Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സർഗ്ഗശേഷിക്ക് കോവിഡ് വാർത്ത വായന എന്ന അനുമതിയിൽ ട്വന്റിഫോറിൽ അവതരിപ്പിച്ചത് വ്യാജ വാർത്തകൾ; കള്ളി പിടിച്ചതോടെ ഫ്‌ളോറിൽ നിന്ന് ഇറങ്ങിയത് തലകുനിച്ച്; ശ്രീകണ്ഠൻ നായരെ തനിച്ചാക്കാതിരിക്കാൻ കേരളാ സർവ്വകലാശാലയിൽ നിന്ന് പത്തു മാസത്തെ ലീവെടുക്കാൻ അരുൺകുമാർ; അവധിയിൽ തീരുമാനം സിൻഡിക്കേറ്റിന് വിടാൻ രജിസ്ട്രാറും; രാഷ്ട്രീയ സ്വാധീനത്തിൽ ലീവ് കിട്ടിയാലും 'മൊട്ടയ്ക്ക്' ഇനി ശമ്പളം നൽകേണ്ടത് ചാനൽ; മറുനാടൻ ഇംപാക്ടിൽ പുറത്തായ അവതാരകൻ രണ്ടാം വരവിന് ഒരുങ്ങുമ്പോൾ

സർഗ്ഗശേഷിക്ക് കോവിഡ് വാർത്ത വായന എന്ന അനുമതിയിൽ ട്വന്റിഫോറിൽ അവതരിപ്പിച്ചത് വ്യാജ വാർത്തകൾ; കള്ളി പിടിച്ചതോടെ ഫ്‌ളോറിൽ നിന്ന് ഇറങ്ങിയത് തലകുനിച്ച്; ശ്രീകണ്ഠൻ നായരെ തനിച്ചാക്കാതിരിക്കാൻ കേരളാ സർവ്വകലാശാലയിൽ നിന്ന് പത്തു മാസത്തെ ലീവെടുക്കാൻ അരുൺകുമാർ; അവധിയിൽ തീരുമാനം സിൻഡിക്കേറ്റിന് വിടാൻ രജിസ്ട്രാറും; രാഷ്ട്രീയ സ്വാധീനത്തിൽ ലീവ് കിട്ടിയാലും 'മൊട്ടയ്ക്ക്' ഇനി ശമ്പളം നൽകേണ്ടത് ചാനൽ; മറുനാടൻ ഇംപാക്ടിൽ പുറത്തായ അവതാരകൻ രണ്ടാം വരവിന് ഒരുങ്ങുമ്പോൾ

എം മനോജ് കുമാർ

തിരുവനന്തപുരം സർവ്വകലാശാലയിൽ നിന്ന് ശമ്പളം വാങ്ങി ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനലിൽ ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് കേരള സർവ്വകലാശാല തീരുമാനമെടുത്തതോടെ പ്രതിക്കൂട്ടിലായ വാർത്താവതാരകൻ അരുൺകുമാർ സർവ്വകലാശാലയിൽ നിന്ന് ലീവ് എടുക്കാൻ ഒരുങ്ങുന്നു. പത്ത് മാസത്തെ ലീവിനാണ് അരുൺകുമാർ ഒരുങ്ങുന്നത് എന്നാണ് സൂചന. അരുൺ കുമാർ ചട്ടലംഘനം നടത്തുന്നു എന്ന വാർത്ത മറുനാടൻ പുറത്ത് വിട്ടതോടെയാണ് അരുൺകുമാർ ലീവ് എടുക്കാൻ ഒരുങ്ങുന്നത്. സർവ്വകലാശാല രജിസ്ട്രാർക്ക് മുൻപാകെ അവധിക്ക് അപേക്ഷ നൽകുകയും ഈ അപേക്ഷ രജിസ്ട്രാർ സിൻഡിക്കേറ്റിനു കൈമാറുകയുമാണ് ചെയ്യാൻ സാധ്യതയുള്ളത്. അരുൺകുമാർ സർവീസ് റൂൾസ് ലംഘിച്ചതിനാൽ അരുൺകുമാറിന്റെ കാര്യത്തിൽ രജിസ്ട്രാർ സ്വയം തീരുമാനം തീരുമാനം എടുക്കാനുള്ള സാധ്യത വിരളമാണ്. അരുൺകുമാർ പ്രതിക്കൂട്ടിലായതോടെ രക്ഷിക്കാൻ സർവ്വകലാശാല തലത്തിൽ ശ്രമം ഊർജിതമാണ്.

അരുൺകുമാറിന്റെ അവധി അപേക്ഷ വന്നതോടെ അടിയന്തിര സിൻഡിക്കേറ്റ് വിളിച്ചു കൂട്ടി ഈ പ്രശ്‌നത്തിൽ തീരുമാനമെടുക്കാനും സമ്മർദ്ദമുണ്ട്. അരുൺകുമാറിന്റെ അവധി അപേക്ഷ അടിയന്തിരമായി അനുവദിക്കാൻ വേണ്ടിയാണ് സിൻഡിക്കേറ്റ് വിളിച്ചു കൂട്ടുന്നത് എന്നാണ് സൂചന. സിൻഡിക്കേറ്റ് വരുന്ന തിങ്കളാഴ്ച തന്നെ വിളിച്ചു കൂട്ടും എന്നാണ് അറിയുന്നത്. കേരള സർവ്വകലാശാലയിൽ അസിസ്റ്റന്റ്‌റ് പ്രൊഫസർ പ്രോബേഷനിൽ തുടരവേയാണ് സ്വകാര്യ ചാനലിൽ വാർത്താവതാരകനാകാൻ വേണ്ടി അരുൺ കുമാർ ലീവെടുക്കുന്നത്. വിചിത്രമായ സാഹചര്യമാണ് ഇവിടെ ഉരുത്തിയിരുന്നത്. വാർത്താവതാരകനാകാൻ വേണ്ടിയല്ല വിദ്യാർത്ഥികളെ പഠിപ്പിക്കാൻ വേണ്ടിയാണ് അരുൺകുമാറിനെ നിയമിച്ചത്. സർവ്വകലാശാലയിൽ അദ്ധ്യാപകന്റെ ഒഴിവ് വന്നതിനാലാണ് സർവ്വകലാശാല അദ്ധ്യാപകർക്ക് വേണ്ടി നോട്ടിഫിക്കേഷൻ ക്ഷണിച്ചത്. നിരവധി പേർ ക്യൂവിൽ നിൽക്കവേയാണ് അരുൺ കുമാർ നിയമിതനാകുന്നത്. ഈ അദ്ധ്യാപകനാണ് വാർത്താവതാരകനാകാൻ വേണ്ടി പ്രൊബേഷൻ സമയത്ത് തന്നെ ലീവ് എടുക്കുന്നത്. ഈ പ്രൊബേഷൻ സമയത്ത അനധികൃത അവധി നിയമവിധേയമാക്കാൻ വേണ്ടി സിൻഡിക്കേറ്റ് ഒരുങ്ങുന്നു എന്നതും ശ്രദ്ധേയമാണ്.

മെഡിക്കൽ അവധിയാണ് സാധാരണ പ്രൊബേഷൻ സമയത്ത് അനുവദിക്കുക. അരുൺകുമാർ ചാനലിൽ ജോലി ചെയ്യാൻ ലീവ് എടുക്കുകയാണ് ചെയ്യുന്നത്. അരുൺ കുമാറിന്റെ അവധി പരിഗണിക്കുമ്പോൾ സർവ്വകലാശാല ഇതും പരിഗണിക്കേണ്ടി വരും. കോവിഡ് കാലത്ത് പ്രോജക്റ്റ് ചെയ്യാൻ എന്ന പേരിൽ അരുൺ കുമാറിന് നൽകിയ അനുമതി ദുരുപയോഗിച്ച് ചാനലിൽ വാർത്താവതാരകനായ കാര്യവും സിൻഡിക്കേറ്റിനു മുൻപാകെയുണ്ട്. ചട്ടലംഘനത്തിനു പ്രതിക്കൂട്ടിലായ ഒരാൾക്കാണ് സിൻഡിക്കേറ്റ് വിളിച്ചു കൂട്ടി പ്രൊബേഷൻ കാലത്ത് പത്ത് മാസം ലീവ് അനുവദിക്കാൻ പോകുന്നത്. അരുൺ കുമാർ പോകുന്നത് വേറൊരു ജോലി ചെയ്യാൻ വേണ്ടിയാണ്. അതും സർവ്വകലാശാലയുടെ മൂക്കിനു തുമ്പത്ത് നിന്നും. സർവ്വകലാശാലയിൽ പ്രൊബേഷനിൽ തുടരവേ വാർത്താവതാരകനായ സംഭവത്തിൽ അരുൺ കുമാർ പ്രതിക്കൂട്ടിലായപ്പോൾ ചട്ടലംഘന പ്രശ്‌നത്തിൽ സർവ്വകലാശാലയും പ്രതിക്കൂട്ടിലാണ്. നിയമവിരുദ്ധ അനുവാദമാണ് ചാനലിൽ വാർത്താവതാരകനാകാൻ വേണ്ടി സർവ്വകലാശാലയും നൽകിയത്. ഇപ്പോൾ 24 ചാനലിൽ വാർത്താവതാരകനാകാൻ ലീവ് എടുക്കുന്നു. വേറെ ഏതെങ്കിലും പ്രോജക്ടിനു വേണ്ടിയോ ചാനലിൽ വീണ്ടും ജോലി ചെയ്യാൻ വേണ്ടിയോ വീണ്ടും ലീവിന് അപേക്ഷിക്കുമ്പോൾ അരുൺ കുമാറിന് വീണ്ടും ലീവ് നൽകേണ്ടിയും വരും.

ലീവെടുക്കുമ്പോൾ അരുൺകുമാറിനും ഔദ്യോഗിക ജീവിതത്തിൽ പ്രതിസന്ധി വരും. പ്രൊബേഷൻ കാലത്ത് ലീവ് എടുക്കുന്നതോടെ സർവീസ് ബ്രേക്ക് വരും. പത്ത് മാസം ലീവ് എടുക്കുമ്പോൾ പത്ത് മാസം പ്രൊബേഷൻ നീളും. നിലവിൽ ബാക്കിയുള്ള പ്രൊബേഷൻ പിരീഡ് കൂടി ഇനി പൂർത്തീകരിക്കേണ്ടി വരും. വാർത്താവതാരകനായതിൽ അരുൺ കുമാർ നേരിടേണ്ടി വരുന്ന പ്രതിസന്ധിയാണ് ഇത്. ശമ്പളം സർവ്വകലാശാലയിലും ജോലി ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനലിലും എന്നത് നടപ്പില്ലെന്ന് കേരള സർവ്വകലാശാല സിൻഡിക്കേറ്റ് മറുനാടൻ വാർത്തയെ തുടർന്ന് തീരുമാനിച്ചിരുന്നു. ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനലിൽ വാർത്ത വായിക്കാൻ അരുൺ കുമാറിന് നൽകിയ വിവാദ അനുമതിയാണ് സർവ്വകലാശാല പിൻവലിച്ചത്. അരുൺകുമാറിന്റെ വാർത്ത വായന വിവാദമായി തുടരവേ കഴിഞ്ഞ ദിവസം ചേർന്ന അടിയന്തിര സിൻഡിക്കേറ്റ് യോഗമാണ് അരുൺകുമാറിന് നൽകിയ അനുമതി പിൻവലിച്ചത്.

കേരള സർവ്വകലാശാലയിലെ അസിസ്റ്റന്റ്‌റ് പ്രൊഫസർ സ്ഥാനത്തിരുന്നു അരുൺകുമാർ നടത്തുന്ന ചട്ടലംഘനം ചൂണ്ടിക്കാണിച്ച് മറുനാടൻ കഴിഞ്ഞ ദിവസങ്ങളിൽ തുടരൻ വാർത്തകൾ നൽകിയിരുന്നു. പ്രശ്‌നത്തിൽ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസും മന്ത്രി കെ.ടി.ജലീലും രംഗത്ത് വന്നിരുന്നു. വിസിക്ക് എതിരെ അതിരൂക്ഷമായ പ്രതികരണങ്ങളാണ് ഉന്നത തലത്തിൽ നിന്നും വന്നത്. മന്ത്രിയിൽ നിന്നും ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയിൽ നിന്നും എതിർ പ്രതികരണങ്ങൾ വന്നതോടെയാണ് അടിയന്തിര സിൻഡിക്കേറ്റ് യോഗം ചേർന്ന് തെറ്റ് തിരുത്തിയത്. സ്വയം സൃഷ്ടിച്ച തെറ്റാണ് ഇന്നലത്തെ സിൻഡിക്കേറ്റ് യോഗം തിരുത്തിയത്. അരുൺകുമാറിന് നൽകിയ വിവാദ അനുമതി റദ്ദ് ചെയ്‌തേക്കും എന്ന് വാർത്തകളിൽ മറുനാടൻ ചൂണ്ടിക്കാട്ടിയിരുന്നു. മറുനാടൻ വാർത്തയും വിരൽ ചൂണ്ടലും ശരി തന്നെയാണ് സിൻഡിക്കേറ്റ് യോഗത്തിന്റെ തീരുമാനവും തെളിയിക്കുന്നത്.

മറുനാടന് ലഭിക്കുന്ന വിവരം അനുസരിച്ച് കഴിഞ്ഞ മാർച്ച് മുതൽ ഈ ജൂലൈ 31വരെയാണ് ചാനൽ പ്രോജക്റ്റ് എന്ന പേരിൽ പ്രതിഫലമില്ലാതെ ചാനലിൽ ജോലി ചെയ്യാനുള്ള ഉത്തരവ് സർവ്വകലാശാല ഇറക്കി നൽകിയത്. അത് വാർത്താവായനയ്ക്കുള്ള അനുമതിയില്ല നൽകിയത്. ഈ ഉത്തരവ് വളച്ചോടിച്ചാണ് വാർത്താവായനയിൽ അരുൺ കുമാർ ഏർപ്പെട്ടത്. വാർത്താ വായന വിവാദമായപ്പോൾ, ജൂലൈയിൽ ഈ അനുമതി അവസാനിക്കും എന്നുള്ളതുകൊണ്ട് തിടുക്കപ്പെട്ടു തന്നെ അരുൺകുമാർ സിൻഡിക്കേറ്റിനു മുന്നിൽ വീണ്ടും അപേക്ഷയുമായി എത്തുകയായിരുന്നു. വിസി തന്നെയാണ് അരുൺകുമാറിന് നൽകിയ അനുമതി റദ്ദ് ചെയ്തതായി സിൻഡിക്കേറ്റ് യോഗത്തിൽ പ്രഖ്യാപിച്ചത്. സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമായതോടെ അരുൺകുമാറിന് ശ്രീകണ്ഠൻ നായരുടെ 24 ചാനലിൽ വാർത്താവായനയിൽ ഏർപ്പെടാൻ കഴിയാത അവസ്ഥ വന്നിരുന്നു.

സർവ്വകലാശാലയിൽ നിലനിൽക്കുന്ന ചട്ടങ്ങൾ കാറ്റിൽപ്പറത്തിയാണ് അരുൺകുമാറിന് വേണ്ടി ഇത്തരം ഒരു വിചിത്ര ഓർഡർ മാർച്ചിൽ സർവ്വകലാശാല ഇറക്കിയത്. അസിസ്റ്റന്റ് പ്രൊഫസർ പോസ്റ്റിൽ പ്രൊബേഷനിൽ തുടരവേ ഇത്തരം ഒരു ഓർഡർ സർവ്വകലാശാല തന്നെ ഇറക്കിയത് അകത്തും പുറത്തും വിവാദമായി തുടരുകയായിരുന്നു. കേരള സർവ്വകലാശാല വിസിക്ക് പറ്റിയ തെറ്റായാണ് ഈ ഓർഡർ വിലയിരുത്തപ്പെട്ടത്. അരുൺകുമാറിന് സർവ്വകലാശാല നൽകിയ അനുമതി നൽകിയ രീതിയും അതിനു അവലംബിച്ച മാർഗവും ഉന്നത വിദ്യാഭ്യാസരംഗത്ത് കോളിളക്കമുണ്ടാക്കിയിരുന്നു. ചാനൽ പ്രോജക്റ്റ് എന്ന പേരിൽ അരുൺകുമാറിന് നൽകിയ ഉത്തരവ് പിൻവലിച്ചതായി സർവ്വകലാശാല രജിസ്ട്രാർ ഡോക്ടർ സി.ആർ.പ്രസാദ് മറുനാടനോട് സ്ഥിരീകരിച്ചിരുന്നു. . ചാനൽ പ്രോജക്ടിന്റെ പേരിൽ നൽകിയ അനുമതി നീട്ടി കിട്ടാനായി അരുൺ കുമാർ അപേക്ഷ നൽകി. എക്സ്റ്റൻഷൻ വേണ്ടെന്നാണ് സിൻഡിക്കേറ്റ് തീരുമാനം വന്നത്. വാർത്ത വായിക്കാനുള്ള അനുമതിയല്ല അരുൺകുമാറിന് നൽകിയത്. കോവിഡ് കാലത്ത് ചാനലിൽ പ്രോജക്റ്റ് ചെയ്യാനുള്ള അനുമതിയാണ് നൽകിയത്-രജിസ്ട്രാർ പറയുന്നു.

സർവ്വകലാശാല നൽകിയ ഉത്തരവ് വളച്ചോടിച്ച് അത് വാർത്ത വായിക്കാനുള്ള അനുമതിയായി അരുൺകുമാർ മാറ്റുകയായിരുന്നു. കള്ളത്തരം വെളിയിൽ വന്നതോടെ കോവിഡ് കാലത്ത് ലഭിച്ച അനുമതി നീട്ടാനായി അരുൺകുമാർ വീണ്ടും സർവ്വകലാശാലയെ സമീപിക്കുകയായിരുന്നു. എന്നാൽ തങ്ങൾ മുൻപ് ചെയ്ത തെറ്റിനെക്കുറിച്ച് ധാരണയുണ്ടായിരുന്ന സിൻഡിക്കേറ്റ് യോഗം അരുൺകുമാറിന്റെ അപേക്ഷ തള്ളിക്കളയുകയും കോവിഡ് പ്രോജക്ടിന്റെ പേരിൽ നൽകിയ അനുമതി റദ്ദ് ചെയ്യുകയുമായിരുന്നു. അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ പ്രൊബേഷനിൽ തുടരുമ്പോഴാണ് ലീവ് പോലും എടുക്കാതെ അരുൺകുമാർ 24 ന്യൂസ് ചാനലിൽ വാർത്താവതാരകനായി മാറിയത്. കേരള സർവ്വകലാശാലയിൽ നിന്ന് ശമ്പളം വാങ്ങി ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനലിൽ അരുൺ കുമാർ ജോലി ചെയ്യുന്ന പ്രശ്‌നത്തിൽ കേരള വിസി ഒറ്റപ്പെട്ടിരുന്നു.

സർവ്വകലാശാല ഭരിക്കുന്ന ഇടത് സിൻഡിക്കേറ്റിനെ ഭയന്ന് അരുൺകുമാറിന്റെ ചട്ടലംഘനം വിസി കണ്ടില്ലെന്നു നടിക്കുകയായിരുന്നു. ചട്ടലംഘനം മറുനാടൻ വാർത്തയാക്കിയപ്പോൾ വിസിയെ പിന്തുണയ്ക്കാൻ ആരും രംഗത്തെത്തിയില്ലെന്ന് ശ്രദ്ധേയവുമായിരുന്നു. സംഭവം സർവകലാശാലയ്ക്ക് ചീത്തപ്പേരുണ്ടാക്കിയതാണ് വിലയിരുത്തൽ. അരുൺകുമാർ നടത്തിയ ഗുരുതരമായ ചട്ടലംഘനം മനസിലാക്കിയാണ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസ് അരുൺ കുമാർ ചട്ടലംഘനം നടത്തിയെന്ന് മറുനാടനോട് പ്രതികരിച്ചത്. പ്രതിക്കൂട്ടിൽ അരുൺ കുമാർ മാത്രമല്ല കേരള വിസിയും കൂടിയുണ്ട് എന്ന ധ്വനി ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയുടെ ഭാഗത്ത് നിന്നും വന്നിരുന്നു. അരുൺകുമാർ പ്രശ്‌നത്തിൽ പ്രതികരണവുമായി പിന്നീട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലും രംഗത്തെത്തിയിരുന്നു. വിസിക്ക് ആണ് പ്രശ്‌നത്തിലെ ഉത്തരവാദിത്തം എന്നാണ് മന്ത്രി മറുനാടനോട് പറഞ്ഞത്. പ്രശ്‌നത്തിൽ വിസിയാണ് മറുപടി പറയേണ്ടതെന്നും മന്ത്രി പറഞ്ഞിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും പറഞ്ഞത് ഉത്തരം പറയേണ്ടത് കേരള വിസിയാണ് എന്ന ഒരൊറ്റ മറുപടിയാണ്.

പ്രശ്‌നത്തിൽ വിസി ഒറ്റപ്പെടുന്ന സൂചനകൾ തന്നെയാണ് മറുനാടൻ വാർത്തകളെ തുടർന്ന് വന്നത്. നിയമം എല്ലാവർക്കും ഒരേപോലെ ബാധകമാണ്. ഒരാൾ ചട്ടലംഘനം നടത്തുമ്പോൾ മറ്റു പലർക്കും ഇതേ പോലുള്ള ലംഘനങ്ങൾ നടത്താൻ പ്രേരണകൾ വരും. മറ്റുള്ളവരും ഈ രീതിയിലുള്ള സംരംഭങ്ങളുമായി വന്നാൽ അവർക്കും അരുൺ കുമാർ സ്‌റ്റൈലിൽ അനുവാദം നൽകേണ്ടി വരും. അതുകൊണ്ട് തന്നെ അരുൺ കുമാറിന്റെ കാര്യത്തിൽ ഗൗരവകരമായ നടപടികൾക്ക് സർവ്വകലാശാല തലത്തിൽ ആലോചന വന്നിരുന്നു. ഇതും മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP