിക്ക് നിരാശയുണ്ടെന്നും എപി അഹമ്മദ് വ്യക്തമാക്കി.
ഐ എസ് തീവ്രവാദികളേക്കൾ ഭീകരമായ നിരവധി കാര്യങ്ങൾ ചെയ്ത വ്യക്തിയാണ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. അദ്ദേഹത്തിന്റെ റൂട്ട് മാർച്ചുകൾ ഭീകരമായിരുന്നു. പൊലീസ് സ്റ്റേഷനുകളും ഇല്ലങ്ങളും ആക്രമിച്ചു. മോയിൻ കുട്ടി വൈദ്യരുടെ പടപ്പാട്ടിലൂടെയാണ് ഇദ്ദേഹം ഹീറോ ആയത്. ആലി മുസ്ല്യാർ ദർസ് നടത്തുന്ന പള്ളിയിൽ റെയ്ഡ് നടന്നു. പള്ളി തകർക്കപ്പെട്ടു എന്നായിരുന്നു പുറത്തുണ്ടായ പ്രചാരണം. പ്രകോപിതരായ മുസ്ലീങ്ങൾ പള്ളിക്ക് മുമ്പിലേക്ക് കൂട്ടമായി ചെന്നു. അക്രമിക്കാൻ വരുകയാണെന്ന് ഭയന്ന പൊലീസ് അവർക്കു നേരെ വെടിവെച്ചു. അങ്ങിനെ അതൊരു കലാപമാവുകയും കോടതിയൊക്കെ തകർക്കപ്പെടുകയും ചെയ്തു. പൊലീസുകാർ പലയിടത്തേക്കായി രക്ഷപ്പെട്ടതോടെ അവിടെ ഒരു സ്വതന്ത്ര ദേശം പ്രഖ്യാപിക്കപ്പെട്ടു. പിന്നെ അതിർത്തികൾ വലുതാക്കാനുള്ള വാരിയം കുന്നന്റെ പടപ്പുറപ്പാടായിരുന്നു. റിട്ട. പൊലീസ് ഇൻസ്പെക്ടറായ ചേക്കുട്ടിയോട് വാരിയം കുന്ന നുണ്ടായിരുന്നത് വ്യക്തി വിരോധമായിരുന്നു. പിതാവിനെ നാടു കടത്തിയതും സ്വത്ത് കണ്ടു കെട്ടിയതും ചേക്കുട്ടിയാണെന്ന് അദ്ദേഹം വിശ്വസിച്ചു. ഭരണകൂട നിർദ്ദേശമില്ലാതെ ഒരു ഇൻസ്പെക്ടർക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്ന കാര്യമൊന്നും വാരിയംകുന്നന് അറിയില്ലായിരുന്നു. കൊന്ന് തലവെട്ടി കുന്തത്തിൽ കോർത്ത് ഭീകര മാർച്ച് നടത്തി. പിന്നെ ചന്തയിൽ കുത്തി നിർത്തി നയപ്രഖ്യാപനം നടത്തി. ഹിന്ദുക്കൾ സഹായിച്ചത് പേടി കൊണ്ട് മാത്രമായിരുന്നു. തന്റെ വല്യുമ്മ ഉൾപ്പെടെ നേരിട്ടറിഞ്ഞ കാര്യങ്ങൾ പറഞ്ഞു തന്നതായും എ പി അഹമ്മദ് പറഞ്ഞു.
മലബാറിലെ എന്റെ മുസ്ലിം സഹോദരങ്ങൾക്ക് എപ്പോഴാണ് ഭ്രാന്തിളകിയെന്ന് ചോദിച്ച് വിലപിച്ചത് ഗാന്ധിയാണ്. അംബേദ്ക്കറും കലാപത്തെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. നിലമ്പൂർ കോവിലകത്ത് മുസ്ലിം കലാപകാരികളാൽ ബലാസംഗം ചെയ്യപ്പെട്ട ഹിന്ദു സ്ത്രീകളുടെ ഒത്തുചേരൽ വരെ നടന്നു. ഇന്ത്യാ ചരിത്രത്തിൽ ഇത്തരമൊരു സംഭവം ആദ്യത്തേതായിരുന്നു. മാധവൻ നായരെ വരെ മതം മാറ്റാൻ ശ്രമിച്ച വ്യക്തിയാണ് വാരിയം കുന്നനെന്നും അഹമ്മദ് വ്യക്തമാക്കി.
തുർക്കി ഖലീഫയായിരുന്നു വാരിയം കുന്നന്റെ റോൾ മോഡലെന്നും ആ ഖിലാഫത്താണ് അദ്ദേഹം സ്ഥാപിക്കാൻ ശ്രമിച്ചതെന്നും നേരത്തെ യുവകലാസാഹിതി യുടെ എഫ് ബി ലൈവിൽ ഇദ്ദേഹം വ്യക്തമാക്കിയിരുന്നു. ഹിന്ദുക്കളെ ഉപദ്രവിക്കരുതെന്ന് പലപ്പോഴും അദ്ദേഹം പറഞ്ഞതുതന്നെ ഹിന്ദുക്കൾ ബ്രിട്ടീഷുകാർക്കൊപ്പം ചേരുമോ എന്ന പേടികൊണ്ടാണ്. പ്രത്യക്ഷമായി വാരിയം കുന്നത്ത് താനൊരു മുസ്ലിം നേതാവാണെന്ന് പറഞ്ഞിട്ടില്ല. പക്ഷെ ലക്ഷ്യത്തിലും പോരാട്ടത്തിലും അവരത് കാണിച്ചിരുന്നു. മുഗളന്മാർ ഹിന്ദുക്കളോട് നയപരമായാണ് പെരുമാറിയിരുന്നത്. അവർ ന്യൂനപക്ഷമായിരുന്നതുകൊണ്ടാണത്. മലബാറിൽ ഹിന്ദുക്കൾക്കൊപ്പമെന്ന് വരുത്താൻ ശ്രമിച്ചത് ഹിന്ദുക്കൾ ബ്രിട്ടീഷ് ചേരിയിൽ പോയി തങ്ങൾക്കെതിരെ തിരിയുമോ എന്ന ഭയം കൊണ്ട് മാത്രമാണ്. ജയിച്ചാൽ ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിക്കാൻ കഴിയും.. അഥവാ തോറ്റാൽ വീരസ്വർഗം കിട്ടുമെന്ന് വിശ്വസിച്ചിരുന്ന പാവപ്പെട്ട മുസ്ലീങ്ങളെയാണ് കലാപത്തിൽ കണ്ണിചേർത്തതെന്നും എ പി അഹമ്മദ് നേരത്തെ പറഞ്ഞിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍