എക്സ്ക്ലൂസീവ് ഓഡിയോ റിക്കോർഡ് ചെയ്തത് തുറവൂരിലെ വീട്ടിലെന്ന് ചാനലിന്റെ കുറ്റസമ്മതം; ഓഡിയോ മൊബൈലിലാക്കി സ്റ്റുഡിയോയിൽ എത്തിച്ചെന്നും വിശദീകരണം; അന്നേ ഇതെല്ലാം ചാനൽ ചൂണ്ടിക്കാട്ടിരുന്നെങ്കിൽ സ്വപ്നയും സന്ദീപും അതിർത്തി വിടില്ലായിരുന്നുവെന്ന യാഥാർത്ഥ്യം ചർച്ചയാക്കി മലയാളികൾ; ശബ്ദ സംപ്രേഷണത്തിൽ മറുനാടൻ പറഞ്ഞത് ശരിവച്ച് ആലപ്പുഴയിലേക്ക് എൻഐഎ; ഉന്നത രാഷ്ട്രീയ നേതാവും വിവാദത്തിലാകും; ഇനി രാഷ്ട്രീയ പൊട്ടിത്തെറി; ഇടനിലക്കാരൻ മാധ്യമ പ്രവർത്തകർക്കിടയിലെ 'വ്യാജൻ'!
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഒടുവിൽ സത്യം മറനീക്കി പുറത്തു വരുന്നു. സ്വപ്നയുടെ എക്സ്ക്ലൂസീവ് ഓഡിയോ അടക്കം വന്ന വഴിയിൽ മറുനാടൻ വെളിപ്പെടുത്തലുകൾ സത്യമാകുന്നു. രഹസ്യ കേന്ദ്രത്തിൽ വച്ച് റിക്കോർഡ് ചെയ്ത ഓഡിയോ തങ്ങൾക്ക് ഒരാൾ കൈമാറുകയായിരുന്നുവെന്ന് ഒടുവിൽ അത് കിട്ടിയ മാധ്യമവും സമ്മതിച്ചിരിക്കുന്നു. ഇതുകൊണ്ടു കൊടുത്ത ആളിനെ കുറിച്ചുള്ള വിവരങ്ങൾ കസ്റ്റംസിന് അന്നേ കൈമാറിയിരുന്നുവെങ്കിൽ സ്വപ്നാ സുരേഷും സന്ദീപ് നായരും കേരളം വിടില്ലായിരുന്നു. മൊബൈൽ കൊടുത്ത ആളിനെ പൊക്കിയിരുന്നെങ്കിൽ രാജ്യ ദ്രോഹ കുറ്റം നേരിടുന്നവരെ കേരളത്തിൽ വച്ച് അന്വേഷണ സംഘത്തിന് പിടിക്കാമായിരുന്നു. ധർമ്മടത്തെ മാധ്യമ പ്രവർത്തകന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റും പാസ്പോർട്ടിലെ വ്യാജന്റെ സാന്നിധ്യവും മറുനാടൻ ചർച്ചയാക്കിയത് രണ്ട് ദിവസം. മുമ്പ് ഇതിനൊപ്പം സ്വപ്ന ഒളിവിൽ താമസിച്ച സ്ഥലവും വിശദീകരിച്ച് വാർത്ത എഴുതി. അന്നെല്ലാം മൗനം പാലിച്ചവർക്ക് ഇപ്പോൾ എൻഐഎ അറസ്റ്റ് ഒഴിവാക്കാൻ പുതിയ ന്യായം പറയേണ്ടി വരുന്നു.
ഒരു മൊബൈലിൽ റിക്കോർഡ് ചെയ്ത് ശബ്ദമെത്തിച്ചു. ഇതിന്റെ ആധികാരികത പരിശോധിച്ചു. സംപ്രേഷണം ചെയ്തു. ആ മൊബൈൽ ഇവിടെ തന്നെയുണ്ട്. അത് റിക്കോർഡ് ചെയ്തത് തറവൂരിലെ വീട്ടിലുമാണ്. ഇതിന് ശേഷം സ്റ്റുഡിയോയിൽ എത്തിക്കുകയായിരുന്നു-ഇതാണ് എക്സ്ക്ലൂസീവ് ഓഡിയോയിൽ ചാനലിന്റെ വിശദീകരണം. ഇത് തന്നെയാണ് രണ്ട് ദിവസം മുമ്പ് മറുനാടനും റിപ്പോർട്ട് ചെയ്തത്. തീവ്ര വാദ ബന്ധങ്ങളുള്ള പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയ മാധ്യമ പ്രവർത്തകന്റെ ഇടപെടലാണ് ഇതിന് കാരണമെന്നായിരുന്നു മറുനാടൻ വാർത്ത. ഇപ്പോൾ വരുന്ന വാർത്ത പ്രകാരം തറവൂരിലെ വ്യവസായിക്ക് കേരളത്തിലെ മുതിർന്ന രാഷ്ട്രീയ നേതാവുമായി അടുത്ത ബന്ധമുണ്ട്. കേരള രാഷ്ട്രീയത്തിൽ പൊട്ടിത്തെറിയുണ്ടാകുമെന്നും ചാനൽ വാർത്ത പറയുന്നു. എക്സ്ക്ലൂസീവ് ഓഡിയോ കൊടുത്തവരും രാഷ്ട്രീയ പൊട്ടിത്തെറി സമ്മതിക്കുന്നു. ഇതോടെ തറവൂരിലെ ബിസിനസ്സുകാരൻ ചർച്ചകളിൽ എത്തുകയാണ്.
കേരളത്തിലെ ഏറ്റവും മുതിർന്ന രാഷ്ട്രീ നേതാവ് പ്രതിക്കൂട്ടിലാകുമെന്ന് റിപ്പോർട്ടെത്തുമ്പോൾ എക്സ്ക്ലൂസീവ് ഓഡിയോ എത്തിച്ചതെന്ന് മറുനാടൻ ആരോപിച്ച മാധ്യമ പ്രവർത്തകനും ഈ നേതാവുമായി അടുത്ത ബന്ധമാണ്. ഏവർക്കും അറിയാവുന്ന പരസ്യമായ രഹസ്യമാണ് ഇത്. ഇതോടെ എക്സ്ക്ലൂസീവ് ഓഡിയോയും സ്വപ്നയുടെ രക്ഷപ്പെടലുമായി ബന്ധപ്പെട്ട സംശയങ്ങൾ ചർച്ചയാവുകയാണ്. കസ്റ്റംസിൽ നിന്നും രഹസ്യങ്ങൽ മാധ്യമ പ്രവർത്തകർ ചോർത്തുന്നതും അന്വേഷണത്തെ മലബാറിലെ സ്വർണ്ണ കട റെയ്ഡിൽ കെട്ടാൻ ഉദ്ദേശിക്കുന്നതും സംശയ നിഴലിലാകുന്നു. അങ്ങനെ അത്യന്തം നാടകീയതയിലേക്ക് കാര്യങ്ങൾ പോവുകയാണ്. തിരുവനന്തപുരത്ത് നിന്ന് ഏഴ് ദിവസം കൊണ്ട് ബംഗളൂരുവിൽ എത്തിയതും തുറവൂർ സ്വദേശിയുടെ പിന്തുണയോടെയാണെന്ന് ചാനലും വിശദീകരിക്കുന്നു.
വിവാദങ്ങളിൽ ചാനൽ ഉർത്തിക്കാട്ടുന്ന രാഷ്ട്രീയക്കാരന്റെ ഭാര്യയുമായി അടുത്ത സൗഹൃദമാണ് വിവാദ മാധ്യമ പ്രവർത്തകനുള്ളത്. ഇതും എൻഐഎ പരിശോധിക്കും. അങ്ങനെ സർവ്വത്ര ദുരൂഹതകളിലേക്ക് അന്വേഷണം നീളുകയാണ്. ഈ വ്യവസായിയെ മോഷണ കേസിൽ നിർത്തുന്ന മൊഴി സ്വപ്നയും എൻഐഎയ്ക്ക് നൽകിയെന്നാണ് സൂചന. ഈ മാധ്യമ പ്രവർത്തകനെ സംരക്ഷിക്കാനും മറുനാടനെ ഇകഴ്ത്തി കെട്ടാനുമാണ് ഇന്നലെ ചാനൽ മേധാവി ശ്രമിച്ചത്. ഇതിന് പിന്നാലെ ഈ മാധ്യമ പ്രവർത്തകനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടു. ഇതിന് പിന്നാലെയാണ് മറ്റ് മാധ്യമങ്ങളും തുറവൂർ സ്വദേശിക്ക് പിന്നാലെ സജീവമാകുന്നത്. നേരത്തെ ബിജെപി നേതാവ് വിവി രാജേഷും ചില സൂചനകൾ പുറത്തു വിട്ടിരുന്നു. ഇതിന് പുതിയ മാനം നൽകുന്നതാണ് ഇപ്പോഴത്തെ സ്ഥിരീകരണം.
സ്വപ്നാ സുരേഷിന് കസ്റ്റംസിന്റെ അന്വേഷണ വിവരങ്ങൾ ചോർത്തി നൽകി രക്ഷപ്പെടാൻ അവസരമൊരുക്കിയത് കോഴിക്കോട്ടെ മാധ്യമ പ്രവർത്തകനെന്ന് സൂചനയാണ് രണ്ട് ദിവസം മുമ്പ് മറുനാടൻ എക്സ്ക്ലൂസീവായി റിപ്പോർട്ട് ചെയ്തത്. വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുമായി പ്രതിരോധ വകുപ്പിന്റെ കോഴ്സിൽ പങ്കെടുത്ത ഈ മാധ്യമ പ്രവർത്തകൻ വിവരങ്ങൾ ചോർത്തി നൽകുന്നതിന് ആവശ്യപ്പെട്ടത് എക്സക്ലൂസീവ് ശബ്ദമായിരുന്നു. ചാനൽ മേധാവിയുടെ പിന്തുണയും അറിവോടെയുമാണ് ഈ ചോർത്തൽ നടന്നതെന്നും ആരോപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കൊച്ചിയിൽ കസ്റ്റംസ് പിടികൂടുന്നതിന് മുമ്പേ സ്വപ്നയ്ക്ക് രക്ഷപ്പെടാനാകുന്നതെന്നായിരുന്നു വാർത്ത. ഇത് പൂർണ്ണമായും ശരിയാകുന്നതാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഈ ബിസിനസ്സുകാരനെ എൻഐഎ ചോദ്യം ചെയ്യുമോ എന്നതാണ് നിർണ്ണായകം.
കോഴിക്കോട്ടെ പല സ്വർണ്ണ കടകളിലേയും റെയ്ഡ് ആദ്യം എത്തി ഷൂട്ട് ചെയ്യുന്നത് പ്രതിരോധ രഹസ്യങ്ങൾ ചോർത്താൻ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുമായി കോഴ്സിന് പോയ മാധ്യമ പ്രവർത്തകനാണ്. ഉന്നത സ്വാധീനം കാരണം ഈ മാധ്യമ പ്രവർത്തകനെതിരെ ഒരു നടപടിയും ആരും എടുക്കുന്നില്ല. യുഎഇ കോൺസുലേറ്റിലെ സെക്രട്ടറിയായി സ്വപ്നാ സുരേഷ് ഉണ്ടാക്കിയെടുത്തതിന് സമാനമായ ബന്ധങ്ങളാണ് മാധ്യമ പ്രവർത്തകന്റെ റോളിൽ ഇയാൾ ഉണ്ടാക്കിയെടുത്തത്. രാഷ്ട്രീയക്കാരുമായും വ്യവസായികളുമായും സിനിമാക്കാരുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. വ്യാജ രേഖാ കേസിൽ അന്വേഷണം അട്ടിമറിച്ച സംഭവിത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയുള്ള പരാതി പൊലീസിൽ എത്തിയങ്കിലും ആരും ഒന്നും അന്വേഷിച്ചില്ല. ധർമ്മടം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 813/13 എന്ന കേസ് ഫയൽ പരിശോധിച്ചാൽ കേസ് ഒതുക്കി തീർത്തതിന് പിന്നിലെ ഗൂഢാലോചന മറനീക്കി പുറത്തുവരും. പ്രതിരോധ വകുപ്പും ഇയാൾക്കൈതിരയുള്ള അന്വേഷണം മുക്കി. ഇതാണ് വിചിത്രമായ സത്യമെന്നും മറുനാടൻ വിശദീകരിച്ചിരുന്നു.
സ്വർണ്ണക്കള്ളക്കടത്ത് കേസിൽ സ്വപ്നാ സുരേഷിനെയും സന്ദീപ് നായരെയും കേരളത്തിൽ നിന്നും ബാഗ്ലൂരിലേക്ക് രക്ഷപെടുത്താൻ സഹായിച്ചത് യുവ വ്യവസായി കിരണാണെന്ന് ബിജെപി നേതാവ് വി.വി രാജേഷ് ആരോപിച്ചിരുന്നു. സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും സംസ്ഥാനം വിടും മുൻപ് ആലപ്പുഴയിലെ മുൻ ജൂവലറി ഉടമയെ ഏൽപിച്ച 40 ലക്ഷം രൂപയടങ്ങിയ ബാഗ് ഒന്നാം പ്രതി പി.എസ്. സരിത്തിന്റെ തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയെന്ന വാർത്ത പുതിയ ചർച്ചയ്ക്കാണ് സാഹചര്യമൊരുക്കുന്നത്. ബാഗിലെ 26 ലക്ഷം രൂപ കാണാതായെന്നും റിപ്പോർട്ടുണ്ട്. മനോരമയാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്. സരിത്തിന്റെ വീട്ടിൽനിന്നു ബാഗ് കണ്ടെടുക്കുമ്പോൾ അതിലുണ്ടായിരുന്നത് 14 ലക്ഷം രൂപ മാത്രമെന്ന് വാർത്ത പറയുന്നു. സ്വപ്നയും കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണ് ആലപ്പുഴയിലെ മുൻ ജൂവലറി ഉടമ. വാർത്താ ചാനലിന് കൈമാറാനുള്ള ശബ്ദരേഖയും സ്വപ്ന ഇയാളെയാണ് ഏൽപിച്ചതെന്നാണു സൂചന. അന്വേഷണ സംഘം ഇയാളുടെ മൊഴിയെടുക്കുമെന്നും മനോരമ പറയുന്നു. ഇതിന് പിന്നാലെയാണ് എക്സ്ക്ലൂസീവ് ഓഡിയോയിൽ കുറ്റസമ്മതം എത്തുന്നത്.
സരിത്ത് അറസ്റ്റിലാവുകയും കേസന്വേഷണം എൻഐഎ ഏറ്റെടുക്കുകയും ചെയ്ത ശേഷമാണ് ബാഗ് വീട്ടിലെത്തിയത്. സ്വർണക്കടത്തിനു പണം മുടക്കിയ ആരെങ്കിലും ബാഗ് സരിത്തിന്റെ വീട്ടിൽ ഒളിപ്പിക്കും മുൻപ് തുക എടുത്തിരിക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. മക്കളെ ഇയാളുടെ വീട്ടിലാക്കണമെന്ന ഉദ്ദേശ്യത്തോടെയാണു സ്വപ്നയും കുടുംബവും വർക്കലയിലെ ഒളിത്താവളത്തിൽ നിന്ന് ആലപ്പുഴയിലെത്തിയത്. എന്നാൽ, മക്കൾ അവിടെ തങ്ങുന്നതു സുരക്ഷിതമല്ലെന്നറിയിച്ചു ഇവർക്കായി എറണാകുളത്തു ഹോട്ടൽ ബുക്ക് ചെയ്തുവെന്നും മനോരമയുടെ റിപ്പോർട്ടിൽ പറയുന്നു. ഇതോടെയാണ് ആലപ്പുഴയിലെ അന്വേഷണത്തിന് സാധ്യത ഒരുങ്ങുന്നത്. സ്വപ്നയും സന്ദീപും അന്വേഷണ ഏജൻസികളുടെ കണ്ണു വെട്ടിച്ച് കേരളാ പൊലീസിന്റെ സഹായത്തോടെ ചേർത്തലയിലെ വീട്ടിൽ താമസിപ്പിച്ച ശേഷം ബാംഗ്ലൂരിലെത്തിക്കുകയായിരുന്നു എന്നായിരുന്നു ബിജെപി നേതാവ് രാജേഷ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയിരുന്നത്. കൂടാതെ സ്വപ്നയ്ക്കും സന്ദീപിനും രക്ഷപെടാനായിട്ടാണ് കോവിഡ് രോഗികൾ ഇല്ലാതിരുന്ന തുറവൂർ, എരമല്ലൂർ, ചെല്ലാനം, എഴുപുന്ന ഭാഗങ്ങളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതെന്നും ഇതിനായി പാർട്ടി ബന്ധം ഉപയോഗിച്ചുവെന്നും രാജേഷ് ആരോപിക്കുന്നു. ഇത് ചർച്ചയായതിന് പിന്നാലെയാണ് മനോരമയുടെ മുൻ ജൂവലറി ഉടമയെ കുറിച്ചുള്ള ആരോപണം.
രാജേഷിന്റെ ആരോപണത്തോടെ മുഖ്യമന്ത്രിക്കും സിപിഎമ്മിനും കുരുക്ക് മുറുകുകയാണെന്ന അഭിപ്രായവും ഉയരുകയാണ്. മുഖ്യമന്ത്രി അടക്കം സംസ്ഥാന മന്ത്രിസഭയിലെ മിക്കവരുമായി അടുത്ത ബന്ധമാണ് യുവവ്യവസായിക്കുള്ളത്. ഇയാളുടെ ഒരു സംരംഭം മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ള ആളാണ് ഉദ്ഘാടനം ചെയ്തത് എന്നും പറയുന്നു. സമീപകാലത്ത് അതീവ സമ്പന്നനായി മാറിയ വ്യക്തിയാണ് ഈ വ്യവസായി. നദികളിലെ മണൽ നീക്കം അടക്കം ഇയാൾക്ക് ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ആലപ്പുഴക്കാരായ നിരവധി ജനപ്രതിനിധികളും ഇയാളുടെ സുഹൃത്തുക്കാണ്.
കസ്റ്റംസ് അന്വേഷണം കൊഴുക്കുന്നതിനിടെ സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സന്ദീപ് നായരും രണ്ടു ദിവസം താമസിച്ചത് യുവവ്യവസായിയുടെ വീട്ടിലെന്നുമാണ് വി.വി രാജേഷ് പറയുന്നത്. തിരുവനന്തപുരത്ത് നിന്നും പൊലീസിൽ ചിലരുടെ അറിവോടെ വ്യവസായിയുടെ കാറിലാണ് ഇരുവരും വീട്ടിൽ എത്തിയത്. ഇതിന് ഒത്താശ ചെയ്തത് ഒരു ഡിവൈഎസ്പിയാണെന്നും പറയപ്പെടുന്നു. സ്വപ്നയും സന്ദീപും എത്തുന്നതിന് മുന്നോടിയായി ഈ വീട്ടിലുള്ള മുഴുവൻ സിസിടിവി ക്യാമറകളും ഓഫ് ചെയ്തിരുന്നു. രണ്ടു ദിവസം സുരക്ഷിതമായി ഇവിടെ താമസിച്ച ശേഷമാണ് ഇവർ വാളയാറിലേക്ക് പോയത്. ഈ യാത്രയിലും പൊലീസിന്റെ ശല്യം ഒഴിവാക്കിയത് ഡിവൈഎസ്പിയുടെ ഇടപെടലായിരുന്നു എന്നും ആരോപണമുണ്ട്.ഇപ്പോൾ പുറത്തു വന്നിട്ടുള്ള ഈ നിർണായക വിവരം എൻഐഎയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മറുനാടനും റിപ്പോർട്ട് ചെയ്തിരുന്നു.
വി.വി.രാജേഷിന്റെ പോസ്റ്റ് ഇങ്ങനെ:
പാർട്ടിക്ക് മുകളിലൂടെ പറക്കുന്ന 'കിരൺ' ? അന്വേഷണ ഏജൻസികളുടെ കണ്ണ് വെട്ടിച്ച് 'കേരളാപൊലീസിന്റെ ' സഹായത്തോടെ സ്വപ്നയെ സ്വന്തം വീട്ടിൽ രണ്ട് ദിവസം താമസിപ്പിച്ച ശേഷം ബാംഗ്ലൂരെത്തിച്ചു. സ്വപ്നയ്ക്ക് രക്ഷപ്പെടാൻ 'കോവിഡ് ' രോഗികൾ ഇല്ലാതിരുന്നിട്ടും തുറവൂർ, എരമല്ലൂർ, ചെല്ലാനം , എഴുപുന്ന ഭാഗങ്ങളിൽ 'സമ്പൂർണ്ണ ലോക്ക് ഡൗൺ ' പ്രഖ്യാപിപ്പിച്ചു. ഇന്ന് അധികാരത്തിലിരിക്കുന്ന ' ഉന്നതൻ ' പാർട്ടി നേതാവായിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന കാറാണ് ഈ 'കിരൺ' സ്ഥിരമായി ഉപയോഗിക്കുന്നത് . കേരളം നമ്പർ വൺ ?
Stories you may Like
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽ
- പിണറായിക്ക് യുഎഇയിലും ഷാർജയിലും അജ്മാനിലും ബെനാമി ബിസിനസ്; സ്വപ്ന സുരേഷ്
- ഇനിയും നിയമോപദേശം തേടും; ആക്ഷൻ ഹീറോയെ ഇനി സ്റ്റേഷനിൽ വരുത്തില്ല
- മോദിക്കൊപ്പം ആക്ഷൻ ഹീറോ വേദി പങ്കിടുക അറസ്റ്റ് ഭീഷണിയിൽ; സർക്കാർ നിലപാട് നിർണ്ണായകം
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്