സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം ഇടതുപക്ഷ യുവജന നേതാവിലേക്കും; മുൻ എൻ.സി.പി നേതാവായ അഡ്വ മുജീബ് റഹ്മാനെ കേന്ദ്രീകരിച്ച് എൻ.ഐ.എ അന്വേഷണം; പ്രതികൾക്ക് കൊല്ലം, കരുനാഗപ്പള്ളി, കായംകുളം കേന്ദ്രീകരിച്ചുള്ള റാക്കറ്റുമായി ബന്ധമെന്ന് നിഗമനം; എൻ.സി.പി നേതാവിന്റെ സാമ്പത്തിക ഇടപാടുകളും വിദേശ യാത്രകളും സംബന്ധിച്ചുള്ള വിവരങ്ങളും അന്വേഷണ പരിധിയിൽ; സ്വർണക്കടത്ത് കേസിൽ മുൻപും മുജീബ് ആരോപണ വിധേയൻ
ആർ പീയൂഷ്
കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം ഇടതുപക്ഷ യുവജന നേതാവിലേക്കും. മാവേലിക്കര ബാറിലെ അഭിഭാഷകനും മുൻ എൻ.സി.പി നേതാവുമായ അഡ്വ മുജീബ് റഹ്മാനെ കേന്ദ്രീകരിച്ച് ദേശീയ അന്വേഷണ ഏജൻസി അന്വേഷണം ആരംഭിച്ചു. കേസിൽ പ്രതികളായി ഇപ്പോൾ പിടിക്കപ്പെട്ടവരുടെ ഫോൺ രേഖകൾ അടക്കം പരിശോധിച്ചതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം ആരംഭിച്ചത്. പ്രതികൾക്ക് കൊല്ലം, കരുനാഗപ്പള്ളി, കായംകുളം കേന്ദ്രീകരിച്ചുള്ള റാക്കറ്റുമായി അടുത്ത ബന്ധമാണ് ഉള്ളത് എന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ഇയാളുടെ സാമ്പത്തിക ഇടപാടുകളും വിദേശ യാത്രകളും സംബന്ധിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു കഴിഞ്ഞു. പണം ഇരട്ടിപ്പിക്കാനായി നിരവധി പേരുടെ പക്കൽ നിന്നും കോടികൾ ഇയാൾ വാങ്ങിയിരുന്നതായി രണ്ടു മാസം മുൻപ് മറുനാടൻ മലയാളി പുറത്ത് വിട്ടിരുന്നു. സ്വർണ്ണക്കടത്ത് സംഘങ്ങളുമായി ഇയാൾക്കുള്ള ബന്ധത്തെപറ്റിയും വാർത്തയിൽ വിശദമാക്കിയിരുന്നു. സ്വപ്ന സുരേഷ് സ്വർണ്ണക്കടത്ത് നടത്തിയ സംഘങ്ങളെ പറ്റി അന്വേഷിക്കുന്നതിനിടയിലാണ് ഇയാൾക്കെതിരെയും അന്വേഷണം എത്തി നിൽക്കുന്നത്.
സ്ത്രീ പീഡനക്കേസിൽ പ്രതിയായതോടെയാണ് മുജീബിന്റെ പണമിരട്ടിപ്പിന്റെ വിവരങ്ങൾ മറുനാടൻ മലയാളിയിക്ക് ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുജീബ് നിരവധിപേരുടെ കയ്യിൽ നിന്നും കോടികൾ പണമിരട്ടിപ്പിനായി വാങ്ങി എന്ന് കണ്ടെത്തി. ആലപ്പുഴ ജില്ലയിൽ നിന്നുമാത്രമായി ആറുകോടി രൂപയോളം ഇയാൾ വാങ്ങിയിട്ടുണ്ട്. ഓച്ചിറ, കരുനാഗപ്പള്ളി ഭാഗങ്ങളിൽ നിന്നും പണം വാങ്ങിയിട്ടുണ്ട്.
10 ലക്ഷം രൂപയ്ക്ക് രണ്ട് ലക്ഷം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് പലരിൽ നിന്നും പണം വാങ്ങിയത്. എപ്പോൾ വേണമെങ്കിലും വാങ്ങിയ തുക തിരികെ നൽകും. ഇടപാടുകൾ കൃത്യമായി നടന്നിരുന്നതിനാൽ പണം കൊടുത്തവർക്ക് വലിയ വിശ്വാസമായിരുന്നു. അതിനാൽ കൂടുതൽ പണം നൽകുകയും മറ്റുള്ളവരെകൂടി ഇതിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു. കരുനാഗപ്പള്ളി ക്ഷേത്രത്തിന് സമീപമുള്ള ഒരാളുമായാണ് ഇത്തരത്തിൽ പണമിരട്ടിപ്പ് നടത്തിയിരുന്നത്. കൂടാതെ കരുനാഗപ്പള്ളിയിലെ ഒരു പ്രമുഖ ജൂവലറി ഉടമയും ഇതിൽ കണ്ണിയാണ്.
ഗൾഫിൽ നിന്നും കടത്തിക്കൊണ്ടു വരുന്ന സ്വർണം കരുനാഗപ്പള്ളിയിലെത്തിച്ച് ജൂവലറിക്കാർക്ക് നൽകുകയാണ് രീതി. കള്ളക്കടത്തിലൂടെ എത്തുന്ന സ്വർണം വിറ്റ് വൈറ്റ് മണിയാക്കുന്നു. ഇത്തരത്തിൽ കോടികളുടെ ബിസിനസാണ് മുജീബ് റഹ്മാൻ കരുനാഗപ്പള്ളി, കായംകുളം കേന്ദ്രീകരിച്ച് നടത്തിയത്. മുജീബ് റഹ്മാൻ പണമിരട്ടിപ്പിനായി പണം വാങ്ങിയവരുടെ ലിസ്റ്റ് മറുനാടൻ മലയാളി പുറത്ത് വിട്ടിരുന്നു. മുജീബിന്റെ തന്നെ കൈപ്പടയിലെഴുതിയ ലിസ്റ്റിൽ ഒരു പൊലീസ് സർക്കിൾ ഇൻസ്പെക്ടർ നൽകിയ പണമടക്കമുള്ള മുപ്പതോളം പേരുടെ വിവരങ്ങളാണ് ഉള്ളത്. മാവേലിക്കര പൊലീസ് സ്റ്റേഷനിലെ ഒരു മുൻ സിഐ 28 ലക്ഷം രൂപ നൽകിയിരുന്നതായും ലിസ്റ്റിൽ ഉണ്ട്.
സ്ത്രീപീഡനക്കേസിൽ പ്രതിയായ ഇയാൾ അടുത്തിടെയാണ് ജാമ്യത്തിൽ ഇറങ്ങിയത്. ഇയാൾക്ക് പുറമെ നിരവധി സാമ്പത്തിക തട്ടിപ്പുകളിൽ പ്രതിയായി കോടതികൾ വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ള മാവേലിക്കര സ്വദേശിനി, കരുനാഗപ്പള്ളിയിലെ ജൂവലറി ഉടമ, ഇപ്പോൾ ആലപ്പുഴ ജില്ലയിൽ ജോലി ചെയ്യുന്ന ഒരു സർക്കിൾ ഇൻസ്പെക്ടർ,
വള്ളികുന്നം സ്വദേശിയായ ഹവാല ഇടപാടുകാരൻ, മദ്ധ്യതിരുവിതാംകൂറിലെ ഒരു വിദ്യാഭ്യാസ സ്ഥാപന ഉടമ, ഇടതു നേതാക്കന്മാരായ രണ്ട് യുവ അഭിഭാഷകർ, മാവേലിക്കരയിലെ ഒരു മണ്ണ് മാഫിയ തലവൻ എന്നിവരാണ് ഈ ഇടപാടിലെ മുഖ്യകണ്ണികൾ. ഇവരുടെ ഇടപാടുകൾ സംബന്ധിച്ച് എൻഐഎയ്ക്ക് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ട്. ആരോപണ വിധേയരെ ഉടൻ ചോദ്യം ചെയ്യുമെന്നാണ് സൂചന.
അതേ സമയം സംസ്ഥാനത്ത് പൊലീസും എക്സൈസും ചേർന്ന് കഴിഞ്ഞ അഞ്ചുവർഷമായി പിടിച്ചെടുത്ത 178 കിലോ സ്വർണത്തിന്റെയും വിവിധ സംഘങ്ങളുടേയും പേരുവിവരങ്ങൾ ഡി.ജി.പി ലോക്നാഥ് ബഹ്റ എൻ.ഐ.എയ്ക്ക് കൈമാറിയിട്ടുണ്ട്. വടക്കൻകേരളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘങ്ങളാണ് കേരളത്തിൽ സ്വർണക്കടത്തു നിയന്ത്രിക്കുന്നത്. തീവ്രവാദ സംഘടനകൾക്ക് പണമെത്തിക്കുന്നത് സ്വർണക്കടത്തു സംഘമാണെന്നു ഡി.ജി.പിയുടെ റിപ്പോർട്ടിൽ പറയുന്നു. പട്ടികയിൽ സൂചിപ്പിച്ചിട്ടുള്ള മുഴുവൻ ആൾക്കാരെയും എൻ.ഐ.എ ചോദ്യം ചെയ്യും.
പൊലീസ് റിപ്പോർട്ട് ഇങ്ങനെ:
2016:
തിരുവനന്തപുരം റൂറൽ 2 കേസ്, 2 പ്രതികൾ14.531 കിലോ സ്വർണം
എറണാകുളം സിറ്റി, 1 കേസ്, 1 പ്രതി 7 കിലോ
പാലക്കാട്, 1കേസ്, 1 പ്രതി1.70 കിലോ
കോഴിക്കോട് റൂറൽ, 1 കേസ്, 1 പ്രതി2.140 കിലോ
2016ൽ ആകെ 5 കേസ്, 7 പ്രതികൾ25.371 കിലോ സ്വർണം
2017:
തിരുവനന്തപുരം റൂറൽ, 4 കേസ്, 5 പ്രതികൾ19.900കിലോ
പാലക്കാട്8 കേസ്, 12 പ്രതികൾ24.520 കിലോ
മലപ്പുറം, 2 കേസ്, 2 പ്രതികൾ 4.900 കിലോ
വയനാട്, 1 കേസ്, 6 പ്രതികൾ, 34.340 കിലോ
2017ൽ ആകെ 15 കേസ്, 25 പ്രതികൾ83.666 കിലോ സ്വർണം
2018:
തിരുവനന്തപുരം റൂറൽ, 2 കേസ്, 3 പ്രതികൾ 6.147 കിലോ
പാലക്കാട്11 കേസ്, 13 പ്രതികൾ 33.060 കിലോ
കോഴിക്കോട് സിറ്റി, 2 കേസ്, 2 പ്രതികൾ 7.465 കിലോ
വയനാട്, 2 കേസ്, 3പ്രതികൾ 3.454 കിലോ
കാസർകോട്, 1 കേസ്, 3 പ്രതികൾ1.207 കിലോ
2018ൽ ആകെ 18 കേസ്, 24 പ്രതികൾ51.333 കിലോ സ്വർണം
2019:
തിരുവനന്തപുരം റൂറൽ, 1 കേസ് , 1 അറസ്റ്റ് 0.5 കിലോ
കൊല്ലം, 1 കേസ്, 1 അറസ്റ്റ് 2.748 കിലോ
പാലക്കാട്, 5 കേസ്, 7 അറസ്റ്റ്9.049 കിലോ
മലപ്പുറം, 1 കേസ്, 2 അറസ്റ്റ്2.136 കിലോ
2019ൽ ആകെ 8 കേസ്, 11 അറസ്റ്റ്14.433 കിലോ
2020: പാലക്കാട് 2 കേസ്, 3 അറസ്റ്റ് 3.528 കിലോ
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍