കോവിഡ് ഫലമറിയാൻ ആറുദിവസത്തോളം കാലതാമസം; മോർച്ചറിയിൽ മൃതദേഹങ്ങൾ കുമിഞ്ഞുകൂടുന്നു; ആത്മഹത്യ ചെയ്ത ആളിന്റെ മൃതദേഹം സൂക്ഷിച്ചത് കോവിഡ് രോഗിയുടെ മൃതദേഹത്തിനൊപ്പം; ഡോക്ടർ പോലും വിവരമറിയുന്നത് പോസ്റ്റ്മോർട്ടം ടേബിളിൽ എത്തിയപ്പോൾ; 'മെഡിക്കൽ കോളേജുകളിൽ പ്രതിസന്ധി' എന്ന് സൂപ്പർ ലീഡ് വാർത്ത കൊടുക്കരുതെന്ന് മുഖ്യമന്ത്രി പറയുമ്പോഴും തലസ്ഥാനത്തെ മെഡിക്കൽ കോളേജിൽ പ്രശ്നം ഗുരുതരം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കോവിഡുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ തെറ്റായ പ്രചാരണങ്ങൾ നടത്തുന്നുവെന്ന ആക്ഷേപം ഇന്ന് മുഖ്യമന്ത്രി വൈകുന്നേരം ആറ് മണിക്കുള്ള വാർത്താസമ്മേളനത്തിൽ ഉന്നയിച്ചു. 'ചെറിയ പ്രശ്നങ്ങളെപ്പോലും ഊതിവീർപ്പിച്ച്, 'മെഡിക്കൽ കോളേജുകളിൽ പ്രതിസന്ധി' എന്ന സൂപ്പർലീഡ് വാർത്ത നൽകിയാലോ? മെഡിക്കൽ കോളേജുകളിൽ കഷ്ടപ്പെടുന്ന ആരോഗ്യപ്രവർത്തകർക്ക് രോഗബാധയുണ്ടാകാം. അവർക്ക് ചികിത്സ നൽകേണ്ടതുമുണ്ട്. അങ്ങനെ അനുഭവമുണ്ടാകുമ്പോൾ മെഡിക്കൽ കോളേജുകളിലാകെ പ്രതിസന്ധിയാണ് എന്നു പ്രചരിപ്പിക്കരുത്-മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ. എന്നാൽ, രോഗികളുടെ എണ്ണം കൂടിയതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് അടക്കം അസൗകര്യങ്ങളാൽ വീർപ്പുമുട്ടുകയാണെന്ന വസ്തുത കാണാതെ പോകുകകയാണ്. കോവിഡിനെ തളയ്ക്കാനുള്ള ആരോഗ്യ പ്രവർത്തകരുടെ പോരാട്ടത്തിനിടയിൽ പരാതി പറയാൻ സമയമില്ലെങ്കിലും പലരും സ്വകാര്യമായി പരിഭവങ്ങൾ പറയുന്നുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരത്ത് ഏറ്റവും വലിയ പ്രശ്നം കോവിഡ് ടെസ്റ്റ് ഫലം അറിയുന്നതിലെ കാലതാമസമാണ്. ഇതുണ്ടാക്കുന്ന അനുബന്ധപ്രശ്നങ്ങൾ നിരവധിയാണ്.
കോവിഡ് ടെസ്റ്റ് ഫലം അറിയാൻ ആറ് ദിവസം വരെ
തിരുവല്ലം സ്വദേശിനിയുടെ കോവിഡ് ഫലം അറിയാൻ വൈകിയത് മൂലം ബന്ധുക്കൾക്കുണ്ടായ ബുദ്ധിമുട്ടുകൾ ചില്ലറയല്ല. വയോധിക മരണമടഞ്ഞേതോടെ സമ്പർക്കത്തിലേർപ്പെട്ട 25 ഓളം പേർ നിരീക്ഷണത്തിലായി. ഫലമറിയാൻ കാത്തിരുന്നത് ആറ് ദിവസം. കോവിഡ് രോഗികളുടെ പട്ടികയിൽ ഇനിയും പെട്ടില്ലഇവർ. ഇതുപോലെ മൂന്നുമൃതദേഹങ്ങൾ കൂടി ഇപ്പോൾ കോവിഡ് ഫലമറിയാൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്്.
മൃതദേഹങ്ങൾ കുമിഞ്ഞു കൂടുന്നു
50 മൃതദേഹങ്ങൾ സൂക്ഷിക്കാനാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശേഷിയുള്ളത്. എന്നാൽ, മരണം സംഭവിക്കുമ്പോൾ കോവിഡ് പരിശോധനയിലെ വേഗക്കുറവ് കാരണം മൃതദേഹങ്ങൾ കുമിഞ്ഞുകുടുകയാണ്. സ്ഥലക്കുറവ് കാരണം കോവിഡ് വന്ന് മരിച്ചവരുടെയും മറ്റ് അസുഖങ്ങൾ ബാധിച്ച് മരിച്ചവരുടെയും മൃതദേഹങ്ങൾ ഒന്നിച്ച് സൂക്ഷിക്കുന്നതായി പരാതിയുണ്ട്. കോവിഡ് പോസിറ്റീവായ ഒരാളുടെ മൃതദേഹവും നെഗറ്റീവായ ആളുടെ മൃതദേഹവും അടുത്തടുത്ത് വരുന്ന സാഹചര്യം നിലനിൽക്കുന്നു. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ഒരാളിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ടേബിളിൽ എത്തിയപ്പോഴാണ് മോർച്ചറിയിലെ സൂക്ഷിപ്പിന്റെ അപകടം ഡോക്ടർ പോലും അറിയുന്നത്. മൃതദേഹം ഒന്നുശുചീകരിച്ച് പോസ്റ്റ് മോർട്ടം കഴിഞ്ഞ് സാധാരണ പോലെ ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. 14 ദിവസം കഴിയുമ്പോൾ ചിലപ്പോൾ ആ നാടൊന്നാകെ ക്വാറന്റൈനിൽ കഴിയേണ്ടി വന്നേക്കാം.
അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്നു മെഡിക്കൽ കോളേജ്
മതിയായ ജീവനക്കാരുടെ അഭാവം, മതിയായ വിശ്രമത്തിന്റെ കുറവ്, മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും കോവിഡ് ബാധിച്ച അനുഭവം, കോവിജ് ടെസ്റ്റുകളുടെ ഫലമറിയാനുള്ള കാലതാമസം എല്ലാം കൊണ്ട് ജീവനക്കാർ വശം കെട്ടിരിക്കുകയാണെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് എച്ചഡിസി അംഗമായ വിക്രമൻ പറയുന്നു. ഏകോപനത്തിന്റെ കുറവാണ് വലിയ തോതിൽ അനുഭവപ്പെടുന്നത്. കോവിഡ് രോഗികളുടെ എണ്ണം കൂടിയതിനൊപ്പം ടെസ്റ്റുകളുടെ ഫലം അറിയാനും വലിയ കാലതാമസം നേരിടുന്നു. പരാതികൾ പറയുമ്പോൾ ആരോഗ്യ വകുപ്പ് അധികൃതർ കാര്യങ്ങൾ നിസ്സാരവത്കരിക്കുകയാണെന്നും വിക്രമൻ പറയുന്നു. മെഡിക്കൽ കോളേജ് അധികൃതർ മാത്രം വിചാരിച്ചാൽ കാര്യങ്ങൾ കൈപ്പിടിയിൽ ഒതുങ്ങില്ല. സർക്കാരിന്റെ ഇടപെടൽ കാര്യമായുണ്ടായില്ലെങ്കിൽ മെഡിക്കൽ കോളേജ് തന്നെ വലിയൊരു രോഗവ്യാപന കേന്ദ്രമാകുമെന്നാണ് ആശുപത്രി വികസന സമിതി അംഗത്തിന്റെ മുന്നറിയിപ്പ്.
മെഡിക്കൽ കോളേജിലെ സ്ഥിതിഗതികളെ കുറിച്ച് ബിജെപി നേതാവ് വി.വി.രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പ് കൂടി വായിക്കാം
കോവിഡ് സാഹചര്യം അതിരൂക്ഷമാണ് തിരുവനന്തപുരത്ത്. ബിജെപി സംസ്ഥാന കൗൺസിലംഗവും, തിരുവനന്തപുരം മെഡിക്കൽ കോളേജ് HDC മെമ്പറുമായ പോങ്ങുമ്മൂട് വിക്രമൻജി കഴിഞ്ഞ മൂന്ന് മാസമായി അവിടെ ജനങ്ങൾക്കൊപ്പമുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും സ്ഥിതിഗതികൾ കൈവിട്ട് പോകുന്ന സാഹചര്യമാണ്. ഡോക്ടർമാരുൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ സർക്കാരിന്റെ പിടിപ്പുകേടിനെതിരെ രോഷാകുലരാണ്. ആരോഗ്യ പ്രവർത്തകർക്ക് മതിയായ സൗകര്യങ്ങൾ നല്‍കിയില്ലെങ്കിൽ മനസ്സ് മടുത്തും, ആത്മവിശ്വാസം നഷ്ടപ്പെട്ടും അവർ തകർന്ന് പോകും. ഇത്തരം സാഹചര്യങ്ങളിൽ ആരോഗ്യ പ്രവർത്തകർക്ക് അത്മവിശ്വാസം നല്കി ഒപ്പം നില്‍ക്കേണ്ട സർക്കാർ 'കോവിഡ് പ്രോട്ടോക്കോൾ ' പറഞ്ഞ് ഭീഷണിപ്പെടുത്തി ജോലി ചെയ്യിക്കാനാണ് ശ്രമിക്കുന്നത്. ഈ നിലപാട് തിരുവനന്തപുരത്തെ മരണക്കയമാക്കി മാറ്റും.
ആരോഗ്യ മന്ത്രിക്ക് 'ടീച്ചറമ്മ ചമയാനും, മുഖ്യമന്ത്രിക്ക് പത്രസമ്മേളനത്തിന്റെ റേറ്റിങ് കൂട്ടാനുമായി ജനങ്ങളുടെ ജീവൻ പന്താടരുത്. കഴിഞ്ഞ 6 ദിവസമായി മെഡിക്കൽ കോളേജ് മോർച്ചറിയിൽ 'കോവിഡ്' വന്ന് മരിച്ച മൂന്ന് dead body കളുണ്ട്. കോവിഡ് പരിശോധനയുടെ വേഗക്കുറവ് കാരണം മൃതശരീരങ്ങൾ മോർച്ചറിയിൽ കുമിഞ്ഞ് കൂടുകയാണ്. ആറുദിവസമായി സ്ഥല പരിമിതി കാരണം സാധാരണ അസുഖങ്ങൾ വന്ന് മരിച്ചവരുടെയും, ആത്മഹത്യ ചെയ്തവരുടെയും മൃതശരീരങ്ങൾ ഒരുമിച്ചാണ് സൂക്ഷിച്ചത്. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ഒരാളിന്റെ body പോസ്റ്റ്മോർട്ടം ടേബിളിൽ എത്തിയപ്പോഴാണ് ഇക്കാര്യം ഡോക്ടർപോലും അറിയുന്നത്.പോസ്റ്റ് മോർട്ടം കഴിഞ്ഞ് സാധാരണ പോലെ ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.
രണ്ടാഴ്ച കഴിയുമ്പോഴറിയാം സർക്കാരിന്റെ പിടിപ്പുകേടുകൊണ്ട് ഒരു ഗ്രാമം അനുഭവിക്കാൻ പോകുന്ന ദുരിതം. ഇത്തരത്തിലുള്ള പിടിപ്പു കേടുകൾ കാരണമാണ് കഴിഞ്ഞയാഴ്ച 6 ഡോക്ടർമാർക്കും, നിരവധി ആരോഗ്യ പ്രവർത്തകർക്കും കോവിഡ് പിടിപെട്ടത്. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയപാർട്ടിയെന്ന നിലയ്ക്ക് ആൾക്കൂട്ട സമരങ്ങൾ ഞങ്ങൾ ഒഴിവാക്കുന്നു.പക്ഷെ മെഡിക്കൽകോളേജിലെ ആരോഗ്യ പ്രവർത്തകർക്കും , മോർച്ചറി ജീവനക്കാർക്കും അടിയന്തരമായി അത്യാവശ്യ സൗകര്യങ്ങൾ ഒരുക്കിയില്ലെങ്കിൽ ജനരോഷം ആളിപ്പടരും.
കോവിഡ് വന്ന് മരണപ്പെട്ടവരെ മോർച്ചറിയിൽ മറ്റ് മൃതശരീരങ്ങളോടൊപ്പം വയ്ക്കാതെ ഉടൻതന്നെ സംസ്കരിക്കുക, ആവശ്യമായ PPE കിറ്റ്, ഗ്ലൗസുകൾ, മതിയായ വിശ്രമത്തിനുള്ള സമയം എന്നീ കാര്യങ്ങൾ മാത്രം അവരാവശ്യപ്പെടുമ്പോൾ 'ആരോഗ്യമന്ത്രിയും, മുഖ്യമന്ത്രിയും കണ്ണുരുട്ടിക്കാണിക്കരുത്. കാരണം ആരോഗ്യ പ്രവർത്തകർക്ക് പിന്തുണ നല്കാൻ ഞങ്ങൾ വലിയൊരു ജനത ഇവിടെ കാവലുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍