ആഘോഷങ്ങൾ നേരത്തെ ആയിപ്പോയി; കേരളം കൊറോണയെ തളച്ചു എന്ന തരത്തിലുള്ള മാധ്യമങ്ങളുടെ അപക്വമായ ആഘോഷങ്ങൾക്ക് പിന്നാലെ ഓടരുതായിരുന്നു; ജാഗ്രതയോടെ വേണം കോവിഡിനെ നേരിടാൻ എന്ന പാഠമാണ് കേരളത്തിന്റെ അനുഭവം നൽകുന്നത്; ആകെയുള്ള പ്രതിരോധ പ്രവർത്തനം മികച്ചെങ്കിലും ടെസ്റ്റുകളുടെ എണ്ണത്തിലെ കുറവ് വലിയ പോരായ്മയായി; 'ശൈലജ ടീച്ചറിനെ ബിബിസിയിൽ എടുത്തു' എന്ന് ആഘോഷിച്ച മലയാളികൾക്ക് സമയമായില്ല എന്ന മുന്നറിയിപ്പുമായി ബിബിസിയുടെ പുതിയ ലേഖനം
മറുനാടൻ ഡെസ്ക്
തിരുവനനന്തപുരം: ശൈലജ ടീച്ചറെയും ബിബിസിയിൽ എടുത്തു- തലക്കെട്ടുകൾക്കും, സോഷ്യൽ മീഡിയയിലെ വാഴ്ത്തലുകൾക്കും പഞ്ഞുമുണ്ടായിരുന്നില്ല. കോവിഡ് പ്രതിരോധത്തിന്റെ കേരള മോഡൽ ബിബിസിയിൽ തത്സമയം വിശദീകരിച്ച് ശൈലജ ടീച്ചർ താരമായി. കൊറോണ വൈറസിനെ ചെറുക്കാൻ കേരളം എടുത്ത നടപടികളും പ്രതിരോധ പ്രവർത്തനങ്ങളും മന്ത്രി ബിബിസി അവതാരകയുടെ ചോദ്യങ്ങൾക്ക് മറുപടിയായി വിശദീകരിച്ചു. എന്നാൽ, കേരള മോഡലിന് എവിടെയോ പിഴച്ചു എന്നാണ് ജൂലൈ അവസാനവാരത്തിലെ വിലയിരുത്തലുകൾ. ആഘോഷങ്ങൾ നേരത്തെ ആയോ.? India coronavirus: How Kerala's Covid 'success story' came undone എന്ന പുതിയ ലേഖനത്തിൽ ബിബിസിയുടെ ഇന്ത്യ കറസ്പോണ്ടന്റ് സൗതിക് ബിശ്വാസ് ചോദിക്കുന്നതും അതുതന്നെ.
പൂന്തുറ അടക്കമുള്ള തീരദേശമേഖല ക്രിട്ടിക്കൽ കണ്ടെയ്മെന്റ് സോണിലാണ്. ഒരുവലിയ ജനവിഭാഗത്തെ വീണ്ടും അടച്ചുപൂട്ടിയിരിക്കുന്നു. ആളുകൾക്ക് ആശയക്കുഴപ്പം. ഒറ്റപ്പെട്ടത് പോലെ. ആകെ സംഘർഷഭരിതം. പ്രാദേശിക വികാരി ഫാ.ബെബിൻസണെ ഉദ്ധരിച്ച് ബിബിസി ലേഖകൻ പറയുന്നതും മറ്റൊന്നല്ല. എന്താണ് പൊടുന്നനെ തങ്ങൾക്ക് സംഭവിച്ചതെന്ന് മത്സ്യത്തൊഴിലാളികൾ അടക്കമുള്ള സമൂഹത്തിന് ആദ്യം മനസ്സിലായില്ല.
രണ്ടുമാസം മുമ്പ് ഇതായിരുന്നില്ല സ്ഥിതി. കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിൽ വേറിട്ട വിജയഗാഥയുമായി കേരളം തിളങ്ങുകയായിരുന്നു ഇപ്പോഴാകട്ടെ, രാജ്യത്ത് തന്നെ ഇതാദ്യമായി സമൂഹവ്യാപനം സംഭവിച്ചു എന്ന് പരസ്യമായി സമ്മതിക്കുന്ന സംസ്ഥാനമായി മാറിയിരിക്കുന്നു. അതിർത്തികൾ അടച്ചിട്ടിരുന്ന നിയന്ത്രിത സാഹചര്യത്തിൽ വൈറസിനെ നിയന്ത്രിച്ചുനിർത്താൻ കഴിഞ്ഞു. എന്നാൽ, ഇപ്പോൾ വൈറസ് വ്യാപനം കുതിപ്പിലാണ്, വാഷിങ്ടൺ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഡോ.ലാൽ സദാശിവനെ ഉദ്ധരിച്ച് ബിബിസി ലേഖകൻ പറയുന്നു.
വുഹാനിൽ നിന്നുള്ള ആദ്യ കേസ്
ജനുവരിയിലാണ് രാജ്യത്തെ ആദ്യത്തെ കോവിഡ് കേസ് വുഹാനിൽ നിന്നുള്ള മെഡിക്കൽ വിദ്യാർത്ഥിക്ക് സ്ഥിരീകരിച്ചത്. എന്നാൽ, മാർച്ചിൽ മറ്റുസംസ്ഥാനങ്ങളിൽ കേസുകൾ കുത്തനെ കൂടുമ്പോഴും കേരളം സുരക്ഷിതമായിരുന്നു. ടെസ്റ്റും, ട്രേസിങ്ങും, ഐസൊലേഷനും, ബോധവത്കരണവും അടക്കമുള്ള നടപടികളിലൂടെ മെയിൽ കേസുകളെ സീറോയിൽ എത്തിക്കാനും സംസ്ഥാനത്തിന് കഴിഞ്ഞു. 'ദി ഹിന്ദു 'പത്രം 'ദി മാർക്ക് ഓഫ് സീറോ' എന്ന് എഡിറ്റോറിയൽ എഴുതി. കേരളം വൈറസിനെ കീഴടക്കിയതിന്റെ നേട്ടം ആഘോഷിക്കുന്ന ധാരാളം കഥകൾ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു.
ആഘോഷങ്ങൾ നേരത്തെയായി
ലോക് ഡൗണിൽ ഇളവുകൾ വരുത്തി ഗൾഫിൽ നിന്നുള്ള പ്രവാസികളുടെ വരവോടെ കാര്യങ്ങൾ മാറിമറിഞ്ഞു. രണ്ടുലക്ഷത്തിലേറെ പ്രവാസികളാണ് മടങ്ങിയെത്തിയത്. ആഘോഷങ്ങൾ നേരത്തെയായി എന്ന് പലർക്കും തോന്നിയ സമയം. ആദ്യ ആയിരം കേസുകൾ റിപ്പോർട്ട് ചെയ്യാൻ കേരളം 110 ദിവസമെടുത്തു. ജൂലൈ മധ്യത്തോടെ ഒരുദിവസം 800 ഓളം കേസുകളും, ജൂലൈ 20 ന് കേരളത്തിലെ കേസുകൾ 12,000 കടന്നു. 43മരണം. 1,70,000 പേർ ക്വാറന്റൈനിലും.
എന്താണ് കേസുകൾ കുതിച്ചുയരാൻ കാരണം?
ബിബിസി റിപ്പോർട്ട് പ്രകാരം ഒരുകാരണം, ഗൾഫിൽ നിന്നുള്ള പ്രവാസികളുടെയും, ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെയും മടങ്ങി വരവ് തന്നെ. റിപ്പോർട്ട് ചെയത 7000 ത്തോളം കേസുകൾക്ക് യാത്രാപശ്ചാത്തലമുണ്ട്. പ്രവാസികൾ മടങ്ങി എത്തിയതോടെ, രോഗബാധിതരെ നിയന്ത്രിക്കുക, അസാധ്യമായി മാറിയെന്ന് ശശി തരൂർ. താനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള സംഭാഷണവും തരൂർ ഓർത്തെടുക്കുന്നു.വിമാനയാത്രയ്ക്കിടെ വൈറസ് ബാധിതർ സഹയാത്രികർക്ക് അത് പകർത്താനിടയുള്ള സാഹചര്യത്തെ കുറിച്ചാണ് മുഖ്യമന്ത്രി സംസാരിച്ചത്. എന്നാൽ, അത് ഒഴിവാക്കാൻ ആകില്ലെന്നാണ് തരൂരിന്റെ അഭിപ്രായം. ഓരോ പൗരനും രാജ്യത്തേക്ക് മടങ്ങിവരാനുള്ള ഭരണഘടനാപരമായ അവകാശമുണ്ട്. അവർ രോഗബാധിതരാണെങ്കിൽ പോലും. എന്നാൽ, അത് കേരളത്തിന്റെ രോഗ നിയന്ത്രണത്തിൽ വലിയ വ്യത്യാസമുണ്ടാക്കി, തരൂർ സൗതിക് ബിശ്വാസിനോട് പറഞ്ഞു.
മടങ്ങിവരവ് പ്രാദേശിക സാമൂഹിക വ്യാപനത്തിന് കാരണമായി
മെയ് ആദ്യത്തോടെ, യാത്രാപശ്ചാത്തലമില്ലാത്ത കേസുകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങി. കഴിഞ്ഞ ഞായറാഴ്ച റിപ്പോർട്ട് ചെയ്ത 821 പുതിയ കേസുകളിൽ 640 ഉം സമ്പർക്കത്തിലൂടെയായിരുന്നു. 43 പേരുടെ ഉറവിടവും വ്യക്തമല്ല. എന്നാൽ, സമ്പർക്കത്തിലൂടെയുള്ള കേസുകളുടെ കുതിപ്പ് മത്സ്യത്തൊഴിലാളി സമൂഹത്തിലാണ് കൂടുതലായി കാണുന്നത്. ലോക് ഡൗണിൽ ഇളവ് വരുത്തിയതോടെ ആളുകൾ അധികം മുൻകരുതലുകൾ എടുക്കാതെ വീടിന് പുറത്തിറങ്ങാൻ തുടങ്ങി. ജോലിക്കും മറ്റും പോകേണ്ടതിനാൽ നിയന്ത്രണങ്ങളിൽ കുറച്ച് അയവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. സുരക്ഷിതരായിരിക്കാൻ അവരെ ബോധവത്കരിച്ച് വരികയാണ്, വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള വിദഗ്ധസമിതി തലവൻ ഡോ.ബി.ഇക്ബാൽ ബിബിസി ലേഖകനോട് പറഞ്ഞു.
ടെസ്റ്റുകൾ കുറവെന്ന വിമർശനം
കേസുകളുടെ എണ്ണം കുറഞ്ഞതോടെ ടെസ്റ്റുകളുടെ എണ്ണം കുറഞ്ഞത് പോരായ്മയായി എന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. ഏപ്രിലിൽ ദിവസം 663 ടെസ്റ്റുകളായിരുന്നത് ഇപ്പോൾ 9,000 സാമ്പിളുകളായി ഉയർന്നിട്ടുണ്ട്. എന്നാൽ ജനസംഖ്യയുടെ പത്തു ലക്ഷം പേർ എന്ന പരിശോധനാ നിരക്കിൽ കണക്കാക്കുമ്പോൾ ആന്ധ്രയേക്കാളും തമിഴ്നാടിനേക്കാളും പിറകിലാണ് കേരളത്തിലെ പരിശോധനാ നിരക്ക്. എന്നാൽ, രാജ്യത്ത് ഏറ്റവും വലിയ ഹോട്ട്സ്പോട്ടായ മഹാരാഷ്ട്രയിലെ പരിശോധനാ നിരക്കിനേക്കാൾ കൂടുതലാണ് കേരളത്തിന്റെ പരിശോധനാ നിരക്ക്. പരിശോധനകൾ കൂട്ടിയിട്ടുണ്ടെങ്കിലും അതൊരിക്കലും മതിയാകില്ല, എറണാകുളം മെഡിക്കൽ കോളേജ് ക്രിട്ടിക്കൽ കെയർ വകുപ്പ് മേധാവി ഡോ. എ ഫത്താഹുദ്ദീൻ പറയുന്നു. രാജ്യത്തെ ഒരു സംസ്ഥാനത്തും ആവശ്യമായ ടെസ്റ്റുകൾ നടക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ആകെയുള്ള പ്രതിരോധ പ്രവർത്തനം മികച്ചത്
കൊറോണ പ്രതിരോധത്തിൽ കേരളം മികച്ച രീതിയിൽ പ്രവർത്തിച്ചുവെന്നാണ് പകർച്ച വ്യാധി പ്രതിരോധ വിദഗ്ദ്ധർ വിലയിരുത്തുന്നത്. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് കേരളത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ആശുപത്രികൾ രോഗികളെ കൊണ്ട് വീർപ്പുമുട്ടുന്ന സ്ഥിതി ഇതുവരെയില്ല. പൊതുജനാരോഗ്യ സംവിധാനം ശക്തമാണ്. കൊറോണയെ കീഴടക്കി എന്ന മാധ്യമപ്രഖ്യാപനങ്ങൾ അപക്വമാണെന്നും ജാഗ്രതയോടെ വേണം ഈ രോഗത്തെ നേരിടാനെന്നും ഉള്ള പാഠമാണ് കേരളം നൽകുന്നത്, ബിബിസി ലേഖനത്തിൽ പറയുന്നു. കേസുകളുടെ എണ്ണം കുറയ്ക്കുക എന്നത് ദീർഘവും കഷ്ടം പിടിച്ചതുമായ യാത്രയാണ്, ഹോങ് കോങ് സർവകലാശാലയിലെ പകർച്ച വ്യാധി നിയന്ത്രണവിദഗ്ധൻ ഗബ്രിയേൽ ല്യൂങ് അഭിപ്രായപ്പെടുന്നു. വൈറസിനെതിരെ ജനത പ്രതിരോധശേഷി കൈവരിക്കും വരെ, നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും അയവ് വരുത്തുകയും ഒക്കെ ചെയ്തുകൊണ്ടിരിക്കണം, അദ്ദേഹം അഭിപ്രായപ്പെടുന്നു.
ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ റിട്ട. പ്രൊഫസർ ടി.ജേക്കബ് ജോണിന്റെ വിലയിരുത്തലോടെയാണ് സൗതിക് ബിശ്വാസ് ലേഖനം അവസാനിപ്പിക്കുന്നത്. കോവിഡ് 19 നെതിരായുള്ള പോരാട്ടം ഒരു ട്രെഡ് മില്ലിൽ ഓടും പോലെയാണ്. വൈറസ് വ്യാപനം കുതിച്ചാൽ നിങ്ങൾക്കും അതേ വേഗത്തിൽ ഓടി അവനെ മെരുക്കേണ്ടി വരും. അത് ക്ഷീണിപ്പിക്കുന്ന പരിപാടിയാണ്. മറ്റുമാർഗ്ഗമില്ല. അത് സഹനശേഷിയുടെ പരീക്ഷണം കൂടിയാണ്.
ശൈലജ ടീച്ചർ ബിബിസിയോട് സംസാരിച്ചപ്പോൾ
നേരത്തെ കേരളം നടപ്പാക്കിയ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശൈലജ ടീച്ചർ ബിബിസി റേഡിയോയോട് വിശദീകരിച്ചിരുന്നു.കൊവിഡിനെ പ്രതിരോധിക്കാൻ ആദ്യഘട്ടത്തിൽ തന്നെ കൃത്യമായ മാർഗ നിർദ്ദേശങ്ങൾ നൽകി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരുന്നു. രോഗികൾക്കുമേൽ ആരോഗ്യപ്രവർത്തകരുടെ കൃത്യമായ നിരീക്ഷണവും ഏർപ്പെടുത്തിയിരുന്നു. ഇത് രോഗ വ്യാപനം തടയുവാൻ സഹായിച്ചുവെന്നും ടീച്ചർ ബിബിസിയിൽ പറഞ്ഞു. മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തിൽ കോവിഡ് ബാധിച്ച് വെറും നാലുപേർ മാത്രമാണ് മരിച്ചതെന്നും ടീച്ചർ പറഞ്ഞത് മെയിലാണ്.
ബിബിസി വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായി. കോവിഡ്-19 വൈറസ് ബാധ നിയന്ത്രണവിധേയമാക്കിയ ലോകത്തെ ചുരുക്കം ചില പ്രദേശങ്ങളിൽ ഒന്നാണ് കേരളമെന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയെ വീഡിയോ കോൾ വഴി അന്ന് ബിബിസി അതിഥിയായി ക്ഷണിച്ചത്.
ബ്രിട്ടീഷ് ദിനപത്രമായ ഗാർഡിയനിൽ ഉൾപ്പെടെ കേരളത്തിലെ കോവിഡ് പ്രതിരോധത്തെ പുകഴ്ത്തി വാർത്ത വന്നതിനു പിന്നാലെയാണ് ആരോഗ്യമന്ത്രി ബിബിസി വേൾഡിൽ അതിഥിയായി എത്തിയത്. സംസ്ഥാനത്തെ കോവിഡ് പ്രതിരോധ മാർഗങ്ങളും മുന്നൊരുക്കങ്ങളും മന്ത്രി അവതാരകനോട് വിശദീകരിച്ചു. ചൈനയിൽ വൈറസ് പടരുന്ന സാഹചര്യത്തിൽ തന്നെ കേരളത്തിൽ മുൻകരുതലുകൾ ആരംഭിച്ചിരുന്നുവെന്നും കൃത്യമായ മാർഗനിർദ്ദേശങ്ങളിലൂടെ പ്രതിരോധ പ്രവർത്തനങ്ങളും മുൻകരുതൽ നടപടികളും സ്വീകരിച്ചതു വഴിയാണ് രോഗവ്യാപനം നിയന്ത്രിക്കാനായതെന്നും മന്ത്രി ചാനൽ ചർച്ചയിൽ വ്യക്തമാക്കി. എന്നാൽ, ബിബിസി ലേഖനത്തിൽ വിശദീകരിക്കും പോലെ ആഘോഷങ്ങൾ അല്പം നേരത്തെയായി പോയി.
Stories you may Like
- വാർത്താലോകത്തെ ധർമ്മിഷ്ഠർ എന്ന് പുകഴ്ത്തപ്പെട്ട മാധ്യമത്തിന് തീരാ കളങ്കം
- കേരള സ്റ്റോറിക്ക് വിവാദം നൽകിയത് അന്തരാഷ്ട്ര ശ്രദ്ധ
- മുഴുവൻ നികുതിയും അടച്ചില്ല; ആദായനികുതി വകുപ്പിന് ബിബിസിയുടെ സന്ദേശം
- വീണ്ടും മന്ത്രി ആകാത്തതിൽ ഒട്ടും നിരാശയില്ലെന്ന് ശൈലജ ടീച്ചർ
- ഇന്ത്യൻ തെരഞ്ഞെടുപ്പു വിഷേശങ്ങളുമായി ബിബിസിയുടെ സ്പെഷ്യൽ റിപ്പോർട്ടിങ്
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്