ബാങ്ക് രേഖകളിൽ തിരിമറി നടത്തി താൽക്കാലിക ജീവനക്കാരൻ തട്ടിയെടുത്തത് അരക്കോടി രൂപ; ബാങ്ക് സീലുൾപ്പെടെ വ്യാജമായി നിർമ്മിച്ചു; ചെല്ലാനിലും കൃത്രിമം കാട്ടി; തട്ടിപ്പുകാരനായ ജീവനക്കാരനെ സംരക്ഷിച്ചു സപ്ലൈക്കോയും; ക്രമക്കേട് പുറത്തുവന്നു ഒരാഴ്ച്ച പിന്നിട്ടിട്ടും പൊലീസിൽ പരാതി നൽകാതെ ഒളിച്ചുകളി; ഭരണകക്ഷിയിലെ ഉന്നത നേതാവിന്റെ ബന്ധുവായതിനാൽ ഒതുക്കി തീർക്കാൻ രാഷ്ട്രീയ സമ്മർദ്ദവും
ആർ പീയൂഷ്
കൊച്ചി: ബാങ്ക് രേഖകളിൽ തിരിമറി നടത്തി അരക്കോടിയിലേറെ രൂപ തട്ടിയെടുത്ത താൽക്കാലിക ജീവനക്കാരനെ സംരക്ഷിച്ച് സപ്ലൈകോ. പറവൂർ ഡിപ്പോയ്ക്കു കീഴിലുള്ള ആലുവ കടുങ്ങല്ലൂർ മുപ്പത്തടത്തെ സപ്ലൈകോ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനാണ് പണം തട്ടിയെടുത്തത്. ബാങ്ക് രേഖകളിലുൾപ്പെടെ തിരിമറി നടത്തിയാണ് ജീവനക്കാരൻ പണം തട്ടിയത്. പ്രതിദിന കളക്ഷൻ ബാങ്കിൽ കൊണ്ടു പോയി അടച്ചിരുന്ന ദിവസവേതനക്കാരനായ ജീവനക്കാരൻ ചെല്ലാനിൽ കൃത്രിമം കാട്ടി പണം തട്ടിയെടുക്കുകയായിരുന്നു. ഇതിനായി ബാങ്ക് സീലുൾപ്പെടെ ഇയാൾ വ്യാജമായി നിർമ്മിച്ചതായി കണ്ടെത്തി. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പല തവണയായാണ് ഇയാൾ പണം അപഹരിച്ചത്. സംഭവത്തിൽ സപ്ലൈകോ വിജിലൻസ് അന്വേഷണമാരംഭിച്ചു. ഔട്ട്ലറ്റ് മാനേജരെ സസ്പെൻഡ് ചെയ്തിട്ടുമുണ്ട്. എന്നാൽ, സാമ്പത്തിക ക്രമക്കേടു നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും സപ്ലൈകോ പൊലീസിൽ പരാതി നൽകിയിട്ടില്ല.
നഷ്ടമായ തുക തിരികെ അടപ്പിച്ചു ജീവനക്കാരനെ ഇരുചെവിയറിയാതെ പ്രശ്നം ഒത്തുതീർക്കാനും നടപടികൾ വകുപ്പുതലത്തിൽ ഒതുക്കി നിർത്താനുമുള്ള ശ്രമമാണു നടക്കുന്നത്. ഔട്ട്ലെറ്റ് അധികൃതർ വകുപ്പു മന്ത്രിയുടെ പാർട്ടിയുടെ നേതാവും ജില്ലയിലെ ഉന്നത നേതാവിന്റെ ബന്ധുവുമാണെന്നതിനാലുള്ള രാഷ്ട്രീയ സമ്മർദവും ഈ നീക്കത്തിനു പിന്നിലുണ്ട്. ജീവനക്കാരനെതിരെ പൊലീസിൽ പരാതി നൽകിയാൽ ഔട്ട്ലെറ്റിലുള്ളവർക്ക് നേരെയും അന്വേഷണം വരാൻ സാധ്യതയുണ്ട്. ഒരു താൽക്കാലിക ജീവനക്കാരന് ഒറ്റയ്ക്ക് ഇത്രയേറെ പണം തട്ടിയെടുക്കാൻ കഴിയില്ല. അതിനാൽ ഔട്ട്ലെറ്റിലുള്ളവർക്ക് ഇതിന് പങ്കുണ്ടാകുമെന്നാണ് കരുതുന്നത്.
സപ്ലൈകോ ഔട്ലെറ്റുകളിലെ ഓരോ ദിവസത്തെയും കളക്ഷൻ പിറ്റേന്ന് ഉച്ചയ്ക്കു മുൻപായി ചെല്ലാൻ മുഖേന ബാങ്കിൽ അടയ്ക്കണം എന്നാണു വ്യവസ്ഥ. ഇതിനുള്ള ചെല്ലാൻ ഔട്ട്ലെറ്റ് ഇൻ ചാർജ് പൂരിപ്പിച്ചു നൽകണം. ഇങ്ങനെ പൂരിപ്പിച്ച് നൽകുന്ന ചെല്ലാവുമായാണ് പണം ബാങ്കിലടക്കാൻ ജീവനക്കാരൻ പോയിരുന്നത്. എന്നാൽ ഔട്ട്ലെറ്റിൽ നിന്നു പൂരിപ്പിച്ചു നൽകുന്ന ചെല്ലാനു പകരം മറ്റൊരു ചെല്ലാൻ പൂരിപ്പിച്ചു തുകയിൽ കുറവു വരുത്തി ബാങ്കിൽ അടയ്ക്കുകയും ബാക്കി പണം തട്ടുകയുമായിരുന്നു പതിവ്. ഔട്ട്ലെറ്റിൽ നിന്നു പൂരിപ്പിച്ചു നൽകുന്ന ചെല്ലാനിൽത്തന്നെ വ്യാജ ബാങ്ക് സീൽ പതിപ്പിച്ചു തിരികെയെത്തിക്കുന്നതിനാൽ ഔട്ട്ലെറ്റ് ഇൻ ചാർജിന് ഇതു കണ്ടെത്താനുമായില്ല. പ്രതിമാസ റിപ്പോർട്ട് ആയി ബാങ്ക് സ്റ്റേറ്റ്മെന്റ് ലഭിക്കുമെങ്കിലും തട്ടിപ്പു കണ്ടെത്താതിരിക്കാൻ ഇതിലും തിരിമറി നടത്തിയെന്നാണു സൂചന.
പണമടച്ച രേഖകൾ ബന്ധപ്പെട്ട ഡിപ്പോയിലെ ഉദ്യോഗസ്ഥർക്കു മൊബൈൽ ഫോണിൽ പരിശോധിക്കാം. എല്ലാ ഔട്ട്ലെറ്റുകളിൽ നിന്നുമുള്ള കളക്ഷൻ വിവരങ്ങൾ ദിവസവും പരിശോധിക്കണമെന്നു വ്യവസ്ഥയുമുണ്ട്. എന്നാൽ, ഡിപ്പോതല വീഴ്ച മൂലം തട്ടിപ്പു കണ്ടെത്താനായില്ലെന്നു മാത്രമല്ല, ഒരു വർഷത്തോളം തുടരുകയും ചെയ്തു. പണമടയ്ക്കുന്നതിലും കളക്ഷനിലും പൊരുത്തക്കേടുണ്ടെങ്കിൽ അതു കണ്ടെത്താൻ കൊച്ചി കേന്ദ്ര ഓഫിസിലും നോഡൽ ബാങ്കായ ഫെഡറൽ ബാങ്ക് സൗകര്യം നൽകിയിട്ടുണ്ട്. ഫെഡറൽ ബാങ്ക് നൽകിയിരിക്കുന്ന പ്രത്യേക സോഫ്റ്റ്വെയർ വഴി ഇത് ഓൺലൈനായി മിനിറ്റുകൾക്കുള്ളിൽ കണ്ടെത്താം. എന്നാൽ ഒരു വർഷത്തോളം തട്ടിപ്പു നടന്നിട്ടും കേന്ദ്ര ഓഫിസിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും തട്ടിപ്പ് കണ്ടെത്താനായിട്ടില്ല. അതു കൊണ്ടു തന്നെ തട്ടിപ്പിന് ഉദ്യോഗസ്ഥതലത്തിൽ സഹായം ലഭിച്ചോ എന്നുള്ള കാര്യവും പരിശോധനയ്ക്കു വിധേയമാക്കേണ്ടതുണ്ട്.
പൊലീസിൽ പരാതി നൽകാതിരിക്കാനുള്ള പ്രധാന കാര്യവും ഇതു തന്നെയാണെന്നാണ് അനുമാനിക്കേണ്ടത്. ഇത്രയേറെ പണം തട്ടിയെടുത്ത താൽക്കാലിക ജീവനക്കാരനെ സംരക്ഷിക്കണമെങ്കിൽ പിന്നിൽ വൻ ശക്തികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഏതെങ്കിലും തപത്തിൽ ജീവനക്കാരൻ പിടിയിലായാൽ മുൻപ് നടത്തിയിട്ടുള്ള തിരിമറികൾ പുറത്ത് വരാനും ഇടയുണ്ട്. ഇതൊക്കെ മുന്നിൽ കണ്ടാണ് ജീവനക്കാരനെ സംരക്ഷിക്കുന്ന നിലപാടിൽ സപ്ലൈകോ അധികൃതർ ഉറച്ചു നിൽക്കുന്നത്. എന്നാൽ ഇയാൾ പൊലീസ് പിടിയിലായാൽ തട്ടിയെടുത്ത പണം തിരികെ ലഭിക്കില്ല എന്നും അതിനാലാണ് പരാതി കൊടുക്കാതെ പണം തവണകളായി തിരിച്ചടപ്പിക്കുന്നതെന്നും സപ്ലൈകോ അധികൃതർ പറയുന്നു.
കഴിഞ്ഞ മാസം ഡിപ്പോതല പരിശോധന നടത്തിയപ്പോൾ കളക്ഷനിൽ 7 ലക്ഷത്തോളം രൂപ കുറവു കണ്ടെത്തിയിരുന്നു. എന്നാൽ, അക്കൗണ്ട് മാറി പണമടച്ചതു മൂലമുണ്ടായ പ്രശ്നമാണിതെന്നു ചൂണ്ടിക്കാട്ടി താൽക്കാലിക ജീവനക്കാരൻ അന്നു തന്നെ പണം തിരികെ അടച്ചു. സംശയം തോന്നിയ ഔട്ട്ലെറ്റ് ഇൻ ചാർജ് ചെല്ലാൻ രേഖകൾ വീണ്ടും പരിശോധിച്ചപ്പോൾ ബാങ്ക് സീലിൽ വ്യത്യാസം കണ്ടെത്തി. തുടർന്ന് ഡിപ്പോ അസിസ്റ്റന്റ് മാനേജർ ബാങ്കിലെത്തി നടത്തിയ അന്വേഷണത്തിൽ തട്ടിപ്പു പുറത്താവുകയായിരുന്നു. തുടർന്ന് വിവരം സപ്ലൈകോ വിജിലൻസിൽ അറിയിക്കുകയായിരുന്നു. സപ്ലൈകോ കൊച്ചി കേന്ദ്ര ഓഫിസിൽ നിന്നുള്ള വിജിലൻസ് സംഘം പറവൂർ ഡിപ്പോയിലും സപ്ലൈകോ ഔട്ടലെറ്റിലുമെത്തി അന്വേഷണം നടത്തി. സാമ്പത്തിക ക്രമക്കേടിനു പുറമേ ഇയാൾ ഔട്ട്ലെറ്റിൽ മറ്റെന്തെങ്കിലും തട്ടിപ്പു നടത്തിയിട്ടുണ്ടോ എന്നുള്ള കാര്യവും അന്വേഷിക്കുന്നുണ്ട്. സൂപ്പർമാർക്കറ്റിലെ സ്റ്റോക്കിലും ക്രമക്കേടു നടന്നിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരങ്ങൾ.
ബാങ്കിന്റെ വ്യാജ സീൽ നിർമ്മിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. എന്നാൽ ഇതുവരെയും ബാങ്കിന്റെ ഭാഗത്ത് നിന്നും പൊലീസിൽ പരാതിയൊന്നും കൊടുത്തതായി വിവരമില്ല. വമ്പൻ അഴിമതി നടന്നിട്ടും മറച്ചു വച്ച് കുറ്റക്കാരനെ സംരക്ഷിക്കുന്ന നിലപാടിനെതിരെ സപ്ലൈകോയിൽ തന്നെ വിമർശനമുയരുന്നുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍