സുന്ദരനായ യുവ കോമളൻ; കൈപ്പമംഗലം സ്വദേശിയെങ്കിലും നാട്ടുകാരുമായി ബന്ധം കുറവ്; യുഎഇയിൽ മുനിസിപ്പൽ ജീവനക്കാരനായിരുന്ന പിതാവ് വഴി ദുബായിൽ എത്തിയത് ചെറുപ്രായത്തിൽ; ഭാര്യ പ്രവാസി കുടുംബത്തിലെ അംഗം; അറബിയടക്കമുള്ള ഒട്ടേറെ ഭാഷകൾ പഠിച്ചത് ഗൾഫ് ജീവിതം അനായാസമാക്കി; വൻകിട കമ്പനികളുടെ പിആർഒയായി ജോലി ചെയ്ത ശേഷം ബിസിനസിലേക്ക് കടന്നു; ആഡംബരകാർ വർക്ക് ഷോപ്പും ജിംനേഷ്യവും നടത്തിപ്പുമായി കഴിയവേ സിനിമാക്കാരുമായും ഉറ്റബന്ധം; ഫൈസൽ ഫരീദിനെ ചുറ്റിപ്പറ്റി ദുരൂഹതകളേറെ
മറുനാടൻ മലയാളി ബ്യൂറോ
ദുബായ്: ദുബായിൽ സ്വർണ്ണക്കടത്തിൽ ദുബായിൽ അറസ്റ്റിലായ തൃശൂർ മൂന്നുപീടിക സ്വദേശി ഫൈസൽ ഫരീദി(36)നെ ചുറ്റിപ്പറ്റി നിരവധി ദൂരൂഹതകളാണ് നിലനിൽക്കുന്നത്. നാട്ടുകാർക്ക് അടക്കം ഫൈസലിനെ കുറിച്ച് വലിയ അറിവുകളില്ല. സ്വർണ്ണക്കടത്തിലെ മുഖ്യകണ്ണിയാണ് ഫൈസലെന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ,ദുബായി പൊലീസ് ഫൈസലിന്റെ അറസ്റ്റിനെ കുറിച്ച് കൂടുതൽ വ്യക്തതകൾ വരുത്തിയിട്ടുല്ല. ഫൈസലിന്റെ പാസ്പോർട്ട് റദ്ദാക്കിയതായി ഇന്ത്യൻ അധികൃതർ അറിയിച്ചെങ്കിലും ഇക്കാര്യത്തിലും അവ്യക്തതകൾ നിലനിൽക്കുന്നുണ്ട്. ഒരാളുടെ പാസ്പോർട്ട് തടഞ്ഞുവയ്ക്കാനേ അധികൃതർക്ക് സാധിക്കൂ എന്നും റദ്ദാക്കണമെങ്കിൽ രാജ്യദ്രോഹമടക്കമുള്ള കുറ്റകൃത്യങ്ങളിൽ കോടതി ശിക്ഷിക്കണമെന്നും നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
പാസ്പോർട്ട് റദ്ദാക്കിയിട്ടുണ്ടെങ്കിൽ ഫൈസലിന്റെ യുഎഇയിലെ താമസവീസയും റദ്ദാക്കപ്പെടും. ഇതോടെ ഇയാൾക്ക് നിയമപരമായി യുഎഇയിൽ തുടരാനാകില്ല. ദുബായ് പൊലീസ് അറസ്റ്റ് ചെയ്യുകയാണെങ്കിൽ ഇവിടുത്തെ നിയമം അനുശാസിക്കുന്ന നടപടികൾ പൂർത്തിയായ ശേഷമേ ഫൈസലിനെ ഇന്ത്യയിലേയ്ക്ക് കൊണ്ടുപോകാൻ കഴിയുകയുള്ളൂ. സ്വർണക്കള്ളക്കടത്തുകേസിലെ പ്രധാന പ്രതികളിലൊരാളാണെന്ന നിലയ്ക്ക് ഇന്ത്യക്ക് ഇയാളെ അടിയന്തരമായി ആവശ്യമുള്ളതിനാൽ കസ്റ്റഡി രേഖപ്പെടുത്തിയിരിക്കാനാണ് സാധ്യതയെന്നും നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ മൂന്നു ദിവസങ്ങളായി ഫൈസൽ ദുബായ് പൊലീസിന്റെ കസ്റ്റഡിയിലാണെന്നും ചോദ്യം ചെയ്തുവരികയാണെന്നും പറയുന്നു. ഇന്ത്യയിൽ അന്വേഷണം നടക്കുന്ന കേസിലെ പ്രതിയായതിനാൽ ദുബായിൽ നിന്ന് ഫൈസൽ ഫരീദിനെ നാട്ടിലെത്തിക്കുന്നതിന് മൂന്ന് സാധ്യതകളാണുള്ളത്. ഇന്ത്യ ആവശ്യപ്പെടുന്നത് പ്രകാരം ഫൈസലിനെ ദുബായ് പൊലീസ് കസ്റ്റഡിയിലെടുത്ത് വിമാനത്താവളം വഴി നാടുകടത്താനും സാധ്യതയുണ്ട്. കുറ്റവാളികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും യുഎഇയും തമ്മിൽ ധാരണയുള്ളതിനാൽ മറ്റുതടസങ്ങളില്ലാതെ ഇയാളെ ഇന്ത്യയിലെത്തിക്കാമെന്നാണ് വ്യവസ്ഥ.
രണ്ടാതായി നാട്ടിൽ നിന്ന് അന്വേഷണസംഘം ദുബായിലെത്തുകയും. ദുബായ് പൊലീസ് ഫൈസലിനെ കസ്റ്റഡിയിലെടുത്ത് അന്വേഷണസംഘത്തിന് ദുബായിൽ കൈമാറുകയും ചെയ്യാം. അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ നാട്ടിലെത്തിക്കും ചെയ്യാം. മൂന്നാമതായി യുഎഇയുടെ സീൽ, ലോഗോ എന്നിവ വ്യാജമായി നിർമ്മിച്ചെന്ന പരാതിയുള്ളതിനാൽ ദുബായ് പൊലീസ് ഫൈസലിനെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ഇവിടത്തെ അന്വേഷണവും ചോദ്യം ചെയ്യലുമൊക്കെ കഴിഞ്ഞായിരിക്കും ഇന്ത്യക്ക് കൈമാറുക. ദുബായിലെ കേസിൽ ഫൈസലിനെതിരെ കൂടുതൽ നടപടികൾക്ക് സാധ്യതയുണ്ട്.
ആരാണ് ഫൈസൽ ഫരീദ്?
തീർത്തും ദുരൂഹതകൾ നിറഞ്ഞ വ്യക്തിത്വമാണ് ഫൈസൽ ഫരീദിന്റേത്. വർഷങ്ങളായി കുടുംബത്തോടൊപ്പം റാഷിദിയ്യ ഏരിയയിൽ താമസിക്കുന്ന ഫൈസൽ ദുബായിൽ ബിസിനസ് നടത്തിവരികയായിരുന്നു. ഇദ്ദേഹത്തിന്റെ പിതാവ് യുഎഇയിൽ കോവിഡ് 19 ബാധിച്ച് മരിച്ച ആദ്യത്തെ മലയാളിയാണ്. മലയാളി സമൂഹവുമായി വലിയ ബന്ധമില്ലാതിരുന്ന ഫൈസൽ മിതഭാഷിയും കാര്യമായ സൗഹൃദ വലയമില്ലാത്തയാളുമാണെന്ന് പരിചയക്കാർ പറയുന്നു. തൃശൂർ കൈപ്പമംഗലം പുത്തൻപള്ളി തൈപ്പറമ്പിൽ ഫൈസൽ ഫരീദ് നാട്ടിലുള്ളതിനേക്കാൾ കൂടുതലും വിദേശത്താണ് കഴിഞ്ഞത്. വീട്ടുകാരും ബന്ധുക്കളുമൊക്കെ ദുബായിൽ തന്നെയാണ് സ്ഥിരതാമസം.
നാട്ടിൽ ഇടയ്ക്കിടെ വന്നുപോകുന്ന ഫൈസൽ ഫരീദിന് അടുത്ത സുഹൃത്തുക്കളായി ചിലരുണ്ടെങ്കിലും കള്ളക്കടത്ത് ബന്ധം ഇവർക്കൊന്നും അറിയില്ലെന്നാണ് പറയുന്നത്. സ്വർണക്കടത്ത് കേസ് ചർച്ചയായ ശേഷവും ഫൈസൽ ഫരീദിനോട് ബന്ധപ്പെട്ട സുഹൃത്തുക്കളോടു പോലും അസ്വാഭാവികത ഒട്ടുമില്ലാതെയാണ് ഇയാൾ സംസാരിച്ചതും. കൊടുങ്ങല്ലൂരിൽ നിന്ന് പതിനഞ്ച് കിലോമീറ്റർ അകലെ മൂന്നുപീടിക എം.ഐ.സി. ഓർഫനേജിന് സമീപത്തെ വീട്ടിലേക്ക് ഫൈസൽ അധികം വരാറില്ല.
ഗൾഫിൽ തന്നെ കഴിഞ്ഞിരുന്ന പിതാവ് നാട്ടിലെത്തി സമീപത്തെ പള്ളിയിൽ മുക്രിയായി ജോലി നോക്കുന്നതിനിടെയാണ് കാൻസർ ബാധിതനായത്. പിതാവിനെയും മാതാവിനെയും ദുബായിലേക്ക് കൊണ്ടുപോകാനാണ് ഫൈസൽ ഫരീദ് അവസാനമായി നാട്ടിലെത്തിയത്. സഹോദരങ്ങൾ എല്ലാവരും ഗൾഫിലാണ്. ഫൈസലിന്റെ ബാപ്പ തേപ്പറമ്പിൽ പരീദ് (67) മാർച്ച് 31ന് കോവിഡ് ബാധിച്ച് ദുബായിൽ മരിച്ചിരുന്നു. അഞ്ചു വർഷം മുമ്പാണ് ഫൈസലിന്റെ വിവാഹം നടന്നത്. നിശ്ചയ ചടങ്ങുകൾ ഗൾഫിലും വിവാഹം നാട്ടിലുമായാണ് നടത്തിയത്. പ്രമുഖരുടെ സാന്നിധ്യം ചടങ്ങിനുണ്ടായിരുന്നു. എറണാകുളം സ്വദേശിയായ ഭാര്യ പ്രവാസി കുടുംബത്തിൽ നിന്നു തന്നെയാണ്. ചെറുപ്രായത്തിലെ ഗൾഫിലേക്ക് ജോലി അന്വേഷിച്ച് പോയതാണ് ഫൈസൽ ഫരീദ്. നാട്ടിലെത്തിയാലും മറ്റുള്ളവരുമായി അകലം പാലിക്കാനാണ് ഇയാൾ ശ്രമിക്കാറ്. അതുകൊണ്ടുതന്നെ നാട്ടുകാർക്കും ഇയാളെ കുറിച്ച് കൂടുതൽ അറിവില്ല.
പിതാവ് ഫരീദാണ് ഫൈസലിനെ ഗൾഫിലേക്ക് കൊണ്ടുപോകുന്നത്. അതും വർഷങ്ങൾക്ക് മുമ്പ്. യുഎഇയിൽ മുനിസിപ്പൽ ജീവനക്കാരനായിരുന്നു ഫരീദ്. പിന്നീട് പഠിത്തവും ജീവിതവും അവിടെയായി. നാട്ടിലേക്കുള്ള വരവ് കുറഞ്ഞു. അറബിയടക്കമുള്ള ഒട്ടേറെ ഭാഷകൾ ഗൾഫ് ജീവിതത്തിൽ ഇയാൾ പഠിച്ചെടുത്തു. തുടർന്ന് വൻകിട കമ്പനികളുടെ പിആർഒയായി ജോലി ചെയ്തു. പിന്നീടാണ് ബിസിനസിലേക്ക് ഇറങ്ങുന്നത്.
ഗൾഫിൽ വിവിധ ബിസിനസുകൾ ചെയ്തു വന്നിരുന്ന ഇയാൾക്ക് ആഡംബര കാറുകളുടെ ഒരു ഗ്യാരേജ് ഉണ്ട്. ഗൾഫിൽ നടക്കുന്ന കാർ റേസിങുകളിലും ഇയാൾ പങ്കാളിയാണ്. ആഡംബര കാറുകളോട് വലിയ പ്രിയമാണ് ഫൈസലിന്. ഗൾഫിൽ ഒരു ജിംനേഷ്യവും നടത്തുന്നുണ്ട്. ഫൈസൽ ഫരീദ് കള്ളക്കടത്തിലേക്ക് തിരിഞ്ഞത് മറ്റു ബിസിനസുകൾ പൊളിഞ്ഞതോടെയാണെന്ന് സൂചന. ഫൈസലിന് യുഎഇ, സൗദി, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിൽ ബിസിനസുണ്ട്. സൗദിയിൽ എണ്ണക്കച്ചവടം നടത്തിയെങ്കിലും പരാജയപ്പെട്ടു. നിലവിൽ ദുബായിൽ ഗ്യാരേജ് നടത്തുകയാണ്. ചിലരുമായി ചേർന്ന് ജിംനേഷ്യം ക്ലബ്ബും നടത്തുന്നു. ബിസിനസുകൾ തകർച്ചയിലായതോടെയാണ് കള്ളക്കടത്തിലേക്ക് കടന്നതെന്നാണ് സൂചന.
ഗൾഫിൽ ആഡംബര ജീവിതം നയിക്കുമ്പോഴും നാട്ടിലെത്തിയാൽ ലളിത ജീവിതമാണ് പ്രിയം. കടബാധ്യതയുണ്ടെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്താനുള്ള നീക്കങ്ങളും ഫൈസൽ ഫരീദിന്റെ ഭാഗത്തുനിന്ന് ഉണ്ടാവാറുണ്ട്. ഇയാളുടെ പേരിലുള്ള സ്ഥലം വിൽപന നടത്തിയും ബാങ്ക് ലോൺ തിരിച്ചടയ്ക്കാതെയും കടബാധ്യത ബോധപൂർവം പ്രദർശിപ്പിക്കാനുള്ള നീക്കവും നടത്തി. വർഷങ്ങൾക്കു മുന്നേ മൂന്നുപീടികയിലെ വീട് ഈടുനൽകി ലക്ഷങ്ങൾ വായ്പയെടുത്തിരുന്നു. ഈ തുക തിരച്ചടയ്ക്കാത്തതിനാൽ ജപ്തി നേരിടുകയാണ്. മൂന്നുപീടികയിലെ വീട് അടച്ചിട്ടാണ് ഭാര്യക്കും കുടുംബത്തോടൊപ്പം ദുബായിൽ കഴിയുന്നത്. നാട്ടിലെ വീടിന്റെ പണി പൂർത്തിയാക്കാൻ ശ്രമിച്ചതുമില്ല. ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്ത് തന്റെ വരുമാന സ്രോതസും കള്ളക്കടത്ത് ബന്ധവും മറച്ചുവയ്ക്കാനും ഫൈസൽ ഫരീദ് ശ്രമിച്ചതായാണ് ആരോപണം.
ഫൈസൽ ഫരീദിന് സിനിമ താരങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും പറയപ്പെടുന്നു. ബോളിവുഡ് താരങ്ങളടക്കം ഇയാളുടെ സുഹൃത്ത് വലയത്തിൽ ഉണ്ട്. ഫൈസലിന്റെ ഗൾഫിലെ ജിംനേഷ്യം ഉദ്ഘാടനം ചെയ്തത് ഒരു പ്രമുഖ ബോളിവുഡ് താരമായിരുന്നു. ഗൾഫിൽ എത്തുന്ന സിനിമാ താരങ്ങളുമായി ഫൈസൽ അടുത്ത ബന്ധം പുലർത്തിയിരുന്നു. ഇവർക്ക് താമസ സൗകര്യം ഒരുക്കി കൊടുക്കുകയും സഞ്ചരിക്കാൻ തന്റെ ആഡംബര വാഹനങ്ങൾ വിട്ടുകൊടുക്കുകയുമൊക്കെ ഫൈസലിന്റെ രീതികളായിരുന്നു. സിനിമാക്കാരെ അങ്ങോട്ട് ചെന്ന് പരിചയപ്പെട്ട് അവരുമായി ബന്ധം സ്ഥാപിക്കലായിരുന്നു ഫൈസലിന്റെ രീതി. എന്നാൽ ഈ ബന്ധങ്ങൾ സ്വർണക്കടത്തിനായി ദുരുപയോഗം ചെയ്തിരുന്നോ എന്നതിനെ കുറിച്ച് സൂചനകളൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല. യുഎഇയിൽ സംഘടിപ്പിക്കുന്ന സിനിമ താരങ്ങൾ പങ്കെടുക്കുന്ന സ്റ്റേജ് ഷോകളിലും ഫൈസൽ സജീവ സാന്നിധ്യമായിരുന്നു.
ഫൈസൽ അറസ്റ്റിലായപ്പോൾ സുഹൃത്തുക്കൾ അടക്കം ആരും പ്രതികരിക്കാൻ പോലും തയ്യാറായിട്ടില്ല. ഖിസൈസിലെ ഫൈസലിന്റെ ഉടമസ്ഥതയിലുള്ള ഗോ ജിം ജിംനേഷ്യത്തിലേയ്ക്കും ആഡംബ കാർ വർക് ഷോപ്പായ 5സി മോട്ടോർ സ്പോർട്സിലേയ്ക്കും അപൂർവമായേ ഇയാളെത്താറുണ്ടായിരുന്നുള്ളൂ. അത്യാധുനിക സജ്ജീകരണങ്ങളുള്ള ആഡംബര ജിംനേഷ്യമാണ് ഗോ ജിം. ഇതിൽ ഫൈസലിന് മറ്റു രണ്ടു പാർട്ണർമാരുമുണ്ടെന്ന് പറയുന്നു. മലയാളികളടക്കം കുറേയേറെ ജീവനക്കാർ ഇവിടെയുണ്ട്. ഇവരെല്ലാം വളരെക്കുറച്ച് പ്രാവശ്യം മാത്രമേ ഫൈസലിനെ ഇവിടെ കണ്ടിട്ടുള്ളൂ.
കഴിഞ്ഞ നാലാഴ്ചയോളമായി 5സി ഗ്യാരേജ് പൂട്ടിക്കിടക്കുകയാണ്. പുറത്ത് ആഡംബര കാറുകൾ പൊടിപിടിച്ച് കിടക്കുന്നുണ്ടെങ്കിലും ജീവനക്കാർ പോലും ഇപ്പോൾ പരിസരത്തില്ല. കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി കെട്ടിട വാടക നൽകാത്തതിനാലാണ് സ്ഥാപനം പൂട്ടിക്കിടക്കുന്നത്. മാസങ്ങളായി ജീവനക്കാർക്ക് ശമ്പളവും നൽകിയിട്ടില്ലെന്ന പരാതിയുമുണ്ട്. ഫൈസലിന്റെ തൃശൂരിലെ വീട്ടിൽ കഴിഞ്ഞ ദിവസം എൻ െഎഎ റെയ്ഡ് നടത്തിയിരുന്നു. കൊടുങ്ങല്ലൂർ കയ്പംഗലത്തെ മൂന്നുപീടികയിലെ വീട്ടിലാണ് കസ്റ്റംസ് സംഘം റെയ്ഡ് നടത്തിയത്. വില്ലേജ് ഓഫിസറുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തിലായിരുന്നു അഞ്ചംഗ കസ്റ്റംസ് സംഘത്തിന്റെ പരിശോധന.
Stories you may Like
- സ്വർണ്ണക്കടത്തിന് ഒത്താശ ചെയ്ത കസ്റ്റംസ് സൂപ്രണ്ടുമാരെ പിരിച്ചുവിട്ടു
- യുവം വേദിയിലെ 'സ്വർണകള്ളകടത്ത്' പരാമർശത്തെ വിമർശിച്ച് തോമസ് ഐസക്
- കുടുംബമായി യാത്ര ചെയ്യുന്നവർക്ക് കൂടുതൽ ഡിമാൻഡ്; കരിപ്പൂരിൽ മാഫിയ പിടിമുറുക്കുമ്പോൾ
- 1.17 കോടിയുടെ സ്വർണവുമായി യുവതി അറസ്റ്റിൽ
- സ്വർണക്കടത്ത് സംഘങ്ങൾക്ക് വിവരം ചോർത്തിയ എസ്ഐക്ക് സസ്പെൻഷൻ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്