സ്ത്രീകളെ പർദക്കുള്ളിൽ തളച്ചിടുന്ന കാലത്തിന് സമ്പുർണ്ണ വിട; അറബ് ലോകത്തിന്റെ മൊത്തം സ്വപ്ന പദ്ധതിയായ ചൊവ്വാ ദൗത്യത്തിന് നേതൃത്വം കൊടുത്തത് ഒരു വനിത; ബഹിരാകാശ ദൗത്യത്തിന്റെ ചുമതലക്കാരി സാറ അൽ അമിരിക്ക് കൈയടിച്ച് ലോകം; ശാസ്ത്രം മനുഷ്യ പുരോഗതിയുടെ പ്രതീകം തന്നെയാണ് പ്രതികരിച്ച് എമിറേറ്റ്സിന്റെ വുമൺ ഹീറോ; ഇത് സ്ത്രീശാക്തീകരണ പേടകമെന്ന് ലോകമാധ്യമങ്ങളും
മറുനാടൻ ഡെസ്ക്
അബൂദബി: സ്ത്രീശാക്തീകരണ പേടകം. അറബ്ലോകത്തെ ആദ്യത്തേതും യുഎഇയുടെ അഭിമാനവുമായ ചൊവ്വാ പര്യവേഷണപേടകം ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്നു കുതിച്ചുയർന്നപ്പോൾ ലോക മാധ്യമങ്ങൾ അതിനെ അങ്ങനെയാണ് വിശേഷിപ്പിക്കുന്നത്. 25 വർഷംമുമ്പുവരെ മുഖ്യധാരയിൽ എവിടെയും സ്ത്രീയുടെ സാന്നിധ്യമില്ലാതിരുന്ന രാജ്യത്തിന് ഇന്ന് തങ്ങളുടെ പ്രസ്റ്റീജ് ബഹിരാകാശ ദൗത്യം പോലും എൽപ്പിക്കാനുള്ളത് ഒരു വനിതയെ ആണ്. . സാറ അൽ അമിരി എന്ന സ്വദേശി വനിയ. നാലു വർഷം മുൻപാണ് സാറ യുഎഇയുടെ ബഹിരാകാശ ദൗത്യത്തിന്റെ ചുമതലക്കാരിയായി നിയമിതയായത്. നിർമ്മിത ബുദ്ധി എന്ന വകുപ്പ് രൂപീകരിച്ച് ഒരു മന്ത്രിയെ രാജ്യം നിയമിച്ച അതേ വർഷം. സാറയുടെ നിയമനത്തെ അന്നു സംശയത്തോടും അവിശ്വാസത്തോടുംകൂടിയാണ് ജനങ്ങൾ കണ്ടത്; ശാസ്ത്ര സാങ്കേതിക രംഗത്ത് മുന്നേറ്റം കുതിച്ച മറ്റു വികസിത രാജ്യങ്ങളും. എന്നാൽ അടുത്തയാഴ്ച യുഎഇയുടെ ചൊവ്വാ ദൗത്യം വിജയത്തിലേക്ക് അടുക്കുമ്പോൾ സാറയ്ക്ക് ലഭിക്കുന്നത് അഭിന്ദനങ്ങൾ. നാലു വർഷം എന്ന കുറഞ്ഞ കാലം കൊണ്ടാണ് അവിശ്വസനീയമായ നേട്ടത്തിലേക്ക് രാജ്യം കുതിച്ചത്. ചുക്കാൻ പിടിച്ചത് സ്ത്രീശക്തിയും.
കംപ്യൂട്ടർ എൻജിനീയർ ആയാണ് സാറ കരിയർ തുടങ്ങുന്നത്. പിന്നീട് എമിറേറ്റ്സ് ഇൻസ്റ്റിറ്റിയൂഷൻ ഫോർ അഡ്വാൻസ്ഡ് സയൻസ് ആൻഡ് ടെക്നോളജി എന്ന സ്ഥാപനത്തിലേക്ക് മാറി. യുഎഇയുടെ ആദ്യ കൃത്രിമോപഗ്രഹ ദൗത്യത്തിന്റെ ചുമതലയിലേക്കും. ഒരു സ്വപ്നം യാഥാർഥ്യമാകുന്നപോലെയാണ് അപ്പോൾ സാറയ്ക്ക് തോന്നിയത്. കാരണം 12-ം വയസ്സിലാണ് ബഹിരാകാശം തന്റെ പ്രവർത്തന മേഖലയായി തിരഞ്ഞെടുക്കണം എന്ന മോഹം സാറയുടെ മനസ്സിൽ ആദ്യമായി തളിരിട്ടത്. ക്ഷീരപഥത്തെക്കുറിച്ചും താരസമൂഹത്തെക്കുറിച്ചുമൊക്കെ അന്നാണ് ആദ്യമായി അറിയുന്നതും.
2016 ൽ സാറ എമിറേറ്റ്സ് സയൻസ് കൗൺസിലിന്റെ തലപ്പത്ത് എത്തി. തൊട്ടടുത്ത വർഷം അഡ്വാൻസ്ഡ് സയൻസ് വകുപ്പിന്റെ മന്ത്രി എന്ന അപൂർവ പദവിയും. ഇന്ന് അമൽ അറബിക് അഥവാ പ്രതീക്ഷ എന്നു പേരിട്ട യുഎഇയുടെ അഭിമാനമായ ചൊവ്വാ ദൗത്യത്തിന്റെ പ്രോജക്റ്റ് മാനേജരും. യുഎഇയുടെ ബഹിരാകാശ ദൗത്യത്തിന് പ്രതീക്ഷ എന്നു പേരിടാൻ കാരണമുണ്ട്. ഒരു ഗ്രഹത്തെ മനസ്സിലാക്കാനുള്ള ശാസ്ത്രകാരന്മാരുടെ ശ്രമത്തിന്റെ ഭാഗമാണ് ചൊവ്വാ ദൗത്യം. ഞങ്ങളുടെ രാജ്യവും ഈ ശ്രമത്തിന്റെ ഭാഗമാകുന്നതോടെ കൂടുതൽ നേട്ടങ്ങളിലേക്ക് ലോകം അടുക്കുകയാണ്. പ്രതീക്ഷാ നിർഭരമായ ലോകത്തെക്കുറിച്ചുള്ള സങ്കൽപത്തിനും ശക്തി പകരുന്നു- സാറ പറയുന്നു.
യുഎഇയിൽ 28 ശതമാനം സ്ത്രീകൾ മാത്രമാണ് സർക്കാർ സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവർ. എന്നാൽ ശാസ്ത്ര സാങ്കേതിക മേഖലകളിൽ സ്ത്രീകൾ 34 ശതമാനമുണ്ട്. ശാസ്ത്രം, സാങ്കേതിക വിദ്യ, ഗണിതശാസ്ത്രം എൻജിനീയറിങ് തുടങ്ങിയ മേഖലകളിലേക്ക് പ്രവേശിക്കുന്നതോടെ രാജ്യത്തെ കൂടുതൽ സ്ത്രീകൾക്ക് അവസരങ്ങളുടെ വാതിലുകളും തുറക്കുകയാണ്. 'ശാസ്ത്രം എന്നെ സംബന്ധിച്ചത്തോളം മനുഷ്യ പുരോഗതിയുടെ പ്രതീകം തന്നെയാണ്. അതിനു പരിധികളില്ല. മനുഷ്യവർഗത്തിന്റെ പുരോഗതിക്കുവേണ്ടി അക്ഷീണം പ്രയത്നിക്കുന്ന തലച്ചോറിന്റെ മേഖലയാണത്: സാറ വാചാലയാകുന്നു.
ഇന്നിപ്പോൾ അഡ്വാൻസ്ഡ് സയൻസിന്റെ മന്ത്രി എന്ന നിലയിൽ യുഎഇയുടെ വളർച്ചയ്ക്കും വികസനത്തിനും വേണ്ടി ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും ഉപയോഗപ്പെടുത്തുക എന്നതാണ് സാറയുടെ ലക്ഷ്യവും ഉത്തരവാദിത്വവും. അടുത്ത 30 വർഷത്തെ പുരോഗതി മുന്നിൽ കണ്ടാണ് രാജ്യം ഇപ്പോൾ മുന്നോട്ടുപോകുന്നതെന്നും. അതിന്റെ അടിസ്ഥാന ശില തന്നെ ശാസ്ത്രവും അറിവുമാണെന്നും സാറ കൂട്ടിച്ചേർക്കുന്നു. ലോകത്തെ വിജയിച്ച സമ്പദ് വ്യവസ്ഥകളെല്ലാം ശാസ്ത്രത്തിന്റെ ചിറകിലേറിയാണ് കുതിക്കുന്നതെന്നും സാറ കൂട്ടിച്ചേർക്കുന്നു.
വികാരഭരിതമായ ആവേശത്തോടെയാണ് യുഎഇ തങ്ങളുടെ ബഹിരാകാശ ദൗത്യത്തെ സ്വീകരിച്ചത്. ചുവന്ന ഗ്രഹത്തിലേയ്ക്കുള്ള നമ്മുടെ 493 ദശലക്ഷം കിലോ മീറ്റർ യാത്ര ഇവിടെ ആരംഭിക്കുന്നുയുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പ്രതീക്ഷ തുടിക്കുന്ന വാക്കുകൾ യുഎഇ പൗരന്മാരെ കോാരിത്തരിപ്പിച്ചുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്നു കുതിച്ചുയർന്ന ശേഷം ഇതേക്കുറിച്ച് ലോകത്തോട് അത്യാഹ്ളാദത്തോടെ വിളിച്ചുപറയുകയായിരുന്നു ഷെയ്ഖ് മുഹമ്മദ്.
'അഭിമാനവും സന്തോഷവും' അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രതികരണം ഇതാണ്.'നമ്മൾ ബഹിരാകാശത്ത് പുതിയൊരധ്യായം ആരംഭിച്ചിരിക്കുന്നു. യുഎഇയുടെ യുവതയാണ് ഈ നേട്ടത്തിന് പിന്നിൽ. ചരിത്രനേട്ടത്തിന് യുഎഇയെ അഭിന്ദിക്കുന്നു' ദുബായ് കിരീടാവകാശിയും മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിന്റെ പ്രസിഡന്റുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കുറിച്ചു. അസാധ്യമായത് ഒന്നുമില്ല. ദൃഢമായ വിശ്വാസമുണ്ടെങ്കിൽ എന്തും നേടാനാകും.
യുഎഇ സമയം ഇന്ന് പുലർച്ചെ 1.58നായിരുന്നു പേടകം ഭൂമിയിൽ നിന്ന് വിജയകരമായി ആകാശത്തേയ്ക്കുയർന്നത്. ചരിത്രത്തിലാദ്യമായി അറബിക് ഭാഷയിലെ കൗണ്ട് ഡൗൺ സവിശേഷതയായി. യുഎഇ ഭരണാധികാരികളും സ്വദേശികളും വിദേശികളും വിക്ഷേപണം ടെലിവിഷൻ ചാനലുകളിലൂടെ തത്സമയം കണ്ടു. ചൊവ്വാ പര്യവേഷണ പേടകം വിജയകരമായി വിക്ഷേപിച്ചെന്ന് ഷെയ്ഖ് മുഹമ്മദ് അറിയിച്ചു. നമ്മൾ ചൊവ്വയിലേയ്ക്ക് വിജയക്കുതിപ്പ് നടത്തുക തന്നെ ചെയ്യും. പേടകത്തിൽ നിന്നുള്ള ആദ്യ വിവരം പുലർച്ചെ 3.10ന് ലഭ്യമായതായി എമിറേറ്റ്സ് മാർസ് മിഷൻ പ്രൊജക്ട് മാനേജർ ഒംറാൻ ഷറഫ് വിക്ഷേപണത്തിന് ശേഷം നടത്തിയ ആദ്യവാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മിറ്റ്സുബിഷി HIIA റോക്കറ്റിലാണ് അറബ് മേഖലയുടെ അഭിമാനക്കുതിപ്പ്. അൽ അമൽ (പ്രതീക്ഷ) എന്നു പേരിട്ട ദൗത്യത്തിന് പിന്നിൽ 200 സ്വദേശി യുവശാസ്ത്രജ്ഞരുടെ 6 വർഷത്തിലേറെയായുള്ള പ്രയത്നമാണുള്ളത്. പേടകം ചൊവ്വാ ഭ്രമണപഥത്തിൽ എത്താൻ 7 മാസത്തിലേറെ വേണ്ടിവരുമെന്നു കണക്കാക്കുന്നു. അതായത് അടുത്തവർഷം ഫെബ്രുവരിയിൽ. യുഎഇ രൂപീകൃതമായതിന്റെ 50ാം വർഷമാണ് 2021 എന്ന പ്രത്യേകതയുമുണ്ട്.
വിക്ഷേപണം കഴിഞ്ഞാലുടൻ ദുബായിലെ ഗ്രൗണ്ട് സ്റ്റേഷൻ ഉപഗ്രഹത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇനി 30 ദിവസം മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിലെ (എംബിആർഎസ് സി) ശാസ്ത്രജ്ഞർ 24 മണിക്കൂറും ഉപഗ്രഹത്തെ നിരീക്ഷിക്കും. ചൊവ്വയിലേക്കുള്ള ഗതി നിയന്ത്രിക്കുകയും ഭൂമിയുമായുള്ള ബന്ധം നിലനിർത്തുകയും ചെയ്യുകയെന്ന സങ്കീർണ ഘട്ടമാണിത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍