Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്വന്തം അമ്മയുടെ മുന്നിലിട്ട് യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയത് പിതാവ് തന്നെ; ക്രൂരകൃത്യം ചെയ്ത പിതാവ് ചായകുടിച്ചത് മൃതദേഹത്തിന് അരികിൽ ഇരുന്നും; മുപ്പതുകാരിക്ക് നീതി തേടി പ്രതിഷേധം ശക്തം

സ്വന്തം അമ്മയുടെ മുന്നിലിട്ട് യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയത് പിതാവ് തന്നെ; ക്രൂരകൃത്യം ചെയ്ത പിതാവ് ചായകുടിച്ചത് മൃതദേഹത്തിന് അരികിൽ ഇരുന്നും; മുപ്പതുകാരിക്ക് നീതി തേടി പ്രതിഷേധം ശക്തം

മറുനാടൻ ഡെസ്‌ക്‌

പിതാവ് ക്രൂരമായി കൊലപ്പെടുത്തിയ യുവതിക്ക് നീതി ലഭിക്കണം എന്നാവശ്യവുമായി ജോർദ്ദാനിൽ ശക്തമായ പ്രതിഷേധം ഉയരുന്നു. അഹ്‌ലം എന്ന യുവതിയെ ആണ് സ്വന്തം പിതാവ് ക്രൂരമായി കൊലപ്പെടുത്തിയത്. ഇത് ദുരഭിമാനക്കൊലയാണ് എന്ന് ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. അഹ്‌ലം എന്ന മുപ്പതുകാരിക്ക് വർഷങ്ങളായി സ്വന്തം വീട്ടിൽ നിന്ന് പിതാവിന്റെയും സഹോദരങ്ങളുടെയും ക്രൂരമായ പീഡനങ്ങളാണ് ഏൽക്കേണ്ടി വന്നത്. സംഭവത്തിൽ പ്രതിയായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്‌ച്ച വൈകിട്ടാണ് അഹ്‌ലം ക്രൂരമായി കൊല്ലപ്പെടുന്നത്. അമ്മയുടെ മുന്നിൽവച്ചാണ് കൊലപാതകം നടന്നത്. എന്നാൽ തന്റെ മകളെ കൊലപ്പെടുത്തുന്നതിൽ നിന്നും ഭർത്താവിനെ വിലക്കാൻ അവരും തയ്യാറായില്ല. ശരീരം നിശ്ചലമാകുന്നത് വരെ സിമന്റ് കട്ട കൊണ്ട് തലയ്ക്കടിച്ച ശേഷം മരണം ഉറപ്പാക്കിയ പിതാവ് അതിന് ശേഷം മൃതദേഹത്തിനരികെ ഇരുന്ന് ചായ കുടിക്കുകയും സി​ഗരറ്റ് വലിക്കുകയും ചെയ്തു.

വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. വീട്ടിൽനിന്ന് ‘രക്ഷിക്കണേ’ എന്ന് നിലവിളിച്ചു കൊണ്ട് ഇറങ്ങി ഓടിയ പെൺകുട്ടിയെ പിന്തുടർന്ന പിതാവ് സിമന്റ് കട്ടകൊണ്ട് തലയ്ക്ക് അടിച്ച് വീഴ്‌ത്തുകയായിരുന്നെന്നു ദൃക്സാക്ഷി പറഞ്ഞു. ‘അവളുടെ ശരീരം രക്തത്തിൽ കുളിച്ചിരുന്നു. അവളെ പിന്തുടർന്ന് പിതാവ് ആദ്യം സിമന്റ് കട്ടകൊണ്ട് തലയ്ക്ക് അടിച്ചു വീഴ്‌ത്തി. അവൾ നിശ്ചലമാകുന്നതു വരെ തലയിൽ അടിച്ചുകൊണ്ടേ ഇരുന്നു. അവളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസികളുടെ മുന്നിൽവച്ചാണ് അയാൾ അവളെ ക്രൂരമായി കൊലപ്പെടുത്തിയത്. കൊന്നതിനു ശേഷം അവളുടെ മൃതദേഹത്തിന് അടുത്തിരുന്ന് അയാൾ ചായ കുടിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്തു.’– ദൃക്സാക്ഷി പറഞ്ഞു.

‘വീട്ടിൽനിന്ന് പുറത്തേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് പെൺകുട്ടിയെ ക്രൂരമായി മർദ്ദിക്കുന്നതായി കാണുന്നത്. അഹ്‌ലം അവളുടെ അമ്മയോട് ഇടപെടാൻ അഭ്യർഥിക്കുന്നുണ്ടെങ്കിലും അവർ യാതൊന്നും മിണ്ടാതെ നിൽക്കുകയാണ്. പിതാവിനെ പിടിച്ചുമാറ്റാൻ അയൽവാസികൾ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പൊലീസിൽ വിവരം അറിയിച്ചെങ്കിലും അവർ എത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.–’ മറ്റൊരാൾ ട്വിറ്ററിൽ വിശദീകരിച്ചത് ഇങ്ങനെ. പ്രതി അറസ്റ്റിലായെന്ന് പൊലീസ് വ്യക്തമാക്കിയെങ്കിലും പ്രതിഷേധങ്ങൾ കൂടുതൽ ശക്തമാകുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP