എനിക്കോ കുടുംബത്തിനോ നാട്ടുകാർക്കോ ഇതുവരെ കോവിഡ് വന്നില്ല; കാരണമായി ഞാൻ ഒരു വസ്തു ഉയർത്തിക്കാട്ടാം; കിണറ്റിലെ വെള്ളം! കിണറ്റിലെ വെള്ളം കുടിക്കുന്ന മലയാളികളിൽ 99.99 ശതമാനം പേർക്കും ഇതുവരെ കോവിഡ് വന്നിട്ടില്ല; അതുപോലെയാണ് ഹോമിയോ പ്രതിരോധവും: സി രവിചന്ദ്രൻ എഴുതുന്നു
സി.രവിചന്ദ്രൻ
കിണർ വെള്ളമോ മത്തിക്കറിയോ
(1) ഹോമിയോവിജയം ഉത്ഘോഷിക്കുന്ന ഒരു സർട്ടിഫിക്കറ്റിന്റെ കോപ്പി ഫേസ്ബുക്കിൽ പറന്നു നടക്കുന്നുണ്ട്. ഒരു ജില്ലാ പഞ്ചായത്ത് ചെയർപെഴ്സന്റെതാണ് പോട്ട മാതൃകയിലുള്ള ഈ സാക്ഷ്യപത്രം. ഇവർക്ക് ഇതൊക്കെ പ്രഖ്യാപിക്കാനുള്ള അധികാരവും പ്രാഗത്ഭ്യവും ഉത്തരവാദിത്വവും ഉണ്ടെന്ന് വെറുതെ സങ്കൽപ്പിക്കുക. പ്രസ്തുത സർട്ടിഫിക്കറ്റ് അനുസരിച്ച് 2020 ജൂലൈ 11നാണ് പന്തളത്ത് രണ്ടു പേർ കോവിഡ് പൊസിറ്റീവ് ആയത്. തൊട്ടടുത്ത ദിവസമാണ് ഹോമിയോ മരുന്ന് അവിടെ വിതരണം ചെയ്തത്. ഈ രണ്ട് രോഗികളുമായി സമ്പർക്കത്തിലിരുന്ന ആർക്കും രോഗമുണ്ടായില്ല എന്നാണ് വാദം. അതിന് കാരണം ജൂലൈ 12 ന് വിതരണം ചെയ്ത ഹോമിയോ മരുന്നും! കൂടുതലൊന്നും പറയാനില്ല.
(2) ഹോമിയോ പ്രാക്റ്റീഷണർമാർ സമ്മർദ്ദം ചെലുത്തി അന്ധവിശ്വാസികളായ സെലിബ്രിറ്റികളെയും താരങ്ങളെയും ഭരണാധികാരികളെയുംകൊണ്ട് സർട്ടിഫിക്കറ്റുകളും സാക്ഷ്യപത്രങ്ങളും പരസ്യപെടുത്തുക പതിവാണ്. അമിതാബ് ബച്ചൻ കുടുംബം ആയിരുന്നു ഇക്കൂട്ടത്തിൽ ഏറ്റവും പ്രസിദ്ധർ. സാക്ഷ്യപത്രത്തിന്റെ കാര്യത്തിൽ ഹോമിയോയെ കടത്തിവെട്ടാൻ കരിഷ്മാറ്റിക്ക് ടീമുകൾക്ക് പോലും സാധിക്കില്ല. പൊതുവെ ക്ഷിപ്രവിശ്വാസം-എടുത്തുചാട്ടം-കാളപ്രസവം അവസ്ഥയിലുള്ള മനുഷ്യരെ കബളിപ്പിക്കാൻ പറ്റിയ മരുന്നാണിത്. കേരളത്തിൽ യുക്തിവാദികൾ മുതൽ ഗവ സെക്രട്ടറിമാർവരെ ആവേശപൂർവം പങ്കുവെക്കുന്ന ഒരു വിദേശ അന്ധവിശ്വാസമാണ് ഹോമിയോപ്പതി. കോവിഡിനെ പ്രതിരോധിച്ചതിൽ തങ്ങൾക്കൂടി ഒരു പങ്ക് ഉണ്ടായിരുന്നു എന്ന് പിന്നീട് സ്ഥാപിക്കാനാണ് ഈ ബദ്ധപാടൊക്കെ. അതനുസരിച്ച് ഇപ്പോൾ നടന്ന സ്വർണ്ണകള്ളക്കടത്ത് കേസിനും കോവിഡ് നിയന്ത്രണത്തിൽ ഒരു പങ്കുണ്ടെന്ന് വാദിക്കാം.
(3) കോവിഡ് രോഗം ഇന്ത്യയിൽ പ്രത്യക്ഷപെടുന്നതിന് മുമ്പ് അതിന്റെ പ്രതിരോധമരുന്നുമായി ഹോമിയോപ്പതിക്കാർ മുന്നോട്ടുവന്നിരുന്നു! ആദ്യം പ്രതിരോധമരുന്ന് (prophylactic medicine) എന്ന് പറഞ്ഞു, പിന്നെയത് ഇമ്മ്യൂൺ ബൂസ്റ്റർ (immune booster) ആയി. പല ഹോമിയോപ്പതിക്കാരും പലതരം മരുന്നുകളാണ് ഇമ്മ്യൂൺ ബൂസ്റ്ററായി പ്രഖ്യാപിച്ചത്. പലതിന്റെയും പേരു പിന്നീട് മാറ്റുകയും ചെയ്തു. ഹോമിയോക്കാർക്കിടയിൽ തന്നെ മരുന്നിനെ ചൊല്ലി അഭിപ്രായവ്യത്യാസം കലശലാണ്. ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടി രോഗബാധ തടയുമെന്നാണ് വ്യാജചികിത്സാപദ്ധതികൾ പൊതുവെ അവകാശപെടുന്നത്. ലോകത്ത് 98 ശതമാനം മനുഷ്യർക്കും ഈ രോഗം ഇതുവരെ ബാധിച്ചിട്ടില്ല. അവർക്കൊക്കെ മരുന്നു കൊടുത്താലും കൊടുത്തില്ലെങ്കിലും രോഗത്തെ പ്രതിരോധിച്ചവർ എന്നു തട്ടിവിടാം. ചായ കുടിച്ചതുകൊണ്ടാണ് ഇതുവരെ രോഗം വരാത്തതെന്ന് മലയാളിക്ക് അവകാശപെടാം. സാക്ഷ്യപത്രത്തിനും മാധ്യമപിന്തുണയ്ക്കും പഞ്ഞം ഉണ്ടാകേണ്ട കാര്യവുമില്ല.
(4) കോവിഡ് രോഗത്തെ സംബന്ധിച്ചുള്ള കൃത്യമായ വിലയിരുത്തലുകൾക്ക് പോലും സമയം ആയിട്ടില്ല. ലോകം പഠിച്ചുകൊണ്ടിരിക്കുകയാണ്. രോഗബാധ, ശമനം, മരണം, ചികിത്സ.. ഇവയൊക്കെ സംബന്ധിച്ച് വ്യക്തമായ ഒരു ചിത്രം ഇനിയും വൈകുമെന്നർത്ഥം. ഈ വർഷാവസാനം ആകുമ്പോഴേക്കും ഇതു സംബന്ധിച്ച ഒരു ധാരണ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. ആഴ്ചകളോ മാസങ്ങളോ ഈ രോഗത്തെ സംബന്ധിച്ച് ചെറിയൊരു കാലയളവാണ്. ഇപ്പോൾ ശരിയെന്ന് തോന്നുന്ന, തെളിവുകളുള്ള കാര്യങ്ങളാണ് നാം രോഗപ്രതിരോധത്തിനായി സ്വീകരിക്കുന്നത്.
(5) മനുഷ്യരുടെ പ്രതിരോധശേഷി(immunity) കൂട്ടും എന്നു പറയുന്ന ഔഷധങ്ങൾ വർജ്ജിക്കപെടണം. കാരണം നിങ്ങളുടെ പ്രതിരോധശേഷി സാധാരണനിലയിൽ പ്രവർത്തിക്കുകയാണെങ്കിൽ അതു വർദ്ധിപ്പിക്കുന്നത് അശാസ്ത്രീയമാണ്. പലതരം അലർജികൾ തൊട്ട് ഓട്ടോ ഇമ്മ്യൂൺ ഡിസീസുകളുടെ വരെ കാരണം അമിതമായ പ്രതിരോധം ആണ്. Cytokine Storms ആണ് പല കോവിഡ് മരണങ്ങളിലും പ്രകോപനമായി പ്രവർത്തിച്ചതെന്ന കാര്യം ഇന്ന് ലോകമെമ്പാടും അറിയുന്ന കാര്യമാണ്. മനുഷ്യരുടെ പ്രതിരോധവ്യവസ്ഥ അതിശക്തമായി കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന കൊളാറ്ററൽ ഡാമേജാണ് ശ്വാസകോശങ്ങളിൽ ദ്രവവും പഴുപ്പുമൊക്കെ അടിഞ്ഞുകൂടി കടുത്ത ന്യുമോണിയക്ക് ഹേതുവാകുന്നത് എന്നാണ് വിലയിരുത്തൽ. കൊറോണവൈറസ് വാവലുകളിൽ പ്രശ്നങ്ങളുണ്ടാക്കാതെ അധിവസിക്കുന്നതിന് കാരണം തന്നെ അവയുടെ പ്രതിരോധവ്യവസ്ഥ വൈറസിനെ വീറോടെ പ്രതിരോധിക്കാൻ ശ്രമിക്കുന്നില്ല എന്നതാണെന്ന് ഓർക്കുക. പ്രതിരോധശേഷി എപ്പോഴും സഹായകരമായ അവസ്ഥയിൽ (optimum level) ആയിരിക്കണം. കൂടിയാലും കുറഞ്ഞാലും രോഗഹേതുവാകും.
(6) അതാണ് സാഹചര്യമെന്നിരിക്കെ, പ്രതിരോധം കൂട്ടുന്നു, ഇമ്മ്യൂൺ ബൂസ്റ്റ് ചെയ്യുന്നു എന്നൊക്കെയുള്ള മയിലെണ്ണ പരസ്യങ്ങളുമായി വരുന്ന വ്യാജ ഔഷധങ്ങൾ കോവിഡ് രോഗത്തിനെതിരെയുള്ള പോരാട്ടത്തിൽ ഒട്ടും സഹായകരമല്ലെന്ന് വ്യക്തമാണ്. ഇത്തരം മാന്ത്രികപരിഹാരങ്ങൾ നിർദ്ദേശിക്കുന്ന ഔഷധങ്ങളെ നിരോധിച്ചുകൊണ്ടുള്ള 1954 ലെ ഡ്രഗ്സ് ആൻ മാജിക്കൽ റെമഡീസ് ആക്റ്റ് (Drugs and magic remedies act (objectionable advertisements) 1954 )പ്രകാരമുള്ള കുറ്റത്തിൽ നിന്ന് തടിയൂരാനാണ് 'പ്രിവന്റീവ്'എന്നതിന് പകരം 'ഇമ്മ്യൂൺ ബൂസ്റ്റർ 'എന്ന ഉടായിപ്പ് വാചകവുമായി വ്യാജ ഔഷധങ്ങൾ വിതരണം ചെയ്യപെടുന്നത്. ഒരു ആധുനിക ജനാധിപത്യ സമൂഹത്തിൽ ശക്തിയുക്തം എതിർക്കപെടേണ്ട പിന്തിരിപ്പനും അശാസ്ത്രീയവുമായ നീക്കങ്ങളാണിവല്ല. ആർട്ടിക്കിൾ 51A(h) ന്റെ അന്തസത്ത മുറുകെ പിടിക്കുന്ന ആർക്കും ഇത് സഹനീയമായി തോന്നുകയില്ല.
(7) എനിക്കോ കുടുംബത്തിനോ നാട്ടുകാർക്കോ ഇതുവരെ കോവിഡ് വന്നില്ല, നാളെ വന്നേക്കാം. എന്തുകൊണ്ടായിരിക്കും ഇതുവരെ വരാത്തത്? കാരണമായി ഞാൻ ഒരു വസ്തു ഉയർത്തിക്കാട്ടാം, നിങ്ങൾ അത് അംഗീകരിക്കുമോ? എന്താണന്നല്ലേ? കിണറ്റിലെ വെള്ളം! കിണറ്റിലെ വെള്ളം കുടിക്കുന്ന മലയാളികളിൽ 99.99 ശതമാനം പേർക്കും ഇതുവരെ കോവിഡ് വന്നിട്ടില്ല. ബാക്കി ഗവേഷണവും പരസ്യവുമൊക്കെ നിങ്ങളുടെ ഇഷ്ടംപോലെ. കിണറ്റിലെ വെള്ളമല്ല മത്തിക്കറിയാണ് കാരണമെന്ന് നിങ്ങൾ തിരിച്ചു പറഞ്ഞാൽ ഞാൻ എതിർക്കാനും ഉദ്ദേശിക്കുന്നില്ല.
Stories you may Like
- സുവർണ ജൂബിലിയോടനുബന്ധിച്ച് ഷീ ക്യാമ്പയിൻ ഫോർ വിമൻ
- വീട്ടുമുറ്റത്ത് 34 അടി താഴ്ചയിൽ സ്വയം കിണർ കുഴിച്ച് ഒരു കുടുംബം
- വെബീനാർ സംഘടിപ്പിക്കാൻ ഇന്റർനാഷണൽ ഫോറം ഫോർ പ്രൊമോട്ടിങ് ഹോമിയോപ്പതി
- മരണത്തെ മുഖാമുഖം കണ്ട ആ രണ്ടുമണിക്കൂർ വിനോദ് ഓർത്തെടുക്കുന്നു
- അമ്പത് മണിക്കൂർ നീണ്ട രക്ഷാ ദൗത്യം വെറുതെയായി; പുറത്തെത്തിച്ചത് മഹാരാജന്റെ മൃതദേഹം
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍