കേരളത്തിലെ ഓഫ് കാമ്പസിന്റെ പേരിൽ വിദ്യാർത്ഥികളെ ചൂണ്ടയിട്ട് ജെയിൻ യൂണിവേഴ്സിറ്റി വീണ്ടും രംഗത്ത്; മാധ്യമങ്ങളിൽ പരസ്യം നൽകി രംഗത്തെത്തിയ യൂണിവേഴ്സിറ്റിക്ക് യുജിസിയുടെ അനുമതിയില്ലെന്ന് കാണിച്ച് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ് കത്തെഴുതിയത് കഴിഞ്ഞ മാസം; വിദ്യാർത്ഥികൾ വഞ്ചിക്കപ്പെടാൻ സാധ്യതയെന്ന് മുന്നറിയിപ്പും നൽകി; എന്നിട്ടും ഒന്നും കണ്ടില്ലെന്ന് നടിച്ച് ഇന്ന് മാധ്യമങ്ങളിൽ ഒന്നാം പേജിൽ പരസ്യവുമായി വീണ്ടും ജെയിൻ; ഓരോ ജില്ലകളിലും ഡിപ്ലോമ കോഴ്സുകളുമായും ജെയിൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കോവിഡ് കാലത്തും വിദ്യാർത്ഥികളെ പിടിക്കാൻ വമ്പൻ പരസ്യവുമായി ജെയിൻ യൂണിവേഴ്സിറ്റി രംഗത്ത്. യുജിസി അംഗീകാരമില്ലാതെ കേരളത്തിൽ പ്രവർത്തിക്കുന്ന കൽപ്പിത സർവ്വകലാശാലയെന്ന നിലയിൽ കേരള സർക്കാർ മുന്നറിയിപ്പു നൽകിയ കാര്യം അടക്കം മുറച്ചു വെച്ചുകൊണ്ടാണ് ജെയിൻ യൂണിവേഴ്സിറ്റി വീണ്ടും രംഗപ്രവേശം ചെയ്തിരിക്കുന്നത്. ഇക്കുറി, ജില്ലാ സെന്ററുകളിൽ അടക്കം ഡിപ്ലോമ കോഴ്സുകൾ അടക്കം തുടങ്ങാൻ വേണ്ടിയാണ് ജെയിൻ രംഗത്തെത്തിയിരിക്കുന്നത്. ഇതിനായി ഇന്നത്തെ ദിനപത്രങ്ങളുടെ ഒന്നാം പേജിൽ വലിയ പരസ്യമാണ് നൽകിയിരിക്കുന്നത്. കോവിഡ് കാലത്തെ തിരിച്ചടിയിൽ നിന്നും കരകയറാനുള്ള അവസരമായി കണ്ട് ജെയിന്റെ പരസ്യങ്ങൾ എല്ലാവരും കൈനീട്ടി വാങ്ങുകയും ചെയ്തു.
ജെയിൻ യൂണിവേഴ്സിറ്റിക്ക് കേരളത്തിൽ ഓഫ് കാമ്പസ് തുടങ്ങാൻ അനുമതി ഇതുവരെ യുജിസിയിൽ നിന്നും ലഭിച്ചിട്ടില്ല. ഇതാണ് വസ്തുത എന്നിരിക്കേയാണ് ഇക്കാര്യം മറച്ചു വെച്ചുകൊണ്ട് മലയാളം പത്രങ്ങൾ ജെയിൻ യൂണിവേഴ്സിറ്റിയുടെ പരസ്യം നൽകിയിരിക്കുന്നത്. യുജിസി അധികൃതർ ഒരു തവണ വിസിറ്റ് ചെയ്തു മടങ്ങിയത് അല്ലാതെ യൂണിവേഴ്സിറ്റിക്ക് കൊച്ചിയിലെ കാമ്പസിന് യാതൊരു അനുമതിയും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഇവിടെ പഠിക്കാൻ എത്തുന്ന വിദ്യാർത്ഥികൾ വഞ്ചിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ് താനും. അതുകൊണ്ട് തന്നെയാണ് പരാതികൾ ഉയർന്ന ഘട്ടത്തിൽ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി തന്നെ യുജിസിയിൽ നിന്നും ഇക്കാര്യത്തിൽ വിശദീകരണം തേടി കത്തയച്ചത്.
അംഗീകാരമില്ലാത്ത കോഴ്സുകളിൽ വിദ്യാർത്ഥികൾ ചേർന്നാൽ വഞ്ചിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അതുകൊണ്ട് നടപടി സ്വീകരിക്കണമെന്നുമാണ് ഉഷ ടൈറ്റസ് യുജിസി ചെയർമാൻ എഴുതി കത്തിൽ വ്യക്തമാക്കിയിരുന്നത്. കഴിഞ്ഞ മാസം 20നായിരുന്നു കത്തെഴുതിയത്. സംസ്ഥാന സർക്കാൻ ജെയിൻ യൂണിവേഴ്സിറ്റിക്ക് യാതൊരു അംഗീകാരവും നൽകിയിട്ടില്ലെന്നും ഈ കത്തിൽ വ്യക്തമാക്കിയിരുന്നു. ഇതാണ് സാഹചര്യം എന്നിരിക്കയാണ് ഭീമമായ ഫീസ് ഈടാക്കി ബികോം ബിബിഎ, എംകോ, എംഎസി, ബിഎ തുടങ്ങിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് ജെയിൻ യൂണിവേഴ്സിറ്റി രംഗത്തുവന്നിരിക്കുന്നത്.
യുജിസിയുടെ അംഗീകാരമില്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന ഓഫ് കാമ്പസാണ് ജെയിനിന്റെ കൊച്ചിയിലേത്. കേരള സർക്കാർ എഴുതി ചോദിച്ചപ്പോഴാണ് ജെയിനിന്റെ കൊച്ചിയിലെ ഓഫ് ക്യാമ്പസ് അനധികൃതമായാണ് പ്രവർത്തിക്കുന്നത് എന്ന് യുജിസി അറിയിച്ചത്. ഇതിനു ഔദ്യോഗിക ലെറ്ററും യുജിസി നൽകിയിട്ടുണ്ട്. ഡീംഡ് യൂണിവേഴ്സിറ്റികൾക്ക് ഓഫ് ക്യാമ്പസ് അനുമതി നൽകുക യുജിസിയുടെ പതിവല്ല. അനധികൃതമായാണ് ഈ ക്യാമ്പസ് കൊച്ചി ഇൻഫോ പാർക്കിൽ പ്രവർത്തിക്കുന്നത് എന്ന് മുൻപ് തന്നെ ആരോപണം ഉയർന്നതാണ്. ഇത് മറച്ചുവച്ചാണ് കൊച്ചിയിലെ ഓഫ് ക്യാമ്പസിന്റെ നമ്പറും വിവരങ്ങളും നൽകി പരസ്യം പത്രങ്ങൾ പ്രസിദ്ധീകരിച്ചത്.
കൊച്ചിയിലെ ഓഫ് ക്യാമ്പസ് അനധികൃതമെന്ന് യുജിസി
കൊച്ചിയിലെ ജെയിൻ ഓഫ് ക്യാമ്പസാണ് അനധികൃതമെന്ന് യുജിസി തന്നെ ഔദ്യോഗികമായി വിശദീകരിച്ചിടുണ്ട്. ജെയിനിന്റെ കൊച്ചിയിലെ ഈ ക്യാമ്പസ് അനധികൃതമെന്ന് പരസ്യം നൽകിയ മലയാളത്തിലെ മുഴുവൻ വർത്തമാന പത്രങ്ങൾക്കും അറിയാം. എന്നിട്ടും പരസ്യത്തിന്റെ പേരിൽ ഈ വസ്തുത പത്രങ്ങൾ മറച്ചുവെയ്ക്കുകയാണ്. കൊച്ചിയിലെ ഓഫ് ക്യാമ്പസ് നമ്പർ തന്നെയാണ് പത്രത്തിൽ നൽകിയിരിക്കുന്നത്. കൊച്ചിയിലെ ക്യാമ്പസിൽ ബിഎസ് സി, ബികോം, ബിബിഎ, ബിഎ കോഴ്സുകൾ നടത്തുന്നുണ്ട്. ജെയിൻ ഓഫ് ക്യാമ്പസ് എന്ന് പറഞ്ഞാണ് ലക്ഷങ്ങൾ അഡ്മിഷൻ ഫീസ് വാങ്ങി (ബികോമിന് വരെ മൂന്നു ലക്ഷത്തിലധികമാണ് ഇവരുടെ ഫീസ്) ഇവർ അഡ്മിഷൻ നടത്തുന്നത്. ജെയിൻ യൂണിവേഴ്സിറ്റിയുടെ കൊച്ചി ക്യാമ്പസ് അനധികൃത്രമാണ്. അഥോറിറ്റിയുടെ അതായത് യുജിസിയുടെ അനുമതി ലഭിക്കാതെയാണ് ഇവർ കൊച്ചിയിൽ റെഗുലർ ക്ലാസുകൾ നടത്തുന്നത്. ഇത് ജെയിൻ കൊച്ചി ക്യാമ്പസ് അധികൃതർ തന്നെ മറുനാടൻ മലയാളിയോട് സമ്മതിക്കുന്നുണ്ട്. കഴിഞ്ഞ ജനുവരി യുജിസി ടീം ഇൻസ്പെക്ഷൻ നടത്തി പോയി എന്നാണ് കൊച്ചി ക്യാമ്പസ് അധികൃതർ മറുനാടനോട് പറഞ്ഞത്. അവർ അംഗീകാരം കാത്തിരിക്കുകയാണ്. പക്ഷെ ഓഫ് ക്യാമ്പസ് അംഗീകാരം ഒന്നും ലഭിക്കാതെ ഡിഗ്രി ക്ലാസുകൾ ലക്ഷങ്ങൾ അഡ്മിഷൻ ഫീസ് വാങ്ങി ഇവർ ആരംഭിച്ചിരിക്കുന്നത്.
പരസ്യത്തിൽ പറഞ്ഞിരിക്കുന്ന പ്രാധാന കോഴ്സുകൾ ഒന്നും കേരളത്തിലില്ല. എല്ലാം ബംഗളൂരുവിലാണ്. ബംഗളൂരുവിൽ പഠനത്തിനില്ല എന്ന് പറഞ്ഞാൽ കൊച്ചിയിലെ കോഴ്സുകളുടെ കാര്യം പറയും. മൂന്നു വർഷ സ്ഥിരം ക്ലാസുകൾ ഉള്ള കോഴ്സുകൾ. രണ്ടു ലക്ഷം മുതൽ മുകളിലോട്ടാണ് ഡിഗ്രി കോഴ്സുകൾക്ക് ഇവർ ഫീസ് ഈടാക്കുന്നത്. അനുമതിയില്ലാത്ത ക്യാമ്പസിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ഭാവി തന്നെ തുലാസിൽ ആടാൻ സാധ്യതയുണ്ട് എന്നാണ് ഉന്നത വിദ്യാഭ്യാസ അധികൃതർ മറുനാടനോട് പ്രതികരിച്ചത്. ക്യാമ്പസിന് അനുമതിയില്ല എന്ന് അവർ തന്നെ പറയുന്നു. എന്നിട്ട് അവിടെ റെഗുലർ ക്ലാസും. പ്രശ്നം വിവാദമായാൽ അവിടെ പഠിക്കുന്ന വിദ്യാർത്ഥികളുടെ ഭാവി തന്നെ വെള്ളത്തിലാകും. സർട്ടിഫിക്കറ്റുകൾ ഇഷ്യൂ ചെയ്യാൻ യുജിസി അനുമതി നൽകിയില്ലെങ്കിൽ ഇവരുടെ ഭാവി ചോദ്യചിഹ്നമാകുമെന്നാണ് ഉന്നത വിദ്യാഭ്യാസ അധികൃതർ പ്രതികരിക്കുന്നത്.
ഡീംഡ് യൂണിവേഴ്സിറ്റി ആണെങ്കിലും യുജിസി സിസ്റ്റം അനുസരിച്ച് ഏതു സ്റ്റേറ്റിൽ ആണെങ്കിലും ഓഫ് ക്യാമ്പസ് തുടങ്ങാം. ഈ ജനുവരിയിൽ യുജിസി ടീം വന്നു ഇൻസ്പെക്ഷൻ നടത്തി പോയിട്ടുണ്ട്. ഞങ്ങൾ ഓഫ് ക്യാമ്പസ് തുടങ്ങിയത് യുജിസി നിയമം അനുസരിച്ച് തന്നെയാണ്-ജെയിൻ കൊച്ചി ക്യാമ്പസ് അധികൃതർ മറുനാടനോട് പറഞ്ഞു. ജനുവരിയിൽ ഇൻസ്പെക്ഷൻ കഴിഞ്ഞെങ്കിലും റിപ്പോർട്ട് വന്നിട്ടില്ല. ജെയിൻ യൂണിവേഴ്സിറ്റി ഓഫ് ക്യാമ്പസ് യുജിസിയുടെ അംഗീകാരമനുസരിച്ചല്ല അനധികൃതമായാണ് എന്ന് യുജിസി സർക്കാരിനു റിപ്പോർട്ട് നൽകിയിട്ടുണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ അതെക്കുറിച്ച് അറിയില്ലെന്നാണ് ജെയിൻ ഓഫ് ക്യാമ്പസ് അധികൃതർ പ്രതികരിച്ചത്.
ജെയിൻ മുൻപ് തന്നെ വിവാദ വിഷയം
ജെയിൻ സർവകലാശാലയുടെ കൊച്ചിയിലെ വിദൂര പഠന കേന്ദ്രം യുജിസി. മാനദണ്ഡങ്ങൾ അനുസരിച്ചല്ല പ്രവർത്തിക്കുന്നതെന്ന് മുൻപ് തന്നെ വ്യക്തമായതാണ്. കല്പിത സർവ്വകലാശാലകൾ പ്രവർത്തിക്കേണ്ടത് അവരുടെ ആസ്ഥാന കാമ്പസുകളിൽ ആയിരിക്കണമെന്നും വിദൂര വിദ്യാഭ്യാസ കേന്ദ്രം തുടങ്ങണമെങ്കിൽ കേന്ദ്ര സർക്കാർ അനുമതി വേണമെന്നുമാണ് ചട്ടം. കൊച്ചിയിലെ ഏതെങ്കിലും കല്പിത സർവകലാശാലക്ക് സ്വന്തമായി വിദൂര വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ അനുമതി നൽകിയിട്ടില്ലെന്ന് യുജിസി മുൻപ് തന്നെ അറിയിച്ചത്. ഇത് സർക്കാരിനു നൽകിയ കത്തിലും അവർ വ്യക്തമാക്കിയിട്ടുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളിൽ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന് മാത്രമാണ് കല്പിത സർവകലാശാലകൾക്ക് വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങൾ അനുവദിക്കാനുള്ള അധികാരമുള്ളത്. അത് തന്നെ ഔദ്യോഗിക ഗസറ്റിൽ അത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത് മാത്രമേ അംഗീകാരം ഉണ്ടാകുകയുള്ളൂ. യുജിസിക്ക് പോലും വിദൂരപഠന കേന്ദ്രങ്ങൾ അനുവദിക്കാനുള്ള അധികാരം ഇപ്പോഴത്തെ സാഹചര്യത്തിൽ ഇല്ല. ഈ അവസ്ഥയിലാണ് ജെയിൻ കല്പിത സർവ്വകലാശാല കൊച്ചിയിൽ പ്രവർത്തിക്കുന്നത്. കാറ്റഗറി 2 ഇൽ മാത്രം വരുന്ന ഈ സ്ഥാപനത്തിന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ പോലും ഒരേയൊരു വിദൂര വിദ്യാഭ്യാസ കേന്ദ്രം തുടങ്ങാനുള്ള അംഗീകാരം മാത്രമേയുള്ളു.
ആരോഗ്യമന്ത്രി ഷൈലജ ടീച്ചറും ജെയിൻ സർവ്വകലാശാലയുമായി ബന്ധപ്പെട്ടു വിവാദത്തിൽ ചാടിയിരുന്നു. എറണാകുളത്ത് പ്ലസ്ടുവിൽ മികച്ച വിജയം നേടിയ ചിൽഡ്രൻസ് ഹോമിലെ നാല് കുട്ടികൾക്ക് കൊച്ചിയിലെ ഈ ജെയ്ൻ യൂണിവേഴ്സിറ്റിയിൽ ഉപരിപഠനം നൽകുമെന്നും ഇത് സംബന്ധിച്ച് ആ സ്ഥാപനവുമായി ധാരണാപത്രത്തിൽ ഒപ്പിടുമെന്നുമാണ് മുൻപ് മന്ത്രി പറഞ്ഞത്. എന്നാൽ വാർത്ത ശ്രദ്ധയിൽ പെട്ട മാധ്യമപ്രവർത്തകൻ യുജിസി അംഗീകാരം ഇല്ലാത്ത യൂണിവേഴ്സിറ്റിയിൽ ആണോ കുട്ടികളെ പഠിപ്പിക്കുന്നതെന്ന് ചോദിച്ചതിനെ തുടർന്ന് കരാറിൽ നിന്ന് പിന്മാറുകയായിരുന്നു. ആകെ മൂന്ന് കൽപിത സർവ്വകലാശാലകൾ മാത്രമാണ് ഇപ്പോൾ കേരളത്തിൽ ഉള്ളത്. എന്നിട്ടും ഇതു പോലൊരു തട്ടിപ്പ് മനസിലാക്കാൻ സാധിക്കാഞ്ഞത് എന്തു കൊണ്ടാണെന്നാണ് ചോദ്യം ഉയർന്നത്.
ഇതു കൂടാതെ ജെയ്ൻ യൂണിവേഴ്സിറ്റി പ്രവർത്തിക്കുന്ന കെട്ടിടത്തെപ്പറ്റിയും വിവാദ ആരോപണങ്ങൾ ഉയർന്നിരുന്നു. 2012 ൽ ഷെയ്ഡ്വെൽ എന്ന പേരിൽ കാക്കനാട് നിർമൽ ഇൻഫോപാർക്കിൽ പ്രവർത്തിച്ചിരുന്ന ഒരു സ്ഥാപനം യു എസിലേക്ക് 34 പേരെ മനുഷ്യക്കടത്ത് നടത്തിയ കേസിൽ അതിന്റെ സി ഇ ഒ ആയിരുന്ന ടോം ബേബി അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. തുടർന്ന് ഈ സ്ഥാപനം പൂട്ടുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഇതേ കെട്ടിടത്തിൽ തന്നെയാണ് ജെയ്ൻ കൽപിത സർവകലാശാല പ്രവർത്തിക്കുന്നത്. കൂടാതെ ഇതിന് പരസ്യം നൽകുന്ന ഐഎസ്ഡിസി എന്ന സ്ഥാപനം ടോം ബേബിയുടേത് തന്നെയാണ് എന്നും വ്യക്തമായിരുന്നു. ഇതിന് പുറമേ ജെയിന്റെ കേരളത്തിലെ മേധാവി കുസാറ്റിന്റെ മുൻ വൈസ് ചാൻസലർ ലതയാണ്. നേരത്തേ മറ്റൊരു വിവാദത്തിൽ ജെയ്ൻ കൽപിത സർവകലാശാല പെട്ടിരുന്നു. സർവകലാശാല എന്ന പദവി ലഭിക്കുന്നതിന് മുൻപ് തന്നെ ജെയ്ൻ സർവകലാശാല എന്ന് സ്വയം പ്രഖ്യാപിച്ചതിനായിരുന്നു അത്. തുടർന്ന് യുജിസി യുടെ നിർദ്ദേശ പ്രകാരം ജെയ്ൻ എന്ന പേരിലേക്ക് അത് മാറ്റി. വിദ്യാഭ്യാസ രംഗത്തു മുപ്പതു വർഷത്തിലധികമായി പ്രവർത്തന പാരമ്പര്യമുണ്ടെന്നു അവകാശപ്പെടുന്ന ജെയിൻ കോളേജിനെ 2018ലാണ് യുജിസി കൽപിത സർവ്വകലാശാലയായി അംഗീകരിച്ചത്.
ജെയിൻ ഓഫ് ക്യാമ്പസ് നിയമസഭയിലും
ജെയിൻ ഓഫ് ക്യാമ്പസ് സംബന്ധമായി നിയമസഭയിലും ചോദ്യം ഉയർന്നിട്ടുണ്ട്. ലീഗ് എംഎൽഎ കെഎൻഎ ഖാദറാണ് അനധികൃത ഓഫ് ക്യാമ്പസ് സഭയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. 2018ലാണ് മന്ത്രി കെ.ടി.ജലീലിനോട് ചോദ്യം ഉന്നയിച്ചത്. ഡീംഡ് യൂണിവേഴ്സിറ്റിക്ക് ഓഫ് ക്യാമ്പസ് നടത്താൻ ഏതു രീതിയിലുള്ള അനുവാദമാണ് വേണ്ടത് എന്നാണ് ഖാദർ ചോദിച്ചത്. ഡീംഡ് യൂണിവേഴ്സിറ്റിക്ക് അവരുടെ സ്വന്തം ക്യാമ്പസ് എവിടെയാണ് അവിടെ മാത്രമാണ് കോഴ്സുകൾക്ക് അനുമതി. ഓഫ് ക്യാമ്പസിന് അനുമതിയില്ലെന്നാണ് മന്ത്രി നൽകിയ മറുപടിയിൽ പറയുന്നത്. ബിരുദാനന്തര-ബിരുദ കോഴ്സുകളും ഗവേഷണങ്ങളും നടത്തുന്ന മുൻനിര സർവകലാശാലകൾക്ക് മാത്രമാണ് ഓഫ് ക്യാമ്പസ് അനുമതി. ബംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജെയ്ൻ സർക്കാരിനു അപേക്ഷ നൽകിയിട്ടുണ്ട്. ചട്ടങ്ങൾക്കെതിരാണ് പ്രവർത്തനം എന്ന് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നും മറുപടിയിൽ മന്ത്രി ജലീൽ വ്യക്തമാക്കുന്നുണ്ട്.
Stories you may Like
- കനത്ത ഫീസിന് പിന്നാലെ പായുന്ന യുകെ യൂണിവേഴ്സിറ്റികൾക്ക് മറ്റൊരു പാഠം
- മനു കുളത്തുങ്കലിന് അലിയാൻസ് അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ്
- കണ്ണൂർ സിപിഎമ്മിൽ വീണ്ടും സ്വർണ്ണ കടത്ത് വിവാദമെത്തുമ്പോൾ
- മലയാളി വിദ്യാർത്ഥികൾക്ക് കിടിലൻ പാര നൽകി യുകെ യൂണിവേഴ്സിറ്റികൾ
- കെ.ടി.യു സിൻഡിക്കേറ്റ് അംഗങ്ങൾ യാത്രാപ്പടി ഇനത്തിൽ എഴുതിയെടുത്തത് ലക്ഷങ്ങൾ;
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്