പാലത്തായി കേസിനു പിന്നിലെ സത്യം മറ നീക്കി പുറത്തുവരേണ്ടത് ഈ പൊതുസമൂഹത്തിന്റെ ആവശ്യമാണ്; ആരാണ് ഈ തിരക്കഥക്ക് പിന്നിൽ എന്നറിയണമെങ്കിൽ കേസ് സിബിഐക്ക് വിടണം; നാളെ രാഷ്ട്രീയപകപോക്കലിൽ നമ്മുടെ കുടുംബത്തിലെ ആരു വേണമെങ്കിലും പോക്സോ കേസിലെ പ്രതിയാക്കി മാറ്റപ്പെടാൻ കഴിയുണം; അങ്ങനെ കഴിയാതെ വേണമെങ്കിൽ ഈ തിരക്കഥയ്ക്ക് പിന്നിലുള്ളവരെ ഒന്നൊന്നായി കണ്ടുപിടിച്ചേ തീരൂ! അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു
അഞ്ജു പാർവ്വതി പ്രഭീഷ്
എഴുതണമോ വേണ്ടയോയെന്ന് പലവട്ടം ശങ്കിച്ചതാണ്. പക്ഷേ തിരക്കഥയ്ക്ക് പിന്നിലെ കുടിലശ്രമങ്ങൾ തിരിച്ചറിയുമ്പോൾ എഴുതാതെ വയ്യ! പാലത്തായി സംഭവത്തിൽ ശരിക്കും ഇപ്പോൾ നീതി ലഭിക്കേണ്ടത് രണ്ട് പേർക്കാണ്. ഇരയ്ക്കും വേട്ടക്കാരനെന്ന് ആരോപിക്കപ്പെട്ട ആ അദ്ധ്യാപകനും! ഒരുപക്ഷേ ഇരയേക്കാൾ നീതി ലഭിക്കേണ്ടത് പത്മരാജനെന്ന ആ മനുഷ്യനാണെന്ന് അടിവരയിടുന്നു പാലത്തായിയെന്ന അടിമുടി ദുരൂഹത മാത്രമുള്ള ആ കേസ് ഡയറി.
ഒരു കെട്ടിചമച്ച കഥയ്ക്കു പിന്നിലുള്ള ഗൂഢമായ ഉദ്ദേശങ്ങൾ സമൂഹത്തിൽ വർഗ്ഗീയതയും അതു വഴി വൻ കലാപവും ലക്ഷ്യം വച്ചുള്ളതാണ്.സോഷ്യൽ മീഡിയ വഴി കലാപാഹ്വാനങ്ങളും ജീവനോടെ പ്രതിയെ കത്തിക്കണമെന്ന ആവേശവും( കേസിന്റെ തുടക്കത്തിൽ ഒന്നും കാണാത്ത ആവേശം) കാണുമ്പോൾ തിരക്കഥയ്ക്കു പിന്നിലെ ഉദ്ദേശം വ്യക്തം.
തുടക്കത്തിൽ മനസ്സ് ആ കുഞ്ഞിനൊപ്പമായിരുന്നതിനാൽ പത്മരാജനെന്ന അദ്ധ്യാപകനോട് തോന്നിയ ഒരേയൊരു വികാരം വെറുപ്പ് മാത്രമായിരുന്നു.മാർച്ച് 19 നു ഒരു ഓൺലൈൻ പത്രത്തിലാണ് ആദ്യമായി ഈ വാർത്ത വായിക്കുന്നത്. പതിവുപോലെ പോക്സോ കേസുകൾ ഉണ്ടാക്കുന്ന സോഷ്യൽ മീഡിയാ പ്രകമ്പനങ്ങളൊന്നും ഈ കേസുമായി ബന്ധപ്പെട്ട് തുടക്കത്തിൽ കണ്ടതേയില്ലായെന്നത് അമ്പരപ്പുണ്ടാക്കിയെങ്കിലും ഒരു കൊച്ചു കുഞ്ഞിനെ കരുവാക്കി ഇത്തരമൊരു ആരോപണമുണ്ടാവില്ലായെന്നു തോന്നിയതിനാൽ പത്മരാജനെന്ന പപ്പൻ മാഷ് കുറ്റക്കാരനെന്നു തന്നെ മനസ്സ് വിധിച്ചു.കത്വയിലെ എട്ടുവയസ്സുകാരിക്ക് വേണ്ടി ഈ നാട്ടിലെ ബിജെപിക്കാരെ വീട്ടിൽ കയറ്റരുതെന്ന് നോട്ടീസ് വരെ ഒട്ടിച്ചവർ എന്തുകൊണ്ട് സ്വന്തം നാട്ടിലെ കുഞ്ഞിനെ പീഡിപ്പിച്ചവനെതിരെ ,അതും സംഘപരിവാറുകാരനായ പ്രതിക്കെതിരെ ശക്തമായി പ്രതികരിക്കുന്നില്ലായെന്ന് മനസ്സ് ആവർത്തിച്ചുചോദിച്ചുവെങ്കിലും ഏഷ്യാനെറ്റിൽ വന്ന വാർത്തയും പെൺകുട്ടിയുടെ സഹപാഠിയുടെ മൊഴിയും കേട്ടപ്പോൾ പത്മരാജൻ തെറ്റുക്കാരനെന്ന് ഉറപ്പിക്കാൻ കാരണം എന്റെ അദ്ധ്യാപകമനസ്സ് കൂടിയാണ്. വിദ്യ പകരേണ്ടവൻ കവർന്നത് ഒരു അനാഥബാല്യത്തിന്റെ ജീവിതമാണെന്ന് ഓർത്തപ്പോൾ പപ്പൻ മാഷ് കൊടിയൊരു അക്ഷരത്തെറ്റാണെന്ന് സ്ഥാപിക്കേണ്ടി വന്നു.
പിന്നീട് അറിഞ്ഞ കാര്യങ്ങൾ ഒന്നൊന്നായി ചികഞ്ഞുനോക്കുമ്പോൾ , ഇന്നലെ കേട്ട ഐ.ജി ശ്രീജിത്തിന്റെ ഓഡിയോ കൂടിയാവുമ്പോൾ മനസ്സിലാവുന്നത് ഏഷ്യാനെറ്റിലെ ആ ദൃക്സാക്ഷി വിവരണം മാത്രമാണ് പപ്പൻ മാഷിലേയ്ക്ക് വിരൽ ചൂണ്ടുന്ന ഏക തെളിവ്. ഇവിടെ പത്മരാജനെന്ന വ്യക്തിയിലൂടെ മാത്രമേ ഇത്തരത്തിലുള്ള ഒരു കഥയ്ക്ക് പ്രസക്തിയുണ്ടാവൂവെന്ന തിരിച്ചറിവിൽ അയാളിലൂടെ ഒരു കലാപത്തിനുള്ള കോപ്പ് കൂട്ടപ്പെടുകയായിരുന്നു. കുട്ടികളെ കഠിനമായി ശിക്ഷിക്കുന്ന പ്രകൃതം പത്മരാജനുള്ളതുകൊണ്ടുതന്നെ കുട്ടികൾക്ക് അയാൾ സ്വീകാര്യനാവില്ലായെന്നറിഞ്ഞുകൊണ്ട് നടത്തിയ ഒരു തിരക്കഥ. ബാപ്പ മരിച്ച കുഞ്ഞിനെ കരുവാക്കി ഒരു കഥ ഇവിടെ മെനയപ്പെടുന്നു. പക്ഷേ വൈദ്യപരിശോധനയിൽ ആ കുഞ്ഞ് ശാരീരികമായി ഉപദ്രവിക്കപ്പെട്ടിട്ടുണ്ട് താനും. അങ്ങനെയുള്ള കുട്ടിയെ നോക്കി തെരഞ്ഞെടുത്തവർ അതിനു പിന്നിൽ കണ്ടതും ഗൂഢലക്ഷ്യം. പത്മരാജനാണ് പീഡിപ്പിച്ചതെന്ന് കുഞ്ഞും സഹപാഠിയും വിളിച്ചുപറയുകയും വൈദ്യപരിശോധനയിലത് തെളിയുകയും ചെയ്യുമ്പോൾ തിരക്കഥയുടെ ആദ്യഘട്ടം വിജയിക്കുന്നു.
പക്ഷേ ഏതൊരു പീഡനത്തിനും തെളിവായി ശാസ്ത്രീയപരിശോധന വേണ്ടിവരും.അപ്പോൾ ഇഴകീറി പരിശോധിക്കപ്പെടുന്ന തെളിവുകൾ സുതാര്യമായിരിക്കണം.ഇവിടെ പത്മരാജൻ മാഷിനു തന്റെ നിരപരാധിത്വം ഒരു പരിധി വരെ തെളിയിക്കാൻ കഴിഞ്ഞത് സംഭവദിവസം ,അതായത് ആ ശനിയാഴ്ച അയാൾ സ്കൂളിലല്ലാ,മെഡിക്കൽകോളേജിൽ ഉണ്ടായിരുന്ന എന്ന CCTV തെളിവാണ്.( ഐ.ജി.ശ്രീജിത്തിന്റെ ഓഡിയോയിൽ നിന്നും).
സംഭവം നടന്നത് കണ്ണൂരിലെ പാനൂരിൽ. സ്ഥലം എംഎൽഎ ശക്തയായ മന്ത്രി ശൈലജ ടീച്ചർ. കേരളം ഭരിക്കുന്നത് എൽഡിഎഫ്. ആഭ്യന്തരം കൈകാര്യം ചെയ്യുന്നത് പിണറായി വിജയനെന്ന ഇരട്ടച്ചങ്കുള്ള കമ്മ്യൂണിസ്റ്റ്. എന്നിട്ടും പ്രതിയെ പിടിക്കാൻ ഒരു മാസത്തോളം വൈകിയ കേരളാപൊലീസ്. പിടിച്ചശേഷമോ പോക്സോ കേസിനു വേണ്ട തെളിവ് ഹാജരാക്കാനും കഴിയുന്നില്ല.ഒരു സംഘപരിവാറുകാരനായ പ്രതിയെ സംരക്ഷിക്കാൻ കമ്മ്യൂണിസ്റ്റ് ആഭ്യന്തരവകുപ്പ് എന്തിന് തയ്യാറാകണം? എല്ലാ സാഹചര്യങ്ങളും അനുകൂലമായിട്ടും, സംഘപരിവാറിനെ ആക്രമിച്ച് വശം കെടുത്താനുള്ള എല്ലാ ചേരുവകളും രസക്കൂട്ടുകളും ഒന്നാംതരമായി ഉണ്ടായിട്ടും പ്രമുഖ പുരോഗമനവാദ-സ്ത്രീപക്ഷ-കമ്മ്യുണിസ്റ്റ് പ്രൊഫൈലുകളിലൊന്നും സംഘവിരുദ്ധ പോസ്റ്റുകൾ നാട്ടികണ്ടതേയില്ലയെന്നത് ഈ കേസിനു പിന്നിലുള്ള രാഷ്ട്രീയ അജണ്ട ആദ്യമേ വ്യക്തമാക്കിയതാണ്. ഇപ്പോഴും അതേ നിർജീവത തന്നെ ഇടതുപക്ഷജിഹ്വകളിൽ കാണപ്പെടുന്നുണ്ട്. ആ നിശബ്ദതയ്ക്കു പിന്നിൽ രണ്ട് കാരണങ്ങൾ ഉണ്ടാവാം. SDPI ഈ പ്രശ്നം ഏറ്റെടുത്തുകഴിഞ്ഞു. കൂടെ ലീഗിലെ ചിലരുമുണ്ട്. സംഭവം വർഗ്ഗീയതലത്തിൽ എത്തിക്കഴിഞ്ഞാൽ ഒരു കലാപസാധ്യതയുണ്ട്. അപ്പോൾ കലക്കവെള്ളത്തിൽ മീൻ പിടിക്കാം.
ഇപ്പോൾ ഈ കേസിനു പിന്നിലെ സത്യം മറ നീക്കി പുറത്തുവരേണ്ടത് ഈ പൊതുസമൂഹത്തിന്റെ ആവശ്യമാണ്. പത്മരാജനും ഒരു മനുഷൃനാണ്.അയാൾക്കുമുണ്ട് മനുഷ്യാവകാശങ്ങൾ. അയാൾ നിരപരാധിയാണെങ്കിൽ ഇതിനോടകം തന്നെ ഒരു മനുഷ്യായുസ്സിൽ അനുഭവിക്കേണ്ട വേദനയും നോവും അപമാനവും അയാൾ അനുഭവിച്ചു കാണണം. ചെയ്യാത്ത തെറ്റിനു പഴി കേൾക്കേണ്ടി വരുന്നതുപോലെ ഏറ്റവും വേദനാജനകമായ ഒരു സംഭവം വേറെയില്ല. ആ കുഞ്ഞിനെയും പപ്പന്മാഷിനെയും ദൃക്സാക്ഷിയായ കുട്ടിയെയും ഇരയുടെ അമ്മയെയും നുണ പരിശോധനയ്ക്ക് വിധേയമാക്കണം. ആരാണ് ഈ തിരക്കഥക്ക് പിന്നിൽ എന്നറിയണമെങ്കിൽ അതേയുള്ളൂ വഴി.സത്യം തെളിയാൻ ഈ കേസ് സിബിഐക്ക് വിടണം. നാളെ രാഷ്ട്രീയപകപോക്കലിൽ നമ്മുടെ കുടുംബത്തിലെ ആരു വേണമെങ്കിലും പോക്സോ കേസിലെ പ്രതിയാക്കി മാറ്റപ്പെടാൻ കഴിയും. അങ്ങനെ കഴിയാതെ വേണമെങ്കിൽ ഈ തിരക്കഥയ്ക്ക് പിന്നിലുള്ളവരെ ഒന്നൊന്നായി കണ്ടുപിടിച്ചേ തീരൂ! ഇനിയൊരു പപ്പൻ മാഷിനും ഇങ്ങനെയൊരു ദുർവ്വിധിയുണ്ടാവരുത്.Justice delayed is justice denied' is not just a legal maxim.അത് കേവലം ഒരു ആപ്തവാക്യമല്ല മറിച്ച് പത്മരാജൻ മാഷിനും ആ കുഞ്ഞുമോൾക്കും സ്വന്തം ജീവിതം തന്നെയാണ് .
NB: പണ്ട് ബിനുവെന്ന നിരപരാധിക്ക് സംഭവിച്ചത് വീണ്ടും പപ്പൻ മാഷിലൂടെ ആവർത്തിക്കപ്പെടരുത്. പപ്പൻ മാഷല്ലാ പ്രതിയെങ്കിൽ ആ യഥാർത്ഥ പീഡോഫീൽ രക്ഷപ്പെടരുത്.ആ കുഞ്ഞിനെ ഉപദ്രവിച്ചവനെ കണ്ടെത്തണം. അല്ലെങ്കിൽ, ഈ പുകമറ മാറില്ല.രാഷ്ട്രീയ-മതവൈരങ്ങൾ തീർക്കപ്പെടേണ്ടത് ജീവിതങ്ങളെയും ബാല്യങ്ങളെയും കരുവാക്കിയല്ലാ!
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍