ബ്രിട്ടനിൽ ആശുപത്രിയിലെ കത്തിക്കുത്തിൽ മലയാളി ജീവനക്കാരന് പരിക്കേറ്റു; ജോസഫിന്റെ കാർഡ് കൈവശപ്പെടുത്തിയ അക്രമി അതുപയോഗിച്ചു കാബിൻ തുറക്കുന്നതിൽ പരാജയപ്പെട്ടതോടെ മൂന്നു വട്ടം കുത്തി; പരിക്കേറ്റത് ജോസഫ് ജോർജ്ജിന്; സ്ഥിതി ആശങ്കാജനകം അല്ലെന്നു സൂചന; ഗ്ലാസ്ഗോ മോഡൽ ആക്രമണം എന്ന ഭീതിയിൽ ആശുപത്രി വളയാൻ എത്തിയത് സായുധ സേന; പ്രതിയായ യുവാവ് കൊലപാതക കുറ്റത്തിന് അറസ്റ്റിൽ; മലയാളി സമൂഹം ആശങ്കയിൽ
പ്രത്യേക ലേഖകൻ
ലണ്ടൻ: ബ്രിട്ടനിലെ ആശുപത്രിയിൽ വെച്ചുണ്ടായ കത്തിക്കുത്തിൽ മലയാളിക്ക് പരിക്കേറ്റു. ബ്രൈറ്റനിലെ റോയൽ സസ്കസ് ആശുപത്രിയിൽ ഇന്നലെ രാവിലെ നടന്ന സംഭവത്തിലാണ് മലയാളിയായ ജോസഫ് ജോർജ്ജിന് കത്തിക്കുത്തിൽ പരിക്കേറ്റത്. എന്നാൽ അദ്ദേഹത്തിന്റെ നില ആശങ്കാജനകം അല്ലെന്ന് ആശുപത്രി അധികൃതർ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇന്നലെ രാവിലെ എട്ടരയോടെ നടന്ന സംഭവ ബഹുലമായ അക്രമത്തിൽ ആശുപത്രിയിലെ കാറ്ററിങ് വിഭാഗം ജീവനക്കാരനും കൂത്താട്ടുകുളം സ്വദേശിയും നീണ്ടകാലമായി ബ്രൈറ്റണിൽ താമസക്കാരനുമായ ജോസഫ് ജോർജ്ജിന് കുത്തേൽക്കുക ആയിരുന്നു. ഇദ്ദേഹം രാവിലെ ജോലിയിൽ പ്രവേശിച്ചു അൽപം കഴിയും മുൻപാണ് ആശുപത്രി ജീവനക്കാരുമായി വഴക്കിട്ട യുവാവിന്റെ ആക്രമണത്തിന് ഇരയാകേണ്ടി വന്നത്. അടുത്തിടെ നടന്ന ഗ്ലാസ്ഗോ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നൊടിയിടയിൽ ആശുപത്രിയും പരിസരവും സായുധ സേനയുടെ വലയിലാകുകയും ചെയ്തു.
മലയാളി ജീവനക്കാരനാണ് പരുക്കേറ്റതെന്ന വാർത്ത അറിഞ്ഞതോടെ തത്സമയം ജോലിയിൽ ഉണ്ടായിരുന്ന മുഴുവൻ മലയാളികളും ആശങ്കയിലായി. ഏകദേശം അൻപതോളം മലയാളികൾ ജോലി ചെയ്യുന്ന ആശുപത്രിയാണിത്. ബ്രൈറ്റന്റെ സമീപ പ്രദേശങ്ങളിൽ നിന്നുള്ള മലയാളികളും ഇവിടെ ജോലിക്കെത്തുന്നുണ്ട്. രാവിലെ എട്ടരയോടെ നടന്ന സംഭവം മലയാളി സമൂഹത്തിൽ വാർത്തയായി എത്തുന്നത് ഉച്ചയോടെയാണ്. ടാക്സി ജീവനക്കാർക്കും മറ്റും പ്രത്യേക കരുതൽ എടുക്കാൻ ഉള്ള നിർദ്ദേശവും എത്തിയതോടെ കൂടുതൽ ആളുകൾ പരിഭ്രാന്തർ ആക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് ഏറെ നേരം പൊലീസ് ആശുപത്രി പരിസരം ഗതാഗത മുക്തമാക്കി അടച്ചിടുക ആയിരുന്നു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ബ്രൈറ്റണിൽ ജീവിക്കുന്ന ജോസഫ് ജോർജ്ജിനെ മുഴുവൻ ബ്രൈറ്റൻ മലയാളികൾക്കും പരിചയം ഉള്ളതിനാൽ സകലരും ബ്രൈറ്റൻ മലയാളി കൂട്ടായ്മയിൽ ആശങ്ക രേഖപ്പെടുത്തിയാണ് പരസ്പരം ആശ്വാസം പകരുന്നത്. ഏതായാലും ഭീതിജനകമായ തരത്തിൽ ഒന്നും സംഭവിച്ചില്ലല്ലോ എന്ന ആശ്വാസവും മലയാളി സമൂഹം പങ്കിടുന്നു. ഇത്തരം ഒരു സംഭവം തങ്ങളുടെ ഓർമ്മയിൽ ആദ്യമാണെന്ന് കഴിഞ്ഞ 15 വർഷമായി ഇവിടെ ജോലി ചെയ്യുന്ന മലയാളി നഴ്സ് വ്യക്തമാക്കുന്നു.
സംഭവം എങ്ങനെ നടന്നുവെന്നതിനെ കുറിച്ച് വ്യക്തമായ വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല. ആശുപത്രിയിൽ മരുന്നു സൂക്ഷിക്കുന്ന കാബിൻ തുറക്കാൻ ഉള്ള ശ്രമത്തിൽ ജീവനക്കാരുടെ ഐഡി കാർഡ് തരപ്പെടുത്താൻ അക്രമി ശ്രമിച്ചതിനെ തുടർന്നാകാം ജോസഫ് ജോർജ്ജ് ആക്രമിക്കപ്പെട്ടത് എന്ന സൂചനയാണ് പ്രാഥമികമായി ലഭിക്കുന്നത്. എന്നാൽ ഇതിൽ വ്യക്തത വരുത്തേണ്ടത് പൊലീസാണ്.
ജോസഫിന്റെ കാർഡ് കൈവശപ്പെടുത്തിയ അക്രമി അതുപയോഗിച്ചു കാബിൻ തുറക്കുന്നതിൽ പരാജയപ്പെട്ടതോടെ കുപിതനായി മൂന്നു വട്ടം കുത്തുക ആയിരുന്നു. തുടർന്ന് അക്രമിയുടെ പിടിയിൽ നിന്നും ജോസഫ് ജോർജ്ജ് ഓടി രക്ഷപ്പെടുക ആയിരുന്നു എന്ന് പറയപ്പെടുന്നു. രാവിലെ ഒൻപതു മണിയോടെ അടിയന്തിര സന്ദേശം ലഭിച്ചതിനെ തുടർന്ന് 30 അംഗ സായുധ സേന പൊലീസ് കുതിച്ചെത്തി അക്രമിയെ കീഴടക്കുക ആയിരുന്നു.
കഴിഞ്ഞ ദിവസം സമാനമായ സംഭവം ബോൾട്ടൻ പട്ടണത്തിൽ നടന്നപ്പോഴും പൊലീസ് ഇതേതരത്തിൽ ഉടൻ പ്രതികരണം നടത്തിയിരുന്നു. അടുത്തിടെ നടന്ന ഗ്ലാസ്ഗോ സംഭവത്തെ തുടർന്ന് ഇത്തരം അക്രമങ്ങളെ കർശനമായി നേരിടണം എന്ന ഹോം സെക്രട്ടറി പ്രീതി പട്ടേലിന്റെ നിർദ്ദേശം പൊലീസ് കൃത്യമായി നിറവേറ്റുന്നുവെന്നാണ് ഇതു വ്യക്തമാക്കുന്നത്. ഭീകര പ്രവർത്തകർ ഗ്ലാസ്ഗോ മോഡൽ സംഭവങ്ങൾ ആവർത്തിക്കാതിരിക്കുവാൻ പൊതു ഇടങ്ങളിലെ കത്തിക്കുത്തിനെ പൊലീസ് ക്രിയാത്മകമായി നേരിടും എന്ന സന്ദേശം കൂടിയാണ് ബോൾട്ടൻ, ബ്രൈറ്റൻ കത്തിക്കുത്തുകൾ നേരിട്ട രീതിയിലൂടെ പൊലീസ് തെളിയിക്കാൻ ശ്രമിക്കുന്നത്.
എന്നാൽ ഇന്നലെ നടന്ന കത്തിക്കുത്തിന് ഒരു വിധത്തിലും തീവ്രവാദ സ്വഭാവം ഇല്ലെന്നു പിന്നീട് പൊലീസ് വിശദമാക്കിയിരുന്നു. അക്രമിയുടേത് എന്ന് കരുതുന്ന ചുമൽ ബാഗും കട്ടി ജാക്കറ്റും പൊലീസ് ആശുപത്രിക്കു പുറത്തു നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇതോടെ ഇയാൾ പുറത്തു നിന്നും എത്തിയ അക്രമി ആണെന്ന സൂചനയാണ് ലഭ്യമാകുന്നത്. എന്നാൽ മയക്കു മരുന്നിനു തുല്യമായി ഉപയോഗിക്കപ്പെടുന്ന മരുന്നിനു വേണ്ടി മാത്രമാണോ ഇയാൾ അക്രമം നടത്തിയതെന്നും സംശയിക്കപ്പെടുന്നുണ്ട്. വലിയ വലിപ്പമുള്ള കത്തിയാണ് പൊലീസ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്.
ആശുപത്രിയിലെ പതിനൊന്നാം നിലയിൽ ജോലി ചെയ്യുക ആയിരുന്ന വേളയിലാണ് ജോസഫ് ജോർജ്ജിന് കുത്തേൽക്കുന്നത്. ഗൈനക്കോളജി വാർഡിനോട് ചേർന്നാണ് ഈ സംഭവം നടക്കുന്നത്. ഇതേ ഹോസ്പിറ്റലിൽ നിയോനാറ്റോളജി വിഭാഗത്തിൽ നൈറ്റ് നഴ്സ് ആയി ജോലി ചെയുന്ന ബീനയാണ് ഇദ്ദേഹത്തിന്റെ പത്നി. ഇവർക്ക് രണ്ടു കുട്ടികളാണുള്ളത്.
കോവിഡ് പകർച്ച വ്യാധിക്കിടയിൽ ആശ്വാസം പകരാൻ ശ്രമിക്കുന്ന ആശുപത്രി ജീവനക്കാർ അക്രമത്തിന് ഇരയാകുന്നതിൽ വ്യാപകമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്. ഇത് ഒരു തരത്തിലും ആവർത്തിക്കാൻ ഇടവരത്തരുത് എന്നാണ് നൂറുകണക്കിനാളുകൾ ഇന്നലെ സോഷ്യൽ മീഡിയയിൽ നടത്തിയ പ്രതികരണം. ഇന്നലെ പകൽ മുഴുവൻ പൊലീസ് ആശുപത്രിയിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍